University News
ബിഎ, ബികോം (പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾ
നാളെ ആരംഭിക്കുന്ന അഞ്ചും ആറും സെമസ്റ്റർ ബിഎ, ബികോം (പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷാകേന്ദ്രങ്ങൾ, ഹാൾടിക്കറ്റ് വിതരണം എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ ംംം.ാഴൗ.മര.ശി എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷാ തീയതി

രണ്ടാം വർഷ ബിപിടി (2008 മുതൽ 2015 വരെ അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷകൾ ഏപ്രിൽ നാലു മുതൽ ആരംഭിക്കും. അപേക്ഷകൾ 16 വരെയും 50 രൂപ പിഴയോടെ 17 വരെയും 500 രൂപ സൂപ്പർഫൈനോടെ 20 വരെയും സ്വീകരിക്കും. അപേക്ഷകർ പേപ്പറൊന്നിന് 20 രൂപ വീതം (പരമാവധി 100 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം.

ക്ലാസുകൾ നാളെ ആരംഭിക്കും

സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നാളെ മുതൽ ക്ലാസുകൾ വീണ്ടും ആരംഭിക്കും.

ഓഫ് കാന്പസ്: പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് ഒറ്റത്തവണയായി തുടർ പരീക്ഷകൾക്ക് അവസരം

20152016, 20162017 എന്നീ വർഷങ്ങളിടെ ഓഫ് കാന്പസ് യുജി, പിജി പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കാതെ വന്ന വിദ്യാർഥികൾക്ക് റീ അഡ്മിഷൻ ഇല്ലാതെ തന്നെ 2018ൽ നടത്തുന്ന ഓഫ് കാന്പസ് പരീക്ഷകൾക്ക് ഒറ്റ സിറ്റിംഗിൽ തുടർ പരീക്ഷകൾക്ക് അവസരം നൽകും്.

പ്രാക്ടിക്കൽ

2018 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ്, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കണ്‍ട്രോൾ (സിഎസ്എസ് റെഗുലർ, സപ്ലിമെന്‍ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 14 മുതൽ അതാത് കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

2017 ഡിസംബറിൽ നടത്തിയ നാലാം സെമസ്റ്റർ എംടെക് (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2017 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി മൈക്രോബയോളജി (ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.

എംജിയിൽ ത്രിദിന അന്തർദ്ദേശീയ ശില്പശാല സമാപിച്ചു

കോട്ടയം: വ്യവസായ മാലിന്യങ്ങളുടെ പുനരുപയോഗത്തിലൂടെ ഉല്പാദിപ്പിക്കുന്ന ന്ധബയോചാർ’ കാർഷികരംഗത്ത് പുത്തൻ ഉണർവ്വ് സൃഷ്ടിക്കുമെന്ന് ഫ്രഞ്ച് ശാസ്ത്രജ്ഞ പ്രഫ. ആൻജേ നീഷോ. എംജി സർവകലാശാലാ നാനോ സയൻസ് പഠനകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ ന്ധറീ യൂസ് ആൻഡ് റീ സൈക്ലിംഗ്’ എന്ന വിഷയത്തിൽ നടത്തിയ ത്രിദിന ശില്പശാലയിൽ പ്രബന്ധമവതരിപ്പിച്ച് പ്രസംഗിക്കുകയായിരുന്നു അവർ. വ്യാവസായിക മാലിന്യം മൂലമുള്ള ഭീഷണികൾക്ക് ഈ വിധത്തിലുള്ള പുനഃചംക്രമണത്തിലൂടെയും പുനരുപയോഗത്തിലൂടെയും പരിഹാരം കാണാമെന്നും അവർ പറഞ്ഞു. മെറ്റീരിയൽ സയൻസ് ശാസ്ത്രജ്ഞർ പങ്കെടുത്ത ത്രിദിന അന്തർദ്ദേശീയ ശില്പശാലയുടെ സമാപന സമ്മേളനത്തിലായിരുന്നു പ്രഭാഷണം. പ്രോവൈസ് ചാൻസലർ പ്രഫ. സാബു തോമസ്, നാനോസയൻസ് പഠനകേന്ദ്രം ഡയറക്ടർ ഡോ. നന്ദകുമാർ കളരിക്കൽ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.