മെഡിക്കൽ/ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള രണ്ടാമത്തെ കേന്ദ്രീകൃത അലോട്ട്മെന്റ് www.ce e.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സർക്കാർ മെഡിക്കൽ കോളജുകൾ, സ്വാശ്രയ മെഡിക്കൽ/ഡെന്റൽ കോളജുകൾ സ്വകാര്യ സ്വാശ്രയ അയുർവേദ കോളജുകൾ എന്നിവയിലേക്കു മാത്രമാണ് അലോട്ട്മെന്റ് നടത്തിയിട്ടുള്ളത്. അലോട്ട്മെന്റ് വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ കിട്ടും. വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിർബന്ധമായും എടുക്കണം.
പുതുതായോ മുൻ ഘട്ടത്തിൽ ലഭിച്ച അലോട്ട്മെന്റിൽനിന്നു വ്യത്യസ്തമായോ സർക്കാർ മെഡിക്കൽ കോളജുകളിലേക്ക് അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ ഫീസ് /അധിക തുക നാളെ മുതൽ 24 വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ശാഖകളിലോ ഓണ്ലൈനായോ അടച്ചശേഷം ശേഷം 24 ന് വൈകുന്നേരം അഞ്ചിന് മുൻപായി അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ പ്രവേശനം നേടണം. അല്ലെങ്കിൽ അലോട്ട്മെന്റും ഹയർ ഓപ്ഷനുകളും റദ്ദാക്കും.
പുതുതായോ മുൻ ഘട്ടത്തിൽ ലഭിച്ച അലോട്ട്മെന്റിൽനിന്നു വ്യത്യസ്തമായോ സർക്കാർ നിയന്ത്രിത സ്വാശ്രയ മെഡിക്കൽ/ഡെന്റൽ കോളജുകളിലേക്കോ സ്വകാര്യ സ്വാശ്രയ മെഡിക്കൽ/ഡെന്റൽ കോളജുകളിലേക്കോ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ താഴെ പറയും പ്രകാരം ഫീസ് അടയ്ക്കണം.
അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് പരിയാരം കണ്ണൂർ 50 ശതമാനം സർക്കാർ സീറ്റ് ഫീസ് 2,50,000 രൂപ. 35 ശതമാനം മാനേജ്മെന്റ് സീറ്റ് ഫീസ് 10 ലക്ഷം രൂപ. 15 ശതമാനം എൻആർഐ സീറ്റ് ഫീസ് 14 ലക്ഷം രൂപ.
പരിയാരം ഡെന്റൽ കോളജ് പരിയാരം കണ്ണൂർ 50 ശതമാനം സർക്കാർ സീറ്റ് ഫീസ് 2,10,000 രൂപ. 35 ശതമാനം മാനേജ്മെന്റ് സീറ്റ് ഫീസ് നാലു ലക്ഷം.15 ശതമാനം എൻആർഐ സീറ്റ് ഫീസ് അഞ്ചു ലക്ഷം.
കേരള ക്രിസ്ത്യൻ പ്രഫഷണൽ കോളജ് മാനേജ്മെന്റ് ഫെഡറേഷനു കീഴിൽ വരുന്ന സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകൾ 85 ശതമാനം സീറ്റ് ഫീസ് അഞ്ചുലക്ഷം രൂപ. 15 ശതമാനം എൻആർഐ സീറ്റ്, ഫീസ് 20 ലക്ഷം രൂപ.
കേരള ക്രിസ്ത്യൻ പ്രഫഷണൽ കോളജ് മാനേജ്മെന്റ് ഫെഡറേഷനു കീഴിൽ വരുന്ന സ്വകാര്യ സ്വാശ്രയ ഡെന്റൽ കോളജുകൾ 85 ശതമാനം സീറ്റ് ഫീസ് 3.29 ലക്ഷം രൂപ. 15 ശതമാനം എൻആർഐ സീറ്റ്, ഫീസ് ആറ് ലക്ഷം രൂപ.
മറ്റ് സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകൾ 85 ശതമാനം സീറ്റ് ഫീസ് 11 ലക്ഷം രൂപ. 15 ശതമാനം എൻആർഐ സീറ്റ് ഫീസ് 20 ലക്ഷം രൂപ.
മറ്റ് സ്വകാര്യ സ്വാശ്രയ ഡെന്റൽ കോളജുകൾ 85 ശതമാനം സീറ്റ് ഫീസ് 2.9 ലക്ഷം രൂപ. 15 ശതമാനം എൻആർഐ സീറ്റ് ഫീസ് ആറു ലക്ഷം രൂപ.
ഈ ഘട്ടത്തിൽ ഏതെങ്കിലും സ്വാശ്രയ മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചവർ സ്പോട്ട് അഡ്മിഷനിലൂടെ മറ്റൊരു സ്വാശ്രയ മെഡിക്കൽ കോളജിൽ പ്രവേശനം ലഭിക്കുന്ന പക്ഷം പുതുതായി അലോട്ട്മെന്റ് ലഭിക്കുന്ന കോളജ് പ്രിൻസിപ്പലിന്റെ പേരിലുള്ള ബാങ്ക് ഗാരണ്ടി നൽകാൻ ബാധ്യസ്ഥരായിരിക്കും.
സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് നിരക്ക് ഹൈക്കോടതിയുടെ അഡ്മിഷൻ ആൻഡ് ഫീ റലുലേറ്ററികമ്മിറ്റിയുടെ അന്തിമ തീരുമാനത്തിനു വിധേയമായിരിക്കും. മെഡിക്കൽ/ഡെന്റൽ പ്രവേശന നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഡിമാന്ഡ് ഡ്രാഫ്റ്റ്/ ബാങ്ക് ഗാരണ്ടി ബന്ധപ്പെട്ട കോളജ് അധികൃതർക്കു പ്രവേശന പരീക്ഷാ കമ്മീഷണർ കൈമാറും.
അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിൽ എടുത്തിട്ടുള്ള ഡിമാന്റ് ഡ്രാഫറ്റും കോളജ് പ്രിൻസിപ്പലിന്റെ പേരിൽ എടുത്തിട്ടുള്ള ബാങ്ക് ഗാരണ്ടി ബാധകമാണെങ്കിൽ അതും നാളെ മുതൽ 24 വരെയുള്ള തീയതികളിൽ തിരുവനന്തപുരത്തു പ്രവേശന പരീക്ഷാ കമ്മീഷണരുടെ ഓഫീസ് നേരിട്ട് നൽകിയ ശേഷം അതിന്റെ രസീത് കൈപ്പറ്റേണ്ടതാണ്.
സ്വാശ്രയമെഡിക്കൽ/ ഡെന്റൽ കോളജുകളിൽ ഈ ഘട്ടത്തിൽ പ്രവേശനം ലഭിക്കുന്നവർ 24 ന് വൈകുന്നേരം അഞ്ചു മണിക്കുള്ളിൽ മേൽപ്പറഞ്ഞ ഡിമാന്ഡ് ഡ്രാഫ്റ്റ്/ബാങ്ക് ഗാരണ്ടി പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ നേരിട്ട് നൽകി അലോട്ട്മെന്റ് ഉറപ്പിച്ചാൽ മതിയാകും. ഇവർ കോളജുകളിൽ ഹാജരായി പ്രവേശനം നേടേണ്ടതില്ല. 26 മുതൽ 28 വരെയുള്ള തീയതികളിൽ പ്രവേശന പരീക്ഷാ കമ്മീഷണർ തിരുവനന്തപുരത്ത് നടത്തുന്ന സ്പോട്ട് അഡ്മിഷനിൽ ഹാജരായി പ്രവേശന നടപടി പൂർത്തീകരിച്ചാൽ മതിയാകും.
നിശ്ചിത സമയത്തിനുള്ളിൽ ഡിഡി/ബാങ്ക് ഗാരണ്ടി ഹാജരാകാത്ത വിദ്യാർഥികളുടെ ഈ ഘട്ടത്തിലെ അലോട്ട്മെന്റ് റദ്ദാക്കും. എന്നാൽ ഇവർക്ക് നേരത്തെ ഏതെങ്കിലും കോഴ്സിൽ/ കോളജിൽ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള പക്ഷം അതു നിലനിൽക്കും.
സ്വാശ്രയ അയുർവേദ മെഡിക്കൽ കോളജുകളിലേക്ക് അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അടക്കേണ്ടതുമായ ഫീസ്/അധിക തുക നാളെ മുതൽ 24 വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുത്ത ശാഖകളിലോ ഓണ്ലൈനായോ അടയ്ക്കണം.
ഇവർ ഈഘട്ടത്തിൽ കോളജുകളിൽ ഹാജരായി പ്രവേശനം നേടേണ്ടതില്ല. സ്വകാര്യ സ്വാശ്രയ അയൂർവേദ കോളജുകളിലേക്കുള്ള അടുത്ത ഘട്ടം അലോട്ട്മെന്റിനെത്തുടർന്ന് വിദ്യാർഥികൾ കോളജുകളിൽ പ്രവേശനം നേടിയാൽ മതിയാകും. ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്മെന്റും ഹയർ ഒാപ്ഷനുകളും റദ്ദാക്കും.
സർക്കാർ/എയ്ഡഡ്/സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിംഗ് കോളജുകളിൽ പ്രവേശനം നേടിയിരിക്കുന്ന വിദ്യാർഥികൾ എൻജിനിയറിംഗ് പ്രവേശനം അവസാനിപ്പിക്കുന്ന തീയതിയായ 15ന് ശേഷം പ്രസ്തുത കോളജുകളിൽനിന്നു വിടുതൽ നേടുന്ന പക്ഷം പ്രോസ്പെക്ടസ് ക്ലോസ് 12.2.4(മ) പ്രകാരമുള്ള ലിക്വിഡേറ്റഡ് ഡാമേജസ് നൽകിയതിനുശേഷം മാത്രമേ മെഡിക്കൽ/അനുബന്ധ കോഴ്സുകളിലേക്കു പുതിയ അലോട്ട്മെന്റ് സ്വീകരിക്കാൻ കഴിയൂ.
