Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സൂപ്പര്‍ വുമണ്‍ കാമ്പയിനുമായി മ...
ഓഡിക്ക് പ്രിയമേറുന്നു; ഉപഭോക്താക്കളിലേറയ...
നീരജ് ചോപ്ര എവറെഡി ഇന്‍ഡസ്ട്രീ...
പുതിയ കിയ സെൽറ്റോസിന്റെ ബുക്കിം...
എഎപിയിലൂടെ റീട്ടെയിൽ വ്യാപാര സ...
വി ഗാര്‍ഡ് ലാഭത്തില്‍ 48.3 ശതമാന...
ആക്സിസ് ബാങ്കിന് 6,071 കോടി രൂപയ...
ഡീസൽ മാനുവലുമായി കിയ സെൽറ്റോസ...
ഇത് ഗംഭീരം! പുത്തൻ കിയ സോണറ്റ് അവതരിപ്പി...
Previous
Next
Business
പലിശ കുറയുന്നു; ഇനി എന്ത് ?
Thursday, January 5, 2017 6:06 AM IST
ഡിപ്പോസിറ്റ് പലിശ കുറയുകയാണ്.
റിസർവ് ബാങ്ക് നയ പലിശനിരക്കുകൾ വെട്ടിക്കുറയ്ക്കാതെതന്നെയാണ് ഇതു സംഭവിക്കുന്നത്.
മോദി ഗവൺമെന്റ് 500 രൂപ, 1000 രൂപ നോട്ടുകൾ പിൻവലിച്ചതിനെത്തുടർന്നു കുമിഞ്ഞു കൂടിയ നിക്ഷേപം വായ്പയായി നൽകാൻ ബാങ്കുകൾക്കു കഴിയാത്തതാണ് പലിശ നിരക്കിനെ താഴേയ്ക്ക് നീക്കുന്നത്. വായ്പാ ഡിമാണ്ട് വർധിക്കാത്തതും പലിശ നിരക്കിൽ സമ്മർദ്ദം ചെലുത്തുന്നു.
മറ്റു വാക്കിൽപ്പറഞ്ഞാൽ ബാങ്കിംഗ് സംവിധാനത്തിൽ ഇഷ്ടംപോലെ പണമുണ്ട്. പക്ഷേ വായ്പ നൽകാൻ സാധിക്കുന്നില്ല.
നോട്ട് പിൻവലിക്കലിന്റെ ഫലം
മോദി സർക്കാരിന്റെ നോട്ടു പിൻവലിക്കൽ രാജ്യത്തിനു നേട്ടവും കോട്ടവുമുണ്ടാക്കിയിട്ടുണ്ട്. ഏറ്റവും വലിയ നേട്ടം കള്ളപ്പണം ഉപയോഗിച്ചു ഓടിയിരുന്ന ‘സമാന്തര സമ്പദ്ഘടന’ സമ്മർദ്ദത്തിലാകുന്നുവെന്നതാണ്.
ഏറ്റവും കൂടുതൽ കാഷ് ഇടപാടുകളും കള്ളപ്പണ ഇടപാടുകളും നടക്കുന്ന റിയൽ എസ്റ്റേറ്റ്, സ്വർണം നിക്ഷേപാസ്തികളിൽ നോട്ട് പിൻവലിക്കലിന്റെ പിന്നാലെ നടപടികൾ ഉണ്ടായാൽ സമാന്തര സമ്പദ്ഘടന യഥാർത്ഥ സംഘടനയിലേക്ക് സംയോജിക്കപ്പെടും. ഇത് രാജ്യത്തിന്റെ പൊതുവളർച്ച മെച്ചപ്പെടുത്തും.
വളർച്ച തിരിച്ചുവന്നാൽ ബാങ്കുകൾക്കു വായ്പ നൽകൽ എളുപ്പമാകും. കുറഞ്ഞു നിൽക്കുന്ന പലിശനിരക്ക് സമ്പദ്ഘടനയുടെ എല്ലാ മേഖലകളിലും ഡിമാണ്ട് ഉണ്ടാക്കുകയും ചെയ്യും.
നികുതിവല വലുതാകുന്നു
കൂടുതൽ പേർ നികുതിദായകർ ആയി മാറുന്നുവെന്നതാണ് നോട്ട് പിൻവലിക്കലിന്റേയും കാഷ് ലെസ് സമ്പദ്ഘടനയെ ‘മുന്നോട്ടു തള്ളു’ന്നതിന്റെയും മറ്റൊരു ഗുണം. രാജ്യത്തു നടക്കുന്ന ഇടപാടുകൾ എല്ലാം നികുതി സംവിധാനത്തിലോ ബാങ്കിംഗ് സംവിധാനത്തിലോ രജിസ്റ്റർ ചെയ്യുന്നതോടെ ഗവൺമെന്റിനു വരുമാനം വർധിക്കും. കൂടുതൽ വരുമാനം ലഭിക്കുന്നതുവഴി രാജ്യത്തിന്റെ അടിസ്‌ഥാനസൗകര്യമുൾപ്പെടെയുള്ള മേഖലകളിൽ കൂടുതൽ ചെലവഴിക്കാൻ ഗവൺമെന്റിനു കഴിവുണ്ടാകും. ഇത് സമ്പദ്ഘടനയുടെ വളർച്ചയെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകും.
പക്ഷേ, വളർച്ച കുറയുന്നു
ചെലവഴിക്കാൻ ആവശ്യത്തിനു പണം കൈവശം വരാത്തത് ആളുകളുടെ ഉപഭോഗം ഗണ്യമായി കുറച്ചിട്ടുണ്ട്. ഇത് എല്ലാ വ്യവസായങ്ങളേയും ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിന്റെ കൃത്യമായ ഫലം വരും ക്വാർട്ടറുകളിലേ അറിയുവാൻ കഴിയുകയുള്ളു. എഫ്എംസിജി മേഖലയ്ക്ക് 3.5 ലക്ഷം കോടി രൂപയുടെ വിറ്റുവരവാണ് നോട്ട് പിൻവലിച്ചതിനുശേഷം നഷ്ടമായിരിക്കുന്നതെന്നാണ് പുറത്തുവന്ന കണക്ക്. മിക്ക മേഖലകളുടേയും സ്‌ഥിതി ഇതാണ്.
