ബിഎസ്എൻഎൽ ഫോർ ജി ഡിസംബർ മുതൽ
ബിഎസ്എൻഎൽ ഫോർ ജി ഡിസംബർ മുതൽ
Wednesday, May 31, 2017 4:42 AM IST
തിരുവനന്തപുരം: കേരളത്തിൽ ഡിസംബർ മുതൽ പൂർണമായും ബിഎസ്എൻഎൽ ഫോർ ജി സേവനം ലഭ്യമാകുമെന്നു ബിഎസ്എൻഎൽ ചീഫ് ജനറൽ മാനേജർ ആർ. മണി പത്രസമ്മേളനത്തിൽ അറിയിച്ചു. ഈ സാന്പത്തിക വർഷം 2,200 സ്ഥലങ്ങളിൽ ഫോർ ജി സേവനം ലഭ്യമാക്കുമെന്നും ഇതിന്‍റെ ആദ്യഘട്ടമായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ നവംബറോടെ സൗകര്യം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളും പ്രധാന നഗരങ്ങളും ഫോർ ജി പരിധിയിൽ ഒരു വർഷത്തിനുള്ളിൽ കൊണ്ടുവരും. ഇതിനുള്ള ടെൻഡർ നടപടി പൂർത്തിയാക്കി വരികയാണ്. നിലവിലെ ത്രീ ജി ടവറുകൾ ഫോർ ജിയിലേക്കു മാറ്റും.

രാജ്യത്തു മുഴുവൻ വ്യാപിച്ച ജിയോ തരംഗത്തെ മറികടക്കാൻ ബിഎസ്എൻഎൽ കേരള സർക്കിളിനു സാധിച്ചതായി അധികൃതർ വ്യക്തമാക്കി. മുൻവർഷത്തെ 2,955 കോടിയിൽനിന്നു 3,104 കോടിയിലേക്കാണു വരുമാനം വർധിച്ചത്. മൊബൈൽ കണക്ഷനിൽ 10 ശതമാനവും ബ്രോഡ്ബാൻഡിൽ അഞ്ചുശതമാനവും എഫ്ടിഎച്ചിൽ 43 ശതമാനവും വർധനയുണ്ടായി. നിലവിൽ 19,98,232 ലാൻഡ് ലൈൻ കണക്ഷനുകളും 6,81,013 ബ്രോഡ്ബാൻഡ് കണക്ഷനുകളും 7,47,5336 മൊബൈൽ കണക്ഷനുകളുമാണ് ബിഎസ്എൻഎല്ലിനു സംസ്ഥാനത്തുള്ളത്.


ലക്ഷദീപിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ 12 സ്ഥലങ്ങളിൽ ഫോർജിയും പത്തിടത്ത് ടുജിയും എത്തിക്കാൻ സാധിച്ചു. കേബിൾ ശൃംഖല സാധ്യമല്ലാത്തതിനാൽ സാറ്റ്ലൈറ്റ് വഴിയാണ് സേവനം ലഭ്യമാക്കിയത്. 1100 സ്ഥലങ്ങളിൽ ത്രീജിയും 300 സ്ഥലങ്ങിൽ ടുജിയും പുതിയതായി ഏർപ്പെടുത്തുന്ന കാര്യവും ആലോചനയിലുണ്ടെന്നും ആർ. മണി വ്യക്തമാക്കി.