University News
ബി.എഡ്- ബി.പിഎഡ് കോഴ്സുകൾക്ക് എൻസിടിഇ അംഗീകാരം നേടിയെടുക്കാനും ശ്രമം തുടങ്ങി
കാലിക്കട്ടിലെ ഗ്രേഡ് കാർഡ് വിവാദം
അന്വേഷിക്കാൻ സിൻഡിക്കറ്റ് ഉപസമിതി
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി ബിരുദ കോഴ്സുകളിലെ ഗ്രേഡ് കാർഡുകളിൽ വിദ്യാർഥികളുടെ തുടർപഠനത്തെ സാരമായി ബാധിക്കും വിധം അപാകതയുണ്ടായതു സംബന്ധിച്ചു അന്വേഷണം നടത്തി നടപടിയെടുക്കാൻ സിൻഡിക്കറ്റ് ഉപസമിതിയെ നിയോഗിച്ചു. സിൻഡിക്കറ്റംഗം ഡോ. ഫാത്തിമത്ത് സുഹ്റ കണ്‍വീനറും ഡോ. സി.പി. ചിത്ര, ഡോ. വിദ്യാസാഗർ, പി.എം നിയാസ് എന്നിവർ അംഗങ്ങളുമായ ഉപസമിതിയെയാണ് വിഷയത്തിൽ അന്വേഷണം നടത്താൻ ബുധനാഴ്ച ചേർന്ന സിൻഡിക്കറ്റ് യോഗം ചുമതലപ്പെടുത്തിയത്.

വിദ്യാർഥികളുടെ ക്രഡിറ്റ് കണക്കാക്കുന്നതിൽ സംഭവിച്ച ഗുരുതര വീഴ്ച വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം. യൂണിവേഴ്സിറ്റിയുടെ ബിഎഡ്, ബിപിഎഡ് കോഴ്സുകൾക്ക് എൻസിടിഇയുടെ അംഗീകാരമില്ലാത്തതു വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയ സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിനു ഇടപെടാനും സിൻഡിക്കറ്റ് തീരുമാനിച്ചു.

ബിഎഡ്, ബിപിഎഡ് കോഴ്സുകൾക്ക് അംഗീകാരം നേടിയെടുക്കാൻ എൻസിടിഇയുടെ ബംഗളുരൂ പ്രാദേശിക കേന്ദ്രവുമായി ബന്ധപ്പെടാനും ശാശ്വത പ്രശ്ന പരിഹാരത്തിനു അടിയന്തരമായി ഇടപെടാനുമാണ് തീരുമാനം. എൻസിടിഇയുടെ റഗുലേഷൻ പ്രകാരം കോഴ്സുകൾ നടത്തുന്നതിലെ സാങ്കേതിക പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിച്ചു വിദ്യാർഥികളുടെ ആശങ്കയകറ്റാനാണ് ശ്രമം. കേരള യൂണിവേഴ്സിറ്റി പിവിസി ഡോ. വീരമണികണ്ഠന്‍റെ പിഎച്ച്ഡി പ്രബന്ധം കോപ്പിയടിയാണെന്ന് ആരോപണം ഉയർന്നതിനെ തുടർന്നു വാദം കേൾക്കാൻ രണ്ടു തവണ അദ്ദേഹത്തെ സിൻഡിക്കറ്റ് വിളിപ്പിച്ചിട്ടും ഹാജരാകാതെ ഹൈക്കോടതിയിൽ നിന്നു സ്റ്റേ വാങ്ങിയ സാഹചര്യത്തിൽ സ്റ്റേ നീക്കാൻ കോടതിയെ സിൻഡിക്കറ്റ് സമീപിക്കും.

കായിക രംഗത്തു മികവാർന്ന പ്രകടനം കാഴ്ചവച്ച വിദ്യാർഥികൾക്കു യൂണിവേഴ്സിറ്റി പഠനവിഭാഗങ്ങളിലും അംഗീകൃത കോളജുകളിലും സീറ്റ് പരിമിതി മറികടന്നു പ്രവേശനം നൽകും. കോമേഴ്സ് കോഴ്സുകളിൽ രണ്ടു വീതവും സയൻസ് കോഴ്സുകളിൽ ഒന്നു വീതവും അധിക സീറ്റ് കായിക രംഗത്തുള്ളവർക്കു അധികമായി അനുവദിക്കാനാണ് തീരുമാനം. അടുത്ത അധ്യയന വർഷം മുതൽ യൂണിവേഴ്സിറ്റി പരിധിയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും കമ്യൂണിറ്റി കോളജുകൾ തുടങ്ങുന്നതു സംബന്ധിച്ച നടപടികൾ കൈക്കൊള്ളാനും സിൻഡിക്കറ്റ് തീരുമാനിച്ചു.

സിൻഡിക്കറ്റംഗം കെ.കെ ഹനീഫയുടെ ശിപാർശയാണ് സിൻഡിക്കറ്റ് അംഗീകരിച്ചത്. വിദ്യാർഥി പ്രവേശനം, ഫീസ് ഇടപാടുകൾ, അധ്യാപക, അനധ്യാപക നിയമനം എന്നിവ യൂണിവേഴ്സിറ്റി നേരിട്ടു നടത്തുന്ന തരത്തിൽ കമ്യൂണിറ്റി കോളജുകൾ തുടങ്ങാനാണ് ശ്രമം. യൂണിവേഴ്സിറ്റി കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിവയ്ക്കാനും സിൻഡിക്കറ്റ് തീരുമാനിച്ചു. ബി.പിഎഡ് കോഴ്സിൽ സീറ്റുകൾ 35 ൽ നിന്ന് 45 ആക്കി ഉയർത്താനുള്ള ആവശ്യം സിൻഡിക്കറ്റ് തള്ളി.
More News