Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മലയാള സിനിമക്ക് പുത്തൻ പ്രതീക്ഷകൾ നൽകി ച...
മൈ സ്കൂളിലൂടെ മലയാള സിനിമയിലേക്ക്
പ്രഭാസ് അഥവാ ബാഹുബലി
സുഖമാണോ ദാവീദേ....
ഹൃദയത്തിൽ കൂടുകൂട്ടുന്ന ഏദൻതോട്ടം
ചങ്ക്സ്
രക്ഷാധികാരി നായിക ഹന്നയുടെ വിശേഷങ്ങൾ
പെണ്സിനിമകൾ പ്രിയങ്കരമാകുന്പോൾ
വിജയ് 61: സാമന്ത സിലന്പാട്ടം പഠിക്കുന്നു...
Previous
Next
Cinema
വൈകിയെത്തിയ വസന്തം
Thursday, August 25, 2016 4:55 AM IST
<യ> ബിജോ ജോ തോമസ്
‘സ്പിരിറ്റിൽ അഭിനയിച്ചതിനുശേഷമാണ് എന്റെ അക്കൗണ്ടിൽ നാലുപേരോട് പറയാവുന്ന രീതിയിൽ പണം വന്നത്. അതുവരെ എങ്ങനെ നിന്നു എന്നു ചോദിച്ചാൽ എല്ലാം ശരിയാകും എന്ന എന്റെ പോസിറ്റീവ് ചിന്താഗതിയും ഈശ്വരാധീനവും മാത്രം.’–പറയുന്നത് നന്ദു. സമീപകാലത്ത് ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ നന്ദു ശ്രദ്ധേയനാകുകയാണ് എൺപതുകളുടെ അവസാനം മുതൽ നന്ദു മലയാളസിനിമയിലുണ്ട്. കാഷ്്മീരം, ബട്ടർഫ്ളൈസ്, തേന്മാവിൻ കൊമ്പത്ത് തുടങ്ങി കുറെയധികം നല്ല സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. എന്നിട്ടും നന്ദുവിന് കരിയറിൽ പ്രതിസന്ധികളായിരുന്നു. ഈ പ്രതിസന്ധികളിലും എന്റെ കാലം വരും എന്ന ശുഭാപ്തി വിശ്വാസത്തിൽ കാത്തിരുന്നു. അതിന്റെ ഫലം ഇപ്പോൾ കണ്ടു തുടങ്ങിയിരിക്കുന്നു. വൈകിയെത്തിയ വസന്തം പോലെ നന്ദു തിളങ്ങുകയാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളും ഭാവ പകർച്ചകളുമായി... തിരുവനന്തപുരത്തെ ഫ്ളാറ്റിൽവച്ച് നന്ദുവിനെ കണ്ടുമുട്ടിയപ്പോൾ....
കരിയറിലെ രണ്ടാംഘട്ടത്തിലൂടെയാണല്ലോ ഇപ്പോൾ നീങ്ങുന്നത്. മികച്ച കഥാപാത്രങ്ങളും അവസരങ്ങളും ലഭിക്കുന്നു?
മാറ്റം എല്ലാ മനുഷ്യരുടേയും ജീവിതത്തിലുണ്ടാകുന്നതാണ്. പക്ഷേ ഒരു കാര്യം മാത്രം. നമുക്ക് അങ്ങനെയൊരു മാറ്റം ഉണ്ടാകുമോയെന്ന ചോദ്യത്തിനുള്ള ഉത്തരം പോസിറ്റീവായിരിക്കണം. ഞാൻ സിനിമയിൽ വന്ന് 26 വർഷത്തോളം കഷ്‌ടപ്പെട്ടിട്ടാണ് ജീവിതത്തിൽ മാറ്റങ്ങളുണ്ടായത്. അതുപോലെ പലരുമുണ്ട്. വീട്ടുകാരും സിനിമയിലെ തന്നെ നമ്മൾ ഇഷ്‌ടപ്പെട്ടുന്ന സഹപ്രവർത്തകർ പോലും പറഞ്ഞിട്ടുണ്ട് സിനിമയിൽ ഉയർച്ചയുണ്ടായില്ലെങ്കിൽ വേറെ ജോലി നോക്കണമെന്ന്. എന്റെ ഭാര്യ വരെ പറഞ്ഞിട്ടുണ്ട് ഇത്രയും കഷ്‌ടപ്പെടുന്നതിനു പകരം വേറെ എന്തെങ്കിലും ജോലി ചെയ്തു കൂടേയെന്ന്. പക്ഷേ വേറൊരു ജോലിക്കും ഞാൻ പോവില്ലെന്ന് എനിക്കറിയാമായിരുന്നു. കാരണം എന്റെ ദിവസം വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ആ പോസിറ്റീവ് ചിന്താഗതിയാണ് എനിക്കു ഗുണമായത്. അതു തന്നെയാണ് എല്ലാവർക്കുമുണ്ടാകേണ്ടത്. ഒരു പാടു പ്രാവശ്യം തോൽവി സംഭവിച്ചാലും ജയം എന്റേതാകും എന്ന വിശ്വാസം വേണം. നമുക്കും ഒരു ദിവസം ഉണ്ടാകും എന്ന വിശ്വാസത്തിൽ കടിച്ചു തൂങ്ങി നിന്നതുകൊണ്ടാണ് ഇപ്പോൾ എനിക്കൊരു വിജയം ഉണ്ടായത്. അടൂർഗോപാലകൃഷ്ണന്റെ സിനിമയാണ് എനിക്കു വഴിത്തിരിവായത്. രഞ്ജിയേട്ടൻ പോലും എന്നെ വിളിച്ചത് അതു കണ്ടിട്ടാണ്.
