അലെക്സ "ഹിംഗ്ലീഷ് ' പഠിക്കുന്നു
അലെക്സ "ഹിംഗ്ലീഷ് ' പഠിക്കുന്നു
Thursday, November 2, 2017 1:42 AM IST
ചോദ്യങ്ങൾക്കെല്ലാം ഉത്തരമുണ്ട് വർച്വൽ അസിസ്റ്റന്‍റായ അലെക്സയ്ക്ക്. എന്നാൽ സ്വാതന്ത്ര്യദിനം എന്നാണെന്നു ചോദിച്ചാൽ ഓഗസ്റ്റ് 15 ആണെന്നാവില്ല, ജൂലൈ നാല് എന്നാവും പറയുക. നമുക്ക് ജൂലൈ നാല് വെറുമൊരു സിനിമാപ്പേരാണ്. അലെക്സയ്ക്ക് അതറിയില്ല, പക്ഷേ ജൂലൈ നാല് അമേരിക്കൻ സ്വാതന്ത്ര്യദിനമാണെന്ന് അറിയുകയും ചെയ്യാം. പഠിച്ചതേ പാടൂ എന്നാണല്ലോ. അപ്പോൾ അലെക്സ ഇന്ത്യയിലേക്കു വരുന്പോൾ പുതിയതു പലതും പഠിക്കേണ്ടതുണ്ട്.

ആമസോണ്‍ അലെക്സ അടക്കമുള്ള സ്പീക്കറായ എക്കോ ഇന്ത്യയിലേക്കു കൊണ്ടുവരികയാണ്. ഇന്ത്യക്കാർ ചോദിക്കുന്നതിന് കൃത്യമായ ഉത്തരം പറയാൻ അലെക്സയെ പഠിപ്പിക്കുകയാണ് ആമസോണ്‍ ഇപ്പോൾ. അതെ, അലെക്സ ഹിംഗ്ലീഷ് പഠിച്ചുതുടങ്ങി!

കൃത്യമായ ഇന്ത്യൻ ഉച്ചാരണവും സാഹചര്യങ്ങളും തിരിച്ചറിഞ്ഞ് മറുപടി പറയാൻ ശേഷിയുള്ളതായിരിക്കും ഇവിടെയെത്തുന്ന അലെക്സ. ഇന്ത്യക്കാരോടു ഹാപ്പി ദീവാലി പറയാനും അവരുടെ ഷോപ്പിംഗ് ലിസ്റ്റിൽ ഹൽദിയും (മഞ്ഞൾ), ആട്ടയും ചേർക്കാനും അലെക്സയ്ക്കു കഴിയും. സ്വാതന്ത്ര്യദിനം ജൂലൈ നാല് അല്ലെന്നും അറിയും.

പറച്ചിലും പ്രവൃത്തിയും തനി ഇന്ത്യക്കാരെപ്പോലെ ആകണം തങ്ങളുടെ ഉപകരണത്തിനെന്ന് നിർബന്ധമുണ്ടായിരുന്നതായി ആമസോണിന്‍റെ ഇന്ത്യയിലെ പ്രോഡക്ട് മാനേജ്മെന്‍റ് വിഭാഗം മേധാവിയായ പരാഗ് ഗുപ്ത പറഞ്ഞു.


വർച്വൽ അസിസ്റ്റന്‍റിനെ ഹിംഗ്ലീഷ് പഠിപ്പിക്കുന്ന കാര്യത്തിൽ ആമസോണ്‍ ഒറ്റയ്ക്കല്ല. ആപ്പിളും ഗൂഗിളും ഈ രംഗത്ത് ഉഷാറായി രംഗത്തുണ്ട്. അമേരിക്കൻ, ബ്രിട്ടീഷ് ഉച്ചാരണ രീതികൾ ഇന്ത്യക്കാർക്ക് പരിചിതമാണെങ്കിലും, നാട്ടുകാർ പറയുന്ന ഭാഷ വർച്വൽ അസിസ്റ്റന്‍റും പറയുന്നതാവും കൂടുതൽ ഇഷ്ടം. ഇന്ത്യയിലാണെങ്കിൽ മഹാരാഷ്‌‌ട്രക്കാർ പറയുന്ന ഇംഗ്ലീഷല്ല ഗുജറാത്തിൽ..., ആന്ധ്രയിലേത് തമിഴ്നാട്ടിലേതു പോലെയുമല്ല. അതുകൊണ്ടുതന്നെ അലെക്സയുടെയും സിരിയുടെയും ട്യൂഷൻ ടീച്ചർമാർ അല്പം കൂടുതൽ കഷ്ടപ്പെടേണ്ടിവരും.

ഇംഗ്ലീഷിന്‍റെയും ഹിന്ദിയുടെയും ഭാഗങ്ങൾ ഭാഷാ പ്രയോഗത്തിൽ വരുന്നതിനാലാണ് ഹിംഗ്ലീഷ് എന്ന വാക്ക് പ്രചാരത്തിലായത്. ഒരു ഹിന്ദി വാക്കും ഇംഗ്ലീഷ് വാക്കും ചേർത്ത് രണ്ടിന്‍റെയും അർഥമല്ലാത്ത മറ്റൊരു വാക്കുണ്ടാക്കുന്നതും ഇന്ത്യക്കാർക്ക് ശീലമാണ്. മിക്സ്ചറുണ്ടാക്കുന്നത് എന്തിനാണെന്ന് വർച്വൽ അസിസ്റ്റന്‍റ് തിരിച്ചറിയുന്നില്ലെങ്കിൽ സംഗതി പൊളിയും. ഇതു ഗൗരവത്തിലെടുത്തുതന്നെയാണ് ടെക് വന്പന്മാർ പ്രവർത്തിക്കുന്നതും.

ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് കന്പനികൾ വിലകൾ താഴ്ത്തിയാണ് ഇത്തരം ഉപകരണങ്ങൾ അവതരിപ്പിക്കുന്നത്. ആമസോണ്‍ ഏതാണ്ട് 30 ശതമാനം വിലക്കുറവാണ് നൽകുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

- വി.ആർ.