എം.ജി. ബി.ടെക്: ഇന്േറണൽ റീ - ഡു പരീക്ഷയ്ക്ക് അവസരം നൽകും
മഹാത്മാഗാന്ധി സർവകലാശാലയുടെ 2010ലെ ബി.ടെക് പരീക്ഷാ ചട്ടങ്ങൾ ഭേദഗതി ചെയ്ത് തിയറി പരീക്ഷകളുടെ ഇന്േറണൽ അസസ്മെന്റിന് വീണ്ടും അവസരം ലഭ്യമാക്കും. തിയറി പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിച്ചിട്ടും ഇന്േറണൽ പരീക്ഷകളിലെ മാർക്ക് കുറവ് മൂലം നിരവധി ബി.ടെക് വിദ്യാർഥികൾ പരീക്ഷ പാസാകാതെ വരുന്ന സാഹചര്യം കണക്കിലെടുത്തും ഇതു സംബന്ധിച്ച് സർവകലാശാലയ്ക്ക് ലഭിച്ച നിരവധി നിവേദനങ്ങളുടെയും അപേക്ഷകളുടെയും അടിസ്ഥാനത്തിലും ഇക്കാര്യം പരിശോധിച്ച് യുക്തമായ പരിഹാരം നിർദ്ദേശിക്കുന്നതിന് സർവകലാശാല അക്കാദമിക് കൗണ്‍സിലിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി മൂന്നംഗ സമിതിയെ നിയോഗിച്ചു. വിശദമായ പഠനത്തിനുശേഷം സമിതി സമർപ്പിച്ച റിപ്പോർട്ട് വൈസ് ചാൻസലർ അംഗീകരിച്ചു. വ്യവസ്ഥകളോടെ 2010 അഡ്മിഷൻ മുതലുള്ള ബി.ടെക് വിദ്യാർഥികൾക്ക് ഇന്േറണൽ റീ ഡു പരീക്ഷകൾക്ക് അവസരം നൽകും. ബി.ടെക് കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾക്കായിരിക്കും ഇന്േറണൽ റീ ഡു അവസരം ലഭിക്കുക. ഇന്േറണൽ റീ ഡു സൗകര്യം തിയറി പരീക്ഷയുടെ ഇന്േറണൽ ഘടകത്തിന് മാത്രം ബാധകമായിരിക്കും. ഇന്േറണൽ റീഡു പാസാകാത്ത തിയറി പരീക്ഷകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. തിയറി പരീക്ഷയ്ക്ക് കുറഞ്ഞത് നാൽപ്പത് മാർക്കെങ്കിലും ലഭിച്ചവർക്കായിരിക്കും ഈ സൗകര്യം ലഭിക്കുക. ഇന്േറണൽ റീഡു പരീക്ഷയിലൂടെ പരമാവധി 35 മാർക്കാണ് വിജയത്തിനായി പരിഗണിക്കുക. സർവകലാശാലയുമായി നിലവിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിൽ ഇന്േറണൽ റീഡു സൗകര്യം ഒരുക്കുന്നതാണ്. ഈ സൗകര്യം ലഭ്യമാവുന്ന വിഷയങ്ങൾ/സെമസ്റ്റർ/കേന്ദ്രങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് പ്രസിദ്ധപ്പെടുത്തും. ഇന്േറണൽ റീഡു പരീക്ഷകൾക്ക് കോളേജ്തല ഏകോപന അധികാരിയെ ചുമതലപ്പെടുത്തും. പേപ്പറൊന്നിന് 2000 രൂപ രജിസ്ട്രേഷൻ ഫീസ് ഈടാക്കുന്നതാണ്.
എം.ജി. വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ അധ്യക്ഷനായുള്ള കേരളത്തിലെ സർവകലാശാലകളുടെ ഇന്േറണൽ അസസ്മെന്റ് ഇവാല്യുവേഷൻ കമ്മിറ്റി സമർപ്പിച്ച പ്രധാന ശുപാർശയാണ് ഇപ്പോൾ എം.ജി.യിൽ നടപ്പിലാക്കുന്നത്. ഇന്േറണൽ പരീക്ഷകൾക്ക് കുറഞ്ഞ മാർക്ക് ലഭിച്ചതിന്റെ പേരിൽ ബി.ടെക് പൂർത്തിയാക്കാൻ സാധിക്കാത്ത ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
പരീക്ഷാ തീയതി
ബി.ടെക് നവംബർ/ഡിസംബർ 2017 പരീക്ഷകൾ നവംബർ 23ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
മൂന്നും അഞ്ചും ഒൻപതും സെമസ്റ്റർ ബി.ആർക്ക് പരീക്ഷകൾ യഥാക്രമം നവംബർ 22, 23, 24 തീയതികളിൽ ആരംഭിക്കും. ഇന്േറണൽ മാർക്കുകൾ നിശ്ചിതസമയത്തിനുള്ളിൽ അപ്ലോഡ് ചെയ്യാത്ത കോളേജുകളിൽ നിന്നും സർവകലാശാലാ ഉത്തരവ് അനുസരിച്ചുള്ള പിഴ ഈടാക്കുന്നതാണ്.
അപേക്ഷാ തീയതി
നാലാം സെമസ്റ്റർ എം.എ. ചെണ്ട, മദ്ദളം ഡിഗ്രി പരീക്ഷകൾ നവംബർ 15ന് നടത്തും. അപേക്ഷകൾ പിഴയില്ലാതെ നവംബർ ഏഴ് വരെയും 50 രൂപ പിഴയോടെ എട്ടു വരെയും 500 രൂപ സൂപ്പർഫൈനോടെ 10 വരെയും സ്വീകരിക്കും.