<ശാഴ െൃര=/ളലമേൗൃല/രശിശബ2016മൗഴ25ീയ2.ഷുഴ മഹശഴി=ഹലളേ>
എന്റെ മാറ്റം മറ്റുള്ളവർക്കും പ്രചോദനമായി
എനിക്കു കരിയറിൽ നല്ല വേഷങ്ങൾ കിട്ടിത്തുടങ്ങിയപ്പോൾ ഒരു നടൻ വാരികയിൽ എഴുതിയത് കണ്ടപ്പോൾ എനിക്കു വളരെ സന്തോഷം തോന്നി. എന്റെ വിജയം കണ്ടപ്പോൾ അദ്ദേഹത്തിനും പ്രതീക്ഷയേറിയെന്നും തനിക്കും ഇതുപോലെയൊരു കാലം വരുമെന്നും അദ്ദേഹം ആശ്വസിച്ചത്രേ. എന്നെപ്പോലെ കരിയറിൽ പ്രതിസന്ധികളുണ്ടായ ഒരു നടനായിരുന്നു അദ്ദേഹം. എന്റെ മാറ്റം കണ്ടപ്പോൾ ജീവിക്കാൻ ആഗ്രഹം തോന്നുന്നുവെന്നാണ് അദ്ദേഹം എഴുതിയത്. നമ്മൾ കണ്ടിട്ടുള്ള എത്രയോ ആൾക്കാർ ഒന്നുമില്ലായ്മയിൽ നിന്ന് ഭാഗ്യം കൊണ്ടും കഴിവുകൊണ്ടും ഉയരങ്ങളിലെത്തി. ഭാഗ്യവും കഴിവും ഒരുപോലെ പ്രധാനമാണ്. ഇതിലേതെങ്കിലും ഒന്നു മാത്രമേയുള്ളൂവെങ്കിൽ നമ്മൾ രക്ഷപ്പെടില്ല. കഴിവുണ്ടെങ്കിലും ചിലർക്ക് അതിനൊപ്പം അഹങ്കാരവും കേറി വരും. അങ്ങനെ വന്നാലും താഴെപ്പോകും. ഇതെല്ലാം കൂടി ഒത്തുചേരുമ്പോഴാണ് എല്ലാവരുടേയും ജീവിതം മെച്ചപ്പെടുന്നതെന്നാണ് എന്റെ അനുഭവം.
കരിയറിലെ ആദ്യഘട്ടമെടുത്താൽ ഓർത്തിരിക്കുന്ന ഒരുപിടി കഥാപാത്രങ്ങളുണ്ട്. പക്ഷേ എന്തുകൊണ്ടോ ഉദ്ദേശിച്ച നേട്ടമുണ്ടാക്കാനായില്ല. എന്താണ് സംഭവിച്ചത്?
ചില നല്ല വേഷങ്ങൾ ചെയ്തപ്പോൾ സിനിമ അറിയപ്പെടാതെ പോയി. ഇന്നായിരുന്നുന്നെങ്കിൽ സ്‌ഥിതി മാറുമായിരുന്നു. ഇന്നിപ്പോൾ ഒരു സിനിമയിൽ ചെറിയ വേഷം ചെയ്തു ശ്രദ്ധിക്കപ്പെടുന്നവർക്ക് പൊങ്ങിവരാനുള്ള സാഹചര്യമുണ്ട്. ഇപ്പോൾ ധാരാളം സംവിധായകരും പുതിയ പടങ്ങളുമുണ്ട്. അന്നു കുറച്ചു സംവിധായകരും നിർമാതാക്കളും അവരെ ചുറ്റിപ്പറ്റിയുള്ള താരങ്ങളും മാത്രം. തേന്മാവിൻ കൊമ്പത്തിൽ ഞാനഭിനയിക്കുന്നത് 75 വയസുകാരനായിട്ടാണ്. അന്നെനിക്ക് 29 വയസ് മാത്രം. പടം സൂപ്പർഹിറ്റായെങ്കിലും എന്റെ കഥാപാത്രത്തിന് വേണ്ടത്ര പബ്ലിസിറ്റി കിട്ടിയില്ല. പബ്ലിസിറ്റി കിട്ടിയിരുന്നെങ്കിൽ അന്നേ ശ്രദ്ധിക്കപ്പെടുകയും കാരക്ടർ റോളുകളിലേക്ക് കയറിപ്പറ്റുകയും ചെയ്യാമായിരുന്നു. അന്ന് അതു സംഭവിച്ചില്ല. നമ്മുടെ സമയം ശരിയായിരുന്നില്ല. ബട്ടർ ഫ്ളൈസ്, കാഷ്മീരം തുടങ്ങിയ ചിത്രങ്ങളിലെല്ലാം നല്ല വേഷങ്ങൾ ചെയ്തു. പക്ഷേ അതു മൂലം വേറെ വേഷങ്ങൾ കിട്ടുകയോ തിരക്കുള്ള നടനാകുകയോ ചെയ്തില്ല. ഇന്ന് സ്‌ഥിതി വ്യത്യസ്തമാണ്. സാമാന്യം ഓടുന്ന പടത്തിൽ നല്ല കാരക്ടർ ചെയ്യുന്ന നടന്മാർക്ക് ഒട്ടേറെ അവസരങ്ങളുണ്ട്.