മിക്ക കമ്പനികളുടേയും മൂന്നാം ക്വാർട്ടർ മോശമായിരിക്കുമെന്ന് ഇപ്പോൾ തന്നെ വിദഗ്ധർ വിലിയിരുത്തിക്കഴിഞ്ഞു. നോട്ട് പിൻവലിക്കൽ കമ്പനികളുടെ ലാഭത്തെ ബാധിക്കുമെന്നും ഇതിൽനിന്നുള്ള തിരിച്ചുവരവ് 2017–18 വർഷത്തിൽ പ്രതീക്ഷിച്ചാൽ മതിയെന്നുമാണ് വിലയിരുത്തൽ. അടുത്ത രണ്ടു ക്വാർട്ടറുകളിൽ1–1.5 ശതമാനം ഇടിവാണ് ജിഡിപി വളർച്ചയിൽ നല്ലൊരു പങ്ക് പ്രതീക്ഷിക്കുന്നത്.
റിയൽറ്റി, ഓട്ടോ, കൺസ്യൂമർ ഡ്യൂറബിൾസ്, കാപ്പിറ്റൽ ഗുഡ്സ്, എഫ്എംസിജി, മാനുഫാക്ചറിംഗ്, ഫിനാൻസ്, മെറ്റൽ തുടങ്ങിയ നിരവധി മേഖലകളിലെ ഓഹരികളുടെ വില ഒന്നര മാസമായി ഗണ്യമായി താഴ്ന്നിരിക്കുകയാണ്. എങ്കിലും കിതപ്പിനു മുമ്പേയുള്ള കുതിപ്പായി ഇതിനെ കാണാനാണ് വിപണിക്ക് ഇഷ്ടം.
ഇപ്പോൾ നിലനിൽക്കുന്ന നോട്ട് ദൗർലഭ്യം താൽക്കാലികമാണെന്നും അത് അവസാനിക്കുകയും വളർച്ചയ്ക്ക് അനുകൂലമായ നികുതി ഘടനയും നിക്ഷേപത്തിന് അനുകൂലമായ നയങ്ങളും അടുത്ത ബജറ്റിൽ വരുന്നതോടെ സമ്പദ്ഘടന സജീവമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക പരിഷ്കാരങ്ങൾ ഉണ്ടാവുമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചിട്ടുണ്ട്.
നോട്ട് പിൻവലിക്കലിനുശേഷം ഫെബ്രുവരി ഒന്നിന് എത്തുന്ന 2017–18 ലേക്കുള്ള ബജറ്റ് ആയിരിക്കും ഇനി എന്ത് എന്ന ചോദ്യത്തിന് ഉത്തരം നൽകുക.
നികുതി വല മുറുകുമ്പോൾ
നോട്ട് പിൻവലിക്കൽ, കാഷ്ലെസ് ഇടപാടുകൾ തുടങ്ങിയവയിലെ പ്രശ്നങ്ങൾ പരിഹരിച്ച് സാമ്പത്തിക പ്രവർത്തനങ്ങൾ സുതാര്യമാകുന്നതോടെ നിക്ഷേപകനു മുന്നിലുള്ള വഴി നിയമപരമായി ഏറ്റവും നികുതി കുറച്ചുകൊടുത്തു മാക്സിമം വരുമാനം ഉണ്ടാക്കുകയെന്നതാണ്; നിയമം നൽകുന്ന ഇളവുകൾ എങ്ങനെ കൃത്യമായി ഉപയോഗപ്പെടുത്താമെന്നതാണ്; ദീർഘകാലത്തേക്കും മധ്യകാലത്തേക്കും ഹ്രസ്വകാലത്തേക്കും ഈ ഇളവുകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതാണ്. അതിനു വേണ്ടത് ആസൂത്രണമാണ്.
ബാങ്ക് ഡിപ്പോസിറ്റ്, ഓഹരി, മ്യൂച്വൽ ഫണ്ടുകൾ, സ്വർണം, റിയൽ എസ്റ്റേറ്റ്... നിരവധി ആസ്തികൾ നിക്ഷേപത്തിനു ലഭ്യമാണ്.
ആസൂത്രണം ആവശ്യം
ഡിപ്പോസിറ്റിന്റെ നിരക്ക് താഴുകയും അതിൽനിന്നു പണപ്പെരുപ്പത്തെ അതിജീവിക്കാനുള്ള വരുമാനം ഇല്ലാതാകുകയും ചെയ്യുന്ന സാഹചര്യത്തിൽ മറ്റു നിക്ഷേപങ്ങളിലേക്കു നീങ്ങുകയേ വഴിയുള്ളു.
റിട്ടേൺ, നികുതി ബാധ്യത, നിക്ഷേപ കാലയളവ് തുടങ്ങിയവയെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള നിക്ഷേപാസൂത്രണമാണ് ഈ സമയം വേണ്ടത്. നേരത്തെ സൂചിപ്പിച്ചതുപോലെ നിരവധി ആസ്തികൾ നമ്മുടെ മുമ്പിലുണ്ട്. ബാങ്ക് ഡിപ്പോസിറ്റു മുതൽ ഓഹരി വരെ.
ബാങ്ക് ഡിപ്പോസിറ്റ്: ബാങ്ക് ഡിപ്പോസിറ്റിന്റെ പലിശ തെക്കോട്ടാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ റിസർവ് ബാങ്ക് പലിശ കുറച്ചില്ലെങ്കിൽപ്പോലും ബാങ്കുകളിൽ കുമിഞ്ഞു കൂടിയിരിക്കുന്ന നിക്ഷേപം ഡിപ്പോസിറ്റ് പലിശയെ താഴേയ്ക്ക് നീക്കുകയാണ്. ഇപ്പോഴത്തെ പലിശയിൽ സംതൃപ്തരാകുന്നവർക്കു മധ്യകാലത്തേക്ക് ( മൂന്നുവർഷം) ഡിപ്പോസിറ്റ് ലോക്ക് ചെയ്യാം.
ഇപ്പോൾ പലിശ ഉയർന്നു നിൽക്കുന്ന ലഘുസമ്പാദ്യ പദ്ധതികളാണ് മറ്റൊരു മേഖല. പക്ഷേ, അടുത്ത ക്വാർട്ടറിലേക്കുള്ള പലിശ കുറയ്ക്കുന്നതിനു ധനമന്ത്രാലയം തയാറെടുക്കുകയാണ്. എന്നാൽ ബാങ്ക് ഡിപ്പോസിറ്റിനേക്കാൾ മെച്ചമായിരിക്കും.
ബാലൻസ്ഡ് ഫണ്ടുകൾ: ബാങ്ക് ഡിപ്പോസിറ്റിൽനിന്നു മറ്റു ധനകാര്യ ആസ്തികളിലേക്കു നീങ്ങേണ്ട സമയമാണിപ്പോൾ. പ്രത്യേകിച്ചും ചെറുപ്പക്കാരും മധ്യവയസ്കരും. അതിനുള്ളഏറ്റവും മികച്ച വഴിയാണ് ഡെറ്റിലും ഇക്വിറ്റിയിലുമുള്ള മ്യൂച്വൽ ഫണ്ട് പദ്ധതികൾ.
