പ്രിന്‍റ് ചെയ്തെടുക്കാം ഹൃദയം!
പ്രിന്‍റ് ചെയ്തെടുക്കാം  ഹൃദയം!
Tuesday, July 25, 2017 2:17 AM IST
ഹൃദയമാറ്റ ശസ്ത്രക്രിയകൾ ഇന്ന് അപൂർവ വാർത്തയല്ല. അനുയോജ്യമായ ഹൃദയം ലഭ്യമാവുക എന്നതുമാത്രമാണ് അല്പം വിഷമകരമായ കാര്യം., അത് സമയത്ത് ആവശ്യക്കാരനടുത്ത് എത്തിക്കുക എന്നതും. ഏതാനും വർഷങ്ങൾക്കപ്പുറത്തേക്കു നോക്കുകയാണ്. അവിടെ ഹൃദയം കിട്ടുക എന്നത് ഒരു പ്രശ്നമേയാവില്ല. എങ്ങനെയാണെന്നല്ലേ., ഓരോരുത്തർക്കും ആവശ്യമുള്ള ഹൃദയം പ്രിന്‍റ് ചെയ്തെടുക്കാം. പ്രിന്‍റിംഗ് പൂർത്തിയായാൽ അതെടുത്ത് കേടുവന്ന ഹൃദയത്തിനു പകരംവയ്ക്കാം.

ആദ്യം കേൾക്കുന്പോൾ ഏതോ ശാസ്ത്രകഥയിലെ കാര്യമാണെന്നു തോന്നിയേക്കാം. എന്നാൽ ഇതു ഭാവിയിൽ സത്യമാകുമെന്നു വിശ്വസിക്കാവുന്ന കഥയാണ്. ശാസ്ത്രജ്ഞന്മാർ ഹൃദയം പ്രിന്‍റ് ചെയ്തെടുത്തുകഴിഞ്ഞിരിക്കുന്നു. അത് കാഴ്ചയിൽ മനുഷ്യഹൃദയംപോലെ തന്നെയാണ്. അത് മിടിക്കുന്നുണ്ട്. രക്തം (അല്ലെങ്കിൽ സമാനമായ ദ്രാവകം) കൃത്യമായി പന്പുചെയ്യുന്നുമുണ്ട്!

സ്വിറ്റ്സർലൻഡിലെ ഷൂറിക്കിലാണ് ഗവേഷകർ സിലിക്കോണ്‍ ഹൃദയം ഉണ്ടാക്കിയിരിക്കുന്നത്. 3ഡി പ്രിന്‍റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് അവരത് പ്രിന്‍റ് ചെയ്യുകയായിരുന്നു. കൃത്രിമ അവയവങ്ങൾ ഉണ്ടാക്കുന്നതിൽ 3ഡി പ്രിന്‍റിംഗിനെ എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താമെന്ന സജീവമായ ഗവേഷണങ്ങൾ നടക്കുന്നിടത്താണ് ശാസ്ത്രജ്ഞരുടെ ഈ വിജയം. യഥാർഥ മനുഷ്യഹൃദയത്തെപ്പോലെ രൂപഭാവങ്ങളുള്ള, ഇടതുംവലതും വെൻട്രിക്കിളുകളുള്ള സിലിക്കോണ്‍ ഹൃദയമാണ് 3ഡി പ്രിന്‍റിംഗിലൂടെ നിർമിച്ചത്. രക്തം പന്പ് ചെയ്യാനുള്ള ശേഷിയുമുണ്ട്.


എന്നാൽ നിലവിൽ ഈ ഹൃദയത്തിന് ഒരു പ്രശ്നമുണ്ട്. ഏതാണ്ട് 3,000 തവണ മിടിക്കുന്പോഴേക്കും സിലിക്കോണിന് പ്രശ്നങ്ങളുണ്ടാകുന്നു. അതായത് ഏതാണ്ട് 45 മിനിറ്റ് മാത്രമേ 3ഡി പ്രിന്‍റഡ് ഹൃദയം പ്രവർത്തിക്കൂ. ഈ കുറവു പക്ഷേ ഗവേഷകർക്ക് കൂടുതൽ ആവേശം പകരുന്നതേയുള്ളൂ. യഥാർഥ ഹൃദയത്തോടു കൂടുതൽ ചേർന്നുനിൽക്കുന്ന കൃത്രിമ ഹൃദയം വൈകാതെ ഉണ്ടാക്കാമെന്ന പ്രതീക്ഷ അവരിൽ ഉറച്ചുനിൽക്കുന്നു. കേടുവന്ന ഹൃദയത്തിനു പകരം തത്സമയം 3ഡി പ്രിന്‍റ് ചെയ്തെടുക്കുന്ന കൃത്രിമഹൃദയം തുന്നിച്ചേർക്കാവുന്ന കാലം വരുമെന്നുതന്നെ ഗവേഷകർ പറയുന്നു.

3ഡി പ്രിന്‍റിംഗ്

കംപ്യൂട്ടറിന്‍റെ സഹായത്തോടെ ത്രിമാന വസ്തുക്കൾ അടരുകളായി നിർമിച്ചെടുക്കുന്ന രീതിയാണ് 3ഡി പ്രിന്‍റിംഗ്. ആഡിറ്റിവ് മാനുഫാക്ചറിംഗ് എന്നും പേരുണ്ട്. കംപ്യൂട്ടർ എയ്ഡഡ് ഡിസൈൻ മോഡൽ അനുയോജ്യമായ വസ്തുക്കളുടെ നിരവധി ലെയറുകൾ ചേർത്തുവച്ചാണ് വസ്തുക്കൾ ഉണ്ടാക്കുന്നത്. ഇതിന് ത്രിമാന പ്രിന്‍ററും ആവശ്യമാണ്. വൻ വ്യവസായങ്ങളും കെട്ടിടനിർമാണവുമടക്കം ഒട്ടേറെ രംഗങ്ങളിൽ 3ഡി പ്രിന്‍റിംഗ് കാര്യക്ഷമമായി ഉപയോഗപ്പെടുത്തിവരുന്നു. ഗവേഷണങ്ങൾ സജീവമായി നടക്കുന്ന മേഖലയുമാണിത്.

വി.ആർ. ഹരിപ്രസാദ്