University News
കെ-ടെറ്റ്: ഡിസംബർ മൂന്നു വരെ അപേക്ഷിക്കാം
ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, (ഭാഷായുപി തലം വരെ/ സ്പെഷൽ വിഷയങ്ങൾ ഹൈസ്കൂൾ തലം വരെ) അധ്യാപക യോഗ്യതാ പരീക്ഷ (കെടെറ്റ്) നു വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

കാറ്റഗറി I & II പരീക്ഷകൾ ഡിസംബർ 28 നും കാറ്റഗറി III & IV പരീക്ഷകൾ ഡിസംബർ 30 നും കേരളത്തിലെ വിവിധ സെന്‍ററുകളിൽ നടക്കും. കെടെറ്റിൽ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈൻ അപേക്ഷയും, ഫീസും നാളെ മുതൽ ഡിസംബർ മൂന്ന് വരെ സമർപ്പിക്കാം. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപാ വീതവും പട്ടികജാതിവർഗം, വികലാംഗർ, അന്ധർ എന്നീ വിഭാഗത്തിലുള്ളവർ 250 രൂപാ വീതവും അടയ്ക്കണം. ഓണ്‍ലൈൻ നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാ ഫീസ് അടയ്ക്കാം.

ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാൻ കഴിയുകയുള്ളു. എന്നാൽ പ്രത്യേകം പരീക്ഷ എഴുതണം. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ചു കഴിഞ്ഞാൽ പിന്നീട് യാതൊരുവിധ തിരുത്തലുകളും അനുവദിക്കുകയില്ല. അഡ്മിറ്റ് കാർഡ് ഡിസംബർ 15 മുതൽ ഡൗണ്‍ലോഡ് ചെയ്യാം.

എൽപി ക്ലാസുകളിൽ പഠിപ്പിക്കുന്നവർക്കുള്ളതാണ് കാറ്റഗറി I, കാറ്റഗറി II യുപി ക്ലാസുകാർക്കും കാറ്റഗറിIII ഹൈസ്കൂൾ ക്ലാസുകാർക്കുമുള്ളതാണ്. യുപിതലം വരെയുള്ള അറബി, ഹിന്ദി, സംസ്കൃതം, ഉറുദു ഭാഷാധ്യാപകർക്കും ആർട്, ക്രാഫ്റ്റ്, കായിക അധ്യാപകർ ഉൾപ്പെടുന്ന സ്പെഷലിസ്റ്റ് അധ്യാപകർക്കുമുള്ളതാണ് കാറ്റഗറിIV. കേരള പരീക്ഷാ ഭവനാണ് പരീക്ഷാ നടത്തിപ്പു ചുമതല.

ഒണ്‍ലൈനായി മാത്രമേ അപേക്ഷ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. അപേക്ഷയുടെ പ്രിന്‍റൗട്ടോ മറ്റു രേഖകളോ പരീക്ഷാ ഭവനിലേക്ക് അയച്ചു കൊടുക്കേണ്ട കാര്യമില്ല. അപേക്ഷകർക്ക് അവർ പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്ന ജില്ല അപേക്ഷാ സമയത്ത് തെരഞ്ഞെടുക്കാം. രണ്ടര മണിക്കൂർ ദൈർഘ്യമുള്ളതാണു ഒബ്ജക്ടീവ് ടൈപ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള പരീക്ഷ. മൂന്നു വിഭാഗങ്ങളിലായി 150 മാർക്കിന്‍റെ ചോദ്യങ്ങൾ ഉണ്ടായിരിക്കും.

ബിഎഡ്/ഡിഎഡ് അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പരീക്ഷ വിജയിച്ച സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന മുറയ്ക്കു മാത്രമേ കെ ടെറ്റ് സർട്ടിഫിക്കറ്റ് നൽകുകയുള്ളു.

സാങ്കേതികവിവരങ്ങൾക്ക്04712546832,04712546833, പൊതുവിവരങ്ങൾക്ക്04712546823. വെബ്സൈറ്റ്: www.keralapar eekshabhavan.in ,
More News