University News
ഏപ്രിൽ 15 മുതൽ എംജി യൂണിവേഴ്സിറ്റി ഡിജിറ്റലാകുന്നു
കോട്ടയം: ഏപ്രിൽ 15 മുതൽ എംജി യൂണിവേഴ്സിറ്റിയിൽ ഭരണനടപടി ഡിജിറ്റൽ രീതിയിലേക്കു മാറ്റാൻ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. ഭരണപരമായ തീരുമാനങ്ങളെടുക്കേണ്ട അപേക്ഷകൾ തപാലിൽ സ്വീകരിക്കുന്പോൾത്തന്നെ സ്കാൻ ചെയ്ത് സെക‌്ഷനിലേക്ക് ഓണ്‍ലൈനായി കൈമാറും. ഇതിനു ക്ലൗഡ് കംപ്യൂട്ടിംഗാണു ഉപയോഗിക്കുക. 200 കംപ്യൂട്ടറുകൾ സ്ഥാപിച്ചു. നെറ്റ്‌വർക്കിംഗ് സംവിധാനം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും. എല്ലാ ജീവനക്കാർക്കും ഈ പുതിയ സംവിധാനത്തിൽ പരിശീലനം നൽകും. ആദ്യഘട്ടത്തിൽ 100 മാസ്റ്റർ ട്രെയിനർമാരെ പരിശീലിപ്പിക്കും.

അത്യാധുനിക ഡിജിറ്റൽ ഡോക്യുമെന്‍റ് ഫയലിംഗ് സിസ്റ്റം (ഡിഡിഎഫ്എസ്) എന്ന സോഫ്റ്റ്‌വെയർ സംവിധാനമാണു പദ്ധതിക്കായി ഉപയോഗിക്കുന്നത്.

സർവകലാശാലാ കാന്പസ് സന്പൂർണ വൈഫൈ കാന്പസായി മാറ്റാനുള്ള സംവിധാനങ്ങളും ഇതോടൊപ്പം പൂർത്തിയാക്കും. സാങ്കേതിക സംവിധാനങ്ങൾ കെൽട്രോണ്‍ കന്പനിയാണ് ഒരുക്കുന്നത്. പരീക്ഷ ഒഴികെയുള്ള വിഭാഗങ്ങളിലാണ് ആദ്യഘട്ടത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്.