ദീപാവലി സമ്മാനമായി മാരുതിയുടെ പുതിയ എസ് ക്രോസ്
ദീപാവലി സമ്മാനമായി മാരുതിയുടെ പുതിയ എസ് ക്രോസ്
Thursday, June 15, 2017 6:21 AM IST
എസ്‌യുവി കാറിന്‍റെ രൂപഭാവവും രാജകീയ സുഖസൗകര്യങ്ങളും സാധാരണക്കാരനിലേക്ക് എത്തിച്ച മാരുതി സുസുക്കി എസ് ക്രോസിന്‍റെ പരിഷ്കരിച്ച പതിപ്പ് വിപണിയിലെത്തുന്നു. പുതിയ പതിപ്പ് ദീപാവലിയോടനുബന്ധിച്ച് വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്. വെർട്ടിക്കൽ ക്രോമുകളുള്ള ഗ്രില്ലും പുതിയ ഹെഡ്‌ലാംപും മസ്കുലറായ ബംപറുമാണ് പരിഷ്കരിച്ച പതിപ്പിൽ പുറമേയുള്ള പ്രധാന മാറ്റങ്ങൾ. ഇന്‍റീരിയറിലെ പുതിയ കളർ കോന്പിനേഷനുകൾ, ലക്ഷ്വറി സൗകര്യങ്ങളുടെ വർധനവ്, പുതിയ ഇൻട്രുമെന്‍റ് കണ്‍സോൾ എന്നിവ ഉൾഭാഗത്തെ പ്രത്യേകതകളാണ്.




എൻജിൻ:

1.3, 1.6 ലിറ്റർ ഡിഡിഐഎസ് എൻജിനാണ് പഴയ വാഹനത്തിൽ ഉണ്ടായിരുന്നത്. കൂടുതൽ കരുത്തുള്ള 1598സിസി എൻജിൻ പുതിയ എസ് ക്രോസിന്‍റെ പ്രത്യേകതയാണ്. ലിറ്ററിന് 22.70 കിലോമീറ്റർ മൈലേജ് കന്പനി വാഗ്ദാനം ചെയുന്നുണ്ട്. നിസാൻ ടെറാനോ, ഹ്യൂണ്ടായ് ക്രേറ്റ, റെനോൾഡ് ഡസ്റ്റർ എന്നിവയാണ് എസ് ക്രോസിന്‍റെ പ്രധാന എതിരാളികൾ.




പ്രത്യേകതകൾ:

നീളം 4300 മില്ലി മീറ്റർ. വീതി 1765 മില്ലി മീറ്റർ, ഉയരം 1590, വീൽ ബേസ് 2600 മില്ലി മീറ്റർ, ഗ്രൗണ്ട് ക്ലിയറൻസ് 180 മില്ലി മീറ്റർ, ബൂട്ട് സ്പേസ് 810 എൽ, കെർബ് വെയ്റ്റ് 1275 കിലോഗ്രാം, ഗ്രോസ് വെയ്റ്റ് 1740 കിലോഗ്രാം, ഫ്രണ്ട് ട്രാക്ക് 1535 മില്ലി മീറ്റർ, റിയർ ട്രാക്ക് 1505 മില്ലി മീറ്റർ എന്നിവയാണ് ഇതിലെ മറ്റ് പ്രത്യേകതകൾ. കൂടാതെ പുതിയ തലമുറ ഇഷ്ടപ്പെടുന്ന ടച്ച് സ്ക്രീൻ ഇൻഫോടെയ്മെന്‍റിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ മോട്ടർലിങ്ക് എന്നിവയുപയോഗിക്കാൻ സാധിക്കും. ഡ്യുവൽ എയർബാഗ് എന്നിവയും പുതിയ പതിപ്പിന്‍റെ പ്രത്യേകതയാണ്.



വില:

9.02 മുതൽ 14.12 ലക്ഷം വരെയാണ് കാറിന്‍റെ ഡൽഹി ഷോറൂമിലെ വില. രാജ്യത്തെ 70 നഗരങ്ങളിലായി പ്രവർത്തിക്കുന്ന 120 നെക്സ ഷോറുമുകളിലൂടെയാണ് വിൽപ്പന നടത്തുന്നത്.കാറിന്‍റെ പെട്രോൾ പതിപ്പ് ഇറങ്ങുമോ എന്ന് വ്യക്തമല്ല.

അരുൺ ജോളി