University News
എൻജിനിയറിംഗ് ഓപ്ഷൻ രജിസ്ട്രേഷൻ ഇന്നു മുതൽ
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ് കോളജുകളിൽ പ്രവേശനത്തിനുള്ള ഓപ്ഷനുകൾ ഇന്നു മുതൽ 28 വരെ സമർപ്പിക്കാം.

നടപടി ക്രമങ്ങൾ

www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ KEAM 2017 Candidate Portal എന്ന ലിങ്ക് വഴി റോൾ നന്പർ, ആപ്ലിക്കേഷൻ നന്പർ എന്നിവ നൽകി Candidate Portal ൽ കടന്ന് അവിടെ നിന്നും ഓപ്ഷൻ രജിസ്ട്രേഷൻ എന്ന ലിങ്ക് വഴി കീ നന്പർ, അപേക്ഷാ സമർപ്പണ വേളയിൽ ഉപയോഗിച്ച പാസ്‌വേർഡ് എന്നിവ നൽകി ഓപ്ഷൻ രജിസ്ട്രേഷൻ പേജ്ലേക്ക് കടക്കണം. വിദ്യാർഥിയെ സംബന്ധിക്കുന്ന ഈ നാലു വിവരങ്ങളും കൃത്യമായി നൽകിയെങ്കിൽ മാത്രമേ ഓപ്ഷൻ രജിസ്ട്രേഷൻ പേജിൽ കടന്ന് ഓപ്ഷൻ രജിസ്റ്റർ ചെയ്യാൻ സാധിക്കൂ. ഒരു വിദ്യാർഥിയുടെ പേരിൽ മറ്റൊരാൾ തെറ്റായ ഓപ്ഷനുകൾ സമർപ്പിക്കുന്നത് ഒഴിവാക്കാനാണ് ഈ നാലു വിവരങ്ങളും ആദ്യം തന്നെ ആവശ്യപ്പെടുന്നത്. ഈ നാലു വിവരങ്ങളും വിദ്യാർഥിക്ക് മാത്രം അറിയാവുന്നവയായതിനാൽ രഹസ്യ സ്വഭാവമുള്ളവയാണ്. പാസ്‌വേർഡും കീ നന്പറും നൽകിയശേഷം ഓപ്ഷനുകൾ രേഖപ്പെടുത്താനുള്ള നിർദേശങ്ങൾ വിദ്യാർഥിയുടെ മുന്നിൽ തെളിയും.

ഓപ്ഷനുകൾ രേഖപ്പെടുത്താനുള്ള സംവിധാനത്തിൽ കോഴ്സ് അനുസരിച്ചുള്ള ഓപ്ഷനുകൾ വിദ്യാർഥിയുടെ മുന്നിൽ തെളിയുന്നു. ഓരോ ഓപ്ഷനിലും വിദ്യാർഥിയുടെ താത്പര്യക്രമം രേഖപ്പെടുത്താൻ സൗകര്യം ലഭിക്കും. വിവിധ കോഴ്സുകൾ ലഭ്യമായിട്ടുള്ള കോളജുകളുടെ ലിസ്റ്റ് വിദ്യാർഥിക്ക് മുന്നിൽ തെളിയുന്നു. അതിൽ താത്പര്യമനുസരിച്ച് മുൻഗണനാക്രമം രേഖപ്പെടുത്താം. ഇത് എങ്ങനെ രേഖപ്പെടുത്തണമെന്ന് വ്യക്തമാക്കുന്ന വിശദാംശങ്ങൾ ബന്ധപ്പെട്ട പേജിൽ ലഭിക്കും. നിർദേശങ്ങൾ അനുസരിച്ച് ഓപ്ഷൻ ക്രമം രേഖപ്പെടുത്തേണ്ടതാണ്. ഒരു സ്ട്രീമിൽ മാത്രം ഓപ്ഷൻ രേഖപ്പെടുത്താൻ അർഹതയുള്ള വിദ്യാർഥിക്ക് ആ സ്ട്രീമിലെ ഓപ്ഷനുകൾ പേജിൽ ലഭ്യമാക്കുന്നതാണ്. ഒന്നിൽ കൂടുതൽ സ്ട്രീമിൽ ഓപ്ഷൻ സമർപ്പിക്കാൻ അർഹതയുള്ള വിദ്യാർഥിക്ക് അർഹതയുള്ള എല്ലാ ഓപ്ഷനുകളും കാണാവുന്നതാണ്.

