ഗ്രാമീണ ബാങ്കിംഗിന്‍റെ മാറുന്ന മുഖം
ഗ്രാമീണ ബാങ്കിംഗിന്‍റെ  മാറുന്ന മുഖം
Wednesday, July 5, 2017 3:08 AM IST
പ്രകൃതിവിഭവങ്ങൾ, ദീർഘ ഉത്പാദന കാലയളവ്, ചഞ്ചലമായ മണ്‍സൂണ്‍ എന്നിവയെ ആശ്രയിക്കുന്നതിനൊപ്പം തുണ്ടു ഭൂമിയും ചേരുന്ന കൃഷിയുടേയും മറ്റു ഗ്രാമീണ സാന്പത്തിക പ്രവർത്തനങ്ങളുടേയും സമാനതയില്ലാത്ത സ്വഭാവവിശേഷങ്ങളെ ഗ്രാമീണ ബാങ്കിംഗിന് തടസമായിട്ടാണ് പൊതുവേ കണ്ടിരുന്നത്. എന്നാൽ ഇക്കഴിഞ്ഞ ദശകത്തിൽ ഗ്രാമീണ സന്പദ്ഘടനയുടെ മുഖം സാന്പത്തിക, സാമൂഹ്യ വീക്ഷണത്തിൽ വൻമാറ്റത്തിനു വിധേയമായിരിക്കുകയാണ്. ഇപ്പോൾ ഗ്രാമീണ ഇടപാടുകാർ എന്നത് കൃഷിക്കാരും വിദ്യാഹീനരുമല്ല, മറിച്ച് സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുകയും അവ പെട്ടെന്ന് സ്വായത്തമാക്കുകയും ചെയ്യുന്ന തലമുറകൂടി ഉൾപ്പെട്ടതാണ്. ഗ്രാമീണ സന്പദ്ഘടനയിലെ ഈ പരിണാമം ഈ മേഖലയിലെ ബാങ്കിംഗ് സേവനത്തിന്‍റെ സ്വഭാവത്തിൽ പറഞ്ഞുതന്നെ മാറ്റം വരുത്തിയിരിക്കുന്നു. നവീനമായ ഡിജിറ്റൽ സൊലൂഷൻ ഉൾപ്പെടെയുള്ള കൂടുതൽ ഉൾപ്പെടുത്തൽ സമീപനം ബാങ്കിംഗ് മേഖല സ്വീകരിച്ചിരിക്കുന്നു.

ബാങ്കുകളുടെ ഭാഗത്തുനിന്നുള്ള മാറ്റം ക്രമേണയായിരുന്നുവെങ്കിലും അതു ദൃഷ്ടിഗോചരമാണിപ്പോൾ. 2010-2016 കാലയളവിലെ ആറു വർഷങ്ങളിൽ ഗ്രാമീണമേഖലയിലെ ബാങ്കുശാഖകളുടെ എണ്ണം എട്ടിരട്ടിയായി; അടിസ്ഥാന ബാങ്ക്ഡിപ്പോസിറ്റ് അക്കൗണ്ടുകളുടെ എണ്ണം ആറിരട്ടിയായി; കാർഷികമേഖലയിലെ വായ്പ രണ്ടിരട്ടിയിലേക്കും ഉയർന്നു. ബാങ്കുകൾ ഇക്കാര്യത്തിൽ മുന്തിയ പങ്കു വഹിച്ചുവെങ്കിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചട്ടങ്ങളും അതിൽ കൂടുതലായി, അടുത്തകാലത്തെ കേന്ദ്രസർക്കാർ നയങ്ങളും ഒരു രാസത്വരകമായി പ്രവർത്തിച്ചുവെന്ന് ഒരു ബാങ്കറെന്ന നിലയിൽ എനിക്ക് പറയുവാൻ കഴിയും. ജൻധൻ അക്കൗണ്ട് തുറപ്പിക്കുന്നതിൽ ഗവണ്‍മെന്‍റ് ശ്രദ്ധ കേന്ദ്രീകരിച്ചതും തുടർന്ന് ജൻധൻ-ആധാർ-മൊബൈൽ (ജാം) സൃഷ്ടിക്കുന്നതിനു നൽകിയ ഉൗന്നലും തുടർന്നെത്തിയ നോട്ട് പിൻവലിക്കലും ബാങ്കിംഗ് ഇല്ലാത്ത മേഖലയിലെ വലിയൊരു വിഭാഗത്തെ ബാങ്കിംഗിലേക്ക് ആകർഷിക്കുവാൻ സഹായിച്ചുവെന്ന് ഒരു പ്രയാസവുമില്ലാതെ ആർക്കും പറയുവാൻ സാധിക്കും.
ഇന്ത്യ ഇന്ന് മൂന്നു ഭിന്നശക്തികളുടെ (3 ഡികൾ-ഡെമോഗ്രാഫി-ജനസംഖ്യ, ഡീ റെഗുലേഷൻ-നിയന്ത്രണങ്ങൾ കുറയ്ക്കൽ, ഡിജിറ്റൈസേഷൻ) കൂട്ടിമുട്ടലിന്‍റെ ശൃംഗത്തിലാണ്. നൂറവർഷത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന ഈ അവസരം ഉപയോഗിക്കുന്നതിന് നമ്മൾ ബാങ്കുകൾ തയാറാകേണ്ടതുണ്ട്.

