പിജി സ്പെഷൽ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
എല്ലാ അവസരങ്ങളും കഴിഞ്ഞ വിദൂരവിദ്യാഭ്യാസം പ്രീവിയസ്/ ഒന്ന്, രണ്ട് സെമസ്റ്റർ എംഎ/എംഎസ് സി/എംകോം വിദ്യാർഥികൾക്ക് സ്പെഷൽ സപ്ലിമെന്ററി പരീക്ഷയ്ക്ക് സാധാരണ ഫോമിൽ ഏപ്രിൽ ഒന്‍പത് വരെ അപേക്ഷിക്കാം. പരീക്ഷാ ഫീ: പേപ്പറൊന്നിന് 2500 രൂപ. വെബ്സൈറ്റിലെ വിജ്ഞാപനം പരിശോധിച്ച് മാത്രം അപേക്ഷ സമർപ്പിക്കുക. പരീക്ഷാ കേന്ദ്രം: കാലിക്കട്ട് സർവകലാശാലാ കാന്പസ്. അപേക്ഷ, ചലാൻ, എല്ലാ മാർക്ക് ലിസ്റ്റിന്റെയും പകർപ്പുകളും സഹിതം സ്പെഷൽ സപ്ലിമെന്ററി എക്സാമിനേഷൻ യൂണിറ്റ്, ഫസ്റ്റ് ഫ്ളോർ, പരീക്ഷാഭവൻ, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673 635 എന്ന വിലാസത്തിൽ ലഭിക്കണം. ഫോണ്‍: 0494 2407367.
ബിടെക് ഇന്റേണൽ ഇംപ്രൂവ്മെന്റ് പരീക്ഷ
ബിടെക് /പാർട്ട്ടൈം ബിടെക് (2009 സ്കീം2013 പ്രവേശനം) ഇന്റേണൽ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് (എല്ലാ സെമസ്റ്ററും) അപേക്ഷിക്കാനുള്ള തിയതി 28 വരെ നീട്ടി. വിജ്ഞാപനത്തോടൊപ്പമുള്ള യോഗ്യത സംബന്ധിച്ച ഉത്തരവ് പരിശോധിച്ച് മാത്രം അപേക്ഷിക്കുക.
ബിവോക് പരീക്ഷ
അഞ്ചാം സെമസ്റ്റർ ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (2015 പ്രവേശനം) റഗുലർ പരീക്ഷ ഏപ്രിൽ ഒന്‍പതിന് ആരംഭിക്കും.
പരീക്ഷ മാറ്റി
2017 ഓഗസ്റ്റ് 17ന് നടത്താനിരുന്ന വിദൂരവിദ്യാഭ്യാസം/ പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബികോം (സിയുസിബിസിഎസ്എസ്, 2014, 2015 പ്രവേശനം) കോർ കോഴ്സ് ബിസിഎം 2ബി02 ഫിനാൻഷ്യൽ അക്കൗണ്ടിംഗ് സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളജ് കേന്ദ്രമായി അപേക്ഷിച്ച് പ്രസ്തുത കോളജ് പരീക്ഷാ കേന്ദ്രമായി ലഭിച്ചവർക്ക് ഏപ്രിൽ 23ന് അതേ കേന്ദ്രത്തിൽ പരീക്ഷ നടക്കും. സമയം: 1.45 മുതൽ 4.45 വരെ.
അദിബെ ഫാസിൽ പരീക്ഷാ അപേക്ഷ
അദിബെ ഫാസിൽ (ഉറുദു) പ്രൈവറ്റ് രജിസ്ട്രേഷനും വിവിധ പരീക്ഷകൾക്കും പിഴകൂടാതെ ഏപ്രിൽ ആറ് വരെയും 150 രൂപ പിഴയോടെ ഏപ്രിൽ പത്ത് വരെയും അപേക്ഷിക്കാം. വെബ്സൈറ്റിലെ വിശദമായ വിജ്ഞാപനം പരിശോധിച്ച് മാത്രം അപേക്ഷിക്കുക.