മുൻഗണനാ ക്രമം നിശ്ചയിക്കണം

വെബ്സൈറ്റിൽ ഓപ്ഷൻ രേഖപ്പെടുത്തുന്നതിനു മുന്പായി തന്‍റെ മുൻഗണനാക്രമം നിശ്ചയിക്കുന്നതിലേക്ക് കോഴ്സുകളുടെയും കോളജുകളുടെയും കോഡുകൾ അടങ്ങിയ ലിസ്റ്റിന്‍റെ പ്രിന്‍റൗട്ട് സൈറ്റിൽ നിന്നെടുത്ത് മുൻഗണനാക്രമം അതിൽ രേഖപ്പെടുത്താവുന്നതാണ്. ഇതിന്‍റെ അടിസ്ഥാനത്തിൽ വിവരങ്ങൾ കംപ്യൂട്ടറിൽ രേഖപ്പെടുത്താം. വിദ്യാർഥി രേഖപ്പെടുത്തുന്ന ഓപ്ഷന്‍റെ പ്രിന്‍റൗട്ടും വെബ്സൈറ്റിൽ നിന്നെടുക്കാം. അതിനുശേഷം വിദ്യാർഥി നിർബന്ധമായും ഓപ്ഷൻ രജിസ്ട്രേഷൻ പേജിൽ നിന്നും ലോഗ്ഔട്ട് ചെയ്യേണ്ടതാണ്.

നിശ്ചിത സമയപരിധിക്കുള്ളിൽ വിദ്യാർഥിക്ക് ഒരിക്കൽ രേഖപ്പെടുത്തിയ ഓപ്ഷനുകൾ മാറ്റാൻ അവസരം ലഭിക്കും. പുതിയവ ചേർക്കാനും ഇഷ്ടപ്പെടാത്തത് ഒഴിവാക്കാനും മുൻഗണനാക്രമം മാറ്റാനും ഈ കാലയളവിൽ അവസരമുണ്ടായിരിക്കും. പക്ഷേ സമയപരിധി കഴിഞ്ഞാൽ യാതൊരു മാറ്റവും അനുവദിക്കില്ല.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ലഭിച്ചിരിക്കുന്ന റാങ്കിന്‍റെ അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കുവാൻ സാധ്യതയുള്ള കോഴ്സുകളും കോളജുകലും സംബന്ധിച്ച് മുൻ വർഷത്തെ റാങ്ക് നില പരിശോധിച്ച് ഒരു ധാരണ രൂപപ്പെടുത്തുക.
അലോട്ട്മെന്‍റ് ലഭിച്ചാൽ സ്വീകരിക്കുമെന്നുറപ്പുള്ള കോഴ്സുകളിലേക്കും കോളജുകളിലേക്കും മാത്രം ഓപ്ഷൻ നൽകുക.
ആലോട്ട്മെന്‍റ് ലഭിച്ചാൽ പ്രവേശനം എടുക്കുവാൻ താത്പര്യമില്ലാത്ത കോഴ്സുകളിലേക്കും കോളജുകളിലേക്കും ഓപ്ഷൻ നൽകാതിരിക്കുക.

