University News
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിൽ പിജി കോഴ്സുകൾ
കേന്ദ്ര ഗവണ്‍മെന്‍റിനു കീഴിൽ റാഞ്ചിയിൽ പ്രവർത്തിക്കുന്ന സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിൽ വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കൽ സൈക്കോളജിയിൽ പിഎച്ച്ഡി, എംഫിൽ, സൈക്യാട്രിക് സോഷ്യൽ വർക്കിൽ എംഫിൽ, സൈക്യാട്രിക് നഴ്സിംഗിൽ ഡിപ്ലോമ കോഴ്സുകൾക്കാണ് അപേക്ഷിക്കാവുന്നത്.

ക്ലിനിക്കൽ സൈക്കോളജിയിൽ പിഎച്ച്ഡി: സൈക്കോളജിയിൽ എംഎയോ എംഎസ്‌സിയോ ഉള്ളവർക്കു മൂന്നു വർഷവും എംഫിൽ ഉള്ളവർക്കു രണ്ടു വർഷവുമാണു കോഴ്സിന്‍റെ കാലാവധി. സൈക്കോളജിയിൽ ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്സ് ബിരുദം അല്ലങ്കിൽ എംഫിൽ ആണ് അപേക്ഷിക്കാനുള്ള യോഗ്യത. സീറ്റുകളുടെ എണ്ണം നാല്.

ക്ലിനിക്കൽ സൈക്കോളജിയിൽ എംഫിൽ: രണ്ടു വർഷത്തെ കോഴ്സിനു സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. സീറ്റുകളുടെ എണ്ണം 12.
എംഫിൽ ഇൻ സൈക്യാട്രിക് സോഷ്യൽ വർക്ക്: 50 ശതമാനം മാർക്കോടെ എംഎ സോഷ്യോളജിയോ എംഎസ്ഡബ്ളിയുവോ പാസായവർക്ക് അപേക്ഷിക്കാം. രണ്ടു വർഷമാണു കോഴ്സിന്‍റെ കാലാവധി.
സീറ്റുകളുടെ എണ്ണം 12.

മൂന്നു കോഴ്സുകൾക്കും ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരിൽ നിന്ന് എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യ രണ്ടു കോഴ്സുകൾക്ക് പ്രതിമാസം 8000 രൂപ സ്കോളർഷിപ് ലഭിക്കും. ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക് 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാകും ഉണ്ടാകുക. ബിരുദാനന്തര ബിരുദ നിലവാരത്തിലുള്ളതായിരിക്കും ചോദ്യങ്ങൾ. ഏപ്രിൽ എട്ടു മുതൽ 12 വരെ എഴുത്തു പരീക്ഷ, ഇന്‍റർവ്യു, പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും.

ഡിപ്ലോമ ഇൻ സൈക്യാട്രിക് നഴ്സിംഗ്: നഴ്സിംഗിൽ എ ഗ്രേഡ് സർട്ടിഫിക്കറ്റോ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറിയിൽ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. സ്റ്റാഫ് നഴ്സായി രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും വേണം. ഒരു വർഷമാണു കോഴ്സിന്‍റെ കാലാവധി. ഇന്‍റർവ്യൂവിന്‍റെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്. പ്രതിമാസം 2500 രൂപ സ്റ്റൈപൻഡ് ലഭിക്കും. സീറ്റുകളുടെ എണ്ണം 18.

ജനറൽ വിഭാഗത്തിനു 400 രൂപയും സംവരണ വിഭാഗങ്ങൾക്ക് 300 രൂപയുമാണ് അപേക്ഷാ ഫീസ്. മാർച്ച് 15നകം ഓണ്‍ ലൈനായി അപേക്ഷിച്ച ശേഷം പ്രിന്‍റൗട്ട് എടുത്ത് അപേക്ഷാ ഫീസ് സഹിതം മാർച്ച് 20നകം ഡയറക്ടറുടെ പേരിൽ അയച്ചു കൊടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.cipranchi.nic.in.
More News