ഗ്രാമീണ ഡിജിറ്റൽ ബാങ്കിംഗ്

ഉ കാഷിനു പകരമായി ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, മൊബൈൽ ബാങ്കിംഗ്, ഇന്‍റർനെറ്റ് ബാങ്കിംഗ്. ഇ-വാലറ്റ് തുടങ്ങിയവയ്ക്ക് അടിത്തറ പാകുന്നതിനുള്ള നടപടികൾ ഗവണ്‍മെന്‍റ് വളരെ വേഗം കൈക്കൊണ്ടുവരികയാണ്. ആധാർ മർച്ചന്‍റ്പേ’യുടെ വരവ് മൊബൈൽ ഫോണ്‍ ഇല്ലാത്ത 350 ദശലക്ഷം ആളുകളെ ലക്ഷ്യമിടുന്നു. അവർക്ക് ആധാർകാർഡും ബാങ്ക് അക്കൗണ്ടും ഉണ്ടെങ്കിൽ ബയോമെട്രിക് ഐഡന്‍റിഫിക്കേഷൻ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിക്കുന്നതിന്‍റെ പണം നൽകാം.

ഉ കുറഞ്ഞ വിലയുള്ള മൊബൈൽ ഹാൻഡ്സെറ്റും ചെലവുകുറഞ്ഞ ഡാറ്റാ നെറ്റ് വർക്കും ഗ്രാമീണ ജനതയുടെ കൈവശമുള്ള ഒരു മൊബൈൽ ഫോണിനെ വെർച്വൽ ബാങ്ക് പോലെ പ്രവർത്തിക്കുവാൻ പ്രാപ്തമാക്കും. ഭീം (ഭാരത് ഇന്‍റർഫേസ് ഫോർ മണി) ആപ്പ് പുറത്തിറക്കിയതും അത് വൻതോതിൽ ഉപയോഗിച്ചു തുടങ്ങിയതും ഡിജിറ്റൽ ഇടപാടുകളെ അപ്രതീക്ഷിത ഉയരത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ഭീം യുഎസ്എസ്ഡിയുടെ വരവോടെ യുണൈറ്റഡ് പേമെന്‍റ് ഇന്‍റർഫേസിന്‍റെ (യുപിഐ) പ്രയോജനപ്പെടുത്താൻ 350 ദശലക്ഷം ഫീച്ചർ ഫോണ്‍ ഉപഭോക്താക്കളെ പ്രാപ്തമാക്കുന്നതോടെ ഈ ട്രെൻഡ് ഇനിയും മുകളിലേക്ക് പോവുകയേയുള്ളു.