അലോട്ട്മെന്‍റിനു ശേഷം കോഴ്സുകളിലേക്ക് അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർഥികൾ, വിജ്ഞാപനമനുസരിച്ചുള്ള സമയപരിധിക്കുള്ളിൽ ഫീസ് അടയ്ക്കേണ്ടതും അലോട്ട്മെന്‍റ് ലഭിച്ച കോളജുകളിൽ നിർദേശാനുസരണം ഹാജരായി അഡ്മിഷൻ നേടേണ്ടതുമാണ്.
പ്രവേശന പരീക്ഷാ കമ്മീഷണറുടെ വിജ്ഞാപനമനുസരിച്ച് അലോട്ട്മെന്‍റ് ലഭിച്ചതിനുശേഷം നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് ഒടുക്കാതിരിക്കുകയോ, ഫീസ് അടച്ച ശേഷം കോളജിൽ നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് ഒരുക്കാതിരിക്കുകയോ, ഫീസ് അടച്ച ശേഷം കോളജിൽ നിശ്ചിത സമയപരിധിക്കുള്ളിൽ അഡ്മിഷൻ നേടാതിരിക്കുകയോ ചെയ്യുന്ന വിദ്യാർഥികളുടെ അലോട്ട്മെന്‍റ് നഷ്ടപ്പെടുന്നതും, ബന്ധപ്പെട്ട സ്ട്രീമിൽ നിലവിലുള്ള ഓപ്ഷനുകൾ റദ്ദാക്കുന്നതുമാണ്. ഒരിക്കൽ റദ്ദാകുന്ന ഓപ്ഷനുകൾ പിന്നീടുള്ള ഘട്ടങ്ങളിൽ ലഭ്യമാകുന്നതല്ല.

അലോട്ട്മെന്‍റ്

27ന് ട്രയൽ അലോട്ട്മെന്‍റ് നടക്കും. എൻജിനിയറിംഗിന്‍റെ ഒന്നാംഘട്ട അലോട്ട്മെന്‍റ് ഈ മാസം 30നു നടക്കും. രണ്ടാം ഘട്ട അലോട്ട്മെന്‍റ് ജൂലൈ 10നും മൂന്നാമത്തേതും അവസാനത്തെയും അലോട്ട്മെന്‍റ് ജൂലൈ 20നും നടക്കും. നിശ്ചിത സമയത്തിനുള്ളിൽ സമർപ്പിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ അഡ്മിഷൻ വ്യവസ്ഥകളും സംവരണ തത്വങ്ങളും പാലിച്ചായിരിക്കും അലോട്മെന്‍റ്. അലോട്ടുമെന്‍റ് ലഭിക്കുന്ന വിദ്യാർഥി നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിച്ച കോഴ്സിനു ബാധകമായ ഫീസ് ഓണ്‍ലൈനായോ നിശ്ചിത ബാങ്ക് ശാഖയിലോ (ലിസ്റ്റ് സൈറ്റിൽ ലഭ്യമാക്കുന്നതാണ്) ഒടുക്കി അലോട്ടുമെന്‍റ് ഉറപ്പാക്കേണ്ടതാണ്. നിശ്ചിത തീയതിക്കുള്ളിൽ ഫീസ് ഫീസ് അടയ്ക്കാത്ത വിദ്യാർഥികളുടെ അലോട്ടുമെന്‍റ് നഷ്ടപ്പെടുന്നതും ബന്ധപ്പെട്ട സ്ട്രീമിൽ നിലവിലുള്ള ഓപ്ഷനുകൾ റദ്ദാക്കുന്നതുമാണ്. ഒരിക്കൽ റദ്ദാകുന്ന ഓപ്ഷനുകൾ പിന്നീടുള്ള ഘട്ടങ്ങളിൽ ലഭ്യമാകുന്നതല്ല.