പരീക്ഷ മാറ്റിവച്ചു
നവംബർ 14, 16, 20, 22, 24 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഒന്നും രണ്ടും സെമസ്റ്റർ ബിഎ/ബി.കോം (സിബിസിഎസ്എസ്. പ്രൈവറ്റ് രജിസ്ട്രേഷൻ) റഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം ഡിസംബർ 6, 8, 11, 13, 15 തീയതികളിലേക്ക് മാറ്റി നിശ്ചയിച്ചു.
ബി.എഡ്. മേഴ്സി ചാൻസ്
2006, 2008 അഡ്മിഷനിലുള്ള ബി.എഡ്. വിദ്യാർഥികൾക്കനുവദിച്ച മേഴ്സി ചാൻസ് പരീക്ഷ നവംബർ 9ന് ആരംഭിക്കും. കോട്ടയം മൗണ്ട് കാർമ്മൽ കോളജ് ഓഫ് ടീച്ചർ എജ്യൂക്കേഷൻ മാത്രമായിരിക്കും പരീക്ഷാ കേന്ദ്രം.
പ്രത്യേക പരീക്ഷ
മുരിക്കാശേരി പാവനാത്മാ കോളേജിലെ വിദ്യാർഥിയ്ക്കായി നടത്തുന്ന ഒന്നാം സെമസ്റ്റർ എം.എ. മലയാളം സ്പെഷ്യൽ പരീക്ഷ നവംബർ 10ന് രാവിലെ 9.30 മുതൽ 12.30 വരെ നടത്തുന്നതാണ്.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.എഡ്. (റഗുലർ/സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ നവംബർ 13 മുതൽ 30 വരെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
മൂന്നാം സെമസ്റ്റർ എം.എഡ്. സ്പെഷ്യൽ എജ്യൂക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിറ്റി (റഗുലർ/സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ നവംബർ 6ന് മൂവാറ്റുപുഴ നിർമ്മലാ സദൻ ട്രെയിനിംഗ് കോളേജ് ഫോർ സ്പെഷ്യൽ എജ്യൂക്കേഷനിൽവച്ച് നടത്തും.
പിഎച്ച്ഡി നൽകി
ബയോ സയൻസസിൽ ലിഷ പി. ലൂക്കിനും, മാനേജ്മെന്റ് സ്റ്റഡീസിൽ എസ്. ഹരിക്കും, എൻവയോണ്‍മെന്റൽ സയൻസസിൽ നവ്യ ചെറിയാനും, കെമിസ്ട്രിയിൽ എ.എസ്. ദിവ്യയ്ക്കും അർച്ചന എസ്. നായർക്കും, വി.എ. സിജുമോനും, എഡ്യൂക്കേഷനിൽ ജോസഫൈൻ ജോസഫിനും, ആർ. പ്രശാന്തിനും, ബയോ കെമിസ്ട്രിയിൽ എസ്. ശ്രീജയ്ക്കും, കൊമേഴ്സിൽ ജിഷ ജോർജിനും, ഹിന്ദിയിൽ മിനി വറുഗീസിനും, ഇക്കണോമിക്സിൽ എബ്രഹാം ബാബുവിനും ഇംഗ്ലീഷിൽ എം. രാകേഷ് ബാബുവിനും, പി.ജെ. ഗായത്രിക്കും മലയാളത്തിൽ ജിബു തോമസിനും, സംസ്കൃതത്തിൽ എം.എസ്. ശ്യാമിനും, പൊളിറ്റിക്സിൽ എം.ജി. അജയിനും മഹാത്മാഗാന്ധി സർവകലാശാല പി.എച്ച്.ഡി. നൽകാൻ തീരുമാനിച്ചു.
എം.ജി. ഓണ്‍ലൈൻ ഫീസ്: അക്ഷയകേന്ദ്രങ്ങളിൽ സൗകര്യം ഏർപ്പെടുത്തി
എം.ജി. സർവകലാശാലയിൽ നവംബർ ഒന്നു മുതൽ ആരംഭിച്ച ഓണ്‍ലൈൻ ഫീസ് സംവിധാനത്തിന് അക്ഷയകേന്ദ്രങ്ങളിലും സൗകര്യമേർപ്പെടുത്തി. അക്ഷയ കേന്ദ്രങ്ങളിലൂടെ ഫീസടയ്ക്കുന്ന സേവനത്തിന് പേമെന്റ് ഗേറ്റ്വേ ട്രാൻസാക്ഷൻ ഫീസിനു പുറമെ പരമാവധി 20 രൂപ സർവീസ് ചാർജ് മാത്രമേ ഈടാക്കുകയുള്ളൂ. സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ കോളേജുകളിലും ഇ പേയ്മെന്റിനുള്ള സൗകര്യവും ഹെൽപ്പ് ഡെസ്കും ഏർപ്പെടുത്തുന്നതിനുള്ള നിർദ്ദേശം എല്ലാ കോളജധികൃതർക്കും സർവകലാശാാല നൽകിയിട്ടുണ്ട്. സർവകലാശാലാ ഫീസുകൾ എടിഎം. ഡെബിറ്റ് കാർഡുകൾ/ക്രെഡിറ്റ് കാർഡുകൾ/ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ചുകൊണ്ട് ംംം.ലുമ്യാലിേ.ാഴൗ.മര.ശി എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് ഓണ്‍ലൈനായി ഫീസടയ്ക്കുന്നതിനുള്ള സൗകര്യമാണ് നിലവിൽ സർവകലാശാല ഏർപ്പെടുത്തിയിട്ടുള്ളത്. ഓണ്‍ലൈൻ പേയ്മെന്റ് സംബന്ധിച്ച പരാതികൾക്കും സഹായത്തിനുമായി 0481 2733434, 2733581 എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.