മുഖം മിനുക്കി പുതിയ നിസാൻ മൈക്ര എത്തി
മുഖം മിനുക്കി പുതിയ നിസാൻ മൈക്ര എത്തി
Wednesday, June 7, 2017 8:15 AM IST
നിസാന്‍റെ ജനപ്രിയ മോഡലായ മൈക്രയുടെ പരിഷ്കരിച്ച മോഡൽ വിപണിയിലെത്തി. പഴയ മോഡലിലെ പോരായ്മകൾ പരിഹരിച്ച് കൂടുതൽ ഫീച്ചറുകളുമായാണ് പുതിയ മൈക്ര രംഗത്തെത്തിയിരിക്കുന്നത്. പുറമെ കാര്യമായ മാറ്റം വരുത്തിയിട്ടില്ലെങ്കിലും അകത്തെ മാറ്റം ദൃശ്യമാണ്. എൽഇഡി ഡേ ലൈറ്റും ബംപറിലെ മാറ്റവും മൈക്രയുടെ ഭംഗി കൂട്ടുന്നു. പഴയ മൈക്രയുടെ പ്രധാന പോരായ്മകൾ സ്റ്റീരിയോ ഇല്ലാതിരുന്നതും പഴയ രീതിയിലുള്ള ഹാൻഡ് ബ്രേക്ക് സിസ്റ്റവും ക്രാഷ് ടെസ്റ്റിലെ പരാജവുമായിരുന്നു. പുതിയ മോഡലിൽ ഇതിനെല്ലാം പരിഹാരമുണ്ട്. ന്യൂജനറേഷനെ ആകർഷിക്കാനായി കിടിലൻ മ്യൂസിക് സിസ്റ്റവും ഓട്ടോമാറ്റിക് ഗിയറും മൈക്രയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.



യുഎസ്ബി പോർട്ടോടുകൂടിയാണ് മ്യൂസിക് സിസ്റ്റം എത്തുന്നത്. ഇലക്ട്രിക്ക് പവർ സ്റ്റിയറിംഗ്, ഓട്ടോമാറ്റിക്ക് ഹെഡ്‌ലാംപ്, മഴ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന വൈപ്പർ തുടങ്ങിയവ പുതിയ മൈക്രയുടെ പ്രത്യേകതകളായി എടുത്തു പറയാം. 1198 സിസി 3 സിലിണ്ടർ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ 6000 ആർപിഎമ്മിൽ 76 ബിഎച്ച്പി പവർ നൽകുന്നു. പെട്രോൾ മോഡൽ മൈക്രയിൽ ഓട്ടോമാറ്റിക്ക് ഗിയർ ട്രാൻസ്മിഷനുള്ള ഓപ്ഷനും ലഭ്യമാണ്. 1.5 ലിറ്റർ ഡീസൽ എഞ്ചിനുള്ള കാറിന്‍റേത് അഞ്ച് സ്പീഡ് മാനുവൽ ഗിയർ ട്രാൻസ്മിഷനാണ്. പാസഞ്ചർ എയർബാഗുകളും പുഷ് സ്റ്റാർട്ട് ബട്ടണും ഇല്കട്രോണിക് അഡ്ജിസ്റ്റബിൾ മിററും എല്ലാ മോഡലിനും ഉണ്ടെങ്കിലും ഉയർന്ന മോഡലിനു മാത്രമേ കീലെസ് എൻട്രിയും എസിയും എബിഎസ് ബ്രേക്ക് ഉൾപ്പെടുത്തിയിട്ടുള്ളൂ.


പരിഷ്കരിച്ച മോഡലിന് 1665 മീല്ലിമീറ്റർ വീതിയും 3825 മില്ലിമീറ്റർ നീളവും 1525 മീറ്റർ ഉയരവും 2450 മില്ലീമീറ്റർ വീൽബേസുമാണുള്ളത്. 154 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് പരുക്കൻ റോഡിലും മൈക്രയ്ക്ക് ഗുണം ചെയ്യും. അഞ്ചു പേർക്ക് യാത്ര ചെയ്യാവുന്ന ഈ വാഹനത്തിന്‍റെ 251 ലിറ്റർ ബൂട്ട് സ്പേസ് ഫാമിലി ട്രിപ്പുകൾക്ക് സാധനങ്ങൾ സൂക്ഷിക്കാൻ പര്യാപ്തമാണ്. പെട്രോൾ ലിറ്ററിന് 19.49 കിലോമീറ്ററും ഡീസലിന് 23.08 കിലോമീറ്റർ മൈലേജും കന്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.



മാരുതി സ്വിഫ്റ്റും ടാറ്റാ ടിയാഗോയും ഗ്രാൻഡ് ഐടെന്നുമാണ് മൈക്രയുടെ പ്രധാന എതിരാളികൾ. മൈക്രയുടെ ബേസ് മോഡലിനു എസി ഇല്ലാത്തത് ഒരു പോരായ്മയാണ്. എതിരാളികളായ സ്വിഫ്റ്റിനും ഐ 10നും ബേസ് മോഡിലിനു പോലും എസി ഓപ്ഷനുണ്ട്. നഗരങ്ങളിലെ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ വാഹനമാണ് മൈക്ര. ചെറിയ വാഹനങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് മൈക്രയേയും ഇഷ്ടപ്പെടും. ഇന്ത്യയിലെ പ്രധാന ഷോറൂമുകളിലെ വില. ഡൽഹി: 5.99- 7.23 ലക്ഷം, മുംബൈ 6.3-7.23 ലക്ഷം, ബംഗളുരൂ- 6.1-7.23 ലക്ഷം, ചെന്നൈ- 5.98- 7.23 ലക്ഷം, ഹൈദരാബാദ്- 6.1-7.23 ലക്ഷം.കാറിന് ഡൽഹി ഷോറൂമിലെ വില 5.99 ലക്ഷം മുതലാണ്.നിലവിലെ വിലയനുസരിച്ച് മൈക്രയുടെ പെട്രോൾ വാഹനങ്ങൾക്ക് 9,000 രൂപയും ഡീസൽ വാഹനങ്ങൾക്ക് 14,000 രൂപയും വർധിച്ചിരിക്കുകയാണ്.

അരുൺ ജോളി