University News
ബിരുദ ക്ലാസുകൾ നേരത്തെ തുടങ്ങാനുള്ള തീരുമാനം പ്രവേശന നടപടികളെ ബാധിക്കുന്നതായി അധ്യാപകർ
തേഞ്ഞിപ്പലം: അംഗീകൃത കോളജുകളിൽ ഒന്നാം വർഷ ബിരുദ ക്ലാസുകൾ നേരത്തെ തന്നെ തുടങ്ങാനുള്ള കാലിക്കട്ട് സർവകലാശാല തീരുമാനം വിദ്യാർഥി പ്രവേശന നടപടികളെ പ്രതികൂലമായി ബാധിക്കുന്നതായി അധ്യാപകർ. ആദ്യ ഷെഡ്യൂൾ പ്രകാരം ജൂലൈ രണ്ടിനു ഒന്നാം വർഷ ബിരുദ ക്ലാസുകൾ തുടങ്ങിയാൽ മതിയെന്നു തീരുമാനിച്ച സർവകലാശാല പിന്നീട് ജൂണ്‍ 29നു തന്നെ ക്ലാസുകൾ തുടങ്ങണമെന്നു നിർദേശം നൽകിയെന്നും ഇതു പ്രവേശന നടപടികളെ ബാധിക്കുന്നുമെന്നുമാണ് ഒരു വിഭാഗം അധ്യാപകർ പറയുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി സർവകലാശാല രജിസ്ട്രാർക്കു പല കോളജുകളും ഇമെയിൽ മുഖേന പരാതി അറിയിച്ചിട്ടുണ്ട്. മണ്ണാർക്കാട് എംഇഎസ് കോളജിൽ ഒന്നാം വർഷ ബിരുദത്തിൽ 850 വിദ്യാർഥികളാണ് പ്രവേശനം നേടാനുള്ളത്. എന്നാൽ ഇതിനകം 120 പേർ മാത്രമാണ് കോളജിൽ പ്രവേശനത്തിനെത്തിയത്. ബാക്കിയുള്ള വിദ്യാർഥികൾ ഒന്നിച്ചു പ്രവേശനത്തിനെത്തുന്ന കാലയളവിൽ തന്നെ ക്ലാസുകൾ തുടങ്ങിയാൽ അതു പ്രവേശന നടപടികളെ താളം തെറ്റിക്കുമെന്നും കുട്ടികൾക്കും രക്ഷിതാക്കൾക്കുള്ള ഓറിയന്‍റഷൻ പ്രോഗ്രാം നടത്തിപ്പിനെ ബാധിക്കുമെന്നുമാണ് പരാതി. കമ്യൂണിറ്റി, മാനേജ്മെന്‍റ്, ഭിന്നശേഷി സംവരണ സീറ്റുകളിലേക്കു 20 ശതമാനം സംവരണ നിലയിൽ പ്രവേശനം നൽകേണ്ട ചുമതല അധ്യാപകർക്കാണ്. ഈ ഉത്തരവാദിത്വം നിർവഹിക്കുന്നതിനൊപ്പം തന്നെ പ്രവേശനം നേടിയവർക്കും അവരുടെ രക്ഷിതാക്കൾക്കും മാർഗനിർദേശം നൽകുന്നത് അടക്കമുള്ള കാര്യങ്ങൾ ഒരുമിച്ച് ചെയ്യുന്നത് പ്രായോഗികമല്ലെന്നാണ് കോളജ് പ്രിൻസിപ്പൽമാരും അധ്യാപകരും പറയുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ക്ലാസുകൾ ജൂലൈ രണ്ടിനു തന്നെ തുടങ്ങുന്ന രീതിയിൽ പുനഃക്രമീകരണം വരുത്തണമെന്നു ആവശ്യമുയർന്നിട്ടുണ്ട്.
More News