"ഒ' മൈ ആൻഡ്രോയ്ഡ്!
"ഒ' മൈ ആൻഡ്രോയ്ഡ്!
Monday, August 21, 2017 3:07 AM IST
ആൻഡ്രോയ്ഡ് ഫോണുകളിൽ ഇന്നു പുതുയുഗപ്പിറവി. മധുരം പകർന്ന നോഗ യുഗത്തിനുവിരാമിട്ട് ആൻഡ്രോയ്ഡ് സീരീസിലെ പുത്തൻ അവതാരത്തെ ഗൂഗിൾ ഇന്നു ലോകത്തിനു മുന്നിൽ അവതരിപ്പിക്കും. ന്യൂയോർക്ക് സിറ്റിയിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.10നാണ് ആൻഡ്രോയ്ഡ് ഒ സീരീസിന്‍റെ ആദ്യാവതരണം. അറിയേണ്ടത് ഒന്നുമാത്രം, ലോകം കാത്തിരിക്കുന്ന ഈ പുത്തൻ ആൻഡ്രോയിഡ് അവതാരത്തിന്‍റെ പേര്.

"ഒ' അക്ഷരത്തിൽ തുടങ്ങുന്ന പേര് എന്ന കാര്യത്തിൽ മാത്രമാണ് സ്ഥിരീകരണമുള്ളത്. എന്നാൽ, ആ പേര് എന്തായിരിക്കുമെന്നതിനേക്കുറിച്ചു ലോകർക്കു ഭിന്നാഭിപ്രായങ്ങളാണുള്ളത്. നാളിതുവരെ മധുര പലഹാരങ്ങളുടെ പേരാണ് ഗൂഗിൾ, ആൻഡ്രോയ്ഡ് സീരീസുകൾക്കു നല്കിയിരുന്നത്. അതിനാൽതന്നെ ഓറിയോ, ഓട്ട്മീൽ എന്നീ പേരുകളാണ് വ്യാപകമായി പ്രചരിച്ചു. എന്നാൽ, കഴിഞ്ഞ മാസത്തോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ഡെവലപ്പർ പുറത്തിറക്കിയ പ്രിവ്യൂവിൽ ദ്യശ്യമായത് ഒക്‌ടോപ്പസ് എന്ന പേരാണ്. ഒക്‌ടോപ്പസ് (നീരാളി) എന്ന പേരിൽ മധുരപലഹാരമില്ലല്ലോ, ഇതെങ്ങനെ ശരിയാകും തുടങ്ങിയ സന്ദേഹങ്ങൾ ആരാധകർ പ്രകടിപ്പിച്ചെങ്കിലും ഗൂഗിൾ മൗനം പാലിച്ചു, സസ്പെൻസ് കൊഴുക്കട്ടെ എന്ന മട്ടിൽ... എന്തായാലും ഓറിയോ ആണോ ഒക്‌ടോപ്പസ് ആണോ അതോ മറ്റേതെങ്കിലും പേരാണോ എന്ന് ഇന്നറിയാം.

അവതരണം തത്സമയം

"ഒ' സീരീസിന്‍റെ ആദ്യാവതരണം നേരിട്ടു കാണാൻ സാധിക്കാത്തവർക്കായി ഗൂഗിൾ, ചടങ്ങിന്‍റെ ലൈവ് സ്ട്രീമിംഗ് ഒരുക്കിയിട്ടുണ്ട്. ഇതുവരെ പേരു വെളിപ്പെടുത്തിയിട്ടില്ലെങ്കിലും "ഒ' സീരിസിന്‍റെ സവിശേഷതകളെക്കുറിച്ച് ഗൂഗിൾ ചില സൂചനകളും പുറത്തുവിട്ടിട്ടുണ്ട്.

ഐക്കണുകളുടെ രൂപം മാറി

ചതുരാകൃതിയിലുള്ള ഐക്കണുകൾക്കുപകരം സിലിണ്ടർ ആകൃതിയിലുള്ള ഐക്കണുകളാണ് ഒ സീരിസിന്‍റെ മുഖമുദ്ര. ഓരോ ഐക്കണിലും അതു നിർവഹിക്കുന്ന കർത്തവ്യത്തെക്കുറിച്ചു സൂചന നല്കുന്നതിനുള്ള ആനിമേറ്റഡ് ആക്‌ഷൻ സംവിധാനവുമുണ്ട്.