ഉ പതിനായിരത്തിൽ താഴെ ജനസംഖ്യയുള്ള ഗ്രാമങ്ങളിൽ രണ്ട് പിഒഎസ് ഉപകരണങ്ങൾ സ്ഥാപിക്കുവാൻ നബാർഡ് വഴി കേന്ദ്രസർക്കാർ ബാങ്കുകൾക്കു സഹായം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങൾ, മിൽക്ക് സൊസൈറ്റികൾ, കാർഷികോത്പന്ന വിൽപനക്കാർ തുടങ്ങിയ സ്ഥലങ്ങളിൽ പിഒഎസ് മെഷീനുകൾ സ്ഥാപിക്കുന്നത് ഒരു ലക്ഷം ഗ്രാമങ്ങളിലെ ഏകദേശം 750 ദശലക്ഷം കർഷകർക്കു പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉ "ഭാരത് നെറ്റ്’ പദ്ധതിയുടെ കീഴിൽ രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ബ്രോഡ്ബാൻഡ് സൗകര്യം നൽകുവാൻ ലക്ഷ്യമിടുന്നു. ഇതിനകം 61,000-ലധികം ഗ്രാമ പഞ്ചായത്തുകൾക്കു ബ്രോൻഡ്ബാൻഡ് കണക്ഷൻ നൽകിക്കഴിഞ്ഞിട്ടുണ്ട്. എങ്കിലും മിക്ക ഗ്രാമപഞ്ചായത്തുകളിലും ഇതിന്‍റെ ഉപഭോക്താക്കൾ തുലോം കുറവാണ്. ഈ പദ്ധതിക്കൊപ്പം ദേശീയ ഡിജിറ്റൽ സാക്ഷരതാ ദൗത്യംകൂടി സംയോജിപ്പിച്ചാൽ അതുണ്ടാക്കുന്ന മാറ്റം വളരെ വലുതായിരിക്കും.

ഉ ഗുണഭോക്തക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് സബ്സിഡികളും മറ്റും നൽകുന്നതുവഴി ഇടനിലക്കാരെ ഒഴിവാക്കാനും സബ്സിഡി ചോർച്ച ഗണ്യമായി കുറയ്ക്കാനും സാധിച്ചിട്ടുണ്ട്. ഗ്രാമീണ ജനതയുടെ കൈവശം ഇതുവഴി കൂടുതൽ തുക എത്തിച്ചേരുന്നുണ്ട്. തങ്ങൾക്കു കിട്ടേണ്ട തുകയുടെ കുടിശികയ്ക്കായി പ്രാദേശിക ഭരണാധികാരികളുടെ മുന്പിൽ ദയയ്ക്കായി കാത്തുനിൽക്കേണ്ട സ്ഥിതിയും ഇതോടെ ഇല്ലാതായി. ഗ്രാമീണ ഉപഭോക്താക്കളുടെ അഭിവാഞ്ഛയ്ക്കൊപ്പം സുതാര്യതകൂടി വന്നതോടെ ഗ്രാമീണമേഖലയിലെ എല്ലാ തലത്തിലും ഒരേപോലെതന്നെ ഡിജിറ്റൈസേഷന് വൻതോതിലുള്ള സ്വീകാര്യത ലഭിച്ചു തുടങ്ങി.

സ്ഥാപനങ്ങളെ ശക്തമാക്കൽ


ഗ്രാമീണമേഖലയിൽ നൂറു ശതമാനം ധനകാര്യവത്കരണം എന്ന ലക്ഷ്യം നേടുവാൻ സ്ഥാപന സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കണം.
* ഭൂരേഖകളുടെ ഡിജിറ്റൈസേഷൻ: ഗ്രാമീണ മേഖലയിലെ ഏറ്റവും മൂല്യമുള്ള സന്പത്താണ് ഭൂമി. ഭൂരേഖകളുടെ ഡിജിറ്റൈസേഷനും തുടർന്ന് അതിനോടൊപ്പം ഗവണ്‍മെന്‍റ് നൽകുന്ന ഉടമസ്ഥതാ സർട്ടിഫിക്കറ്റും ലഭ്യമാക്കുകയാണെങ്കിൽ ഭൂമി ഈടുവച്ചു വായ്പ എടുക്കുക വളരെ എളുപ്പമാകും. സംസ്ഥാന സർക്കാരുകൾ പട്ടയം രജിസ്റ്റർ ചെയ്തു നൽകുന്നതുപോലെ വിളവ് പങ്കുവയ്ക്കുന്ന കരാറിന് ഒൗപചാരികമായ അംഗീകാരം നൽകുകയാണെങ്കിൽ കാർഷകർക്ക് വായ്പാ ലഭ്യത എളുപ്പമാകും. രാജസ്ഥാൻ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾ ഈ ദിശയിൽ ചില നടപടികളുമായി മുന്നേറുകയാണ്.
* ധനകാര്യ സാക്ഷരത കേന്ദ്രങ്ങൾ: സൗജന്യമായി ധനകാര്യ സാക്ഷരത നൽകുക മാത്രമല്ല, വായ്പ സംബന്ധിച്ച ഉപദേശങ്ങൾ കൂടി ലക്ഷ്യമിടുന്ന കേന്ദ്രങ്ങളാകണം ധനകാര്യ സാക്ഷരത കേന്ദ്രങ്ങൾ. ഒൗപചാരിക ധനകാര്യമേഖലയുമായി ബന്ധപ്പെടുന്നതിന്‍റെ ഗുണഫലങ്ങളെക്കുറിച്ചു മനസിലാക്കാൻ ഗ്രാമീണ മേഖലയെ ഇതു സഹായിക്കും. ഈ കേന്ദ്രങ്ങൾ വഴി വിവിധ ധനകാര്യ ഉത്പന്നങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും വിശദമായ ധനകാര്യവിദ്യാഭ്യാസം തന്നെ ഗ്രാമീണ ജനതയ്ക്കു ബാങ്കുകൾ ലഭ്യമാക്കണം. ധനകാര്യ ഉത്പന്നങ്ങൾ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചും അവർക്ക് അറിവ് പകരണം.