കുടുംബം സ്‌ഥാപിച്ചു തുടങ്ങിയവർക്കു കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, തുടങ്ങിയ ലക്ഷ്യങ്ങൾ വച്ച് ബാലൻസ്ഡ് ഫണ്ടുകൾ നിക്ഷേപത്തിനായി തെരഞ്ഞെടുക്കാം. ഇക്വിറ്റി, ഡെറ്റ് ഒറിയന്റഡ് ബാലൻസ്ഡ് ഫണ്ടുകൾ ഉണ്ട്. ഇക്വിറ്റി ഒറിയന്റഡ് ബാലൻസ്ഡ് ഫണ്ടുകളിൽ ( കുറഞ്ഞത് 65 ശതമാനം നിക്ഷേപം ഓഹരിയിലുള്ള ഫണ്ടുകൾ) ഒരു വർഷത്തിനു മുകളിൽ മൂലധന വളർച്ചയ്ക്കു നികുതിയില്ല.
ഡെറ്റ് ഒറിയന്റ്ഡ് ബാലൻസ്ഡ് ഫണ്ടുകളിൽ 36 മാസത്തിനു മുകളിൽ നിക്ഷേപത്തിനു ദീർഘകാല മൂലധന വളർച്ച നികുതി നൽകണം. അതാകട്ടെ ഇൻഡെക്സേഷൻ ഇല്ലാതെ 10 ശതമാനവും ഇൻഡെക്സേഷനോടുകൂടി 20 ശതമാനവുമാണ്. ഇത് തീർച്ചയായും ബാങ്ക് ഡിപ്പോസിറ്റിനേക്കാൾ മെച്ചപ്പെട്ട റിട്ടേൺ നികുതിക്കുശേഷം നൽകും. കൺസർവേറ്റീവായ നിക്ഷേപകർക്ക് കുട്ടികളുടെ വിദ്യാഭ്യാസം വിവാഹം, വീടിനു വേണ്ട മൂലധനം സ്വരൂപിക്കൽ തുടങ്ങിയ മധ്യകാല ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താം. മിക്ക മ്യൂച്വൽ ഫണ്ട് കമ്പനികളും ഇക്വിറ്റി, ഡെറ്റ് ഒറിയന്റഡ് ബാലൻസ്ഡ് ഫണ്ട് പദ്ധതികൾ പുറത്തിറക്കിയിട്ടുണ്ട്.
ഇക്വിറ്റി ഒറിയന്റഡ് ബാലൻസ്ഡ് ഫണ്ടുകളിൽ 13–15 ശതമാനം റിട്ടേൺ ദീർഘകാലത്തിൽ പ്രതീക്ഷിക്കാം. മധ്യകാലത്തേക്കുള്ള പല ധനകാര്യ ലക്ഷ്യങ്ങൾക്കുമുള്ള മികച്ച നിക്ഷേപ സൊലൂഷനാണ് ബാലൻസ്ഡ് ഫണ്ടുകൾ.
എൻപിഎസ്: നികുതി ലാഭിക്കാൻ സാധിക്കുന്നുവെന്നു മാത്രമല്ല, മെച്ചപ്പെട്ട റിട്ടേണും നൽകുന്ന പെൻഷൻ പദ്ധതിയാണ് എൻപിഎസ്. സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഇല്ലാത്തവർക്ക് പെൻഷൻ ലക്ഷ്യത്തിനായി ഇതിൽ നിക്ഷേപം നടത്താം. റിസ്ക് ശേഷിയനുസരിച്ച് നിക്ഷേപത്തിനായി വൈവിധ്യമാർന്ന ആസ്തികൾ തെരഞ്ഞെടുക്കാനുള്ള അവസരവും എൻപിഎസിലുണ്ട്.
എൻപിഎസ് കൃത്യമായ റിട്ടേൺ ഒന്നും വാഗ്ദാനം ചെയ്യുന്നില്ല. വിപണിയെ ആശ്രയിച്ചാണിരിക്കുന്നത്. എങ്കിലും 12–14 ശതമാനം റിട്ടേൺ ദീർഘകാലത്തിൽ പ്രതീക്ഷിക്കാം. എന്തായാലും ബാങ്ക് ഡിപ്പോസിറ്റിനേക്കാൾ മെച്ചമാണ്. മാത്രവുമല്ല നികുതി ലാഭിക്കുവാനും സാധിക്കുന്നു. നിലവിൽ 80 സിയിലുള്ള 1.5 ലക്ഷം രൂപയ്ക്കു പുറമേ എൻപിഎസിലെ 50,000 രൂപയ്ക്കു കൂടി നികുതിയളവു ലഭിക്കും.
ഇപ്പോൾ റിട്ടേണിന്റെ 40 ശതമാനംവരെ നികുതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എൻപിഎസ് ആകർഷകമാക്കുവാൻ ഇതിൽനിന്നുള്ള റിട്ടേണിനു പൂർണമായ നികുതിയിളവു നൽകണമെന്ന ആവശ്യം ഉയരുന്നുണ്ട്. പെൻഷൻ ഫണ്ട് റെഗുലേറ്ററും ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. ഇപ്പോൾ ഇപിഎഫ്, പിപിഎഫ് എന്നിവയിൽനിന്നുള്ള വരുമാനം പൂർണമായും നികുതി മുക്‌തമാണ്.
ഡെറ്റ് ഫണ്ട്: ഇടത്തരം കാലയളവിലേക്കു നിക്ഷേപം നടത്തുന്നവർക്കും റിട്ടയർ ചെയ്തവർക്കും ബാങ്ക് ഡിപ്പോസിറ്റിനു പകരം നിക്ഷേപം നടത്താവുന്ന മികച്ച ഉപകരണങ്ങളാണ് മ്യൂച്വൽ ഫണ്ട് ഡെറ്റ് ഫണ്ടുകൾ. മൂന്നുവർഷത്തിനു മുകളിൽ മികച്ച ടാക്സ് എഫിഷ്യന്റ് ഉപകരണങ്ങളാണിത്.
