University News
സർവീസ് സംശയങ്ങൾ
ഞാൻ പോളിടെക്നിക് ഡിപ്ലോമ (മെക്കാനിക്കൽ എൻജിനിയറിംഗ്) കഴിഞ്ഞ ആളാണ്. എനിക്ക് ട്രാൻസ്പോർട്ട് ഇക്കണോമിക്സ് ആൻഡ് മാനേജ്മെന്‍റിൽ പഠനം നടത്താൻ കഴിയുമോ.?

അഭിലാഷ്, കോട്ടയം

ട്രാൻസ്പോർട്ട് ഇക്കണോമിക്സ് ആൻഡ് മാനേജ്മെന്‍റിൽ ഒരുവർഷം പഠന ദൈർഘ്യമുള്ള ഡിപ്ലോമ വിദൂരവിദ്യാഭ്യാസം വഴി താങ്കൾക്കു പഠിക്കാനാകും. ഈ ഡിപ്ലോമ പഠനത്തിനവസരം ഒരുക്കുന്നത് ഇന്ത്യൻ റെയിൽവേയുടെ നിയന്ത്രണത്തിലുള്ള ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റെയിൽ ട്രാൻസ്പോർട്ട് (ഐആർടി) ഡൽഹിയാണ്. ഈ കോഴ്സ് എല്ലാവർഷവും ഏപ്രിലിൽ ആരംഭിച്ച് മാർച്ചിൽ അവസാനിക്കും. വിദൂരവിദ്യാഭ്യാസ രീതിയിലാണ് കോഴ്സ് നടക്കുന്നത്. ഈ കോഴ്സ് പഠിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദമോ അല്ലെങ്കിൽ എൻജിനിയറിംഗിൽ പോളി ഡിപ്ലോമയോ ആണ്.

ഞാൻ ബിഎസ്‌സി (മാത്തമാറ്റിക്സ്) ജയിച്ച വിദ്യാർഥിയാണ്. എനിക്ക് ‘ഇൻഷ്വറൻസ് മാനേജ്മെന്‍റ്’ വിഷയത്തിൽ ഡിഗ്രിയോ ഡിപ്ലോമയോ വിദൂരവിദ്യാഭ്യാസം വഴി പഠിക്കാൻ കഴിയുമോ?.

പ്രതീഷ്കുമാർ, മാനന്തവാടി

പൊതുവേ ഇൻഷ്വറൻസ് മാനേജ്മെന്‍റിൽ ബിരുദങ്ങളോ, ഡിപ്ലോമകളോ വിദൂരവിദ്യാഭ്യാസം വഴി നൽകുന്ന സർവകലാശാലകൾ കുറവാണ്. തമിഴ്നാട്ടിൽ പ്രവർത്തിക്കുന്ന അളഗപ്പ സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ വിഭാഗം പിജി ഡിപ്ലോമ ഇൻ ഇഷ്വറൻസ് മാനേജ്മെന്‍റ് നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി അളഗപ്പ സർവകലാശാലയുടെ വെബ്സൈറ്റ് സന്ദർശിക്കുക.

ഞാൻ പ്ലസ്ടു സയൻസ് കോഴ്സ് പഠിച്ച് പരീക്ഷ എഴുതി റിസൾട്ട് കാത്തിരിക്കുന്ന വിദ്യാർഥിയാണ്. എനിക്കു ഹോമിയോപതിക് നഴ്സിംഗ് പഠിക്കണം എന്നാഗ്രഹമുണ്ട്. കേരളത്തിൽ എവിടെ ഒക്കെ ഈ കോഴ്സു പഠിക്കാൻ കഴിയും.?

ആരതി, അന്പലപ്പുഴ

ഹോമിയോപതിക് നഴ്സിംഗ് പഠിക്കാൻ കേരളത്തിൽ രണ്ടു ഗവൺമെന്‍റ് ഹോമിയോ കോളജുകളിലാണ് അവസരം ലഭിക്കുക. ഇവ ഗവൺമെന്‍റ് ഹോമിയോപതി മെഡിക്കൽ കോളജ് തിരുവനന്തപുരം, ഗവൺമെന്‍റ് ഹോമിയോപതിക് മെഡിക്കൽ കോളജ് കോഴിക്കോട്. രണ്ടിടത്തും 60 സീറ്റുകൾ വീതമാണുള്ളത്. ഈ കോഴ്സിന്‍റെ പേര് നഴ്സ് കം ഫാർമസിസ്റ്റ് ട്രെയിനിംഗ് ഇൻ ഹോമിയോപ്പതിയാണ്. ഈ കോഴ്സു പഠിക്കുന്നതിന് ഒരു വിദ്യാർഥിക്കുണ്ടാകേണ്ട കുറഞ്ഞ യോഗ്യത പത്താംക്ലാസോ അതിനു തുല്യമായ വിദ്യാഭ്യാസ യോഗ്യതയോ ആണ്. എന്നാൽ അപേക്ഷകനു പത്താംക്ലാസ് പരീക്ഷയിൽ കുറഞ്ഞത് 50 ശതമാനം മാർക്കുണ്ടാകണം. എസ്‌സി/എസ്ടി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കു പത്താം ക്ലാസ് പരീക്ഷ 40 ശതമാനം മാർക്കോടെ ജയിച്ചാൽമതി.


തയാറാക്കിയത് : ബാബു പള്ളിപ്പാട്ട്

ചോദ്യങ്ങൾ അയയ്ക്കേണ്ട ഇ മെയിൽ [email protected]
More News