* ഗവണ്‍മെന്‍റിന്‍റെ പുതിയ കടമ: ഇതുവരെ, ഗ്രാമീണ ബാങ്കിംഗിനോടുള്ള നമ്മുടെ സമീപനം, കാർഷിക വായ്പയ്ക്കു ഗവണ്‍മെന്‍റ് വച്ചിട്ടുള്ള ലക്ഷ്യമനുസരിച്ച് വായ്പ നൽകുന്നത് വർധിപ്പിക്കുകയെന്നതായിരുന്നു. ഈ സമീപനം അപ്പാടെ മാറ്റത്തിനു വിധേയമാകുകയാണ്. പേമെന്‍റ് എളുപ്പമാക്കൽ, സന്പാദ്യം പ്രോത്സാഹിപ്പിക്കൽ, ഇൻഷുറൻസ് ഉത്പന്നങ്ങളുടെ ലഭ്യമാക്കൽ ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് ഗ്രാമീണ ബാങ്കിംഗിന്‍റെ ശ്രദ്ധ മാറേണ്ടത് ഏറ്റവും ആവശ്യമായിരിക്കുകയാണ്. ഗ്രാമീണ ജനതയിൽ ബാങ്കിംഗ് ശീലം വളർത്തിയെടുക്കുന്നതോടെ ഓട്ടോമാറ്റിക്കായി വായ്പ, തിരിച്ചടവ് സംസ്കാരവും വളർന്നുവരും.

മാറ്റത്തിന്‍റെ ഏജന്‍റുമാരാകണം

നോട്ട് പിൻവലിക്കലിന്‍റെ പ്രത്യാഘാതത്തിനെതിരേ ഗ്രാമീണ സന്പദ്ഘടന പൊതുവേ പിടിച്ചുനിന്നതിന്‍റെ കാരണം മറ്റൊന്നുമല്ല, അവിടെയുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റത്തിന്‍റെ പ്രതിഫലനമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ധനകാര്യ ഉൾപ്പെടുത്തൽ കുതിച്ചുചാടിയെങ്കിലും ഇപ്പോഴും അപൂർണമാണ്. ധനകാര്യസേവനങ്ങളുടെ പ്രാപ്യതയും ലഭ്യതയും ഉറപ്പാക്കുകയെന്നത് രാജ്യത്തിന്‍റെ വളർച്ച നിലനിർത്തിക്കൊണ്ടുപോകുവാൻ ഏറ്റവും ആവശ്യമായ ഘടകങ്ങളാണ്. ഡിജിറ്റൈസേഷൻ ഏറ്റവും വേഗത്തിലും എളുപ്പത്തിലും കുറഞ്ഞ ചെലവിലും ഈ മാറ്റത്തെ യാഥാർത്ഥ്യമാക്കുന്നു. ഈ മാറ്റത്തെ സഹർഷം സ്വീകരിക്കുവാൻ ഗ്രാമീണ സന്പദ്ഘടന എന്നത്തേക്കാളും സജ്ജമായിരിക്കുന്നുവെന്നാണ് എന്‍റെ അഭിപ്രായം. നാമെല്ലാവരും ഇതിനോടു യോജിക്കുന്നുവെന്നും കരുതുന്നു. ഈ പ്രയത്നങ്ങളിൽ സ്പാർക്ക് പ്ലഗ്ഗുകളായി മാറുവാൻ ബാങ്കുകൾ മാറ്റത്തിന്‍റെ ഏജന്‍റു’മാർ എന്ന റോൾ നിശ്ചയമായും സ്വീകരിക്കണം.