പരീക്ഷാ അപേക്ഷ
ആറാം സെമസ്റ്റർ ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (2015 പ്രവേശനം) റഗുലർ പരീക്ഷയ്ക്ക് ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം.
പരീക്ഷാഫലം
2017 മേയിൽ നടത്തിയ പ്രീവിയസ് എംഎ സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (ജനറൽ), എംഎ സംസ്കൃതം സാഹിത്യ (സ്പെഷൽ) (നോണ്‍ സെമസ്റ്റർ) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഏപ്രിൽ നാല് വരെ അപേക്ഷിക്കാം.
വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്ററിൽ പുനഃപ്രവേശനം
വിദൂരവിദ്യാഭ്യാസം ബിഎ/ ബികോം/ ബിഎസ് സി മാത്സ്, ബിബിഎ (സിയുസിബിസിഎസ്എസ്) 2012 മുതൽ 2015 വരെ വർഷങ്ങളിൽ പ്രവേശനം നേടി ഒന്ന് മുതൽ മൂന്ന് വരെ സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താനാവാത്തവർക്ക് നാലാം സെമസ്റ്ററിൽ പ്രൈവറ്റ് രജിസ്ട്രേഷൻ വഴി പുനഃപ്രവേശനം നടത്തി പഠനം തുടരാം.
2011ൽ പ്രവേശനം നേടി 2013ൽ നാലാം സെമസ്റ്ററിൽ തുടർപഠനം തടസപ്പെട്ട വിദൂരവിദ്യാഭ്യാസം വിദ്യാർഥികൾക്കും നാലാം സെമസ്റ്ററിൽ പ്രൈവറ്റ് രജിസ്ട്രേഷൻ പുനഃപ്രവേശനം നേടാവുന്നതാണ്. ഡെഫിഷ്യൻസി പേപ്പറുകൾ ഉണ്ടെങ്കിൽ അവ ഇപ്പോൾ നിലവിലുള്ള (സിയുസിബിസിഎസ്എസ്) സ്കീമിൽ എഴുതണം. ഓണ്‍ലൈനായി 500 രൂപ പിഴയോടെ 27 വരെ അപേക്ഷിക്കാം. റീ അഡ്മിഷൻ നേടുന്നവർ നാലാം സെമസ്റ്ററിൽ ഇപ്പോൾ നിലവിലുള്ള സിയുസിബിസിഎസ്എസ് സിലബസ് പ്രകാരം പരീക്ഷ എഴുതണം. ഓപ്പണ്‍ എൻട്രൻസ് വഴി പ്രവേശനം നേടിയവർ പുനഃപ്രവേശനത്തിന് അർഹരല്ല.
ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ, മൂന്നാം സെമസ്റ്റർ ഹാൾടിക്കറ്റിന്റെ പകർപ്പ്, എസ്ഡിഇ ഐഡി/ ടിസി എന്നിവ സഹിതം എസ്ഡിഇയിൽ 28നകം ലഭിക്കണം. വിവരങ്ങൾ വെബ്സൈറ്റിൽ.
കോളജ് വിദ്യാർഥികൾക്ക് നാലാം സെമസ്റ്ററിൽ പുനഃപ്രവേശനം
അഫിലിയേറ്റഡ് കോളജുകളിൽ 2014, 2015, 2016 വർഷങ്ങളിൽ ബിഎ/ ബികോം/ ബിബിഎ/ ബിഎസ് സി മാത്സ് പഠനത്തിന് (സിയുസിബിസിഎസ്എസ്) ചേർന്ന് മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതിയ ശേഷം കോളജ് പഠനം തുടരാനാവാത്തവർക്ക് നാലാം സെമസ്റ്ററിൽ പ്രൈവറ്റ് രജിസ്ട്രേഷൻ വഴി പഠനം തുടരാം. ഓണ്‍ലൈനായി 500 രൂപ പിഴയോടെ അപേക്ഷിക്കാനുള്ള തിയതി 27 വരെ നീട്ടി. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, വിജ്ഞാപനത്തിൽ പറഞ്ഞ രേഖകൾ സഹിതം ഡെപ്യൂട്ടി രജിസ്ട്രാർ, പ്രൈവറ്റ് രജിസ്ട്രേഷൻ, എസ്ഡിഇ ബിൽഡിംഗ്, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673 635 എന്ന വിലാസത്തിൽ 28നകം ലഭിക്കണം. 50 രൂപ ഫീസടച്ച് നേരിട്ട് വന്ന് സ്പോട്ട് അഡ്മിഷൻ നേടാവുന്നതുമാണ്. വിവരങ്ങൾ വെബ്സൈറ്റിൽ. ഫോണ്‍: 0494 2407494.