സംഭവിച്ചതെല്ലാം നല്ലതിന്....
സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കാനിരിക്കുന്നതും നല്ലത് എന്നതിൽ വിശ്വസിക്കുന്നയാളാണ് ഞാൻ. ഒരു സിനിമയുടെ ഷൂട്ടിംഗിന് വിളിച്ചിട്ട് അതിന്റെ ഡേറ്റ് നീണ്ടു നീണ്ടു പൊയ്ക്കൊണ്ടിരുന്നു. ഞാൻ പ്രൊഡക്ഷൻ മാനേജരെ അങ്ങോട്ടു വിളിച്ചു തിരക്കും. അഞ്ചുദിവസം കഴിഞ്ഞിട്ട്, പത്തു ദിവസം കഴിഞ്ഞിട്ട് എന്നൊക്കെ പറഞ്ഞ് അതു നീണ്ടുപൊയ്ക്കൊണ്ടിരുന്നു. ആ സിനിമയുടെ ഷൂട്ടിംഗ് ഏകദേശം തീരുമാനമാകുന്ന സമയത്താണ് രഞ്ജിയേട്ടൻ സ്പിരിറ്റിനുവേണ്ടി വിളിക്കുന്നത്. 15–ാം തിയതി മുതൽ നീ വരണം എന്നു പറഞ്ഞു. അതോടെ മറ്റേ സിനിമയ്്ക്കായുള്ള കാത്തിരിപ്പു വേണ്ടെന്നു വച്ചു. അതേസമയം ആ സിനിമ രണ്ടു ദിവസം മുൻപ് തുടങ്ങിയിരുന്നെങ്കിൽ സ്പിരിറ്റിൽ ഞാൻ അഭിനയിക്കാനും പോകുന്നില്ല പഴയതുപോലെതന്നെ ഇരിക്കുകയും ചെയ്തേനെ. അതാണ് സംഭവിക്കുന്നതെല്ലാം നല്ലതിന് എന്നു ഞാൻ വിശ്വസിക്കുന്നത്. രഞ്ജിയേട്ടന്റെ തന്നെ കടൽ കടന്നൊരു മാത്തുക്കുട്ടിയിലെ റോളും ഇങ്ങനെ തന്നെ മറ്റൊരു സിനിമ പ്രതിഫല തർക്കത്തെ തുടർന്ന് വേണ്ടെന്ന് വച്ചപ്പോൾ വന്നു ചേർന്നതാണ്.
അടൂർ ഗോപാലകൃഷ്ണൻ ചിത്രവും ആകസ്മികമായി
അടൂർ സാറിന്റെ പടത്തിലും ആകസ്മികമായാണ് അവസരം വന്നുചേർന്നത്. വെള്ളയമ്പലത്തിനടുത്തു സാറിന്റെ കാർ അപകടത്തിലായി അദ്ദേഹം റോഡിൽ ഇറങ്ങി നിൽക്കുന്ന സമയത്താണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. ഞാൻ സാറിനടുത്ത് ചെന്ന് സിനിമാ നടൻ നന്ദുവാണെന്നും എന്തെങ്കിലും സഹായം വേണോ എന്നും ചോദിച്ചു. ഇല്ല ഒരു പ്രശ്നവുമില്ല എല്ലാം ശരിയായി, അപകടം പറ്റിയ ആളെ ആശുപത്രിയിൽ കൊണ്ടുപോയെന്നും പറഞ്ഞു. ഞാനൊരു മുക്കാൽ മണിക്കൂറോളം സാറിന്റെയടുത്ത് നിന്നു. കൂടുതലൊന്നും സാർ സംസാരിച്ചില്ല. പോകാൻ നേരത്ത് എന്താ പേരെന്ന് ചോദിച്ചു. അത് കുറിച്ചെടുത്തു. ഞാൻ വീട്ടിൽ പോയി. അടുത്ത ദിവസമാണ് അടൂരിന്റെ വിളിവരുന്നത്. ഞാൻ വീട്ടിൽ പോയി കണ്ടു. അങ്ങനെയാണ് നാലു പെണ്ണുങ്ങൾ എന്ന ചിത്രത്തിൽ അഭിനയിച്ചത്. അതും പ്രധാന വേഷത്തിൽ. നാട്ടുകാർ അധികം ചിത്രം കണ്ടിട്ടില്ലെങ്കിലും ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചതോടെ സംവിധായകരും സിനിമാക്കാരും അടക്കം വലിയൊരു വിഭാഗം ചിത്രം കണ്ടു. രഞ്ജിയേട്ടൻ, സിദ്ധിഖ്, ടി.വി ചന്ദ്രൻ തുടങ്ങി ഒരുപാടു പേർ വിളിച്ച് അഭിനന്ദിച്ചു. സീരിയസ് വേഷങ്ങൾ നീ അഭിനയിക്കുമെന്നറിയില്ലായിരുന്നുവെന്നാണ് എല്ലാവരും പറഞ്ഞത്. ആ ഒറ്റ സിനിമ കൊണ്ടാണ് സിദ്ധിഖ് ബോഡിഗാർഡിൽ ദിലീപിന്റെ അച്ഛൻ വേഷം തന്നത്. ടി.വി.ചന്ദ്രന്റെ മൂന്നു പടങ്ങളിൽ അഭിനയിച്ചു. ഷാജി എൻ.കരുണിന്റെ പടത്തിൽ അഭിനയിച്ചു. ആ സമയത്തു തന്നെയാണ് തിരക്കഥയിലേക്ക് രഞ്ജിയേട്ടൻ വളിച്ചത്. അതും ഭാഗ്യമാണ്. ശരിക്കും മണിയൻപിള്ളരാജു ചെയ്ത വേഷമാണ് ഞാൻ ചെയ്യാനിരുന്നത്. പിന്നീടാണ് എനിക്ക് അതിലെ ടച്ച് അപ് കഥാപാത്രം കിട്ടിയത്.