വിജയിക്കുന്ന ബിസിനസ് തന്ത്രമൊരുക്കൽ

ബാങ്കുകളുടെ കാഴ്ചപ്പാടിൽനിന്നു പരിശോധിക്കുന്പോൾ ഡിജിറ്റലൈസേഷൻ ബാങ്കുകൾക്കു പ്രയാസമില്ലാതെ വലിയ ബിസിനസ് അവസരങ്ങളാണ് കൊണ്ടുവരുന്നത്. എന്നാൽ ഈ മാറ്റത്തിന്‍റെ കാറ്റ് കൊണ്ടുവരുന്ന അവസരങ്ങൾ പൂർണമായി ഉപയോഗപ്പെടുത്തണമെങ്കിൽ ബാങ്കുകൾ തീർച്ചയായും നാല് പി’ (പ്രോഡക്ട് സ്ട്രാറ്റജി, പ്രോസസ്, പീപ്പിൾ, പ്രൊട്ടക്ഷൻ) സമീപനം സ്വീകരിക്കേണ്ടതുണ്ട്.

* ഉത്പന്ന തന്ത്രം (പ്രോഡക്ട് സ്ട്രാറ്റജി): കാഷിനെ അപേക്ഷിച്ച് ഡിജിറ്റൽ രീതിയിൽ ഒരു ധനകാര്യ ഉത്പന്നം ഉപഭോക്താവിന് എത്തിച്ചു നൽകുന്നതിനുള്ള ചെലവു ഗണ്യമായി കുറയ്ക്കുന്നു. വിവിധ ആവശ്യങ്ങൾക്കുള്ള ചെറിയ തുകയുടെ ഇടപാടുകൾ നിറവേറ്റിക്കൊടുക്കുവാൻ യോജിച്ച സാങ്കേതിക വിദ്യ ലഭ്യമാക്കുന്നത് എത്ര സഹായിക്കുന്നുവെന്നു ബാങ്കുകൾ തിരിച്ചറിയണം. ഇതുവഴി ഗ്രാമീണ മേഖലയിൽ തുടർച്ചയായി ധനകാര്യ സേവനങ്ങൾ ലഭ്യമാക്കുവാൻ ബാങ്കുകൾക്കു സാധിക്കും.
പ്രക്രിയകൾ (പ്രോസസ്): വായ്പാസൃഷ്ടിയിൽ കൂടുതൽ കാര്യക്ഷമമായ നിരീക്ഷണവും പിന്തുടരലും വിദൂര ഗ്രാമീണമേഖലകളിൽ വായ്പ നൽകുവാനുള്ള ശക്തമായ മനസ് സംഘടിത ധനകാര്യമേഖലയിൽ ഉണ്ടാക്കും. അതുവഴി അസംഘടിതമേഖലയിലെ വായ്പയെടുക്കാൽ സംഘടിത മേഖലയിലേക്ക് വഴിമാറും.

ജനങ്ങൾ (പീപ്പിൾ): നോട്ട് പിൻവലിക്കലിന്‍റെ ഫലമായുണ്ടായ കാഷ് ലെസ് ഇടപാടിന്‍റെ (നിർബന്ധി തമായിട്ടാണെങ്കിലും) രുചി ഗ്രാമീണ ജനസംഖ്യഅറിഞ്ഞിരിക്കുകയാണ്. പ്ലാസ്റ്റിക് പണത്തിന്‍റെ അനുഭവം, നിസാര ചെലവിൽ സ്മാർട്ടഫോണുകളിലെ ഇന്‍റർനെറ്റ് ലഭ്യത, യുവാക്കളുടെ ഇയിൽ കുത്തനെ വർധിക്കുന്ന ഇ-കൊമേഴ്സ് ഇടപാടുകൾ തുടങ്ങിയവയെല്ലാം കാര്യക്ഷതയുള്ള മുൻനിര സ്റ്റാഫിനെ ഉപയോഗിച്ച് കൂടുതൽ രൂഢമൂലമാക്കേണ്ടതുണ്ട്.

സംരക്ഷണം (പ്രൊട്ടക്ഷൻ): ഉചിതമായ നഷ്ടസാധ്യത ശീലങ്ങൾ ബാങ്കുകൾക്ക് വായ്പാസംസ്കാരത്തിലുണ്ടാകുന്ന അനിശ്ചിതത്വത്തിൽനിന്നു സംരംക്ഷണം നൽകും.

റാണാ കപൂർ
മാനേജിംഗ് ഡയറക്ടർ ആൻഡ് സിഇഒ , യെസ് ബാങ്ക്