Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മലയാള സിനിമക്ക് പുത്തൻ പ്രതീക്ഷകൾ നൽകി ച...
മൈ സ്കൂളിലൂടെ മലയാള സിനിമയിലേക്ക്
പ്രഭാസ് അഥവാ ബാഹുബലി
സുഖമാണോ ദാവീദേ....
ഹൃദയത്തിൽ കൂടുകൂട്ടുന്ന ഏദൻതോട്ടം
ചങ്ക്സ്
രക്ഷാധികാരി നായിക ഹന്നയുടെ വിശേഷങ്ങൾ
പെണ്‍സിനിമകൾ പ്രിയങ്കരമാകുന്പോൾ
വിജയ് 61: സാമന്ത സിലന്പാട്ടം പഠിക്കുന്നു...
Previous
Next
Cinema
മഴനീർകണമായ് ബിച്ചുവിന്റെ രചനകൾ
Saturday, October 1, 2016 5:14 AM IST
മലയാള സിനിമാ സംഗീതത്തിന്റെ ചരിത്രത്തിൽ തങ്ക ലിപികളാൽ പേരു ചാർത്തപ്പെട്ട ഗാന രചയിതാവാണ് ബിച്ചു തിരുമല. മലയാളികളുടെ നാവിൽ ഇപ്പോഴും ആ തൂലികത്തുമ്പിൽ നിന്നും ഉതിർന്നു വീണ വരികൾ കളിയാടുന്നുണ്ട്. അതു കാലങ്ങളോളം സഞ്ചരിക്കുക തന്നെ ചെയ്യും. ഒരു പക്ഷെ മലയാളത്തിൽ സിനിമാ സംഗീതത്തിന് ഇത്രമാത്രം രചന കുറിച്ചവർ വേറെയില്ലായിരിക്കും. സിനിമയുടെ തിരക്കിൽ നിന്നും മാറിനിന്ന് ഇന്നത്തെ സിനിമയുടെ വളർച്ചയെ നോക്കിക്കാണുകയാണ് അദ്ദേഹം. അവിടെ ആകുലതകളുണ്ട്, ആത്മരോഷമുണ്ട്, അനുതാപമുണ്ട്. പുതിയ കാലത്തിന്റെ സിനിമാ ലോകത്തിനോട് ഉപദേശിക്കാനും ഈ കാരണവർ തയ്യാറാണ്. മലയാള സിനിമയോട് ഈ പ്രതിഭ ഒരു കൂട്ടം ചോദ്യങ്ങൾ ഉന്നയിക്കുകയാണ്. ഉത്തരം സിനിമ ലോകമാണ് തരേണ്ടത്. ബിച്ചു തിരുമലയുടെ വാക്കുകളിലൂടെ...
കാറ്റു പോലെ സംഗീതം
ലോകത്തുള്ള എല്ലാ ജീവജാലങ്ങളിലും സംഗീതമുണ്ട്. അതു കാറ്റുപോലെയാണ്. ഒരു ദിവസം കൊണ്ടു സൃഷ്ടിതമായതല്ല. അതു കാലത്തിനോടൊപ്പം സഞ്ചരിച്ചു പോരുന്നു. ഒരു വിഭവത്തിന്റെ രുചിക്കൂട്ടുപോലെ അതിനോടൊപ്പം എപ്പഴോ വരികളും ചേർന്നു തുടങ്ങി. അതിന്റെ വകഭേദങ്ങളിലൊന്നായി വന്നു കൂടിയതാണ് സിനിമ. സിനിമയിലും ശബ്ദം പിന്നീടാണ് ചേരുന്നത്. ഒരു താളാനുസൃതമായി അതിനെ പലപ്പോഴായി കൂട്ടിച്ചേർത്തതാണ്. ആ താളത്തിൽ നിന്നും കവിതകളും ഗാനങ്ങളും സിനിമയിൽ വന്നു ചേരുകയായിരുന്നു. കാലങ്ങൾ മാറിയപ്പോൾ സംഗീതത്തിന്റെ രൂപവും മാറി. എപ്പോഴോ സാധാരണക്കാരന്റെ മനസിലുള്ള സംഗീതത്തിൽ നിന്നു സിനിമാസംഗീതം മാറി സഞ്ചരിക്കാൻ തുടങ്ങി. സംഗീതത്തിന്റെ വ്യക്തിത്വം തന്നെ നഷ്ടപ്പെട്ടു.
സിനിമയിൽ സംഗീതം എത്തുന്നത് അതിനും മുമ്പുണ്ടായിരുന്ന നാടകങ്ങളിൽ കൂടിയാണ്. കാരണം നാടകം സംഗീത സാന്ദ്രമായിരുന്നു പണ്ട്. എന്നാൽ കല നാടകമായി രൂപപ്പെട്ട് സ്റ്റേജിലെത്തിയെന്നത് പല ജീവിത വ്യാപാരങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും ആവിഷ്കാരത്തിലൂടെയുമാണ്. അപ്പോൾ അത്ര ശക്തമായ നടന കലയും സംഗീത കലയുമാണ് നമ്മുടെ സിനിമയിലേക്കെത്തുന്നത്. എന്നാൽ അതിനു ശേഷം വന്നവർ അവർക്കു തോന്നിയതു പോലെ അതിനെ മാറ്റി മറിച്ചു. ആദ്യ നിശബ്ദ ചിത്രങ്ങളായ ബാലനിലൊക്കെ സംഗീതം നമുക്കു കാണാനില്ലായിരിക്കും. എന്നാൽ അതു കാണുമ്പോൾ സംഗീതം നമ്മുടെ മനസിലേക്കെത്തും. ആനത്തലയോളം വെണ്ണ തരാമെടാ എന്ന് അന്നു കവി പാടിയപ്പോൾ അതു സിനിമയ്ക്കും അപ്പുറം പ്രേക്ഷകരുടെ മനസിലാണു സംഗീതം നിറയ്ക്കുന്നത്. എഴുപതുകൾക്കു മുന്നിലുള്ള ഏറ്റവും പഴക്കമുള്ള പാട്ടിലൊന്നായ ആനത്തലയോളം എന്ന പാട്ട് ഇന്നും ആൾക്കാർ ഓർക്കുന്നു. ഇന്നു ദൃശ്യത്തിനു മാത്രം പ്രാധാന്യമേറിയപ്പോൾ പാട്ടുകൾക്കു ജീവനില്ലാതെ പോകുന്നു. ഇപ്പോഴുണ്ടാകുന്ന പാട്ടുകൾ എത്രകാലം ശ്രോതാവിന്റെ മനസിൽ നിൽക്കുന്നുണ്ട്? അതിനു കാരണമെന്നത് ഇന്നത്തെ തലമുറയ്ക്കു സിനിമയോടുള്ള സമീപനമാകാം. ഇവരിൽ എത്രയാളുകളുടെ പേര് നാളെ ലോകം ഓർത്തു വെയ്ക്കും? അതാണ് മലയാള സിനിമ സംഗീതത്തിൽ വന്ന പാകപ്പിഴ എന്നെനിക്കു തോന്നുന്നു.
പുതുമയില്ലാത്ത പുതുതലമുറ
ഇപ്പോൾ പുതിയ തലമുറയുടെ സിനിമയെന്നാണു പറയുന്നത്. പുതിയ ഒരുപാട് ആൾക്കാർ വരുന്നു. പക്ഷേ അവരുടെ വരവിൽ മാത്രമേ പുതുമ കാണുന്നുള്ളു. മറ്റെങ്ങും അതു പ്രതിഫലിക്കുന്നില്ലല്ലൊ? പുതിയ കാലത്തിലെ എഴുത്തുകാർ അതെക്കുറിച്ചു വളരെ ഗൗരവത്തിൽ ചിന്തിക്കേണ്ടതാണ്. ഞാൻ എഴുതുന്നത് എനിക്കെങ്കിലും മനസിലാകണം. സംഗീതത്തിൽ പുതുമ എന്നും വന്നിരുന്നു. പക്ഷേ, അതിനനുസൃതമായി എഴുത്തിലും മാറ്റം വരണം. സംസ്ഥാന സർക്കാരിന്റേതടക്കം അവാർഡിന്റെ അർത്ഥം തന്നെ മാറിയിരിക്കുന്നു. സ്വജന പക്ഷപാതം അവിടെയും പ്രതിഫലിക്കുന്നു. അവാർഡ് എന്നതു തന്നെ അനാവശ്യ സംഗതിയായി മാറിയിരിക്കുന്നു.
നമ്മൾ എഴുതുന്ന സാഹിത്യത്തിൽ കരുത്ത് ഉണ്ടായിരിക്കണം. അതിനു ലോകത്തെ വിശാലമായി കാണണം. ഇന്നു ലോകത്തു സംഭവിക്കുന്ന കാര്യങ്ങളെ സിനിമയിലെ സന്ദർഭമായി പരിവർത്തനം ചെയ്ത് സംഗീതത്തിന്റെ അകമ്പടിയിൽ ഗായകന്റെ ശബ്ദത്തിലൂടെ ലോകത്തിനു മുന്നിൽഎത്തിക്കണം. അത് ഒരാളോ രണ്ടു പേരോ ചെയ്യേണ്ടതല്ല. സിനിമയുടെ ആളുകൾ എല്ലാവരും കൂടിച്ചേർന്നു ചെയ്യേണ്ടതാണ്. വലിയൊരു കൂട്ടായ്മയാണത്. പക്ഷേ അതു ഇന്നു നടക്കുന്നില്ല. സംഗീതം എന്താണെന്നോ സാഹിത്യം എന്താണന്നോ ഇതു ദൃശ്യവത്കരിക്കുന്നതിലൂടെ എന്താണ് പറയാൻ ഉദ്ദേശിക്കുന്നതെന്നേ ആർക്കുമറിയില്ല. അതു അറിവുകേടിന്റെ കുറവാണ്. തിരക്കാണ് എന്നു പറഞ്ഞു മാറ്റി നിർത്താനാവില്ല അതിനെ. അങ്ങനെ തിരക്കായിരുന്നു എങ്കിൽ ഐ.വി ശശിയൊന്നും ഇത്രമാത്രം സിനിമകൾ സംവിധാനം ചെയ്യുകയില്ലായിരുന്നല്ലോ? ആ ചിത്രങ്ങളിലെ പാട്ടുകൾ ഓരോന്നും ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുകയില്ലായിരുന്നല്ലോ? ബുദ്ധിമുട്ടി ചെയ്യാനുള്ള മനസ് സിനിമാ പ്രവർത്തകർക്ക് ഉണ്ടാകണം.
കവിയുടെ മനസിൽ സംഗീതം വേണം
ഈണത്തിനനുസരിച്ച് പാട്ടെഴുതുന്നതു തെറ്റാണെന്നു പറയാനാവില്ല. കാരണം സംഗീതത്തിനനുസരിച്ച് വാക്കുകൾ കുറിക്കാൻ സാഹിത്യകാരൻ അറിഞ്ഞിരിക്കണം. സംഗീതം ഇല്ലാതെങ്ങനെയാണ് കവിത എഴുതുന്നത്. ഞാൻ സിനിമയിൽ രണ്ടു തരത്തിലും പാട്ടുകൾ എഴുതിയിരുന്നു. ചില പാട്ടുകൾ ചരണങ്ങൾ എഴുതിയത് ഈണം ചെയ്തതിനു ശേഷം ബാക്കി ഈണത്തിനനുസരിച്ചും എഴുതിയിട്ടുണ്ട്. ഈണം നൽകിയതായാലും അല്ലെങ്കിലും കവിത എഴുതുമ്പോൾ അവരുടെ മനസിൽ ഒരു സംഗീതം വേണം. അതിനനുസൃതമായി സാഹിത്യ സൃഷ്ടിയെ കരുത്തുള്ളതാക്കാനാണ് അവർ ശ്രമിക്കേണ്ടത്. എന്തും എഴുതുന്നതല്ല കവിത.
60 സംഗീത സംവിധായകർക്കൊപ്പം
1972–ലാണ് സിനിമയിൽ ഞാൻഎഴുതിത്തുടങ്ങുന്നത്. ഇവിടെ വരെയെത്തുമ്പോൾ 417 സിനിമകൾക്കു ഞാൻ വരികൾ എഴുതിക്കഴിഞ്ഞിരിക്കുന്നു. ഈശ്വരാനുഗ്രഹം എന്നു മാത്രമാണ് അതിനെ പറയാനാകുന്നത്. ആരു സംഗീതം നൽകിയാലും ഒട്ടുമിക്ക ചിത്രങ്ങളിലെയും ഒരു പാട്ടെങ്കിലും സൂപ്പർ ഹിറ്റായിരുന്നു. 60 സംഗീത സംവിധായകരമായി ചേർന്നു സിനിമകൾ ചെയ്യാനായി എന്നത് ഒരു ഭാഗ്യമാണ്. കെ.ടി ഉമ്മറുമായും ശ്യാമു മായും ചേർന്നാണ് കൂടുതൽ സിനിമകൾ ചെയ്തിരിക്കുന്നത്.
ഐ വി ശശിയുടെ സിനിമകൾക്കു ഞാൻ സ്ഥിരമായി എഴുതിയിരുന്നു. നമുക്ക് എല്ലാ മതങ്ങളിലും വേദങ്ങളിലുമായി നിരവധി പുരാണങ്ങളും ഐതിഹ്യങ്ങളും ഉണ്ട്. അതൊക്കെ പഠിക്കാൻ സാഹിത്യകാരന്മാർക്ക് മനസ് ഉണ്ടാകണം. അതിന്റെ അംശങ്ങളെ തന്നെ ഉൾക്കൊണ്ട് എത്രമാത്രം പാട്ടുകളെഴുതാം. സിനിമയുടെ സങ്കൽപവും രീതിയും മാറിയെങ്കിലും സാഹിത്യത്തെ സന്ദർഭത്തിനനുസരിച്ചു രൂപപ്പെടുത്തണം. പാവാട വേണം, അല്ലെങ്കിൽ കന്നിപ്പളുങ്കേ പൊന്നും കിനാവെ എന്ന പാട്ട് മുസ്ലീം പശ്ചാത്തലത്തിലാണ് എഴുതുന്നത്. അവരുടെ വേഷഭൂഷാദികളെപ്പറ്റിയാണ് അതു പറയുന്നത്. അതു നമ്മൾ വായിച്ചും പഠിച്ചും ചോദിച്ചും മനസിലാക്കുന്നതാണ്. അതു എഴുത്തിനോടുള്ള വാശിയായിരുന്നു. നമ്മൾ തന്നെയാണ് നമ്മളെ വലുതാക്കുന്നതും വളർത്തുന്നതുമെല്ലാം.
എന്താണു മൈനാകം?
ഐ.വി ശശിയുടെ തൃഷ്ണയിൽ ഞാനെഴുതിയ മൈനാകം കടലിൽ നിന്നും എന്ന പാട്ട് വലിയ ഹിറ്റായിരുന്നു. എന്താണ് മൈനാകം? ആ പാട്ടിന്റെ ഒരു കഥയുണ്ട്. മൈനാകം എന്നത് പുരാണ ഐതിഹ്യത്തിലുള്ളതാണ് മൈനാകം എന്നത് ഒരു പർവ്വതമാണ്. ഇന്ദ്രന്റെ വാൾമുനയുടെ മുന്നിൽ നിന്നും രക്ഷിക്കാനായി വായു ഊതിത്തെറിപ്പിച്ചു കടലിലേക്ക് വിഴ്ത്തിയതാണ് ഈ പർവ്വതത്തെ. അങ്ങനെ കടലിൽ കൊണ്ടിരുത്തിയതാണ് മൈനാകത്തിനെ. വായു പുത്രനായ ഹനുമാൻ സീതയെ തേടി ലങ്ക ചാടുന്ന സമയം. തന്നെ രക്ഷിച്ച വായുപുത്രനു വിശ്രമിക്കാനായി കടലിൽ നിന്നും മൈനാകം താനെ പൊങ്ങി വന്നു എന്നതാണ് പുരാണം. അതിലെ മൈനാകം കടലിൽ നിന്നും ഉയർന്നതിനെ മാത്രം ഞാൻ തൃഷ്ണയിലെ ആ പാട്ടിൽ ഉപയോഗിച്ചു. ബാക്കിയുള്ളതു നായികയുടെ ചിന്തകളാണ്. അറിയുന്നവർ അതു ശ്രദ്ധിക്കും, ഇതറിയാത്തവർ എന്താണ് മൈനാകം എന്നത് തേടിപ്പിടിക്കും. നമ്മുടെ അറിവിനെ ശ്രോതാക്കളുമായി പങ്കിടുകയാണു ചെയ്തത്.
സന്തുഷ്ടനും സംതൃപ്തനുമാണ്
തിരിഞ്ഞു നോക്കുമ്പോൾ ഞാൻ സന്തുഷ്ടനും സംതൃപ്തനുമാണ്. എന്റെ അറിവിനെ, ചിന്തകളെ, അനുഭവങ്ങളെയാണ് ഞാൻ ഓരോ പാട്ടുകളായി കുറിച്ചിട്ടത്. ഓരോ പാട്ടിലും എന്റെ വികാര വിചാരങ്ങൾ ഉണ്ടായിരുന്നു. ബാലഗോപാലനെ എണ്ണതേപ്പിക്കുന്നു എന്നു പാട്ടിൽ പാടുമ്പോൾ എന്റെ അനിയൻ ബാലഗോപാലനെ അമ്മ ഊട്ടുന്നതും ഉറക്കുന്നതും കുളിപ്പിക്കുന്നതുമൊക്കെ ഞാൻ കണ്ടു വളർന്നതാണ്. അങ്ങനെയുള്ള അനുഭവങ്ങളെയാണ് ഞാൻ കവിതയാക്കിയത്. പുതിയ കാലത്തിലെ എഴുത്തുകാരിൽ റഫീക്ക് അഹമ്മദ് അതിൽ ശ്രദ്ധിക്കുന്നുണ്ട്. തട്ടം പിടിച്ച് വലിക്കല്ലെ മൈലാഞ്ചിച്ചെടിയേ എന്നു പാടുമ്പോൾ അത് അദ്ദേഹത്തിന്റെ ജീവിത അവസ്ഥയിൽ കണ്ടിട്ടുള്ളതാണ്. അതു നഷ്ടമാകാതെ ഇനിയും തുടരണം.
പുതിയ ആൾക്കാരടക്കം ഇപ്പോഴും ചില സിനിമ പ്രവർത്തകർ സമീപിക്കാറുണ്ട്. തിരക്കിട്ടഴുതാൻ ശ്രമിക്കാറില്ല. കവിതകൾ ഇപ്പോൾ എഴുതാറുണ്ട്. പുസ്തക രൂപത്തിൽ മാറ്റണമെന്നാണ് പ്രതീക്ഷ. എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയായി ഭാര്യ പ്രസന്നയും മകൻ സുമനും ഒപ്പമുണ്ട്. സുമൻ ബിച്ചു ഇപ്പോൾ രണ്ടു ചിത്രങ്ങൾക്കു സംഗീതം നൽകിക്കഴിഞ്ഞു. ഒന്നു മലയാളത്തിലും മറ്റൊന്നു തമിഴിലും.
–ലിജിൻ കെ. ഈപ്പൻ
മലയാള സിനിമക്ക് പുത്തൻ പ്രതീക്ഷകൾ നൽകി ചിങ്ങപ്പുലരി
മലയാള സിനിമയ്ക്കു പ്രതീക്ഷയുടെയും ഐശ്വര്യത്തിന്റെയും നാളെകളെ സമ്മാനിച്ചാണ് ഓണക്കാലത്തിന്റെ
മൈ സ്കൂളിലൂടെ മലയാള സിനിമയിലേക്ക്
മലയാളസിനിമയിലേക്ക് സ്വപ്നതുല്യമായ തുടക്കം. മലയാളത്തിന്റെ അഭിനയപ്രതിഭ മധുവിനൊപ്പം മലയ
പ്രഭാസ് അഥവാ ബാഹുബലി
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി കളക്ഷൻ റിക്കാർഡുകൾ തിരുത്തിക്കുറിച്ച് മുന്നേറുന്പോൾ അതു ലോക ജനതയ്ക്കു പരിചയപ്പെടുത്തിയ താരമാ
സുഖമാണോ ദാവീദേ....
അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ചുമലതകളെല്ലാം ദാവീദ് എന്ന ചെറുപ്പക്കാരന്റെ ചുമലിലായി. അച്ഛൻ തയ്യൽക്കാരനായിരുന്നെങ്
ഹൃദയത്തിൽ കൂടുകൂട്ടുന്ന ഏദൻതോട്ടം
പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കൂടിച്ചേരലുകളുടേയും പറുദീസയായിരുന്നു ആദ്യ പ്രേമമിഥുനങ്ങളായ ആദാമിന്റേയും ഹവ്വയുടേയും
ചങ്ക്സ്
ഒമർ ലുലു സംവിധാനംചെയ്യുന്ന ചങ്ക്സ് എന്ന ചിത്രം യുവപ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. ഹാപ്പി വെഡ്ഡിംഗ
രക്ഷാധികാരി നായിക ഹന്നയുടെ വിശേഷങ്ങൾ
പുത്തൻ സിനിമാരുചിക്കൂട്ടുകൾക്കിടയിൽ മറഞ്ഞുപോയ ചില കാഴ്ചകൾക്കു ഗൃഹാതുരത്വം തുളുന്പുന്ന ഓർമകൾ സമ്മാനിച്ച ചിത്രമാണ് രക്ഷാധ
പെണ്‍സിനിമകൾ പ്രിയങ്കരമാകുന്പോൾ
സിനിമയിൽ പലപ്പോഴും നായികമാരും സ്ത്രീകഥാപാത്രങ്ങളും അലങ്കാരത്തിനായി സൃഷ്ടിക്കപ്പെടുന്നവരാണ്. അതിന് അപവാദമായി പല ഭാഷകളിലു
വിജയ് 61: സാമന്ത സിലന്പാട്ടം പഠിക്കുന്നു
വിജയ് നായകനായി എത്തുന്ന പുതിയ ചിത്രത്തിനായി സാമന്ത സിലന്പാട്ടം പഠിക്കുന്നു. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി തമിഴ്നാട്ടില
രക്ഷാധികാരി ബിജു മേനോൻ
സൂപ്പർതാര പദവിയുടെ ഘനവും വിഷ്വൽ ഇംപാക്ടിന്റെ മാന്ത്രികതയും ചടുലതാളവുമില്ലാതെ വേറിട്ടൊരു പാതയിലാണ് ബിജു മേനോൻ ചിത്രങ്ങ
ഗോദ
കുഞ്ഞിരാമായണം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ബേസിൽ ജോസഫ് സംവിധാനംചെയ്യുന്ന ഗോദ മേയിൽ തിയറ്ററുകളിലെത്തുകയാണ്. രസകരവു
താരനിരയിലേക്ക് ദീപക്കും
വിനീത് ശ്രീനിവാസൻ മലയാള സിനിമയിൽ സമ്മാനിച്ച യുവതാരനിര ഏറെയാണ്. അവരിൽ ശ്രദ്ധേയമായ മുഖമായിരുന്നു ദീപക്കിന്റേത്. തട്ടത്തിൻ
ഹേമചന്ദ്രൻ (കാമറ സ്ലോട്ട്)
മലയാള ചലച്ചിത്രമേഖലയ്ക്ക് സുവർണശോഭ പകർന്ന എണ്‍പതുകളിൽ ഒട്ടേറെ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച കാമറാമാനാണ് ഹേമചന്ദ്രൻ
ഇടവേളയ്ക്കുശേഷം നമിത
രണ്ടുവർഷത്തോളമാകുന്നു നമിതയെ മലയാളസിനിമയിൽ കണ്ടിട്ട്. ട്രാഫിക്കിലൂടെ എത്തി ഒരുപിടി ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്
അലമാരയിലെ അതിഥി
ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അലമാര എന്ന ചിത്രം മലയാളത്തിനു സമ്മാനിച്ച പു
ഗ്രേറ്റ് ഫാദറിലൂടെ അഭിലാഷ് ഹുസൈൻ
ഇപ്പോൾ തിയറ്ററുകളിൽ നിറഞ്ഞോടുന്ന മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിലെ എസ്ഐ ശ്രീകുമാറിനെ പെട്ടെന്നാരും മറക്കില്ല. "മിസ്
റാണയുടെ സ്വപ്നങ്ങൾ
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി മലയാളികൾക്കു പരിചയപ്പെടുത്തിയ താരമാണ് റാണാ ദഗുപതി. പൗരുഷം നിറയുന്ന ശരീരഭാഷ കൊണ്ടും ആയോധന കല
പോക്കിരി സൈമണ്‍
തമിഴ് സൂപ്പർസ്റ്റാർ വിജയ്യുടെ കടുത്ത ആരാധകനായ യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമണ്‍ ഒരു കടുത്ത ആരാധകൻ. ഡാർവി
പൂനം ബജ്വയുടെ കുപാത്ത രാജ
തമിഴകത്തിനും മലയാളികൾക്കും ഒരുപോലെ പ്രിയതാരമായ പൂനം ബജ്വ നായികയാകുന്ന പുതിയ തമിഴ് ചിത്രമാണ് കുപാത്ത രാജ. ജി.വി പ്രകാശാണ
വിഷ്ണു നാരായണ്‍ (കാമറ സ്ലോട്ട്)
മികച്ച ലോകസിനിമകളുടെ ഭൂപടത്തിൽ ഇടംനേടിയ മലയാള സിനിമകൾ നിരവധിയാണ്. ഇത്തരം സിനിമകളുടെ അണിയറയിൽ പ്രമുഖരായ സംവിധായകരോടൊപ്
ശിവപുരത്തെ ദിഗംബരൻ (സൂപ്പർ ക്യാരക്ടർ)
ദിക്കുകളെ അംബരമാക്കുന്നവനാണ് ദിഗംബരൻ. നിത്യ ബ്രഹ്മചാരിയായ അവൻ വിവസ്ത്രനാണ്. കൈലാസ നാഥനായ ശിവനെയും ദിഗംബരനായാണ് അവതരിപ്പി
ക്യാപ്റ്റൻ: ജയസൂര്യ പുത്തൻ ഭാവരൂപത്തിൽ
ഇന്ത്യൻ ഫുട്ബോൾ കളിക്കളത്തിൽ സമാനതകളില്ലാത്ത ഇതിഹാസതാരമായ വി.പി. സത്യന്റെ ജീവിതം സംഭവബഹുലമായ മുഹൂർത്തങ്ങളാക്കി ദൃശ്യവത
ത്രസിപ്പിക്കാൻ വീണ്ടും തമന്ന
മുഖ ശ്രീയാലും ആകാര മികവിനാലും സൗത്ത് ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ ഹരമായി മാറിയ നായികയാണ് തമന്ന ഭാട്ടിയ. തമിഴിലും തെലുങ്കില
തെന്നിന്ത്യന്‍ സൗന്ദര്യം
ഓലഞ്ഞാലിക്കുരുവിയായി മലയാളി മനസിലേക്ക് പറന്നെത്തിയ തെന്നിന്ത്യൻ സുന്ദരി നിക്കി ഗൽറാണി തിക
പ്രൊഫസർ ഡിങ്കൻ
ഒരു സൂപ്പർസ്റ്റാർ പ്രധാന കഥാപാത്രമാകുന്ന ആദ്യത്തെ ത്രിഡി മലയാള ചിത്രം തിരുവനന്തപുരത്ത് ആരംഭിച്ചു. ജനപ്രിയ നായകൻ ദിലീപ് പ
ഏതു വേഷവും ചെയ്യും: ഇനിയ
ബിജുമേനോന്റെ സ്വർണക്കടുവയാണ് ഇനിയയെ മലയാളത്തിൽ ശ്രദ്ധേയയാക്കിയത്. അതിനു മുന്‍പ് ലാൽ നായകനായ അയാളിലെ കഥാപാത്രത്തിലൂടെ നട
ആകാശമിഠായി
പ്രശസ്ത തമിഴ്നടൻ സമുദ്രക്കനി സംവിധാനംചെയ്യുന്ന ചിത്രമാണ് ആകാശമിഠായി. തമിഴിലും സമുദ്രക്കനി ഈ ചിത്രം അപ്പാ എന്ന പേരിൽ സംവ
നാടകം, സിനിമ, ജീവിതം
സന്തോഷ് കീഴാറ്റൂർ എന്ന പേരിനേക്കാൾ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയാണ് ഈ കലാകാരൻ മലയാളികളുടെ മനസിൽ ഇടംനേടിയത്. ചെറുതും വലു
അന്നും ഇന്നും സെറീന
എണ്‍പതുകളിലെ കാൽപനികതയായിരുന്നു സറീനവഹാബ്. മദനോൽസവവും ചാമരവും പാളങ്ങളുമെല്ലാം എന്നും നൊസ്റ്റാൾജിയായി പ്രേക്ഷക മനസിൽ മാ
ആമി
മലയാള സിനിമയിൽ ആദ്യമായി ഒരു എഴുത്തുകാരിയുടെ കഥ പറയുന്ന ചിത്രമൊരുങ്ങുന്നു. ആമി എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കമൽ ആണ
മലയാള സിനിമക്ക് പുത്തൻ പ്രതീക്ഷകൾ നൽകി ചിങ്ങപ്പുലരി
മലയാള സിനിമയ്ക്കു പ്രതീക്ഷയുടെയും ഐശ്വര്യത്തിന്റെയും നാളെകളെ സമ്മാനിച്ചാണ് ഓണക്കാലത്തിന്റെ
മൈ സ്കൂളിലൂടെ മലയാള സിനിമയിലേക്ക്
മലയാളസിനിമയിലേക്ക് സ്വപ്നതുല്യമായ തുടക്കം. മലയാളത്തിന്റെ അഭിനയപ്രതിഭ മധുവിനൊപ്പം മലയ
പ്രഭാസ് അഥവാ ബാഹുബലി
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി കളക്ഷൻ റിക്കാർഡുകൾ തിരുത്തിക്കുറിച്ച് മുന്നേറുന്പോൾ അതു ലോക ജനതയ്ക്കു പരിചയപ്പെടുത്തിയ താരമാ
സുഖമാണോ ദാവീദേ....
അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ചുമലതകളെല്ലാം ദാവീദ് എന്ന ചെറുപ്പക്കാരന്റെ ചുമലിലായി. അച്ഛൻ തയ്യൽക്കാരനായിരുന്നെങ്
ഹൃദയത്തിൽ കൂടുകൂട്ടുന്ന ഏദൻതോട്ടം
പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കൂടിച്ചേരലുകളുടേയും പറുദീസയായിരുന്നു ആദ്യ പ്രേമമിഥുനങ്ങളായ ആദാമിന്റേയും ഹവ്വയുടേയും
ചങ്ക്സ്
ഒമർ ലുലു സംവിധാനംചെയ്യുന്ന ചങ്ക്സ് എന്ന ചിത്രം യുവപ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. ഹാപ്പി വെഡ്ഡിംഗ
രക്ഷാധികാരി നായിക ഹന്നയുടെ വിശേഷങ്ങൾ
പുത്തൻ സിനിമാരുചിക്കൂട്ടുകൾക്കിടയിൽ മറഞ്ഞുപോയ ചില കാഴ്ചകൾക്കു ഗൃഹാതുരത്വം തുളുന്പുന്ന ഓർമകൾ സമ്മാനിച്ച ചിത്രമാണ് രക്ഷാധ
പെണ്‍സിനിമകൾ പ്രിയങ്കരമാകുന്പോൾ
സിനിമയിൽ പലപ്പോഴും നായികമാരും സ്ത്രീകഥാപാത്രങ്ങളും അലങ്കാരത്തിനായി സൃഷ്ടിക്കപ്പെടുന്നവരാണ്. അതിന് അപവാദമായി പല ഭാഷകളിലു
വിജയ് 61: സാമന്ത സിലന്പാട്ടം പഠിക്കുന്നു
വിജയ് നായകനായി എത്തുന്ന പുതിയ ചിത്രത്തിനായി സാമന്ത സിലന്പാട്ടം പഠിക്കുന്നു. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി തമിഴ്നാട്ടില
രക്ഷാധികാരി ബിജു മേനോൻ
സൂപ്പർതാര പദവിയുടെ ഘനവും വിഷ്വൽ ഇംപാക്ടിന്റെ മാന്ത്രികതയും ചടുലതാളവുമില്ലാതെ വേറിട്ടൊരു പാതയിലാണ് ബിജു മേനോൻ ചിത്രങ്ങ
ഗോദ
കുഞ്ഞിരാമായണം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ബേസിൽ ജോസഫ് സംവിധാനംചെയ്യുന്ന ഗോദ മേയിൽ തിയറ്ററുകളിലെത്തുകയാണ്. രസകരവു
താരനിരയിലേക്ക് ദീപക്കും
വിനീത് ശ്രീനിവാസൻ മലയാള സിനിമയിൽ സമ്മാനിച്ച യുവതാരനിര ഏറെയാണ്. അവരിൽ ശ്രദ്ധേയമായ മുഖമായിരുന്നു ദീപക്കിന്റേത്. തട്ടത്തിൻ
ഹേമചന്ദ്രൻ (കാമറ സ്ലോട്ട്)
മലയാള ചലച്ചിത്രമേഖലയ്ക്ക് സുവർണശോഭ പകർന്ന എണ്‍പതുകളിൽ ഒട്ടേറെ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച കാമറാമാനാണ് ഹേമചന്ദ്രൻ
ഇടവേളയ്ക്കുശേഷം നമിത
രണ്ടുവർഷത്തോളമാകുന്നു നമിതയെ മലയാളസിനിമയിൽ കണ്ടിട്ട്. ട്രാഫിക്കിലൂടെ എത്തി ഒരുപിടി ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്
അലമാരയിലെ അതിഥി
ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അലമാര എന്ന ചിത്രം മലയാളത്തിനു സമ്മാനിച്ച പു
ഗ്രേറ്റ് ഫാദറിലൂടെ അഭിലാഷ് ഹുസൈൻ
ഇപ്പോൾ തിയറ്ററുകളിൽ നിറഞ്ഞോടുന്ന മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിലെ എസ്ഐ ശ്രീകുമാറിനെ പെട്ടെന്നാരും മറക്കില്ല. "മിസ്
റാണയുടെ സ്വപ്നങ്ങൾ
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി മലയാളികൾക്കു പരിചയപ്പെടുത്തിയ താരമാണ് റാണാ ദഗുപതി. പൗരുഷം നിറയുന്ന ശരീരഭാഷ കൊണ്ടും ആയോധന കല
പോക്കിരി സൈമണ്‍
തമിഴ് സൂപ്പർസ്റ്റാർ വിജയ്യുടെ കടുത്ത ആരാധകനായ യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമണ്‍ ഒരു കടുത്ത ആരാധകൻ. ഡാർവി
പൂനം ബജ്വയുടെ കുപാത്ത രാജ
തമിഴകത്തിനും മലയാളികൾക്കും ഒരുപോലെ പ്രിയതാരമായ പൂനം ബജ്വ നായികയാകുന്ന പുതിയ തമിഴ് ചിത്രമാണ് കുപാത്ത രാജ. ജി.വി പ്രകാശാണ
വിഷ്ണു നാരായണ്‍ (കാമറ സ്ലോട്ട്)
മികച്ച ലോകസിനിമകളുടെ ഭൂപടത്തിൽ ഇടംനേടിയ മലയാള സിനിമകൾ നിരവധിയാണ്. ഇത്തരം സിനിമകളുടെ അണിയറയിൽ പ്രമുഖരായ സംവിധായകരോടൊപ്
ശിവപുരത്തെ ദിഗംബരൻ (സൂപ്പർ ക്യാരക്ടർ)
ദിക്കുകളെ അംബരമാക്കുന്നവനാണ് ദിഗംബരൻ. നിത്യ ബ്രഹ്മചാരിയായ അവൻ വിവസ്ത്രനാണ്. കൈലാസ നാഥനായ ശിവനെയും ദിഗംബരനായാണ് അവതരിപ്പി
ക്യാപ്റ്റൻ: ജയസൂര്യ പുത്തൻ ഭാവരൂപത്തിൽ
ഇന്ത്യൻ ഫുട്ബോൾ കളിക്കളത്തിൽ സമാനതകളില്ലാത്ത ഇതിഹാസതാരമായ വി.പി. സത്യന്റെ ജീവിതം സംഭവബഹുലമായ മുഹൂർത്തങ്ങളാക്കി ദൃശ്യവത
ത്രസിപ്പിക്കാൻ വീണ്ടും തമന്ന
മുഖ ശ്രീയാലും ആകാര മികവിനാലും സൗത്ത് ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ ഹരമായി മാറിയ നായികയാണ് തമന്ന ഭാട്ടിയ. തമിഴിലും തെലുങ്കില
തെന്നിന്ത്യന്‍ സൗന്ദര്യം
ഓലഞ്ഞാലിക്കുരുവിയായി മലയാളി മനസിലേക്ക് പറന്നെത്തിയ തെന്നിന്ത്യൻ സുന്ദരി നിക്കി ഗൽറാണി തിക
പ്രൊഫസർ ഡിങ്കൻ
ഒരു സൂപ്പർസ്റ്റാർ പ്രധാന കഥാപാത്രമാകുന്ന ആദ്യത്തെ ത്രിഡി മലയാള ചിത്രം തിരുവനന്തപുരത്ത് ആരംഭിച്ചു. ജനപ്രിയ നായകൻ ദിലീപ് പ
ഏതു വേഷവും ചെയ്യും: ഇനിയ
ബിജുമേനോന്റെ സ്വർണക്കടുവയാണ് ഇനിയയെ മലയാളത്തിൽ ശ്രദ്ധേയയാക്കിയത്. അതിനു മുന്‍പ് ലാൽ നായകനായ അയാളിലെ കഥാപാത്രത്തിലൂടെ നട
ആകാശമിഠായി
പ്രശസ്ത തമിഴ്നടൻ സമുദ്രക്കനി സംവിധാനംചെയ്യുന്ന ചിത്രമാണ് ആകാശമിഠായി. തമിഴിലും സമുദ്രക്കനി ഈ ചിത്രം അപ്പാ എന്ന പേരിൽ സംവ
നാടകം, സിനിമ, ജീവിതം
സന്തോഷ് കീഴാറ്റൂർ എന്ന പേരിനേക്കാൾ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയാണ് ഈ കലാകാരൻ മലയാളികളുടെ മനസിൽ ഇടംനേടിയത്. ചെറുതും വലു
അന്നും ഇന്നും സെറീന
എണ്‍പതുകളിലെ കാൽപനികതയായിരുന്നു സറീനവഹാബ്. മദനോൽസവവും ചാമരവും പാളങ്ങളുമെല്ലാം എന്നും നൊസ്റ്റാൾജിയായി പ്രേക്ഷക മനസിൽ മാ
ആമി
മലയാള സിനിമയിൽ ആദ്യമായി ഒരു എഴുത്തുകാരിയുടെ കഥ പറയുന്ന ചിത്രമൊരുങ്ങുന്നു. ആമി എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കമൽ ആണ
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top