<ശാഴ െൃര=/ളലമേൗൃല/രശിശബ2016മൗഴ25ീയ3.ഷുഴ മഹശഴി=ഹലളേ>
വളരെചെറുപ്പത്തിലേ സിനിമയായിരുന്നോ ലക്ഷ്യം. ഏന്താണ് കുടുംബപശ്ചാത്തലം?
സിനിമാക്കമ്പം അങ്ങനെയില്ലായിരുന്നു. അഭിനയിക്കാൻ വന്നതിനുശേഷവും ഞാൻ പി.എസ്.എസി ടെസ്റ്റ് എഴുതാൻ പോയിട്ടുണ്ട്. സിനിമയിൽ വളരെ യാദൃശ്ചികമായാണ് വന്നത്. വരണമെന്നുണ്ടെങ്കിൽ ബാലതാരമായി വരാമായിരുന്നു. കാരണം എന്റെ അമ്മാവനാണു കെ.ജി.മേനോൻ. അദ്ദേഹമാണ് തകരയിലെ മാതു മൂപ്പനായി അഭിനയിച്ചത്. അദ്ദഹം കുറേ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഒത്തിരി ബന്ധങ്ങളുണ്ടായിരുന്നു. പുള്ളിക്കാരൻ വഴി എനിക്ക് എന്നേ സിനിമയിൽ കയറാമായിരുന്നു. എന്റെ വീടിന് തൊട്ടടുത്തായിരുന്നു എം.ജി.രാധാകൃഷ്ണന്റെയും വേണുനാഗവള്ളിയുടേയുമൊക്കെ വീട്. ഞങ്ങൾ ആ പരിസരത്തുള്ള കുറേപേർ രാധാകൃഷ്ണൻ ചേട്ടന്റെ വീട്ടിൽ സ്‌ഥിരമായി പോകും. അദ്ദേഹത്തൊടൊപ്പം കറക്കവും റിക്കോർഡിംഗും കോറസ് പാട്ടുമൊക്കയായി. പ്രിയദർശനും മോഹൻലാലുമൊക്കെ ആ വീട്ടിലെ സന്ദർശകരായിരുന്നു. രാധാകൃഷ്ണൻ ചേട്ടനാണ് പ്രിയനോടും വേണുനാഗവള്ളിയോടുമൊക്കെ എന്നേക്കുറിച്ച് പറഞ്ഞത്. അങ്ങനെ പ്രിയന്റെ ചെപ്പിലേക്ക് എന്നെ വിളിച്ചെങ്കിലും ഡിഗ്രി അവസാന വർഷമായതിനാൽ വീട്ടിൽ നിന്ന് വിട്ടില്ല. പിന്നീടാണ് വേണുനാഗവള്ളി സർവകലാശാലയിൽ വിളിച്ചതും അതിൽ അഭിനയിച്ചതും. അഭിനയിച്ചു വന്നതിനുശേഷവും സിനിമ കരിയറാക്കണമെന്ന് വിചാരിച്ചില്ല. പിന്നെയും മൂന്നു നാലു സിനിമകൾ കഴിഞ്ഞാണ് സിനിമയെ സീരിയസായി കാണാൻ തുടങ്ങിയത്.
സംവിധാനമോഹമുണ്ട്, പക്ഷേ ഇപ്പോഴില്ല
ബ്യൂട്ടിഫുളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള അവസരം വന്നത്. അസിസ്റ്റന്റ്് ഡയറക്ടറായി വർക്ക് ചെയ്ത കുറേ അനുഭവ പരിചയമുണ്ട്. ഒരു പഴയ റഷ്യൻ സിനിമയുടെ റീമേക്ക്. ദിലീപിനോടു കഥ പറഞ്ഞു. അപ്പോഴേ ഡേറ്റും തന്നു. രഞ്ജിത്ത് നിർമിക്കാമെന്ന് ഏറ്റു. പക്ഷേ പിന്നീട് കഥ എനിക്കു പറഞ്ഞു തന്നയാളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി. അങ്ങനെ ആ പ്രോജക്ട് ഉപേക്ഷിച്ചു. ഇനി ഉടനേയൊന്നും സംവിധാനത്തിനില്ല. ഇപ്പോൾ നല്ല വേഷങ്ങൾ കിട്ടുന്നുണ്ട്. രണ്ടു വള്ളത്തിലും കാൽവെച്ച് നിന്ന് ഉള്ളതു കളയാനില്ല.
പുതിയ ചിത്രങ്ങൾ
ഇപ്പോൾ കരിങ്കുന്നം സിക്സസ് റിലീസ് ചെയ്തു. മോഹൻലാലിന്റെ പുലിമുരുകനുണ്ട്. ഒരു ഫോറസ്റ്റ് ഗാർഡായാണ് അഭിനയിച്ചിരിക്കുന്നത്. ചെറിയ വേഷമണെങ്കിലും വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ്. ജോഷി എന്ന നവാഗത സംവിധായകന്റെ ചിത്രമാണ് മറ്റൊന്ന്. അടൂർസാറിന്റെ പിന്നെയും എന്ന സിനിമയിൽ ചെറിയ വേഷമുണ്ട്. വിജയ് മേനോൻ സംവിധാനം ചെയ്യുന്ന വിളക്കുമരം, കാപ്സ ഡയറി എന്ന ചിത്രം ഇങ്ങനെ കുറേ സിനിമകളുണ്ട്.
കുടുംബവിശേഷങ്ങൾ?
ഭാര്യ കവിത. രണ്ടു കുട്ടികൾ. മൂത്തമകൾ നന്ദിത. അവൾ പ്ലസിടുവിലായി. മോൻ ക്രിഷാൻ എൽ.കെ.ജിയിൽ പഠിക്കുന്നു.
മലയാള സിനിമക്ക് പുത്തൻ പ്രതീക്ഷകൾ നൽകി ചിങ്ങപ്പുലരി
മലയാള സിനിമയ്ക്കു പ്രതീക്ഷയുടെയും ഐശ്വര്യത്തിന്റെയും നാളെകളെ സമ്മാനിച്ചാണ് ഓണക്കാലത്തിന്റെ
മൈ സ്കൂളിലൂടെ മലയാള സിനിമയിലേക്ക്
മലയാളസിനിമയിലേക്ക് സ്വപ്നതുല്യമായ തുടക്കം. മലയാളത്തിന്റെ അഭിനയപ്രതിഭ മധുവിനൊപ്പം മലയ
പ്രഭാസ് അഥവാ ബാഹുബലി
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി കളക്ഷൻ റിക്കാർഡുകൾ തിരുത്തിക്കുറിച്ച് മുന്നേറുന്പോൾ അതു ലോക ജനതയ്ക്കു പരിചയപ്പെടുത്തിയ താരമാ
സുഖമാണോ ദാവീദേ....
അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ചുമലതകളെല്ലാം ദാവീദ് എന്ന ചെറുപ്പക്കാരന്റെ ചുമലിലായി. അച്ഛൻ തയ്യൽക്കാരനായിരുന്നെങ്
ഹൃദയത്തിൽ കൂടുകൂട്ടുന്ന ഏദൻതോട്ടം
പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കൂടിച്ചേരലുകളുടേയും പറുദീസയായിരുന്നു ആദ്യ പ്രേമമിഥുനങ്ങളായ ആദാമിന്റേയും ഹവ്വയുടേയും
ചങ്ക്സ്
ഒമർ ലുലു സംവിധാനംചെയ്യുന്ന ചങ്ക്സ് എന്ന ചിത്രം യുവപ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. ഹാപ്പി വെഡ്ഡിംഗ
രക്ഷാധികാരി നായിക ഹന്നയുടെ വിശേഷങ്ങൾ
പുത്തൻ സിനിമാരുചിക്കൂട്ടുകൾക്കിടയിൽ മറഞ്ഞുപോയ ചില കാഴ്ചകൾക്കു ഗൃഹാതുരത്വം തുളുന്പുന്ന ഓർമകൾ സമ്മാനിച്ച ചിത്രമാണ് രക്ഷാധ
പെണ്സിനിമകൾ പ്രിയങ്കരമാകുന്പോൾ
സിനിമയിൽ പലപ്പോഴും നായികമാരും സ്ത്രീകഥാപാത്രങ്ങളും അലങ്കാരത്തിനായി സൃഷ്ടിക്കപ്പെടുന്നവരാണ്. അതിന് അപവാദമായി പല ഭാഷകളിലു
വിജയ് 61: സാമന്ത സിലന്പാട്ടം പഠിക്കുന്നു
വിജയ് നായകനായി എത്തുന്ന പുതിയ ചിത്രത്തിനായി സാമന്ത സിലന്പാട്ടം പഠിക്കുന്നു. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി തമിഴ്നാട്ടില
രക്ഷാധികാരി ബിജു മേനോൻ
സൂപ്പർതാര പദവിയുടെ ഘനവും വിഷ്വൽ ഇംപാക്ടിന്റെ മാന്ത്രികതയും ചടുലതാളവുമില്ലാതെ വേറിട്ടൊരു പാതയിലാണ് ബിജു മേനോൻ ചിത്രങ്ങ
ഗോദ
കുഞ്ഞിരാമായണം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ബേസിൽ ജോസഫ് സംവിധാനംചെയ്യുന്ന ഗോദ മേയിൽ തിയറ്ററുകളിലെത്തുകയാണ്. രസകരവു
താരനിരയിലേക്ക് ദീപക്കും
വിനീത് ശ്രീനിവാസൻ മലയാള സിനിമയിൽ സമ്മാനിച്ച യുവതാരനിര ഏറെയാണ്. അവരിൽ ശ്രദ്ധേയമായ മുഖമായിരുന്നു ദീപക്കിന്റേത്. തട്ടത്തിൻ
ഹേമചന്ദ്രൻ (കാമറ സ്ലോട്ട്)
മലയാള ചലച്ചിത്രമേഖലയ്ക്ക് സുവർണശോഭ പകർന്ന എണ്പതുകളിൽ ഒട്ടേറെ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച കാമറാമാനാണ് ഹേമചന്ദ്രൻ
ഇടവേളയ്ക്കുശേഷം നമിത
രണ്ടുവർഷത്തോളമാകുന്നു നമിതയെ മലയാളസിനിമയിൽ കണ്ടിട്ട്. ട്രാഫിക്കിലൂടെ എത്തി ഒരുപിടി ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്
അലമാരയിലെ അതിഥി
ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അലമാര എന്ന ചിത്രം മലയാളത്തിനു സമ്മാനിച്ച പു