2017–ൽ ഡെറ്റ് ഫണ്ടുകൾ സ്‌ഥിരതയുള്ളതും മെച്ചപ്പെട്ടതുമായ റിട്ടേൺ നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. റിസർവ് ബാങ്ക് പലിശ നിരക്കു കുറയ്ക്കുന്ന സാഹചര്യത്തിൽ ദീർഘകാലയളവിലുള്ള ബോണ്ടു ഫണ്ടുകൾ വരും മാസങ്ങളിൽ നല്ല പ്രകടനം കാഴ്ച വയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.( എഫ്ഡി ഃ ബോണ്ട് ഫണ്ട് കാണുക)
ഇഎൽഎസ്എസ്: നികുതി ലാഭിക്കുവാൻ സഹായിക്കുന്ന ഓഹരി നിക്ഷേപമാണിത്. നികുതി ലാഭ ഉപകരണങ്ങളിൽ ഏറ്റവും കുറവ് ലോക്ക് ഇൻ പീരിയഡ് ഉള്ള ഉപകരണമാണ്. മൂന്നുവർഷമാണ് ഇതിന്റെ ലോക്ക് ഇൻ പീരിയഡ്. മാത്രവുമല്ല ഇതിന്റെ റിട്ടേൺ പൂർണമായും നികുതി മുക്‌തവുമാണ്.
ചെറുപ്പക്കാർ തീർച്ചയായും നികുതി ലാഭിക്കാനായി ഇഎൽഎസ്എസിൽ നിക്ഷേപിക്കണം. ദീർഘകാലത്തിൽ സമ്പത്തു സൃഷ്ടിക്കാനും സഹായിക്കും. മധ്യവയ്സ്കർക്കും നികുതി ലാഭത്തിനു ഇതുപയോഗിക്കാം.
നികുതി നൽകേണ്ട മുതിർന്ന പൗരന്മാർക്ക്, പ്രത്യേകിച്ചും സമീപകാലത്തു റിട്ടയർചെയ്തവർക്ക്, ഇഎൽഎസ്എസ് നിക്ഷേപം പരിഗണിക്കാവുന്നതാണ്. ഒരു പക്ഷേ, ജോലി ചെയ്ത കാലത്തോളം ജീവിക്കേണ്ടതായി വരുന്ന സാഹചര്യത്തിൽ പണപ്പെരുപ്പത്തെ അതിജീവിക്കാൻ തീർച്ചയായും ഒരു ഭാഗം ഇക്വിറ്റിയിൽ നിക്ഷേപിക്കേണ്ടത് അത്യാവശ്യമാണ്. അത് ഇഎൽഎസ്എസ് ആകുമ്പോൾ നികുതിയും ലാഭിക്കാം. നികുതിയില്ലാത്ത മൂലധന വളർച്ചയും നേടാം.
ഓഹരി: ഓഹരി വിപണി അതിന്റെ റിക്കാർഡ് ഉയരത്തിനു സമീപമെത്തിയശേഷം 2016–ന്റെ രണ്ടാം പകുതിയിൽ താഴേയ്ക്കു പോയിരിക്കുകയാണ്. സാമ്പത്തിക വളർച്ച മെച്ചപ്പെട്ടു തുടങ്ങിയ സമയത്താണ് കറൻസി റദ്ദാക്കൽ എത്തിയത്. അത് തീർച്ചയായും ഹൃസ്വകാലത്തിൽ ജിഡിപിയെ വളർച്ചയെ ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
ഒന്നോ രണ്ടോ ക്വാർട്ടറുകൾക്കുശേഷം സമ്പദ്ഘടന വളർച്ചയിലേക്കു നീങ്ങുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
ഇപ്പോഴത്തെ ഈ അനിശ്ചിതത്വത്തിൽ വിപണിയിലുണ്ടാകുന്ന തിരുത്തൽ അവസരമാക്കിയെടുക്കുക എന്നതാണ്. നല്ല ഓഹരികളിൽ നിക്ഷേപം നടത്തുക.
വിപണി ഉയരുമ്പോൾ നിക്ഷേപം നടത്തുകയും താഴ്ന്നു കിടക്കുമ്പോൾ വിപണിയിൽനിന്നു പണം പിൻവലിക്കുകയും ചെയ്യുന്ന പൊതു ടെൻഡൻസിയാണ് ഓഹരി നിക്ഷേപകരുടെ ഇടയിൽ കാണുന്നത്. വന്യമായ വ്യതിയാനങ്ങൾ ഉണ്ടാകുമ്പോൾ നിക്ഷേപം നടത്താതിരിക്കുകയും ചിലപ്പോൾ നിക്ഷേപം അപ്പാടെ വിറ്റഴിച്ച് പിൻമാറുകയും ചെയ്യുന്ന പ്രവണതയും നല്ലൊരു പങ്ക് നിക്ഷേപകരും കാണിക്കാറുണ്ട്.
ഓഹരിയെന്ന ആസ്തിയെ ശരിക്കും മനസിലാക്കാത്തതുകൊണ്ടാണ് ഇതു സംഭവിക്കുന്നത്. ആദ്യമേ മനസിലാക്കുക ഓഹരി നിക്ഷേപം ദീർഘകാലത്തിൽ സമ്പത്തു സൃഷ്ടിക്കാനുള്ളതാണ്. ഹ്രസ്വകാലത്തിലുണ്ടാകുന്ന വന്യമായ വ്യതിയാനത്തിൽ മനസു മടുക്കരുത്. ക്ഷമയോടെ കാത്തിരിക്കുകയേ ചെയ്യാനുള്ള. ഓഹരി വിപണി ഒരിക്കലും സ്‌ഥിരതയോടെ ഇരിക്കുകയില്ല. എപ്പോഴും ചലിച്ചുകൊണ്ടിരിക്കും. ഹ്രസ്വകാലത്തിൽ ആ ചലനം വന്യമായിരിക്കുമെന്നു മാത്രം. ദീർഘകാലത്തിൽ ശാന്തവും.
കഴിഞ്ഞ 25 വർഷത്തിനുള്ളിൽ എത്രയോ തവണ ഓഹരി വിപണി അപ്പാടെ തകർന്നുപോയിട്ടുണ്ട്. രണ്ടോ മൂന്നു വർഷം കഴിയുമ്പോൾ പതിന്മടങ്ങു ശക്‌തിയോടെയാണ് പിന്നീട് വിപണി തിരിച്ചുവന്നിട്ടുള്ളത്. ഉദാഹരണത്തിന് 2008–ൽ സെൻസെക്സ് 20000 പോയിന്റിൽനിന്ന് 8000 പോയിന്റുവരെ താഴ്ന്നു. പിന്നീട് കയറ്റിറക്കങ്ങളിലൂടെ 2015–ൽ 30000 പോയിന്റിലേക്ക് എത്തിച്ചേർന്നു. ഏഴു വർഷംകൊണ്ട് മൂന്നിരട്ടിയിലധികം.
ഓഹരി വിപണിക്ക് ഒരിക്കലും ഒരോ അവസ്‌ഥയിൽ ദീർഘകാലം തുടരാൻ വയ്യ. കയറിയാൽ ഇറങ്ങും; ഇറങ്ങിയാൽ കയറും.
