University News
കേരള സർവകലാശാല പി.ജി പ്രവേശനം: ഓണ്‍ലൈൻ രജിസ്ട്രേഷന് അവസരം
തിരുവനന്തപുരം; കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ്/ സ്വാശ്രയ കോളജുകൾ/സെന്‍ററുകളിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനായി ഇതുവരേയും ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കാത്തവർക്ക് 21ന് വൈകുന്നേരം അഞ്ച്‌വരെ രജിസ്റ്റർ ചെയ്യാൻ അവസരം.

ഓണ്‍ലൈനായി രജിസ്ട്രേഷൻ ചെയ്തിട്ടുള്ളവരും എന്നാൽ ഇതുവരെ അഡ്മിഷൻ ലഭിക്കാത്തവരുമായ വിദ്യാർഥികൾക്കും 21നു വൈകുന്നേരം അഞ്ച്‌വരെ സ്വന്തം ഓണ്‍ലൈൻ അപേക്ഷയിൽ മാറ്റങ്ങൾ വരുത്താം. ഓണ്‍ലൈൻ അപേക്ഷയിൽ നിലവിൽ നൽകിയിട്ടുള്ള ഓപ്ഷനുകൾ ഒഴികെ മറ്റ് തിരുത്തലുകൾ വരുത്തുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്താം. നിലവിൽ നൽകിയിട്ടുള്ള ഓപ്ഷനുകളിൽ മാറ്റം വരുത്തുവാൻ അനുവാദമില്ല. 21ന് വൈകുന്നേരം അഞ്ചിനുശേഷം ഓണ്‍ലൈൻ അപേക്ഷയിൽ യാതൊരു വിധത്തിലുമുള്ള തിരുത്തലുകളും അനുവദിക്കില്ല. ഓണ്‍ലൈൻ അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിന് സർവകലാശാലയെ നേരിട്ട് സമീപിക്കേണ്ടതില്ല. സ്വന്തം നിലയ്ക്ക് , അനുവദിച്ചിട്ടുള്ള സമയത്തിനുള്ളിൽ തിരുത്തൽ വരുത്താൻ അപേക്ഷകർ ശ്രദ്ധിക്കണം. നിലവിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് തിരുത്തലിന് അവസരമില്ല. മാറ്റങ്ങൾ (തിരുത്തലുകൾ) വരുത്തിക്കഴിഞ്ഞവർ ഓണ്‍ലൈൻ അപേക്ഷയുടെ പുതിയ പ്രിന്‍റൗട്ട് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കണം.