കേരള കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷനു കീഴിൽ വരുന്ന എൻജിനിയറിംഗ് കോളജുകളിൽ പ്രവേശനം നേടിയിരിക്കുന്ന വിദ്യാർഥികൾക്ക് മെഡിക്കൽ/ അനുബന്ധ കോഴ്സുകളിലേക്ക് അലോട്ട്മെന്റ് ലഭിക്കുന്ന പക്ഷം അലോട്ട്മെന്റ് സ്വീകരിക്കാൻ 2017 ജൂണ് 22 ലെ സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾ ബാധകമായിരിക്കും.
മറ്റ് സ്വകാര്യ സ്വാശ്രയ എൻജിനീയറിംഗ്/ ആർക്കിടെക്ചർ കോളജുകളിൽ പ്രവേശനം നേടിയിരിക്കുന്ന വിദ്യാർഥികൾക്ക് മെഡിക്കൽ/അനുബന്ധ കോഴ്സുകളിലേക്ക് അലോട്ട്മെന്റ് ലഭിക്കുന്ന പക്ഷം വിടുതൽ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും നേടുന്നതിന് ലിക്വിഡേറ്റഡ് ഡാമേജസ് ഓടുക്കേണ്ടതില്ല. എന്നാൽ, ഇവർ അടച്ച ഫീസ് തിരികെ ലഭിക്കാൻ അർഹതയില്ല.
സർക്കാർ/സ്വാശ്രയ ഫാർമസി കോഴ്സുകളിൽ പ്രവേശനം നേടിയിരിക്കുന്ന വിദ്യാർഥികൾ പ്രവേശനം അവസാനിപ്പിക്കുന്ന തീയതിക്കുശേഷം കോളജുകളിൽനിന്നു വിടുതൽ നേടുന്ന പക്ഷം ലിക്വിഡേറ്റഡ് ഡാമേജസ് ഒടുക്കാൻ ബാധ്യസ്ഥരായിരിക്കും.
പാലക്കാട് കരുണ മെഡിക്കൽ കോളജ്, അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജ്, കോഴിക്കോട് മലബാർ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ, തിരുവനന്തപുരം എസ്യുടി അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് എന്നീ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലേയും പാലക്കാട് അഷ്ടാംഗം ആയൂർവേദ ചികിത്സാലയം ആൻഡ് വൈദ്യപീഠം, തിരുവനന്തപുരം പോത്തൻകോട് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളജ്, കോഴിക്കോട് മർക്കസ് യുനാനി മെഡിക്കൽ കോളജ് എന്നിവയിലേക്കും കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെ അഫിലിയേഷൻ ലഭിക്കാത്തതിനെത്തുടർന്ന് ഈ ഘട്ടത്തിൽ അലോട്ട്മെന്റ് നടത്തിയിട്ടില്ല.
മലപ്പുറം പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽകോളജ്, തിരുവനന്തപുരം കാരക്കോണം ഡോ.സോമർവെൽ മെമ്മോറിയൽ സിഎസ്ഐ മെഡിക്കൽകോളജ്, എന്നീ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലേയ്ക്കും സർക്കാർ നിർദേശത്തെത്തുടർന്ന് ഈ ഘ്ട്ടത്തിൽ അലോട്ട്മെന്റ് നടത്തിയിട്ടില്ല. യൂണിവേഴ്സിറ്റി അഫിലിയേഷൻ/ സർക്കാർ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക മേൽപ്പറഞ്ഞ കോളജുകളിലേക്ക് പ്രവേശന പരീക്ഷാ കമ്മിഷണർ അലോട്ട്മെന്റ് നടത്തും.
ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കൽ/ ദന്തൽ കോളജുകളിലെ ന്യൂനപക്ഷ േ ക്വാട്ടാ സീറ്റുകളിലേക്കുള്ള (എൻആർഐ ക്വാട്ടയിലുള്ള ന്യൂനപക്ഷ സീറ്റുകൾ ഉൾപ്പെടെ) അലോട്ട്മെന്റും ഈ ഘട്ടത്തിൽ നടത്തിയിട്ടില്ല. ന്യൂനപക്ഷ സമുദായം തെളിയിക്കുന്നതിനുള്ള രേഖകൾ സമർപ്പിക്കാനുള്ള അവസാന തീയതി 16 വരെ നീട്ടിയിരുന്നു. ലഭിച്ച രേഖകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയാക്കി കാറ്റഗറി ലിസ്റ്റുകൾ പ്രസിദ്ധീകരിച്ച ശേഷം മൈനോറിറ്റി േ ക്വാട്ടാ സീറ്റുകൾ പ്രവേശന പരീക്ഷാ കമ്മീഷണർ സ്പോട്ട് അഡ്മിഷനിൽ നികത്തും.
ഹൈക്കോടതിയുടെയും സർ്ക്കാരിന്റെയും ഉത്തരവുകൾ അനുസൃതമായി അലോട്ട്മെന്റുമായി ബന്ധപ്പെട്ടു പുറപ്പെടുവിക്കുന്ന ഓഫീസ് വിജ്ഞാപനങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഫോൺ: 0471 2339101, 2339102, 2339103, 2339104.