ജൂലൈ അഞ്ചിന് നടക്കുന്ന ഡിഗ്രി പ്രവേശനത്തിന്റെ മൂന്നാം അലോട്ടുമെന്റിനു പരിഗണിക്കപ്പെടുന്നതിനായി അപേക്ഷകർക്ക് തങ്ങൾ നേരത്തെ നൽകിയ ഓപ്ഷനുകൾ പുനഃക്രമീകരിക്കുവാൻ ഇന്നു വൈകുന്നേരം നാലു വരെ സൗകര്യമുണ്ടാകും. അപേക്ഷകർക്ക് തങ്ങളുടെ ആപ്ലിക്കേഷൻ നന്പർ, പാസ്വേഡ് ഇവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകളിൽ ആവശ്യമായ പുനഃക്രമീകരണം നടത്താൻ സാധിക്കും. എന്നാൽ പുതുതായി കോളജുകളോ, പ്രോഗ്രാമുകളോ കൂടുതലായി കൂട്ടിച്ചേർക്കുവാൻ ഈ ഘട്ടത്തിൽ സാധിക്കുകയില്ല. ഒന്നാം അലോട്ട്മെന്റ് വഴി പ്രവേശനം ലഭിച്ച വിദ്യാർഥികൾ തങ്ങൾക്കു നിലവിൽ ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരാണെങ്കിൽ നിലനിൽക്കുന്ന ഹയർ ഓപ്ഷനുകൾ ’ഡിലീറ്റ്’ ചെയ്യേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഹയർ ഓപ്ഷൻ ഡിലീറ്റ് ചെയ്യാതിരിക്കുകയും ത·ൂലം രണ്ടാം അലോട്ടുമെന്റിൽ പുതുതായി ഹയർഓപ്ഷനിലെ മറ്റൊരു പ്രോഗ്രാമിലേക്ക്, കോളജിലേക്ക് അലോട്ടുമെന്റ് ലഭിക്കുകയും ചെയ്യുന്നപക്ഷം പുതുതായി അലോട്ടുമെന്റ് ലഭിച്ച പ്രോഗ്രാമിലേക്ക് , കോളജിലേക്ക് നിർബന്ധമായും പ്രവേശനം നേടേണ്ടതായി വരും. കൂടാതെ അവർക്ക് ലഭിച്ച ആദ്യ അലോട്ടുമെന്റ് റദ്ദാക്കപ്പെടുകയും ചെയ്യും. സ്ഥിരപ്രവേശം എടുത്തിട്ടുള്ളവർ ഹയർ ഓപ്ഷനുകൾ ഡിലീറ്റ് ചെയ്യേണ്ടതില്ല.
രണ്ടാം അലോട്ടുമെന്റിൽ ഒന്നാം ഓപ്ഷനിൽ അലോട്ടുമെന്റ് ലഭിച്ച അപേക്ഷകർ മൂന്നാം അലോട്ടുമെന്റിനു മുന്‍പായി സ്ഥിര പ്രവേശം എടുക്കാത്തപക്ഷം അത്തരക്കാരുടെ അലോട്ടുമെന്റ് റദ്ദാക്കുന്നതാണ്. ആയതിനാൽ ഒന്നാം ഓപ്ഷനിൽ അലോട്ടുമെന്റ് ലഭിച്ചവരെല്ലാം തന്നെ മൂന്നാം അലോട്ട്മെന്റിനു മുന്‍പായി സ്ഥിരപ്രവേശം നേടേണ്ടതാണ്.
ഒന്നും രണ്ടും അലോട്ടുമെന്റിൽ പ്രവേശനം നേടിയ വിദ്യാർഥികൾ പ്രവേശനം റദ്ദാക്കി പോകുന്നപക്ഷം അത്തരം വിദ്യാർഥികളുടെ വിവരങ്ങൾ കോളജ് പ്രിൻസിപ്പൽമാർ തത്സമയം തന്നെ ഓണ്‍ലൈൻ അഡ്മിഷൻ പോർട്ടൽ വഴി സർവകലാശാലയെ അറിയിക്കേണ്ടതാണ്.
പിജി ഏകജാലകം: ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു യൂണിവേഴ്സിറ്റിയോടു അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, സ്വാശ്രയ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. യൂണിവേഴ്സിറ്റി നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെരിറ്റ് സീറ്റുകളിലേക്കും, പട്ടികജാതി, പട്ടികവർഗ (എസ്സി, എസ്ടി) , സാമൂഹ്യമായും സാന്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾ (എസ്ഇബിസി), മുന്നോക്ക സമുദായത്തിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർ (ഇബിഎഫ്സി) എന്നിവർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലെ അലോട്ടുമെന്റ് നടത്തും.
