മഹീന്ദ്രയുടെ മുഖം മിനുക്കിയ കുഞ്ഞൻ എസ്‌‍യുവി
മഹീന്ദ്രയുടെ മുഖം മിനുക്കിയ കുഞ്ഞൻ എസ്‌‍യുവി
Monday, November 27, 2017 4:00 AM IST
കുഞ്ഞൻ എസ്‌യുവി വിഭാഗത്തിലേക്ക് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അവതരിപ്പിച്ച മോഡലാണ് കെയുവി 100. 2016ൽ നിരത്തിലെത്തിയ കുഞ്ഞൻ എസ്‌യുവി രണ്ടു വയസ് പൂർത്തിയാക്കാൻ തയാറെടുക്കുന്പോൾ നിരവധി മാറ്റങ്ങളോടെ വീണ്ടും അവതരിച്ചിരിക്കുകയാണ്, കെയുവി 100 എൻഎക്സ്ടി എന്ന പേരിൽ. മാരുതിയുടെ ഇഗ്നിസും ഹ്യുണ്ടായി ഗ്രാൻഡ് 10ന്‍റെ ഫേസ് ലിഫ്റ്റും പ്രധാന എതിരാളികളായി ഉള്ളപ്പോൾ കൂടുതൽ സ്റ്റൈലിഷിനൊപ്പം സ്മാർട്ട് ഫീച്ചറുകളും പുതിയ കെയുവി 100ൽ ഉൾക്കൊള്ളിക്കാൻ മഹീന്ദ്ര ശ്രദ്ധിച്ചിട്ടുണ്ട്. എൻഎക്സ്ടിയുടെ ടോപ് എൻഡ് വേരിയന്‍റായ കെ8 ആണ് ഓട്ടോസ്പോട്ട് ടെസ്റ്റ് ഡ്രൈവിന് ഉപയോഗിച്ചത്.

ഓരോ മോഡൽ വാഹനം ഇറങ്ങുന്പോഴും നിശ്ചിത ഇടവേളകളിൽ പരിഷ്കരിച്ച പതിപ്പുകൾ ഇറക്കുന്നത് സമീപകാലത്ത് കൂടിവരുന്നുണ്ട്. അതുകൊണ്ടുതന്നെ എൻഎക്സ്ടിയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടെന്നു പറയാം. ഗ്രില്ലിൽതന്നെ ആദ്യമാറ്റം പ്രകടം. ആദ്യമോഡലിൽ എംബ്ലത്തിന് ഇരുവശത്തുമുള്ള ആറു സ്ലാറ്റുകൾ എൻഎക്സ്ടിയിൽ വരുന്പോൾ ബംബറിലേക്ക് കയറിയിട്ടുണ്ട്. കൂടാതെ ഹെഡ്‌ലാന്പ് ക്ലസ്റ്റർ പുതിയതാണെന്നു മാത്രമല്ല പുതിയ ഡിആർഎലുകളും സ്ഥാനംപിടിച്ചിരിക്കുന്നു. വീൽ ആർച്ചിലെ ബ്ലാക്ക് ക്ലാഡിംഗുകൾക്കു വീതി കൂടി. സൈഡ് മിററുകളിൽ ഇൻഡിക്കേറ്ററുകൾ, പുതിയ അലോയ് വീലുകൾ, പരിഷ്കരിച്ച ടെയ്ൽ ലൈറ്റുകൾ, മാറ്റം വരുത്തിയ റിയർ ബംബർ തുടങ്ങിയവ എടുത്തുപറയാവുന്ന മാറ്റങ്ങളാണ്.

കാബിൻ

ഏഴ് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റമാണ് കാബിനിലെ പ്രധാന ആകർഷണം. ഇതിൽ ബ്ലൂടൂത്ത്, ഓക്സിലറി കണക്ടിവിറ്റികൾക്കൊപ്പം നാവിഗേഷനുമുണ്ട്. മൈലേജ്, സർവീസ് ഹിസ്റ്ററി, ഡിആർഎൽ ഓഫ്/ഓൺ തുടങ്ങി വാഹനത്തിന്‍റെ വിവരങ്ങൾ ഈ പുതിയ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റത്തിൽ ലഭ്യമാണ്. കെ 6 പ്ലസ് വേരിയന്‍റ് മുതലാണ് ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം ലഭിക്കൂ. ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ എന്നീ ആപ്ലിക്കേഷനുകൾ ലഭ്യമല്ല. ഡാഷ്ബോർഡ് പാനലുകൾ കുറേക്കൂടി ആകർഷകമായി.