ദീർഘകാലത്തിൽ മൂലധന വളർച്ച നേടാനുള്ള ഓഹരികളുടെ സാധ്യത ഉപയോഗപ്പെടുത്താവുന്ന അവസരവും കൂടിയാണ് നോട്ട് പിൻവലിക്കൽ കൊണ്ടുവന്നിരിക്കുന്ന വിപണിയിലെ താഴ്ച. നേരിട്ട് ഓഹരിയിൽ അല്ലെങ്കിൽ ഓഹരിയധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാം.
ഇന്ത്യക്കാരുടെ സമ്പാദ്യം
ഇന്ത്യക്കാർ പ്രധാനമായും രണ്ടു രീതിയിലാണ് സമ്പാദ്യം നിക്ഷേപിക്കുന്നത്. ഭൗതിക ആസ്തികളിലും ധനകാര്യ ഉപകരണങ്ങളിലും.
ഭൂമി, സ്വർണം, ലോഹങ്ങൾ, മറ്റു കമോഡിറ്റികൾ തുടങ്ങിയവയാണ് ഭൗതിക സ്വത്തിൽ വരുന്നത്. മറ്റു ചിലർ സ്വർണത്തെ ഊഹത്തിനനുസരിച്ച ്സൂക്ഷിച്ചുവെക്കുന്ന സ്വത്താണ്. പണം, ബാങ്കിലും കോർപറേറ്റ് മേഖലയിലുമുള്ള നിക്ഷേപങ്ങൾ, ഓഹരി, മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ, പ്രോവിഡന്റ് ഫണ്ട്, പെൻഷൻ ഫണ്ട്, പോസ്റ്റോഫീസ്, സീനിയർ സിറ്റിസൺ നിക്ഷേപ പദ്ധതികൾ എന്നിവയാണ് ധനകാര്യ സമ്പാദ്യങ്ങളായി വരുന്നത്.
നോട്ട് അസാധുവാക്കിയത് എങ്ങനെ സമ്പാദ്യത്തെ സ്വാധീനിക്കും
പകുതിയിലധികം ഇന്ത്യക്കാർ ഇപ്പോഴും ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരാണ്. എന്നാൽ സമ്പാദ്യത്തിൽ ധനകാര്യ ഉപകരണങ്ങളിലുള്ള നിക്ഷേപം പത്തു ശതമാനത്തിൽ താഴെയാണ്. നോട്ട് നിരോധനത്തിന്റെ ആദ്യത്തെ സ്വാധീനം ബാങ്ക് ഡെപ്പോസിറ്റ് സമ്പാദ്യങ്ങളിലുണ്ടാകുമെന്നാണ് കണക്കുകൂട്ടലുകൾ. കാരണം പഴയ നോട്ടുകളെല്ലാം ഡെപ്പോസിറ്റുകളായി മാറുമെന്നു പ്രതീക്ഷിക്കുന്നു. ഇത് ബാങ്കുകളിൽ അമിത നിക്ഷേപം മെത്താൻ കാരണമാകും. നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കാൻ ഇതോടെ ബാങ്കുകൾ നിർബന്ധിതരാകും. നിക്ഷേപകർക്ക് റിട്ടേൺ കുറയും.
എങ്ങനെ മറികടക്കാം
സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത് ബാങ്ക് നിക്ഷേപങ്ങളിൽ നിന്നും സ്റ്റോക്ക്, മ്യൂച്ചൽ ഫണ്ട്, ഇൻഷുറൻസ്, പെൻഷൻ ഫണ്ട് എന്നിങ്ങനെയുള്ള ഉത്പന്നങ്ങളിലേക്ക ്നിക്ഷേപം നീങ്ങുമെന്നാണ്. ഇതിനു കാരണം മുൻകാലങ്ങളിൽ ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് കുറഞ്ഞപ്പോൾ നിക്ഷേപകർ സ്റ്റോക്ക്, മ്യൂച്ചൽ ഫണ്ട് എന്നിവയിലേക്ക് നീങ്ങിയിരുന്നു. ലഘുസമ്പാദ്യപദ്ധതികളുടെ പലിശ നിരക്ക് ബാങ്ക് ഡെപ്പോസിറ്റുകളെക്കാൾ കൂടുതലാണെങ്കിൽ ഇവിടേയ്ക്ക് നിക്ഷേപങ്ങൾ നീങ്ങും.
ഭൗതിക സ്വത്തിലുള്ള സമ്പാദ്യത്തെ സംബന്ധിച്ച്
ഉയർന്ന മൂല്യമുള്ള നോട്ടുകൾ അസാധുവാക്കിയത് സമ്പദ്വ്യവസ്‌ഥയിലെ കള്ളപ്പണത്തെ ഇല്ലാതാക്കാനാണ്. ഭൗതിക സ്വത്തിലെ ഒരു ഭാഗം പ്രത്യേകിച്ച് വീടുകൾ, സ്വർണ്ണം എന്നിവ കണക്കിൽപെടാത്ത പണം കൊണ്ട് വാങ്ങിക്കുന്നു എന്നാണ് കണക്കാക്കുന്നത്. സ്വർണ്ണം വാങ്ങി സൂക്ഷിക്കുന്നതു സംബന്ധിച്ചു പല അഭ്യൂഹങ്ങളും ഉയർന്നിട്ടുണ്ട്. റിയൽ എസ്റ്റേറ്റിലും കൂടുതൽ നടപടി വരുമെന്ന സൂചനയുണ്ട്. ചുരുക്കത്തിൽ നോട്ട് പിൻവലിക്കലിനു ശേഷം വരുന്ന ആദ്യത്തെ ബജറ്റിൽ ഇവ സംബന്ധിച്ചുള്ള കാര്യങ്ങൾക്ക് വ്യക്‌തി ലഭിക്കുമെന്നു കരുതുന്നു.