ഓണ്‍ലൈൻ രജിസ്ട്രേഷൻ www.cap.mgu.ac.in എന്ന വെബ്സൈറ്റിൽ PGCAP എന്ന ലിങ്കിൽ പ്രവേശിച്ചു നടത്താവുന്നതാണ്. ’അക്കൗണ്ട് ക്രിയേഷൻ’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷകന്റെ പേര്, ഇ മെയിൽ വിലാസം, ജനനതീയതി, സംവരണ വിഭാഗം എന്നീ വ്യക്തിഗത വിവരങ്ങൾ നൽകി പാസ്വേഡ് സൃഷ്ടിച്ച ശേഷം ഓണ്‍ലൈനായി നിശ്ചിത ആപ്ലിക്കേഷൻ ഫീ ഒടുക്കേണ്ടതാണ്. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1100 രൂപയും എസ്സി, എസ്ടി വിഭാഗത്തിന് 550 രൂപയുമാണ്. ഇത്തരത്തിൽ അപേക്ഷാഫീസ് ഒടുക്കിയാൽ മാത്രമേ അപേക്ഷകന്റെ അക്കൗണ്ട് പ്രവർത്തനക്ഷമമാക്കുകയുള്ളൂ. അപേക്ഷകന്റെ ആപ്ലിക്കേഷൻ നന്പരായിരിക്കും ലോഗിൻ ഐഡി ഓണ്‍ലൈനായി ഫീസ് ഒടുക്കിയശേഷം അപേക്ഷകന്റെ വ്യക്തിഗത അക്കാദമിക വിവരങ്ങൾ നൽകേണ്ടതും വിശദമായ പരിശോധനകൾക്ക് ശേഷം ആപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യേണ്ടതുമാണ്.
ഓണ്‍ലൈൻ രജിസ്ട്രേഷൻ നാലിന് വൈകുന്നേരം അഞ്ചു വരെ നടത്താവുന്നതാണ്. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് യൂണിവേഴ്സിറ്റിയിൽ സമർപ്പിക്കേണ്ടതില്ല. ആദ്യ അലോട്ട്മെന്റ് 12നു നടത്തും.
അപേക്ഷകർ വെബ്സൈറ്റിലുള്ള മാർഗനിർദ്ദേശങ്ങൾ പൂർണമായും വായിച്ചു മനസിലാക്കിയതിനുശേഷം അപേക്ഷിക്കണം.
മാനേജ്മെന്റ്, കമ്മ്യൂണിറ്റി, സ്പോർട്സ്, കൾച്ചറൽ ക്വാട്ട, വികലാംഗ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകൾ എന്നിവയിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷയുടെ പകർപ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ തന്നെ നേരിട്ടു സമർപ്പിക്കേണ്ടതുമാണ്. ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കായി ഓരോ കോളജിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷയുടെ പകർപ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ തന്നെ നേരിട്ടു സമർപ്പിക്കേണ്ടതുമാണ്. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്ത ആർക്കും തന്നെ മാനേജ്മെന്റ്, കമ്മ്യൂണിറ്റി, സ്പോർട്സ്, കൾച്ചറൽ, വികലാംഗ ക്വാട്ടകളിലേക്കു അപേക്ഷിക്കുവാൻ സാധിക്കുന്നതല്ല.
വികലാംഗ, സ്പോർട്സ്, കൾച്ചറൽ ക്വാട്ട വിഭാഗങ്ങളിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കു അപേക്ഷ സമർപ്പിക്കുന്നവർ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ ജൂലൈ നാലിനകം നേരിട്ടു അപേക്ഷ സമർപ്പിക്കണം. അതിനാൽ ഇവർക്ക് ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിന് പ്രത്യേകമായി സീറ്റുകൾ സംവരണം ചെയ്തിട്ടില്ല.