ജോയ് സ്റ്റിക്കിനു സമാനമായ ഗിയർ ലിവർ, മൂന്നു സ്പോക്ക് സ്റ്റിയറിംഗ് വീൽ, ഡാഷ്ബോർഡിൽ ചേർത്തിരിക്കുന്ന പാർക്കിംഗ് ബ്രേക്ക്, 6 സീറ്റർ ലേഒൗട്ടിലെ അണ്ടർ സീറ്റ് സ്റ്റോറേജ് തുടങ്ങിയവ അതേപടി നിലനിർത്തിയിട്ടുണ്ട്. ഇവയൊക്കെ ബേസ് വേരിയന്‍റ് മുതൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. എൻഎക്സ്ടി 6 സീറ്റർ വാഹനമാണെങ്കിലും മുൻകൂട്ടി ഓർഡർ നല്കിയാൽ അഞ്ചു സീറ്റർ വേരിയന്‍റും മഹീന്ദ്ര നിർമിച്ചു നല്കും.


വേരിയന്‍റുകൾ

കെ2, കെ2 പ്ലസ്, കെ4 പ്ലസ്, കെ 6 പ്ലസ്, കെ8 പ്ലസ്, കെ 8 ഡുവൽ ടോണ്‍ എന്നിങ്ങനെ ആറു വേരിയന്‍റുകളിൽ എത്തുന്ന എൻഎക്സ്ടി ആറു നിറങ്ങളിലും രണ്ട് ഡുവൽ ടോണിലും ലഭ്യമാണ്. 5 സീറ്റർ വേരിയന്‍റുകൾ കെ4 പ്ലസ്, കെ 6 പ്ലസ്, കെ8 വേരിയന്‍റുകളിൽ മാത്രമേ ലഭ്യമാകൂ.

സുരക്ഷ

സ്റ്റാൻഡാർഡ് വേരിയന്‍റ് മുതൽ എബിഎസ്, ഇബിഡി ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, രണ്ടാം വേരിയന്‍റ് അതായത് കെ2 പ്ലസ് വേരിയന്‍റ് മുതൽ മാത്രമേ ഡുവൽ ഫ്രണ്ട് എയർബാഗുകൾ ലഭ്യമാകൂ. റിയർ പാർക്കിംഗ് സെൻസറുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ട്സ് തുടങ്ങിയവ കെ8ൽ മാത്രം.

എൻജിൻ

ആദ്യപതിപ്പിലുണ്ടായിരുന്ന 1.2 ലിറ്റർ ജി8 എം ഫാൽക്കണ്‍ പെട്രോൾ എൻജിനും 1.2 ലിറ്റർ എം ഫാൽക്കണ്‍ ഡി 75 ഡീസൽ എൻജിനുംതന്നെയാണ് വാഹനത്തിന്‍റെ കരുത്ത്. അഞ്ചു സ്പീഡ് മാന്വൽ ട്രാൻസ്മിഷനിൽ മാത്രമേ ഇപ്പോൾ എത്തുന്നുള്ളൂവെങ്കിലും അടുത്ത വർഷം എഎംടി വേർഷൻ പ്രതീക്ഷിക്കാം.

വില

പെട്രോൾ 6 സീറ്റർ : 4.49 - 6.58 ലക്ഷം
പെട്രോൾ 5 സീറ്റർ : ` 5.27 - 6.44 ലക്ഷം
ഡീസൽ 6 സീറ്റർ : ` 5.49 - 7.5 ലക്ഷം
ഡീസൽ 5 സീറ്റർ : ` 6.14 - 7.37 ലക്ഷം

ഓട്ടോസ്പോട്ട് വെർഡിക്ട്

സസ്പെൻഷൻ, റൈഡ് ക്വാളിറ്റി എന്നിവ കൂടുതൽ മെച്ചപ്പെടുത്താൻ കെയുവി 100 എൻഎക്സ്ടിക്ക് കഴിഞ്ഞിട്ടുണ്ട്. മുൻ മോഡലിൽ എൻജിൻ വൈബ്രേഷനും ശബ്ദവും പ്രകടമായിരുന്നെങ്കിൽ പുതിയതിൽ അത് ഇല്ലാതാക്കിയിട്ടുണ്ട്. മൊത്തത്തിൽ ഡ്രൈവിംഗ് സുഖവും യാത്രാസുഖവും നല്കുന്നു. ആറു സീറ്റർ എന്നാണ് പറയുന്നതെങ്കിലും മുന്നിൽ രണ്ടു മുതിർന്നവർക്കും ഒരു കുട്ടിക്കും മാത്രമേ സുഖകരമായി യാത്രചെയ്യാൻ കഴിയൂ.

ഓട്ടോസ്പോട്ട്/ഐബി