പിന്നീടുള്ള അലോട്ടുമെന്‍റിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ ഫീസ് അടയ്ക്കേണ്ടവർ ആ തുകയും ആദ്യമായി അലോട്ട്മെന്‍റ് ലഭിച്ചവർ ബാധകമായ ഫീസും നിശ്ചിത തീയതിക്കകം ബാങ്കിൽ അടയ്ക്കേണ്ടതാണ്. ലഭിച്ച അലോട്ടുമെന്‍റിന്‍റെ അടിസ്ഥാനത്തിൽ എല്ലാ സ്ട്രീമിലുള്ള വിദ്യാർഥികളും നിശ്ചിത തീയതിയിൽ കോളജിൽ ഹാജരായി പ്രവേശനം നേടേണ്ടതാണ്. ആവശ്യമായ എല്ലാ രേഖകളും പ്രവേശന സമയത്ത് കോളജിൽ ഹാജരാക്കേണ്ടതാണ്. നിശ്ചിത തീയതിക്കകം ഫീസ് അടച്ച വിദ്യാർഥിക്ക് അവശേഷിക്കുന്ന തന്‍റെ ഓപ്ഷനുകൾ (ലഭിച്ച ഓപ്ഷന്‍റെ മുകളിലുള്ളവ) നിലനിർത്തുവാനോ പൂർണമായി റദ്ദു ചെയ്യുവാനോ ഒരു സ്ട്രീമിലെ ഏതാനും ചിലതുമാത്രം റദ്ദു ചെയ്യുവാനോ പുനഃക്രമീകരിക്കുവാനോ ഓണ്‍ലൈൻ ഓപ്ഷൻ കണ്‍ഫർമേഷനെ തുടർന്ന് അവസരം ലഭിക്കുന്നതാണ്. ഇതിനും സമയപരിധി ഉണ്ടായിരിക്കും. ആ സമയപരിധിക്കു ശേഷം അടുത്ത അലോട്ട്മെന്‍റ് പ്രഖ്യാപിക്കും. അതിനാൽ ആദ്യ അലോട്ട്മെന്‍റിൽ തൃപ്തരായവർ മറ്റൊരു മാറ്റം ആഗ്രഹിക്കുന്നില്ലെങ്കിൽ ഈ കാലയളവിൽ അവശേഷിക്കുന്ന ഓപ്ഷനുകൾ റദ്ദു ചെയ്യേണ്ടതാണ്. റദ്ദു ചെയ്യുന്നില്ലെങ്കിൽ മാറ്റത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അങ്ങനെയൊരു മാറ്റം ലഭിച്ചാൽ നിർബന്ധമായും അത് സ്വീകരിക്കേണ്ടതാണ്. നേരത്തേ ലഭിച്ചിരുന്ന അലോട്ടുമെന്‍റ് നഷ്ടപ്പെടുകയും ചെയ്യും.

ഓരോ അലോട്ടുമെന്‍റിനു ശേഷവും അടുത്ത അലോട്ട്മെന്‍റിലേക്ക് പരിഗണിക്കപ്പെടുന്നതിനുള്ള ഓണ്‍ലൈൻ ഓപ്ഷൻ കണ്‍ഫർമേഷൻ നടത്തുന്നതിനും ലഭിച്ച ഓപ്ഷനു മുകളിലുള്ള മറ്റ് ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും റദ്ദാക്കാനും വിദ്യാർഥികൾക്ക് അവസരം ലഭിക്കും.

ഹെൽപ് ഡസ്ക്/ഫസിലിറ്റേഷൻ സെന്‍റർ

അലോട്ടുമെന്‍റ് മുൻകൂട്ടി പ്രഖ്യാപിക്കുന്ന സമയക്രമമനുസരിച്ച് വെബ്സൈറ്റിൽ കൊടുക്കുന്നതാണ്. അതനുസരിച്ച് വിദ്യാർഥികൾ അഡ്മിഷൻ നടപടി ക്രമങ്ങൾ പൂർത്തിയാക്കണം.
ഈ പ്രക്രിയയിൽ പങ്കെടുക്കുന്നതിനു കംപ്യൂട്ടറും ഇന്‍റർനെറ്റ് സൗകര്യവും അത്യന്താപേക്ഷിതമാണ്. ഈ സൗകര്യങ്ങൾ ലഭ്യമല്ലാത്ത വിദ്യാർഥികൾക്ക് ഇതിലേക്ക് സർക്കാർ ഒരുക്കുന്ന സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. ഈ സംവിധാനത്തെക്കുറിച്ച് വേണ്ട മാർഗനിർദേശങ്ങൾ നൽകാനും വിദ്യാർഥികൾക്ക് ഓപ്ഷൻ രജിസ്ട്രേഷൻ നടത്തുവാനും കംപ്യൂട്ടർ/ഇന്‍റർനെറ്റ് സൗകര്യം ലഭ്യമായ ഓപ്ഷൻ ഫസിലിറ്റേഷൻ സെന്‍ററുകൾ എല്ലാ ജില്ലകളിലേയും തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നതാണ്. സേവനം സൗജന്യവുമാണ്.

