നിക്കോണ്‍ ഫുൾ-ഫ്രെയിം മിറർലെസ് സിസ്റ്റത്തിന്‍റെ പണിപ്പുരയിൽ
നിക്കോണ്‍ ഫുൾ-ഫ്രെയിം മിറർലെസ് സിസ്റ്റത്തിന്‍റെ പണിപ്പുരയിൽ
Wednesday, August 1, 2018 2:59 PM IST
അഭ്യൂഹങ്ങൾക്കു വിട, നിക്കോണ്‍ അത്ഭുതം സൃഷ്ടിക്കാൻ ഒരുങ്ങുന്നു. ഫുൾ-ഫ്രെയിം ഇമേജ് സെൻസർ അധിഷ്ഠിതമായ പുത്തൻ മിറർലെസ് കാമറ സിസ്റ്റത്തിന്‍റെ പണിപ്പുരയിലാണ് തങ്ങളെന്ന് നിക്കോണ്‍ സ്ഥിരീകരിച്ചു. പുതിയ ലെൻസുകൾ മാത്രം ഉപയോഗിക്കാവുന്ന മൗണ്ടുകൾ അടങ്ങുന്നതാകും ഈ സിസ്റ്റമെന്നാണ് സൂചനകൾ. എഫ്-മൗണ്ട് എസ്എൽആർ ലെൻസുകൾക്കുള്ള അഡാപ്റ്റർകൂടി വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷ.

2011ലാണ് നിക്കോണ്‍ 1 സീരീസ് മിറർലെസ് കാമറകൾ പുറത്തിറക്കിയത്. അടുത്തയിടെ ഈ നിരയുടെ നിർമാണം നിർത്തിവച്ചു. താരതമ്യേന ചെറിയ 1 ഇഞ്ച് സെൻസറുകളാണ് ഈ നിരയിൽ ഉപയോഗിച്ചിരുന്നത്. അതുകൊണ്ടുതന്നെ ചിത്രങ്ങളുടെ നിലവാരം പലരുടെയും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിരുന്നുമില്ല. വൈഡ് ലെൻസുകൾ ഉപയോഗിക്കുന്പോഴും ടെലിഫോട്ടോ റിസൽറ്റ് ലഭിക്കുന്നു എന്നതായിരുന്നു വിചിത്രമായ പരാതി, അല്പം അതിശയോക്തിയുണ്ടെങ്കിലും. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരവുമായാണ് നിക്കോണ്‍ പുതിയ സിസ്റ്റം അവതരിപ്പിക്കുന്നത്. വിപണിയിലെത്തുന്ന തീയതി, വിലനിലവാരം എന്നിവയെക്കുറിച്ച് സൂചനകളൊന്നുമില്ല.


അതേസമയം സാധാരണ ഡിഎസ്എൽആർ കാമറകളുടെ പുതിയ മോഡലുകളും കന്പനി വികസിപ്പിക്കുന്നുണ്ടെന്ന് നിക്കോണ്‍ പറഞ്ഞു.