ഗ്രേറ്റ് ഫാദറിലൂടെ അഭിലാഷ് ഹുസൈൻ
ഇപ്പോൾ തിയറ്ററുകളിൽ നിറഞ്ഞോടുന്ന മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിലെ എസ്ഐ ശ്രീകുമാറിനെ പെട്ടെന്നാരും മറക്കില്ല. "മിസ്
റാണയുടെ സ്വപ്നങ്ങൾ
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി മലയാളികൾക്കു പരിചയപ്പെടുത്തിയ താരമാണ് റാണാ ദഗുപതി. പൗരുഷം നിറയുന്ന ശരീരഭാഷ കൊണ്ടും ആയോധന കല
പോക്കിരി സൈമണ്
തമിഴ് സൂപ്പർസ്റ്റാർ വിജയ്യുടെ കടുത്ത ആരാധകനായ യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമണ് ഒരു കടുത്ത ആരാധകൻ. ഡാർവി
പൂനം ബജ്വയുടെ കുപാത്ത രാജ
തമിഴകത്തിനും മലയാളികൾക്കും ഒരുപോലെ പ്രിയതാരമായ പൂനം ബജ്വ നായികയാകുന്ന പുതിയ തമിഴ് ചിത്രമാണ് കുപാത്ത രാജ. ജി.വി പ്രകാശാണ
വിഷ്ണു നാരായണ് (കാമറ സ്ലോട്ട്)
മികച്ച ലോകസിനിമകളുടെ ഭൂപടത്തിൽ ഇടംനേടിയ മലയാള സിനിമകൾ നിരവധിയാണ്. ഇത്തരം സിനിമകളുടെ അണിയറയിൽ പ്രമുഖരായ സംവിധായകരോടൊപ്
ശിവപുരത്തെ ദിഗംബരൻ (സൂപ്പർ ക്യാരക്ടർ)
ദിക്കുകളെ അംബരമാക്കുന്നവനാണ് ദിഗംബരൻ. നിത്യ ബ്രഹ്മചാരിയായ അവൻ വിവസ്ത്രനാണ്. കൈലാസ നാഥനായ ശിവനെയും ദിഗംബരനായാണ് അവതരിപ്പി
ക്യാപ്റ്റൻ: ജയസൂര്യ പുത്തൻ ഭാവരൂപത്തിൽ
ഇന്ത്യൻ ഫുട്ബോൾ കളിക്കളത്തിൽ സമാനതകളില്ലാത്ത ഇതിഹാസതാരമായ വി.പി. സത്യന്റെ ജീവിതം സംഭവബഹുലമായ മുഹൂർത്തങ്ങളാക്കി ദൃശ്യവത
ത്രസിപ്പിക്കാൻ വീണ്ടും തമന്ന
മുഖ ശ്രീയാലും ആകാര മികവിനാലും സൗത്ത് ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ ഹരമായി മാറിയ നായികയാണ് തമന്ന ഭാട്ടിയ. തമിഴിലും തെലുങ്കില
തെന്നിന്ത്യന് സൗന്ദര്യം
ഓലഞ്ഞാലിക്കുരുവിയായി മലയാളി മനസിലേക്ക് പറന്നെത്തിയ തെന്നിന്ത്യൻ സുന്ദരി നിക്കി ഗൽറാണി തിക
പ്രൊഫസർ ഡിങ്കൻ
ഒരു സൂപ്പർസ്റ്റാർ പ്രധാന കഥാപാത്രമാകുന്ന ആദ്യത്തെ ത്രിഡി മലയാള ചിത്രം തിരുവനന്തപുരത്ത് ആരംഭിച്ചു. ജനപ്രിയ നായകൻ ദിലീപ് പ
ഏതു വേഷവും ചെയ്യും: ഇനിയ
ബിജുമേനോന്റെ സ്വർണക്കടുവയാണ് ഇനിയയെ മലയാളത്തിൽ ശ്രദ്ധേയയാക്കിയത്. അതിനു മുന്പ് ലാൽ നായകനായ അയാളിലെ കഥാപാത്രത്തിലൂടെ നട
ആകാശമിഠായി
പ്രശസ്ത തമിഴ്നടൻ സമുദ്രക്കനി സംവിധാനംചെയ്യുന്ന ചിത്രമാണ് ആകാശമിഠായി. തമിഴിലും സമുദ്രക്കനി ഈ ചിത്രം അപ്പാ എന്ന പേരിൽ സംവ
നാടകം, സിനിമ, ജീവിതം
സന്തോഷ് കീഴാറ്റൂർ എന്ന പേരിനേക്കാൾ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയാണ് ഈ കലാകാരൻ മലയാളികളുടെ മനസിൽ ഇടംനേടിയത്. ചെറുതും വലു
അന്നും ഇന്നും സെറീന
എണ്പതുകളിലെ കാൽപനികതയായിരുന്നു സറീനവഹാബ്. മദനോൽസവവും ചാമരവും പാളങ്ങളുമെല്ലാം എന്നും നൊസ്റ്റാൾജിയായി പ്രേക്ഷക മനസിൽ മാ
ആമി
മലയാള സിനിമയിൽ ആദ്യമായി ഒരു എഴുത്തുകാരിയുടെ കഥ പറയുന്ന ചിത്രമൊരുങ്ങുന്നു. ആമി എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കമൽ ആണ
മലയാള സിനിമക്ക് പുത്തൻ പ്രതീക്ഷകൾ നൽകി ചിങ്ങപ്പുലരി
മലയാള സിനിമയ്ക്കു പ്രതീക്ഷയുടെയും ഐശ്വര്യത്തിന്റെയും നാളെകളെ സമ്മാനിച്ചാണ് ഓണക്കാലത്തിന്റെ
മൈ സ്കൂളിലൂടെ മലയാള സിനിമയിലേക്ക്
മലയാളസിനിമയിലേക്ക് സ്വപ്നതുല്യമായ തുടക്കം. മലയാളത്തിന്റെ അഭിനയപ്രതിഭ മധുവിനൊപ്പം മലയ
പ്രഭാസ് അഥവാ ബാഹുബലി
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി കളക്ഷൻ റിക്കാർഡുകൾ തിരുത്തിക്കുറിച്ച് മുന്നേറുന്പോൾ അതു ലോക ജനതയ്ക്കു പരിചയപ്പെടുത്തിയ താരമാ
സുഖമാണോ ദാവീദേ....
അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ചുമലതകളെല്ലാം ദാവീദ് എന്ന ചെറുപ്പക്കാരന്റെ ചുമലിലായി. അച്ഛൻ തയ്യൽക്കാരനായിരുന്നെങ്
ഹൃദയത്തിൽ കൂടുകൂട്ടുന്ന ഏദൻതോട്ടം
പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കൂടിച്ചേരലുകളുടേയും പറുദീസയായിരുന്നു ആദ്യ പ്രേമമിഥുനങ്ങളായ ആദാമിന്റേയും ഹവ്വയുടേയും
ചങ്ക്സ്
ഒമർ ലുലു സംവിധാനംചെയ്യുന്ന ചങ്ക്സ് എന്ന ചിത്രം യുവപ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. ഹാപ്പി വെഡ്ഡിംഗ
രക്ഷാധികാരി നായിക ഹന്നയുടെ വിശേഷങ്ങൾ
പുത്തൻ സിനിമാരുചിക്കൂട്ടുകൾക്കിടയിൽ മറഞ്ഞുപോയ ചില കാഴ്ചകൾക്കു ഗൃഹാതുരത്വം തുളുന്പുന്ന ഓർമകൾ സമ്മാനിച്ച ചിത്രമാണ് രക്ഷാധ
പെണ്സിനിമകൾ പ്രിയങ്കരമാകുന്പോൾ
സിനിമയിൽ പലപ്പോഴും നായികമാരും സ്ത്രീകഥാപാത്രങ്ങളും അലങ്കാരത്തിനായി സൃഷ്ടിക്കപ്പെടുന്നവരാണ്. അതിന് അപവാദമായി പല ഭാഷകളിലു
വിജയ് 61: സാമന്ത സിലന്പാട്ടം പഠിക്കുന്നു
വിജയ് നായകനായി എത്തുന്ന പുതിയ ചിത്രത്തിനായി സാമന്ത സിലന്പാട്ടം പഠിക്കുന്നു. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി തമിഴ്നാട്ടില
രക്ഷാധികാരി ബിജു മേനോൻ
സൂപ്പർതാര പദവിയുടെ ഘനവും വിഷ്വൽ ഇംപാക്ടിന്റെ മാന്ത്രികതയും ചടുലതാളവുമില്ലാതെ വേറിട്ടൊരു പാതയിലാണ് ബിജു മേനോൻ ചിത്രങ്ങ
ഗോദ
കുഞ്ഞിരാമായണം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ബേസിൽ ജോസഫ് സംവിധാനംചെയ്യുന്ന ഗോദ മേയിൽ തിയറ്ററുകളിലെത്തുകയാണ്. രസകരവു
താരനിരയിലേക്ക് ദീപക്കും
വിനീത് ശ്രീനിവാസൻ മലയാള സിനിമയിൽ സമ്മാനിച്ച യുവതാരനിര ഏറെയാണ്. അവരിൽ ശ്രദ്ധേയമായ മുഖമായിരുന്നു ദീപക്കിന്റേത്. തട്ടത്തിൻ
ഹേമചന്ദ്രൻ (കാമറ സ്ലോട്ട്)
മലയാള ചലച്ചിത്രമേഖലയ്ക്ക് സുവർണശോഭ പകർന്ന എണ്പതുകളിൽ ഒട്ടേറെ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച കാമറാമാനാണ് ഹേമചന്ദ്രൻ
ഇടവേളയ്ക്കുശേഷം നമിത
രണ്ടുവർഷത്തോളമാകുന്നു നമിതയെ മലയാളസിനിമയിൽ കണ്ടിട്ട്. ട്രാഫിക്കിലൂടെ എത്തി ഒരുപിടി ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്
അലമാരയിലെ അതിഥി
ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അലമാര എന്ന ചിത്രം മലയാളത്തിനു സമ്മാനിച്ച പു
ഗ്രേറ്റ് ഫാദറിലൂടെ അഭിലാഷ് ഹുസൈൻ
ഇപ്പോൾ തിയറ്ററുകളിൽ നിറഞ്ഞോടുന്ന മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിലെ എസ്ഐ ശ്രീകുമാറിനെ പെട്ടെന്നാരും മറക്കില്ല. "മിസ്
റാണയുടെ സ്വപ്നങ്ങൾ
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി മലയാളികൾക്കു പരിചയപ്പെടുത്തിയ താരമാണ് റാണാ ദഗുപതി. പൗരുഷം നിറയുന്ന ശരീരഭാഷ കൊണ്ടും ആയോധന കല