സിഎഫ്സി കേന്ദ്രം പ്രവർത്തിക്കുന്ന കോളജിലെ പ്രിൻസിപ്പൽ നിയോഗിക്കുന്ന അധ്യാപകനായിരിക്കും കേന്ദ്രത്തിന്‍റെ മേൽനോട്ടം വഹിക്കുക. അദ്ദേഹത്തെ സഹായിക്കുവാനും വിദ്യാർഥിക്ക് വേണ്ട മാർഗ നിർദേശങ്ങൾ നൽകുവാനും മറ്റ് അധ്യാപകരും ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരും കേന്ദ്രത്തിൽ ഉണ്ടായിരിക്കും. ഈ കേന്ദ്രത്തിൽ എത്തുന്ന വിദ്യാർഥികൾക്ക് ഓപ്ഷൻ രജിസ്ട്രേഷൻ നടപടിക്രമം ഇവർ വിശദമാക്കിക്കൊടുക്കുന്നതാണ്. വിദ്യാർഥിക്ക് ആവശ്യമെങ്കിൽ ഓപ്ഷൻ രേഖപ്പെടുത്തുവാനുള്ള ഫോം ആവശ്യപ്പെടാവുന്നതാണ്. അതിൽ ഓപ്ഷൻ ക്രമം രേഖപ്പെടുത്തിയശേഷം ആ രീതിയിൽ ഓപ്ഷൻ കംപ്യൂട്ടറിൽ രജിസ്റ്റർ ചെയ്യാൻ അവിടെയുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർ വിദ്യാർഥിയെ സഹായിക്കുന്നതായിരിക്കും.

ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്പോൾ വിദ്യാർഥിയുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് വിദ്യാർഥി ഉറപ്പുവരുത്തേണ്ടതാണ്.

ഇതു കൂടുതൽ ഓപ്ഷനുകൾ സൗജന്യമായി രജിസ്റ്റർ ചെയ്യുവാൻ സഹായിക്കുന്ന ഹെൽപ് ഡസ്കുകളും വിവിധ ജില്ലകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ഈ കാലയളവിൽ പ്രവർത്തിക്കുന്നതാണ്. ഹെൽപ്പ് ഡസ്കുകളിൽ വിദ്യാർഥിക്ക് ഇന്‍റർനെറ്റ് കണക്‌ഷ്ഷനുള്ള കംപ്യൂട്ടർ സൗകര്യം ലഭിക്കുന്നതായിരിക്കും. വിദ്യാർഥി നേരിട്ടോ അവിടെ ലഭിച്ചേക്കാവുന്ന ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ സഹായത്തോടെയോ ഓപ്ഷൻ രജിസ്ട്രേഷൻ നടത്തേണ്ടതാണ്. അലോട്ടുമെന്‍റ് പ്രഖ്യാപിക്കുന്ന ദിവസങ്ങളിലും ഓപ്ഷൻ റദ്ദാക്കുവാൻ അനുവദിച്ചിട്ടുള്ള കാലയളവിലും ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായിരിക്കും.
വിദ്യാർഥി പാസ്‌വേഡ്, കീ നന്പർ എന്നിവ മറ്റുള്ളവർക്ക് നൽകുവാൻ പാടുള്ളതല്ല.
More News