ബ്ലൂടൂത്ത്, എൽഡിഎസി ഉൾപ്പെടെയുള്ള സങ്കേതങ്ങളിലൂടെയുള്ള ഓഡിയോ കണക്ടിവിറ്റിക്കു പുത്തൻ സൗകര്യങ്ങളാണ് ഒ സീരിസിൽ ഒരുക്കിയിരിക്കുന്നത്.

പിക്ചർ ഇൻ പിക്ചർ മോഡ്

ഒ സീരീസ് ഉപയോക്താക്കൾക്കു യൂട്യൂബ് വീഡിയോ ആസ്വദിച്ചുകൊണ്ടുതന്നെ മറ്റ് ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കാൻ കഴിയും. വീഡിയോ വിൻഡോ ആവശ്യാനുസരണം പോസ് ചെയ്യാനും മിനിമൈസ് ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

ബാക്ഗ്രൗണ്ട് ആപ്പുകൾക്ക് ആപ്പ്!

ബാറ്ററി കുടിച്ചുതീർക്കുന്ന ബാക്ഗ്രൗണ്ട് ആപ്പുകൾ എല്ലാ സ്മാർട്ട്ഫോണ്‍ ഉപയോക്താക്കളുടെയും വെല്ലുവിളിയാണ്. ഇവയുടെ പ്രവർത്തനം നിർത്തലാക്കി ബാറ്ററി ഉൗർജം സംരക്ഷിക്കാൻ "ഒ' സീരീസിൽ പ്രത്യേക സംവിധാനമുണ്ട്.

ഒരു നോട്ടിഫിക്കേഷനും അറിയാതെപോകില്ല

നോട്ടിഫിക്കേഷൻ പാനലുകൾക്ക് പ്രത്യക ശ്രദ്ധ ലഭിക്കുംവിധമുള്ള ഡിസ്പ്ലേയാണ് ഒ സീരീസിൽ ഒരുക്കിയിരിക്കുന്നത്. നോട്ടിഫിക്കേഷന്‍റെ പ്രധാന വിവരങ്ങൾ ദൃശ്യമാക്കുന്നതിനും സംവിധാനമുണ്ട്.

പുത്തൻ വികാരജീവികൾ!

കണ്ടുമടുത്തവയ്ക്കു പുറമേ പുത്തൻ ഇമോജികളും ഒ സീരീസിൽ ഇടംനേടിയിട്ടുണ്ട്. ഇവയിൽ ചിലത് നേരത്തേതന്നെ പുറത്തായെങ്കിലും ഇതുവരെ മുഖം കാണിക്കാത്ത ഇമോജിക്കുട്ടന്മാരും ഒ സീരീസിലുണ്ട്.

വേഗമേറിയ ബൂട്ടിംഗ്

ഫോണിന്‍റെ ഹാർഡ്‌വേർ കോണ്‍ഫിഗറേഷൻ ഏതാണെങ്കിലും ആൻഡ്രോയിഡ് ഒ സീരിസിൽ മികച്ച ബൂട്ട് വേഗം ലഭിക്കുമെന്നാണ് ഗൂഗിൾ അവകാശപ്പെടുന്നത്. ആപ്പുകൾ ലോഡായി വരുന്പോഴുള്ള കാലതാമസവും ഫോണിന്‍റെ മയക്കവുമെല്ലാം പഴങ്കഥയാകുമത്രേ.

കാത്തിരിപ്പ് തുടരും

ഇന്നു റീലീസ് ചെയ്യുമെങ്കിലും ഒ സീരീസ് ഫോണുകളിലെത്താൻ കുറച്ചു നാളുകൾകൂടി കാത്തിരിക്കേണ്ടിവരും. ഗൂഗിളിന്‍റെ തന്നെ പിക്സൽ, നെക്സസ് ഡിവൈസുകളിലാകും ഒ സീരീസിന്‍റെ അരങ്ങേറ്റം. പടിപടിയായി മാത്രമേ മറ്റു ഫോണുകളിലേക്ക് എത്തൂ.

അലക്സ് ചാക്കോ