സ്കോർപിയോ ഓട്ടോമാറ്റിക്ക് ഇന്ത്യയിൽ നിന്നും പിൻവലിച്ചു
സ്കോർപിയോ ഓട്ടോമാറ്റിക്ക് ഇന്ത്യയിൽ നിന്നും പിൻവലിച്ചു
Sunday, June 11, 2017 10:59 PM IST
എസ്‌യുവി വാഹനങ്ങളിലെ രാജാക്കന്മാരായ മഹീന്ദ്ര സ്കോർപിയോയുടെ ഓട്ടോമാറ്റിക്ക് കാറുകൾ ഇന്ത്യയിൽ നിന്നും പിൻവലിച്ചു. കന്പനി അധികൃതർ തങ്ങളുടെ ഒൗദ്യോഗിക വെബ്‌സൈറ്റ്, ട്വിറ്റർ എന്നിവ വഴിയാണ് സ്കോർപിയോ ഇന്ത്യയിൽ നിന്നും പിൻവലിച്ചതായി അറിയിച്ചത്. മാത്രമല്ല കന്പനി ഡീലർമാരും ഈ വാർത്തകൾ ശരിവയ്ക്കുന്നുണ്ട്.

രണ്ടു വർഷം മുൻപാണ് മഹീന്ദ്ര സ്കോർപിയോ വിപണിയിലെത്തിയത്. സ്കോർപിയോയുടെ കൂടിയ പതിപ്പായ എസ് 10ൽ മാത്രമായിരുന്നു ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭ്യമായിരുന്നത്. മാനുവൽ ട്രാൻസ്മിഷനൊപ്പം ലഭിക്കുന്നതും കരുത്തുറ്റതുമായ 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനായിരുന്നു സ്കോർപിയോയുടെ ശക്തി. മാത്രമല്ല 120 ബിഎച്ച്പി കരുത്തും 280 എൻ എം ടോർക്കുമാണ് ഈ എഞ്ചിൻ സൃഷ്ടിച്ചിരുന്നത്. അഞ്ച് സ്പീഡ് ഗിയർബോക്സും ഇതിനുണ്ടായിരുന്നു.



കൂടിയ രീതിയിലുള്ള ഓട്ടോമാറ്റിക് ഗിയർ ബോക്സുള്ള വാഹനം വിപണിയിലെത്തിക്കുന്നതിനു മുന്നോടിയായിട്ടാണ് സ്കോർപിയോ പിൻവലിച്ചതെന്നാണ് റിപ്പോര്ട്ട്. എക്സ്യുവി 500ലുള്ള 6 സ്പീഡ്, ടോർക്ക് കണ്‍വർട്ടറാകും പുതിയ സ്കോർപിയോയിലും എത്താൻ സാധ്യതയുള്ളതെന്ന് പറയപ്പെടുന്നു.


നിലവിൽ സ്കോർപിയോയുടെ ഓട്ടോമാറ്റിക്ക് വേർഷൻ കൈവശമുള്ള ഡീലർമാർ കുറഞ്ഞ വിലയ്ക്ക് കാർ വിൽപ്പനക്കെത്തിക്കുമെന്നുമാണ് റിപ്പോർട്ട്. 2 വീൽ ഡ്രൈവർ വകഭേദത്തിന് 13.13 ലക്ഷം രൂപയും 4 വീൽഡ്രൈവർ വകഭേദത്തിന് 14.33 ലക്ഷം രൂപയുമായിരുന്നു ഡൽഹി ഷോറൂമിലെ വില. ടൊയോട്ട ക്വാളിസിന് ബദലായിട്ടാണ് മഹീന്ദ്ര കന്പനി സ്കോർപിയോ രംഗത്തിറക്കിയിരുന്നത്. എന്നാൽ ടൊയോട്ട കന്പനി ക്വാളിസ് നിർത്തലാക്കി കൂടുതൽ കരുത്തനായ ഇന്നോവ നിരത്തിലിറക്കിയത് സ്കോർപിയോയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. ഇതിന് പകരമായി കൂടുതൽ കരുത്തനായ മറ്റൊരു കാറുമായി മഹീന്ദ്ര രംഗത്തെത്തുമോ എന്നും കണ്ടറിയാം.