കെ മനോജ് കുമാർ
സീനിയർ മാനേജർ, റിസർച്ച് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ്. ഡിബിഎഫ്എസ്
Email:
[email protected]
Mobile: 9349804114
സൂപ്പര്‍ വുമണ്‍ കാമ്പയിനുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്
കൊച്ചി: 137 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ (മുത്തൂറ്റ് ബ്ലൂ) മുന്ന
ഓഡിക്ക് പ്രിയമേറുന്നു; ഉപഭോക്താക്കളിലേറയും യുവാക്കൾ
കൊച്ചി: ഓഡി ആഡംബര കാറുകൾ തെരഞ്ഞെടുക്കുന്ന യുവാക്കളുടെ എണ്ണത്തിൽ രാജ്യത്തുടനീളം വലിയ കുതിച്ച
നീരജ് ചോപ്ര എവറെഡി ഇന്‍ഡസ്ട്രീസ് ബ്രാന്‍ഡ് അംബാസിഡര്‍
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി ബ്രാന്‍ഡായ എവറെഡി ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ് (ഇഐഐ
പുതിയ കിയ സെൽറ്റോസിന്റെ ബുക്കിംഗുകൾ ഒരു ലക്ഷം കടന്നു
ന്യൂഡൽഹി: സെഗ്മെന്റിലെ ഏറ്റവും ഉയർന്ന ആദ്യദിന ബുക്കിംഗുകൾ എന്ന റിക്കാർഡ് സ്ഥാപിച്ചതിന് ശേഷ
എഎപിയിലൂടെ റീട്ടെയിൽ വ്യാപാര സാന്നിധ്യം വ്യാപകമാക്കി ഓഡി ഇന്ത്യ; 62 ശതമാനം വളര്‍ച്ച
ന്യൂഡൽഹി: ഓഡി ഇന്ത്യ 2012ലാണ് പ്രീ-ഓൺഡ് കാറുകളുടെ ബിസിനസിലേക്ക് കടക്കുന്നത്. കഴിഞ്ഞ മൂന്ന് വര്
വി ഗാര്‍ഡ് ലാഭത്തില്‍ 48.3 ശതമാനം വര്‍ധന
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാതാക്കളായ വി ഗാര്‍ഡ് ഇന്‍ഡസ്
ആക്സിസ് ബാങ്കിന് 6,071 കോടി രൂപയുടെ അറ്റാദായം
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് നടപ്പുസാമ്പത്ത
ഡീസൽ മാനുവലുമായി കിയ സെൽറ്റോസ്, വില 11.99 ലക്ഷം മുതൽ
കൊച്ചി: സെൽറ്റോസിന്റെ ഡീസൽ മാനുവൽ മോഡൽ പുറത്തിറക്കി കിയ. 11.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റ
ഇത് ഗംഭീരം! പുത്തൻ കിയ സോണറ്റ് അവതരിപ്പിച്ചു
ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ പ്രീമിയം കാർ നിർമാതാക്കളായ കിയ രാജ്യവ്യാപകമായി 7.99 ലക്ഷം രൂപ (എക
89 ശതമാനം വളര്‍ച്ച നേടി ഓഡി ഇന്ത്യ; 7931 കാറുകള്‍ വിറ്റഴിച്ചു
മുംബൈ: ജര്‍മന്‍ ആഢംബര കാര്‍ നിര്‍മാതാക്കളായ ഓഡി 2023 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയള
എയർ ഇന്ത്യ എക്സ്പ്രസിന്റെ "ക്രിസ്മസ് കംസ് എർലി' സെയിൽ; ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ്
കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്തർദ്ദേശീയ വിമാനടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇള
ജർമനിയിൽ നടക്കുന്ന അഗ്രിടെക്നിക്ക മേളയിൽ ഉത്പന്ന ശ്രേണി പ്രദർശിപ്പിച്ച് ടിവിഎസ് യൂറോഗ്രിപ്പ്
കൊച്ചി: ഇന്ത്യയിലെ മുൻനിര നിർമാതാക്കളും കയറ്റുമതിക്കാരുമായ ടിവിഎസ് യൂറോഗ്രിപ്പ് നവംബർ 12 മു
കല്യാൺ ജുവെല്ലേഴ്സിന്റെ ആദ്യ പകുതിയിൽ ലാഭം 278 കോടി രൂപ
തൃശൂർ: സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ കല്യാൺ ജുവെല്ലേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ ആകമാ
എച്ച്.എസ്. പ്രണോയിയുമായി കൈകോർത്ത് ഫെഡറല്‍ ബാങ്ക്
മുംബൈ/കൊച്ചി: ഏഷ്യന്‍ ഗെയിംസിലെ ബാഡ്മിന്റൺ മെഡല്‍ ജേതാവും ലോക എട്ടാം നമ്പര്‍ കളിക്കാരനുമായ ഇന
കെ. മാധവൻ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ പ്രസിഡന്റ്
കൊച്ചി: ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷന്റെ പ്രസിഡന്റായി ഡിസ്നി സ്റ്റാർ കൺട്രി മ
റിട്ടയര്മെന്റില് ലൈഫ് ഇന്‍ഷുറന്‍സിന്റെ പങ്ക്
സാമ്പത്തിക പദ്ധതികള്‍ ഏറെയുള്ള ഇക്കാലത്ത് മികച്ച റിട്ടയര്‍മെന്റ് ജീവിതത്തിന് ഉതകുന്ന രീതിയ
എയർ ഇന്ത്യ എക്സ്പ്രസ് പുതിയ ബ്രാൻഡ് ഐഡന്റിറ്റിയും എയർക്രാഫ്റ്റ് ലിവറിയും അവതരിപ്പിച്ചു
കൊച്ചി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ഉപസ്ഥാപനങ്ങളായ എയർ ഇന്ത്യ എക്സ്പ്രസും എയ
ഓണ്‍ലൈന്‍ ഷോപ്പിംഗിന് പുതിയ സേവനവുമായി വി - ഗാര്‍ഡ്
കൊച്ചി: പ്രമുഖ എഫ്എംസിജി ബ്രാന്‍ഡായ വി - ഗാര്‍ഡ് ഔദ്യോഗിക വെബ്സൈറ്റിലൂടെ ഉത്പന്നങ്ങള്‍ നേരിട
പി.ആര്. ശേഷാദ്രി സൗത്ത് ഇന്ത്യന്‍ ബാങ്ക് മേധാവിയായി ചുമതലയേറ്റു
തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമാ
ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സിയിൽ ഇടംപിടിച്ച് എച്ച്സിഎൽ ടെക്ക്
ന്യൂഡൽഹി: ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിനുള്ള പ്ലേയിംഗ് കിറ്റ്
ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് ആറ് വര്‍ഷം