സ്പോർട്സ്, കൾച്ചറൽ, വികലാംഗ സംവരണ സീറ്റുകളിലേക്കും മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുമുള്ള പ്രവേശനം സംബന്ധിച്ച യൂണിവേഴ്സിറ്റി വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോളജധികൃതർ വിജ്ഞാപനത്തിലുള്ള തീയതികൾക്കനുസൃതമായിതന്നെ പ്രവേശന നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. കോളജധികൃതർ തങ്ങളുടെ ഇമെയിൽ ദിവസേന പരിശോധിക്കേണ്ടതാണ്. ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.cap.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഇമെയിൽ :
[email protected] പിജി പ്രവേശന കൗണ്‍സലിംഗ് മൂന്നു മുതൽ യൂണിവേഴ്സിറ്റിയിലെ വിവിധ പഠനവകുപ്പുകളിലെ പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തിയ പ്രവേശനപരീക്ഷയിൽ (കാറ്റ്എംജിയു) യോഗ്യത നേടിയ വിദ്യാർഥികൾക്കായി ജൂലൈ മൂന്നു അഞ്ചു വരെ യൂണിവേഴ്സിറ്റി അസംബ്ലി ഹാളിൽ പ്രവേശന കൗണ്‍സലിംഗ് നടത്തും. കൗണ്‍സലിംഗിന് യോഗ്യത നേടിയവരുടെ സെലക്്ട് ലിസ്റ്റും വിശദമായ ഷെഡ്യൂളും നിർദ്ദേശങ്ങളും www.cat.mgu.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെലക്ഷനുള്ള വിദ്യാർഥികൾക്ക് പ്രത്യേക കാൾലെറ്ററുകൾ അയയ്ക്കുന്നതല്ല. മൂന്നിനു രാവിലെ 10.30ന് ഫിസിക്കൽ കെമിസ്ട്രി, ഓർഗാനിക് കെമിസ്ട്രി, ഇനോർഗാനിക് കെമിസ്ട്രി, പോളിമർ കെമിസ്ട്രി, ബയോകെമിസ്ട്രി, ബയോടെക്നോളജി, മൈക്രോബയോളജി, ബയോഫിസിക്സ് എന്നീ പ്രോഗ്രാമുകളിലേക്കും ഉച്ചകഴിഞ്ഞ് രണ്ടിന് ഇംഗ്ലീഷ്, പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, ഹ്യൂമൻ റൈറ്റ്സ്, പബ്ലിക് പോളിസി, മലയാളം എന്നിവയിലേക്കും,നാലിനു രാവിലെ 10.30ന് ഫിസിക്സ്, എൻവിറോണ്മെന്റൽ സയൻസ് ആൻഡ് മാനേജ്മെന്റ്, ഡിസാസ്റ്റർ മാനേജ്മെന്റ് എന്നിവയിലേക്കും ഉച്ചകഴിഞ്ഞ് രണ്ടിന് എൽഎൽഎം, ആന്ത്രപ്പോളജി, ഹിസ്റ്ററി, ടൂറിസം എന്നിവയിലേക്കും, അഞ്ചിനു 10.30ന് ഇക്കണോമിക്സ്, കംപ്യൂട്ടർ സയൻസ് എന്നിവയിലേക്കും, ഉച്ചകഴിഞ്ഞ് രണ്ടിന് സൈക്കോളജി, ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്മെന്റ് സ്റ്റഡീസ് എന്നിവയിലേക്കുമാണ് പ്രവേശന കൗണ്‍സലിംഗ് നടക്കുന്നത്.
പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു 2018 അഡ്മിഷൻ പിഎച്ച്ഡി രജിസ്ട്രേഷനുവേണ്ടി അപേക്ഷ ക്ഷണിച്ചു. 31 വരെ അപേക്ഷകൾ സ്വീകരിക്കും. താല്പര്യമുള്ളവർ രജിസ്ട്രേഷന് ആവശ്യമായ എല്ലാ രേഖകളോടും കൂടി ഡെപ്യൂട്ടി രജിസ്ട്രാർ ഒന്നിന് (അക്കാദമിക്) അപേക്ഷ സമർപ്പിക്കണം. അപൂർണമായ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. വിശദവിവരങ്ങളും അപേക്ഷാഫോറവും www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ബിടെക് ഇന്േറണൽ റീഡു 2018 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള ബിടെക് ഒന്നും രണ്ടും, നാല്, ആറ്, ഏഴ്, എട്ട് സെമസ്റ്ററുകളുടെ ഇന്േറണൽ റീഡു പരീക്ഷകൾക്കുള്ള ഹാൾടിക്കറ്റിന് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ അതാതു കോളജുകളിൽ നിന്നും കൈപ്പറ്റേണ്ടതാണ്.
