വിദ്യാർഥി അദാലത്ത് നടക്കുന്നതിനാൽ മഹാത്മാഗാന്ധി സർവകലാശാല നാളെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
എം.ജി. വിദ്യാർഥി അദാലത്ത്: പൊതുപരാതികളിൽ നടപടിയായി
മഹാത്മാഗാന്ധി സർവകലാശാല വിദ്യാർഥികളുടെ പരാതികൾ ഉടനടി പരിഹരിക്കുന്നതിനായി നടത്തുന്ന വിദ്യാർഥി അദാലത്തിലേക്ക് ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ പൊതുപരാതികൾ തീർപ്പാക്കുന്നതിന് നടപടികളെടുത്തു.
2010 റെഗുലേഷൻസ് പ്രകാരം ബി ടെക് കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് തിയറി പേപ്പറുകളുടെ ഇന്േറണൽ റീഡൂ അനുവദിക്കും. വിശദമായ വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. എല്ലാ ബിരുദബിരുദാനന്തര കോഴ്സുകൾക്കും മേഴ്സിചാൻസ് പരീക്ഷകൾ വ്യവസ്ഥകൾക്ക് വിധേയമായി നടത്തും. പുനർമൂല്യനിർണയത്തിന് കേന്ദ്രീകൃത മൂല്യനിർണയ സംവിധാനം ഒരുക്കും. ഡിഗ്രി സർട്ടിഫിക്കറ്റുകളും ഗ്രേഡ് കാർഡുകളും അടിയന്തിരമായി വിതരണം ചെയ്യും. പൊതുപരാതികളിൽ നടപടികളെടുത്തതിനാൽ, ടെലിഫോണിലൂടെ അറിയിപ്പ് ലഭിക്കുന്നവർ മാത്രം നാളത്തെ അദാലത്തിൽ നേരിട്ട് ഹാജാരായാൽ മതിയാകും.
ഒന്നാം സെമസ്റ്റർ യു.ജി. അപേക്ഷകൾ
ജനുവരിയിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ യു.ജി. (സിബിസിഎസ്. 2017 അഡ്മിഷൻ റഗുലർ/സിബിസിഎസ്എസ്. 2013 മുതൽ അഡ്മിഷൻ സപ്ലിമെന്ററി ആൻഡ് ഇംപ്രൂവ്മെന്റ്) പരീക്ഷകൾക്ക് പിഴയില്ലാതെ 23 വരെയും 50 രൂപ പിഴയോടെ 26 വരെയും 500 രൂപ സൂപ്പർഫൈനോടെ 31 വരെയും അപേക്ഷകൾ സ്വീകരിക്കും. വിദ്യാർഥികളുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ 11നകം സർവകലാശാലയിൽ സമർപ്പിക്കണം. ഒന്നാം സെമസ്റ്റർ (2017 അഡ്മിഷൻ) വിദ്യാർഥികളുടെ ഫോട്ടോ (150ണ ഃ 200ഒ പിക്സൽസ്, 15 സയ 50 സയ ഫയൽ സൈസ്) കോളേജുകൾ 14 മുതൽ 18 വരെ തീയതികളിൽ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. ഓണ്ലൈൻ പരീക്ഷാ രജിസ്ട്രേഷൻ പിഴയില്ലാതെ 19 മുതൽ 23 വരെ നടത്താവുന്നതാണ്.
മേഴ്സി ചാൻസ്
ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് ഇൻ മെഡിക്കൽ ഡോക്യുമെന്േറഷൻ (പഴയ സ്കീം 2009ന് മുന്പുള്ള അഡ്മിഷൻ) വിദ്യാർഥികൾക്ക് അവസാന മേഴ്സി ചാൻസ് പരീക്ഷയ്ക്ക് പിഴയില്ലാതെ 15 വരെയും 50 രൂപ പിഴയോടെ 16 വരെയും 500 രൂപ സൂപ്പർഫൈനോടെ 18 വരെയും അപേക്ഷിക്കാം. അപേക്ഷകർ സ്പെഷ്യൽ ഫീസായി 10000 രൂപ പരീക്ഷാഫീസിനും സി.വി. ക്യാന്പ് ഫീസിനും പുറമെ അടയ്ക്കണം. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.
പ്രാക്ടിക്കൽ
2017 ഒക്ടോബറിൽ നടന്ന മൂന്നും, അഞ്ചും സെമസ്റ്റർ സിബിസിഎസ്എസ്. ബിഎസ്സി. റിക്രിയേഷൻ ലെയ്ഷർ ആന്റ് സ്പോർട്സ് സ്റ്റഡീസ് ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ (റഗുലർ/സപ്ലിമെന്ററി) 18, 19 തീയതികളിൽ പാലാ സെന്റ് തോമസ് കോളജിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
2017 ഒക്ടോബറിൽ നടത്തിയ അവസാനവർഷ എംഫാം ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്ക് 19 വരെ അപേക്ഷിക്കാം.
2017 മെയ് മാസം നടത്തിയ നാലാം സെമസ്റ്ററും, 2017 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്ററും എംഎച്ച്ആർഎം. (റഗുലർ/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 19 വരെ അപേക്ഷിക്കാം.
നാക് പരിശീലന പരിപാടി
മഹാത്മാഗാന്ധി സർവകലാശാലയിലെ അഫിലിയേറ്റഡ് സർ്ക്കാർ/എയ്ഡഡ്/ഓട്ടോണമസ് കോളേജുകളിലെ പ്രിൻസിപ്പൽമാർ, നാക് കോഓർഡിനേറ്റർമാർ എന്നിവർക്കായി പുതുക്കിയ നാക് കോ ഓർഡിനേഷൻ നടപടി ക്രമങ്ങളെക്കുറിച്ച് നാക് പിയർ ടീം അംഗമായ പ്രഫ. എം.പി. രാജൻ നയിക്കുന്ന ഏകദിന ശില്പശാല ഇന്ന് രാവിലെ 10.30ന് മഹാത്മാഗാന്ധി സർവകലാശാലാ സ്കൂൾ ഓഫ് എൻവയോണ്മെന്റൽ സയൻസസ് ഓഡിറ്റോറിയത്തിൽ നടത്തും.
ബെസ്റ്റ് കോളേജ് മാഗസിൻ അവാർഡ് എറണാകുളം ലോ കോളേജിന്
മഹാത്മാഗാന്ധി സർവകലാശാലാ ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റുഡന്റ്സ് സർവീസസ് നടത്തിയ 201617ലെ ബെസ്റ്റ് കോളജ് മാഗസിൻ അവാർഡുകൾ പ്രഖ്യാപിച്ചു. എറണാകുളം ലോ കോളജ് ഒന്നാം സ്ഥാനം നേടി. എറണാകുളം മഹാരാജാസ് കോളജ്, പാന്പാടി കെ.ജി. എന്നീ കോളജുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. തേവര എസ്.എച്ച്. തിരുവല്ല മാർത്തോമ്മാ എന്നീ കോളജുകൾ പ്രോത്സാഹന സമ്മാനത്തിന് അർഹരായി. ഒന്നാം സ്ഥാനത്തിന് 10000 രൂപയും രണ്ടാം സ്ഥാനത്തിന് 7500 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും നല്കും. പ്രോത്സാഹനസമ്മാനമായി 2500 രൂപയും ലഭിക്കും. അവാർഡുകൾ പിന്നീട് നടക്കുന്ന ചടങ്ങിൽ നൽകുമെന്ന് സ്റ്റുഡന്റ്സ് സർവീസസ് ഡയറ്കടർ ഡോ. എസ്. ഹരികുമാർ അറിയിച്ചു.
ത്രിദിന ദേശീയ സെമിനാർ
മഹാത്മാഗാന്ധി സർവകലാശാലാ കെ.ആർ. നാരായണൻ പഠനപീഠത്തിന്റെ ആഭിമുഖ്യത്തിൽ ന്ധകേരളത്തിലെ ദളിത് കോളനികളും സാന്പത്തിക ജീവിതവും’ എന്ന വിഷയത്തിൽ നടത്തുന്ന ത്രിദിന ദേശീയ സെമിനാർ, ഗാന്ധിയൻ പഠനവിഭാഗം സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ പ്രഫ. എം. കുഞ്ഞാമൻ മുഖ്യപ്രഭാഷണം നടത്തി. സിൻഡിക്കേറ്റംഗം ഡോ. കെ. ഷെറഫുദ്ദീൻ, കെ.ആർ. നാരായണൻ പഠനപീഠം കോ ഓർഡിനേറ്റർ ഡോ. രാജേഷ് കോമത്ത്, ഗാന്ധിയൻ പഠനവിഭാഗം മേധാവി ഡോ. ഹരി ലക്ഷ്മീന്ദ്രകുമാർ, ദീപു പി. തോമസ് എന്നിവർ പ്രസംഗിച്ചു. സെമിനാർ ഇന്ന് സമാപിക്കും.