തിരുവനന്തപുരം: ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് ആറ് വര്‍ഷം പൂര്‍ത്തിയായി. ആറാ
13 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ആമസോണ്‍
കൊച്ചി: ആമസോണ്‍ ഇന്ത്യ പ്രത്യക്ഷവും പരോക്ഷവുമായ ഇതുവരെ 13 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. 62
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോട്ടോറോള റേസര്‍ 40 സീരീസ് ഇന്ത്യയില്‍ പുറത്തിറക്കുന്നു
ന്യൂഡല്‍ഹി: ഐതിഹാസിക ആഗോള ബ്രാന്‍ഡും ഇന്ത്യയിലെ ഏറ്റവും മികച്ച 5ജി സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുമായ മോട്ടോറോളയുടെ പുതിയ മോ
എച്ച്എംഡി ഗ്ലോബല്‍ നോക്കിയ സി32 അവതരിപ്പിച്ചു
കൊച്ചി: നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍, മികച്ച ഫീച്ചറുകളുമായി നോക്കിയ സ
ഇന്‍ബില്‍റ്റ് യുപിഐ 123പേയുമായി നോക്കിയ 105 , നോക്കിയ 106 4ജി അവതരിപ്പിച്ചു
കൊച്ചി: എച്ച്എംഡി ഗ്ലോബല്‍ പുതിയ നോക്കിയ 105 (2023), നോക്കിയ 106 4ജി അവതരിപ്പിച്ചു. സ്മാര്‍ട്ട്ഫോണ്‍
ഡാൽമിയ സിമന്റ് പുതിയ ബ്രാൻഡ് ‘ഡാൽമിയ സുപ്രീം സിമന്റ്’ അവതരിപ്പിച്ചു
ന്യൂഡൽഹി: പ്രമുഖ ഇന്ത്യൻ സിമന്റ് കമ്പനിയായ ഡാൽമിയ സിമന്റ് (ഭാരത്) ലിമിറ്റഡ് (ഡിസിബിഎൽ) തങ്
പുതിയ ബൊലേറോ മാക്സ് പിക്ക്-അപ്പ് ശ്രേണിയുമായി മഹീന്ദ്ര
കൊച്ചി: ഇന്ത്യയിലെ പിക്ക്-അപ്പ് വിഭാഗത്തെ മാറ്റി മറിക്കാന്‍ ഒരുങ്ങി മഹീന്ദ്ര പുത്തന്‍ പുതിയ ബൊലേ
കളിപ്പാട്ടങ്ങളുടെ ഏറ്റവും പുതിയ എക്സ്ക്ലൂസിവ് ശ്രേണിയുമായി ഫൺസ്കൂൾ
ചെന്നൈ: പ്രമുഖ കളിപ്പാട്ട നിർമാതാക്കളായ ഫൺസ്കൂൾ ഇന്ത്യ ലിമിറ്റഡ് കളിപ്പാട്ടങ്ങളുടെ ഏറ്റവും പു
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യക്ക് എൻഹാൻസ്ഡ് ആക്സസ് & സർവീസ് എക്സലൻസ് പരിഷ്കാരങ്ങളിൽ ഒന്നാം റാങ്ക്
മുംബൈ: ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ പ്രസിദ്ധീകരിച്ച 2022-23 സാമ്പത്തിക വർഷം മൂന്നാം പാദത്തിലെ എൻഹ
നിർമ്മാണ ശേഷി വിപുലീകരിക്കാനൊരുങ്ങി ഫിനോലക്സ് കേബിൾസ്
പൂണെ: ഇലക്ട്രിക്കൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ കേബിളുകളുടെ മുൻനിര നിർമ്മാതാക്കളായ ഫിനോലെക്
സൂപ്പര്‍ വുമണ്‍ കാമ്പയിനുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്
കൊച്ചി: 137 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ (മുത്തൂറ്റ് ബ്ലൂ) മുന്ന
ഓഡിക്ക് പ്രിയമേറുന്നു; ഉപഭോക്താക്കളിലേറയും യുവാക്കൾ
കൊച്ചി: ഓഡി ആഡംബര കാറുകൾ തെരഞ്ഞെടുക്കുന്ന യുവാക്കളുടെ എണ്ണത്തിൽ രാജ്യത്തുടനീളം വലിയ കുതിച്ച
നീരജ് ചോപ്ര എവറെഡി ഇന്‍ഡസ്ട്രീസ് ബ്രാന്‍ഡ് അംബാസിഡര്‍
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി ബ്രാന്‍ഡായ എവറെഡി ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ് (ഇഐഐ
പുതിയ കിയ സെൽറ്റോസിന്റെ ബുക്കിംഗുകൾ ഒരു ലക്ഷം കടന്നു
ന്യൂഡൽഹി: സെഗ്മെന്റിലെ ഏറ്റവും ഉയർന്ന ആദ്യദിന ബുക്കിംഗുകൾ എന്ന റിക്കാർഡ് സ്ഥാപിച്ചതിന് ശേഷ
എഎപിയിലൂടെ റീട്ടെയിൽ വ്യാപാര സാന്നിധ്യം വ്യാപകമാക്കി ഓഡി ഇന്ത്യ; 62 ശതമാനം വളര്‍ച്ച
ന്യൂഡൽഹി: ഓഡി ഇന്ത്യ 2012ലാണ് പ്രീ-ഓൺഡ് കാറുകളുടെ ബിസിനസിലേക്ക് കടക്കുന്നത്. കഴിഞ്ഞ മൂന്ന് വര്
വി ഗാര്‍ഡ് ലാഭത്തില്‍ 48.3 ശതമാനം വര്‍ധന
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാതാക്കളായ വി ഗാര്‍ഡ് ഇന്‍ഡസ്
ആക്സിസ് ബാങ്കിന് 6,071 കോടി രൂപയുടെ അറ്റാദായം
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് നടപ്പുസാമ്പത്ത
ഡീസൽ മാനുവലുമായി കിയ സെൽറ്റോസ്, വില 11.99 ലക്ഷം മുതൽ
കൊച്ചി: സെൽറ്റോസിന്റെ ഡീസൽ മാനുവൽ മോഡൽ പുറത്തിറക്കി കിയ. 11.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റ
ഇത് ഗംഭീരം! പുത്തൻ കിയ സോണറ്റ് അവതരിപ്പിച്ചു
ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ പ്രീമിയം കാർ നിർമാതാക്കളായ കിയ രാജ്യവ്യാപകമായി 7.99 ലക്ഷം രൂപ (എക
89 ശതമാനം വളര്‍ച്ച നേടി ഓഡി ഇന്ത്യ; 7931 കാറുകള്‍ വിറ്റഴിച്ചു
മുംബൈ: ജര്‍മന്‍ ആഢംബര കാര്‍ നിര്‍മാതാക്കളായ ഓഡി 2023 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയള
എയർ ഇന്ത്യ എക്സ്പ്രസിന്റെ "ക്രിസ്മസ് കംസ് എർലി' സെയിൽ; ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ്
കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്തർദ്ദേശീയ വിമാനടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇള
ജർമനിയിൽ നടക്കുന്ന അഗ്രിടെക്നിക്ക മേളയിൽ ഉത്പന്ന ശ്രേണി പ്രദർശിപ്പിച്ച് ടിവിഎസ് യൂറോഗ്രിപ്പ്
കൊച്ചി: ഇന്ത്യയിലെ മുൻനിര നിർമാതാക്കളും കയറ്റുമതിക്കാരുമായ ടിവിഎസ് യൂറോഗ്രിപ്പ് നവംബർ 12 മു
കല്യാൺ ജുവെല്ലേഴ്സിന്റെ ആദ്യ പകുതിയിൽ ലാഭം 278 കോടി രൂപ
തൃശൂർ: സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ കല്യാൺ ജുവെല്ലേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ ആകമാ
എച്ച്.എസ്. പ്രണോയിയുമായി കൈകോർത്ത് ഫെഡറല്‍ ബാങ്ക്
മുംബൈ/കൊച്ചി: ഏഷ്യന്‍ ഗെയിംസിലെ ബാഡ്മിന്റൺ മെഡല്‍ ജേതാവും ലോക എട്ടാം നമ്പര്‍ കളിക്കാരനുമായ ഇന
കെ. മാധവൻ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ പ്രസിഡന്റ്
കൊച്ചി: ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷന്റെ പ്രസിഡന്റായി ഡിസ്നി സ്റ്റാർ കൺട്രി മ
റിട്ടയര്മെന്റില് ലൈഫ് ഇന്‍ഷുറന്‍സിന്റെ പങ്ക്
സാമ്പത്തിക പദ്ധതികള്‍ ഏറെയുള്ള ഇക്കാലത്ത് മികച്ച റിട്ടയര്‍മെന്റ് ജീവിതത്തിന് ഉതകുന്ന രീതിയ
എയർ ഇന്ത്യ എക്സ്പ്രസ് പുതിയ ബ്രാൻഡ് ഐഡന്റിറ്റിയും എയർക്രാഫ്റ്റ് ലിവറിയും അവതരിപ്പിച്ചു
കൊച്ചി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ഉപസ്ഥാപനങ്ങളായ എയർ ഇന്ത്യ എക്സ്പ്രസും എയ
ഓണ്‍ലൈന്‍ ഷോപ്പിംഗിന് പുതിയ സേവനവുമായി വി - ഗാര്‍ഡ്
കൊച്ചി: പ്രമുഖ എഫ്എംസിജി ബ്രാന്‍ഡായ വി - ഗാര്‍ഡ് ഔദ്യോഗിക വെബ്സൈറ്റിലൂടെ ഉത്പന്നങ്ങള്‍ നേരിട
പി.ആര്. ശേഷാദ്രി സൗത്ത് ഇന്ത്യന്‍ ബാങ്ക് മേധാവിയായി ചുമതലയേറ്റു
തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമാ
ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സിയിൽ ഇടംപിടിച്ച് എച്ച്സിഎൽ ടെക്ക്
ന്യൂഡൽഹി: ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിനുള്ള പ്ലേയിംഗ് കിറ്റ്
ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് ആറ് വര്‍ഷം
തിരുവനന്തപുരം: ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് ആറ് വര്‍ഷം പൂര്‍ത്തിയായി. ആറാ
13 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ആമസോണ്‍
കൊച്ചി: ആമസോണ്‍ ഇന്ത്യ പ്രത്യക്ഷവും പരോക്ഷവുമായ ഇതുവരെ 13 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. 62
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോട്ടോറോള റേസര്‍ 40 സീരീസ് ഇന്ത്യയില്‍ പുറത്തിറക്കുന്നു
ന്യൂഡല്‍ഹി: ഐതിഹാസിക ആഗോള ബ്രാന്‍ഡും ഇന്ത്യയിലെ ഏറ്റവും മികച്ച 5ജി സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുമായ മോട്ടോറോളയുടെ പുതിയ മോ
എച്ച്എംഡി ഗ്ലോബല്‍ നോക്കിയ സി32 അവതരിപ്പിച്ചു
കൊച്ചി: നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍, മികച്ച ഫീച്ചറുകളുമായി നോക്കിയ സ
ഇന്‍ബില്‍റ്റ് യുപിഐ 123പേയുമായി നോക്കിയ 105 , നോക്കിയ 106 4ജി അവതരിപ്പിച്ചു
കൊച്ചി: എച്ച്എംഡി ഗ്ലോബല്‍ പുതിയ നോക്കിയ 105 (2023), നോക്കിയ 106 4ജി അവതരിപ്പിച്ചു. സ്മാര്‍ട്ട്ഫോണ്‍
ഡാൽമിയ സിമന്റ് പുതിയ ബ്രാൻഡ് ‘ഡാൽമിയ സുപ്രീം സിമന്റ്’ അവതരിപ്പിച്ചു
ന്യൂഡൽഹി: പ്രമുഖ ഇന്ത്യൻ സിമന്റ് കമ്പനിയായ ഡാൽമിയ സിമന്റ് (ഭാരത്) ലിമിറ്റഡ് (ഡിസിബിഎൽ) തങ്
പുതിയ ബൊലേറോ മാക്സ് പിക്ക്-അപ്പ് ശ്രേണിയുമായി മഹീന്ദ്ര
കൊച്ചി: ഇന്ത്യയിലെ പിക്ക്-അപ്പ് വിഭാഗത്തെ മാറ്റി മറിക്കാന്‍ ഒരുങ്ങി മഹീന്ദ്ര പുത്തന്‍ പുതിയ ബൊലേ
കളിപ്പാട്ടങ്ങളുടെ ഏറ്റവും പുതിയ എക്സ്ക്ലൂസിവ് ശ്രേണിയുമായി ഫൺസ്കൂൾ
ചെന്നൈ: പ്രമുഖ കളിപ്പാട്ട നിർമാതാക്കളായ ഫൺസ്കൂൾ ഇന്ത്യ ലിമിറ്റഡ് കളിപ്പാട്ടങ്ങളുടെ ഏറ്റവും പു
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യക്ക് എൻഹാൻസ്ഡ് ആക്സസ് & സർവീസ് എക്സലൻസ് പരിഷ്കാരങ്ങളിൽ ഒന്നാം റാങ്ക്
മുംബൈ: ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ പ്രസിദ്ധീകരിച്ച 2022-23 സാമ്പത്തിക വർഷം മൂന്നാം പാദത്തിലെ എൻഹ
നിർമ്മാണ ശേഷി വിപുലീകരിക്കാനൊരുങ്ങി ഫിനോലക്സ് കേബിൾസ്
പൂണെ: ഇലക്ട്രിക്കൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ കേബിളുകളുടെ മുൻനിര നിർമ്മാതാക്കളായ ഫിനോലെക്
Latest News
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
Latest News
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top