ബിആർക് പ്രാക്്ടിക്കൽ ഏഴും എട്ടും സെമസ്റ്റർ ബിആർക് (120 ദിവസത്തെ പ്രായോഗിക പരിശീലനം പൂർത്തിയാക്കിയ) വിദ്യാർഥികൾക്ക് പ്രാക്്ടിക്കൽ, ഡിസർട്ടേഷൻ എന്നിവയ്ക്കുള്ള അപേക്ഷകൾ 24 വരെയും 50 രൂപ പിഴയോടെ 25 വരെയും 500 രൂപ സൂപ്പർഫൈനോടെ 27 വരെയും സമർപ്പിക്കാം. 2018 മാർച്ച് 23ലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ച വിദ്യാർത്ഥികൾ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതില്ല.
പ്രാക്്ടികൽ മൂന്നാം സെമസ്റ്റർ എംപിഎഡ് (2016 അഡ്മിഷൻ റഗുലർ, സപ്ലിമെന്ററി) മേയ് 2018 പരീക്ഷയുടെ പ്രാക്്ടിക്കൽ അഞ്ചിനു മൂലമറ്റം സെന്റ് ജോസഫ്സ് അക്കാദമി ഓഫ് ഹയർ എജ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
വൈവാ വോസി 2018 മേയ്, ജൂണ്‍ മാസങ്ങളിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ സംസ്കൃതം സ്പെഷൽ (സിഎസ്എസ് റഗുലർ, സപ്ലിമെന്ററി, മേഴ്സി ചാൻസ്) പരീക്ഷയുടെ പ്രോജക്്ട് ഇവാല്യുവേഷനും വൈവാവോസിയും നാലു മുതൽ അതാതു കോളജിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
ബിആർക് മൂല്യനിർണയം ഒന്നും രണ്ടും നാലും ആറും സെമസ്റ്റർ ബിആർക് മേയ്, ജൂണ്‍ 2018 പരീക്ഷയുടെ മൂല്യനിർണയം നാളെ മുതൽ പാന്പാടി ആർഐടിയിൽ നടക്കും. മൂല്യനിർണയത്തിനായി നിയോഗിക്കപ്പെട്ട അധ്യാപകർ നാളെ രാവിലെ 10ന്് പ്രസ്തുത കേന്ദ്രത്തിൽ എത്തിച്ചേരണം.
പരീക്ഷാഫലം അഞ്ചും ആറും സെമസ്റ്റർ ബികോം (പ്രൈവറ്റ് രജിസ്ട്രേഷൻ) മാർച്ച് 2018 പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.
ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു 2017 ജനുവരിയിൽ നടത്തിയ അവസാന വർഷ ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (പുതിയ സ്കീം 2012 അഡ്മിഷൻ) പരീക്ഷയുടെ ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. ഗാന്ധിനഗർ എസ്എംഇയിലെ ജോസിയ റോസി ജോയ് ഒന്നാം റാങ്ക് നേടി.
2017 ഡിസംബർ മാസത്തിൽ നടത്തിയ അവസാന വർഷ ബിഎസ്സി എംആർടി (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. ഗാന്ധിനഗർ എസ്എംഇയിലെ എൻ.വി. ഷെനിയമോൾ, മേഘ്ന ബേബി, എം. അതുല്യ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.
2016 ഡിസംബറിൽ നടത്തിയ അവസാനവർഷ ബിഫാം (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. ചെറുവാണ്ടൂർ ഡിപിഎസിലെ അക്ഷയ ടി. ആന്‍േറാ, പുതുപ്പള്ളി ഡിപിഎസിലെ എ. ഫാത്തിമ, ആര്യ കെ. ബാബു എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.
2017 മേയ് മാസത്തിൽ നടത്തിയ അവസാനവർഷ ബിഫാം (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. ചെറുവാണ്ടൂർ ഡിപിഎസിലെ അഷ്ന കെ. റഹിം, ജിസ്മി ലൂക്കോസ്, എസ്. കൃഷ്ണപ്രിയ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.
ഡിലിറ്റ് ബിരുദം നൽകും കോട്ടയം: മലയാള സാഹിത്യത്തിലെ പ്രശസ്ത ചെറുകഥാകൃത്തും, നിരവധി സാഹിത്യപുരസ്കാര ജേതാവുമായ ടി. പത്മനാഭൻ, പത്മശ്രീ ജേതാവും, പ്രവാസി വ്യവസായ പ്രമുഖനും, ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്്ടറുമായ എം.എ. യൂസഫലി എന്നിവരെ ഡി ലിറ്റ് ബിരുദം നൽകി ആദരിക്കുന്നതിന് ഗവർണറോട് ശിപാർശ ചെയ്യാൻ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു.