ലാബ് പരിശോധന വീട്ടുപടിക്കൽ; പുത്തൻ ആപ്പുമായി പിക് ടു ഹീൽ
ലാബ് പരിശോധന വീട്ടുപടിക്കൽ; പുത്തൻ ആപ്പുമായി  പിക് ടു ഹീൽ
Saturday, April 21, 2018 12:33 PM IST
വീട്ടിൽത്തന്നെ ചെലവു കുറഞ്ഞ, നിലവാരമുള്ള മെഡിക്കൽ ലബോറട്ടറി പരിശോധനാസൗകര്യം നൽകുന്ന മൊബൈൽ ആപ്ലിക്കേഷന് പിക് ടുഹീൽ’ എന്ന സ്റ്റാർട്ടപ്പ് രൂപം നൽകി. തിരുവനന്തപുരം ടെക്നോപാർക്കിലെ, കേരള സ്റ്റാർട്ടപ്പ് മിഷനിൽ പ്രവർത്തിക്കുന്ന പിക് ടുഹീൽ ഇപ്പോൾ തിരുവനന്തപുരത്താണ് ലഭ്യമായിട്ടുള്ളത്. ഈ സേവനം ഉടനേകൊച്ചിയിലേയ്ക്കു കൂടി വ്യാപിപ്പിക്കുമെന്ന്പിക് ടുഹീൽ സ്ഥാപകൻ പ്രശാന്ത് പീതാംബരൻ അറിയിച്ചു.

വിവിധ രോഗ പരിശോധനാസൗകര്യങ്ങളുള്ള ലാബുകളുടെ പട്ടികയും പരിശോധനാ നിരക്കും പിക്ടുഹീൽ.കോം എന്ന വെബ്സൈറ്റോ മൊബൈൽ ആപ്ലിക്കേഷനോ വഴി ലഭിക്കും. ഇതിൽനിന്നും ഏറ്റവും കുറഞ്ഞ ചെലവുള്ള ലാബ് ഉപഭോക്താവിന് തെരഞ്ഞെടുക്കാം. വീട്ടിൽത്തന്നെ പരിശോധന ആഗ്രഹിക്കുന്നവർക്ക് തൊട്ടടുത്ത ലാബിൽനിന്ന് ഡിസ്കൗണ്ടോടെ പരിശോധനാ സൗകര്യവും ആപ്പ് വഴി തിരഞ്ഞെടുക്കാം.

സമയവും പണവും ലാഭിക്കാൻ സഹായിക്കുന്ന ആപ്പ് വഴി എവിടെയിരുന്നും ടെസ്റ്റ് റിപ്പോർട്ടുകൾ കാണാനുള്ള സൗകര്യവും ലഭിക്കും. ചികിൽസാപരമായ പ്രശ്നങ്ങളെ സാങ്കേതികവിദ്യയുടെയും പുതിയ ആശയങ്ങളുടെയും സഹായത്തോടെ പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് പ്രശാന്ത് പീതാംബരൻ പറഞ്ഞു. രോഗികൾക്കും ലാബുകൾക്കും ഈ ആപ്പ് പ്രയോജനകരമാണ്. നിരക്കുകൾ താരതമ്യം ചെയ്ത് ഏറ്റവും മികച്ച ലാബ് സൗകര്യം കണ്ടെത്താം. വെബ്സൈറ്റ് /ആപ്പ് വഴി പരിശോധനകൾക്ക് ഓണ്‍ലൈൻ ബുക്കിംഗ് നടത്താം.


നിശ്ചിത നിലവാരവും മികച്ച പരിശോധനാസൗകര്യവുമുള്ള ലാബുകളാണ് പട്ടികയിലുൾപ്പെടുത്തിയിരിക്കുന്നതെന്നും പ്രശാന്ത് അറിയിച്ചു. വീട്ടിൽത്തന്നെ ഏറ്റവും കുറഞ്ഞ ചെലവിൽ ഏറ്റവും മികച്ച രീതിയിൽ ലാബ് പരിശോധന നടത്താനുള്ള സൗകര്യമൊരുക്കുകയായിരുന്നു ലക്ഷ്യം.
വ്യത്യസ്ത ലാബ് സൗകര്യങ്ങൾ നിരീക്ഷിച്ച് സ്വതന്ത്ര തീരുമാനമെടുക്കുന്ന രോഗികളെ മുന്നിൽക്കണ്ടാണ് ആപ്പ് ആവിഷ്കരിച്ചത്. തൈറോയ്ഡ,് പ്രമേഹം തുടങ്ങിയ രോഗപരിശോധനകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ തന്നെ രണ്ടുമാസം കൂടുന്പോൾ നടത്തുന്ന ഒട്ടേറെ രോഗികൾക്ക് ഈ ആപ്പ് ആശ്വാസമാകും.

പിക് ടുഹീൽ വെബ്സൈറ്റ്/ ആപ്പ് വഴി ബുക്ക് ചെയ്യുന്ന പരിശോധനകൾക്ക് ഇളവ് ലഭ്യമാക്കാൻ ലാബുകളുമായി ധാരണയുമുണ്ടാക്കിയിട്ടുണ്ട്. രാജ്യത്തെ 70 ശതമാനം ചികിൽസയും ലാബ് പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തിലാണു നടക്കുന്നത്.