പോക്കിരി സൈമണ്
തമിഴ് സൂപ്പർസ്റ്റാർ വിജയ്യുടെ കടുത്ത ആരാധകനായ യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമണ് ഒരു കടുത്ത ആരാധകൻ. ഡാർവി
പൂനം ബജ്വയുടെ കുപാത്ത രാജ
തമിഴകത്തിനും മലയാളികൾക്കും ഒരുപോലെ പ്രിയതാരമായ പൂനം ബജ്വ നായികയാകുന്ന പുതിയ തമിഴ് ചിത്രമാണ് കുപാത്ത രാജ. ജി.വി പ്രകാശാണ
വിഷ്ണു നാരായണ് (കാമറ സ്ലോട്ട്)
മികച്ച ലോകസിനിമകളുടെ ഭൂപടത്തിൽ ഇടംനേടിയ മലയാള സിനിമകൾ നിരവധിയാണ്. ഇത്തരം സിനിമകളുടെ അണിയറയിൽ പ്രമുഖരായ സംവിധായകരോടൊപ്
ശിവപുരത്തെ ദിഗംബരൻ (സൂപ്പർ ക്യാരക്ടർ)
ദിക്കുകളെ അംബരമാക്കുന്നവനാണ് ദിഗംബരൻ. നിത്യ ബ്രഹ്മചാരിയായ അവൻ വിവസ്ത്രനാണ്. കൈലാസ നാഥനായ ശിവനെയും ദിഗംബരനായാണ് അവതരിപ്പി
ക്യാപ്റ്റൻ: ജയസൂര്യ പുത്തൻ ഭാവരൂപത്തിൽ
ഇന്ത്യൻ ഫുട്ബോൾ കളിക്കളത്തിൽ സമാനതകളില്ലാത്ത ഇതിഹാസതാരമായ വി.പി. സത്യന്റെ ജീവിതം സംഭവബഹുലമായ മുഹൂർത്തങ്ങളാക്കി ദൃശ്യവത
ത്രസിപ്പിക്കാൻ വീണ്ടും തമന്ന
മുഖ ശ്രീയാലും ആകാര മികവിനാലും സൗത്ത് ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ ഹരമായി മാറിയ നായികയാണ് തമന്ന ഭാട്ടിയ. തമിഴിലും തെലുങ്കില
തെന്നിന്ത്യന് സൗന്ദര്യം
ഓലഞ്ഞാലിക്കുരുവിയായി മലയാളി മനസിലേക്ക് പറന്നെത്തിയ തെന്നിന്ത്യൻ സുന്ദരി നിക്കി ഗൽറാണി തിക
പ്രൊഫസർ ഡിങ്കൻ
ഒരു സൂപ്പർസ്റ്റാർ പ്രധാന കഥാപാത്രമാകുന്ന ആദ്യത്തെ ത്രിഡി മലയാള ചിത്രം തിരുവനന്തപുരത്ത് ആരംഭിച്ചു. ജനപ്രിയ നായകൻ ദിലീപ് പ
ഏതു വേഷവും ചെയ്യും: ഇനിയ
ബിജുമേനോന്റെ സ്വർണക്കടുവയാണ് ഇനിയയെ മലയാളത്തിൽ ശ്രദ്ധേയയാക്കിയത്. അതിനു മുന്പ് ലാൽ നായകനായ അയാളിലെ കഥാപാത്രത്തിലൂടെ നട
ആകാശമിഠായി
പ്രശസ്ത തമിഴ്നടൻ സമുദ്രക്കനി സംവിധാനംചെയ്യുന്ന ചിത്രമാണ് ആകാശമിഠായി. തമിഴിലും സമുദ്രക്കനി ഈ ചിത്രം അപ്പാ എന്ന പേരിൽ സംവ
നാടകം, സിനിമ, ജീവിതം
സന്തോഷ് കീഴാറ്റൂർ എന്ന പേരിനേക്കാൾ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയാണ് ഈ കലാകാരൻ മലയാളികളുടെ മനസിൽ ഇടംനേടിയത്. ചെറുതും വലു
അന്നും ഇന്നും സെറീന
എണ്പതുകളിലെ കാൽപനികതയായിരുന്നു സറീനവഹാബ്. മദനോൽസവവും ചാമരവും പാളങ്ങളുമെല്ലാം എന്നും നൊസ്റ്റാൾജിയായി പ്രേക്ഷക മനസിൽ മാ
ആമി
മലയാള സിനിമയിൽ ആദ്യമായി ഒരു എഴുത്തുകാരിയുടെ കഥ പറയുന്ന ചിത്രമൊരുങ്ങുന്നു. ആമി എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കമൽ ആണ
Latest News
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
Latest News
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top