University News
കുസാറ്റ് ബിടെക്ക്: അവസാന ഘട്ട സ്പോട്ട് അഡ്മിഷൻ 30 ന്
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ബിടെക്ക് കോഴ്സുകളിലേക്കുള്ള അവസാനഘട്ട സ്പോട്ട് അഡ്മിഷൻ 30ന് നടക്കും. സർവകലാശാല നടത്തിയ ക്യാറ്റ് 2018 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു പങ്കെടുക്കാം.

അപേക്ഷകർ 30 ന് രാവിലെ ഒന്പതിന് പത്താം ക്ലാസ് മുതലുള്ള എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും മറ്റു രേഖകളുമായി സർവകലാശാലയുടെ തൃക്കാക്കര കാന്പസിലുള്ള സെമിനാർ കോംപ്ലക്സിൽ റിപ്പോർട്ട് ചെയ്യണം. രാവിലെ പത്തിനു ശേഷം രജിസ്ട്രേഷൻ അനുവദിക്കുകയില്ല. സ്പോട്ട് അഡ്മിഷനു മുൻപായി അതു വരെയുള്ള വെയ്റ്റിംഗ് ലിസ്റ്റുകളും ഓപ്ഷനുകളും കാൻസൽ ചെയ്യും. അന്നു രജിസ്റ്റർ ചെയ്യുന്ന അപേക്ഷകരുടെ ക്യാറ്റ് റാങ്കും സംവരണ സീറ്റുകൾക്കുള്ള അർഹതയും പരിഗണിച്ചുകൊണ്ട് ലഭ്യമായ ഒഴിവുകളിലേക്കായിരിക്കും അലോട്ട്മെന്‍റ്.

സർവകലാശാലയുടെ ക്യാറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്ത പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. എന്നാൽ ക്യാറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകരെയായിരിക്കും ആദ്യം പരിഗണിക്കുക. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകൾക്ക് ഏതെങ്കിലും ഒരു വിഭാഗത്തിൽ അപേക്ഷകർ ഇല്ലാത്ത പക്ഷം മേറ്റ വിഭാഗത്തിൽപ്പെട്ടവരെ ആ സീറ്റുകൾക്കായി പരിഗണിക്കും. പട്ടികജാതി,പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട അപേക്ഷകർ ആരും തന്നെ ഇല്ലെങ്കിൽ ആ ഒഴിവുകൾ ഒഇസി അപേക്ഷർക്ക് നൽകും. എന്നാൽ ഒഇസി വിഭാഗങ്ങൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അർഹതയുള്ള ഒബിസി വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് ഈ സീറ്റുകൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല .www.cus at.nic.in / 0484 2577100, 2577159.
More News