കോളജ് അധ്യാപകർക്ക് സമഗ്ര പരിശീലന പരിപാടി
തേഞ്ഞിപ്പലം: അധ്യാപകർക്കായി സമഗ്ര പരിശീലന പരിപാടി നടപ്പാക്കുമെന്ന് കാലിക്കട്ട് സർവകലാശാലാ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ. "നവീന കാലഘട്ടത്തിലെ അക്കഡേമിക് ശൈലികൾ’ എന്ന വിഷയത്തിൽ പ്രിൻസിപ്പൽമാർക്കും അധ്യാപകർക്കുമായി സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വന്തം ഭൗതിക, അക്കാദമിക നിലവാരം കാലാനുസൃതമായി ഉയർത്താനുള്ള ഊർജ്ജിത ശ്രമങ്ങൾ അധ്യാപകർ തന്നെയാണ് നടത്തേണ്ടത്. അധ്യാപനം, പുതുസാങ്കേതിക സംവിധാനങ്ങളുമായും ഡിജിറ്റൽ ടെക്നോളജിയുമായും സമന്വയിപ്പിക്കേണ്ടത് പ്രധാനമാണ്. വിദേശത്തെ പ്രമുഖ സർവകലാശാലകളിൽ വിദ്യാർഥികൾ പ്രത്യേക സോഫ്റ്റ്വേർ പ്രയോജനപ്പെടുത്തി അധ്യാപകരുമായി നിരന്തര സന്പർക്കത്തിൽ ഏർപ്പെട്ട് പാഠഭാഗങ്ങൾ മനസ്സിലാക്കുന്നുണ്ട്. സിലബസ് പഠിപ്പിച്ചു തീർക്കുകയെന്നതിലുപരിയായി ഇത്തരം നൂതന ശൈലികളിലേക്ക് നമ്മൾ മാറേണ്ടതുണ്ട്. ക്ലാസിലെ എല്ലാ വിദ്യാർത്ഥികളും ഉന്നത നിലവാരം പുലർത്തുന്നവരാകണമെന്നില്ല. പിന്നോക്കക്കാരയ വിദ്യാർഥികളെക്കൂടി മികവുറ്റതാക്കാൻ അധ്യാപകരുടെ നിരന്തരവും ശാസ്ത്രീയവുമായ പ്രവർത്തനങ്ങളിലൂടെ സാധ്യമാകുമെന്ന് വൈസ് ചാൻസലർ പറഞ്ഞു.
രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൽ മജീദ്, പരീക്ഷാ കണ്ട്രോളർ ഡോ. വി.വി. ജോർജ്കുട്ടി, ജേർണലിസം പഠനവകുപ്പ് മേധാവി ഡോ. എൻ. മുഹമ്മദലി, ഡി. ദാമോദർ പ്രസാദ്, ഡോ. ഐ.പി. അബ്ദുൽ സലാം, ഡോ. പി. മുസ്തഫ ഫാറൂഖി, ഡോ. ഹുസൈൻ മടവൂർ, പ്രഫ. എൻ.വി. അബ്ദുറഹിമാൻ, എസ്. മുഹമ്മദ് യൂനുസ്, പ്രഫ. കെ. അഹമ്മദ് സയ്യിദ്, പ്രഫ. എൻ. അബ്ദുള്ള, പി. റഷീദ് അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. കാലിക്കട്ട് സർവകലാശാലാ അറബിക് പഠനവകുപ്പിന്റെയും അറബിക് കോളജ് പ്രിൻസിപ്പൽസ് ആൻഡ് മാനേജ്മെന്റ് അസോസിയേഷന്റെയും സംയുക്തമാഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.