അവർക്കൊപ്പവും ഗൂഗിൾ
അവർക്കൊപ്പവും ഗൂഗിൾ
Tuesday, March 20, 2018 2:27 PM IST
ചലനശേഷിയില്ലാത്ത ഒരു വിദേശയുവതി വീൽചെയറിൽ തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ ഒരു റോഡിൽ എത്തപ്പെട്ടത് മാസങ്ങൾക്കുമുന്പ് വലിയ വാർത്തയായിരുന്നു. ആ വഴിയിലൂടെ സുരക്ഷിതമായി വീൽചെയറിൽ സഞ്ചരിക്കാമോ എന്നൊന്നും അവർക്കറിയുമായിരുന്നില്ല. നമ്മളൊന്നും അത്തരമൊരവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല എന്നതാണ് ശരി. എന്നാലിതാ, ഗൂഗിൾ അതുപോലുള്ളവരുടെ സഞ്ചാരസൗകര്യത്തെക്കുറിച്ചു ചിന്തിക്കുന്നു. അതിനു കാരണമായതോ അവരുടെതന്നെ ഒരു ജീവനക്കാരനു നേരിട്ട അപകടവും. കഥ ഇങ്ങനെ:

എട്ടുവർഷം മുന്പാണ്. വഴിയിലൂടെ നടന്നുപോകുകയായിരുന്ന സാഷാ ബ്ലെയർ-ഗോൾഡൻസണ്‍ എന്ന ഗൂഗിൾ ജീവനക്കാരന്‍റെ തലയിൽ ഒരു വലിയ മരക്കൊന്പ് അടർന്നുവീണു. തലയ്ക്കു ഗുരുതരമായ പരിക്കേറ്റ അയാൾ കുറേനാൾ അബോധാവസ്ഥയിൽ കിടന്നു. ബോധംവീണ്ടുകിട്ടുന്പോൾ അയാളുടെ ശരീരം ഭാഗികമായി തളർന്നിരുന്നു. ഏതാണ്ടു രണ്ടുവർഷത്തെ ചികിത്സയ്ക്കുശേഷം അയാൾ ഒരു വീൽചെയറിൽ ഓഫീസിൽ തിരിച്ചെത്തി. അന്നേ ബ്ലെയറിന്‍റെ മനസിൽ പുതിയൊരാശയമുണ്ടായിരുന്നു. ഭിന്നശേഷിയുള്ളവർക്കായി തന്‍റെ സ്ഥാപനം രൂപകല്പനചെയ്യുന്ന പ്രോഡക്ടുകൾക്കും സർവീസുകൾക്കുംവേണ്ടി പുതുതായി എന്തെങ്കിലും ചെയ്യണമെന്ന്.

ഭിന്നശേഷിയുള്ളവർക്കു തങ്ങളുടെ സേവനങ്ങൾ എങ്ങനെ മെച്ചപ്പെട്ട രീതിയിൽ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ചു പഠനം നടത്തുന്ന ഒരു സംഘം അന്നേ ഗൂഗിളിലുണ്ട്. എന്നാൽ ബ്ലെയറിന് സ്വന്തം ഓഫീസിൽ എത്തിപ്പെടാൻ നേരിടേണ്ടിവന്ന പ്രയാസങ്ങൾ ഗൂഗിൾ സംഘത്തെ അല്പംകൂടി ചിന്തിപ്പിച്ചു. ന്യൂയോർക്ക് നഗരത്തിലെ സബ് വേകളിലൂടെ ഒരു ഭിന്നശേഷിക്കാരനു സഞ്ചരിക്കാൻ എന്തുമാത്രം പ്രയാസപ്പെടണമെന്ന് ഉൗഹിക്കാമല്ലോ. ബ്ലെയറിന്‍റെകൂടി സേവനം ഈ മേഖലയിലേക്കു പ്രയോജനപ്പെടുത്തി. തങ്ങളുടെ പതിവു ജോലികൾക്കുപുറമേ പുതിയ ഏതെങ്കിലും പ്രോജക്ടുകൾക്കുവേണ്ടി സ്വയം മുൻകൈ എടുത്ത് പ്രവർത്തിക്കുന്ന രീതിയുണ്ട് ഗൂഗിളിൽ. 20 പെർസെന്‍റ് പ്രോജക്ട് എന്നാണ് അതിനു പേര്. ബ്ലെയറും മറ്റു രണ്ടുപേരും ചേർന്ന് ഈ രീതിയിൽ പുതിയൊരു ഫീച്ചർ വികസിപ്പിച്ചു. ഗൂഗിൾ മാപ്സിന്‍റെ കാര്യത്തിൽ വലിയൊരു വഴിത്തിരിവാണത്. ലോകത്തെ ഏതാനും വൻനഗരങ്ങളിലെ മാപ്പുകളിൽ ഇനി മുതൽ വീൽചെയർ ആക്സസബിൾ റൂട്ടുകൾ സെർച്ച് ചെയ്യാം.


ന്യൂയോർക്ക്, ലണ്ടൻ, ടോക്കിയോ, മെക്സിക്കോ സിറ്റി, ബോസ്റ്റണ്‍, സിഡ്നി എന്നിവയാണവ. ഇവിടങ്ങളിൽ വീൽ ചെയറിൽ സഞ്ചരിക്കേണ്ടവർക്ക് സുഗമമായും സുരക്ഷിതമായും പോകാവുന്ന പാതകൾ ഗൂഗിൾ മാപ്സ് കാണിച്ചുതരും. കുട്ടികളെ സ്ട്രോളറിൽ കൊണ്ടുപോകുന്നവർക്കും ഇത്തരം പാതകൾ ഉപയോഗപ്രദമാണ്.

അധികം വൈകാതെ കൂടുതൽ നഗരങ്ങളിലേക്ക് ഈ സർവീസ് എത്തുമെന്നാണ് ഗൂഗിളിന്‍റെയും ബ്ലെയറിന്‍റെയും പ്രതീക്ഷ. ഇന്ത്യൻ നഗരങ്ങൾക്ക് ഇത് എത്രമാത്രം പ്രായോഗികമാകുമെന്ന് സംശയമുണ്ടെങ്കിലും ഇങ്ങനെയും സാധ്യമാണെന്ന തിരിച്ചറിവ് പുതിയ പാതകൾ തുറക്കാൻ വെളിച്ചമാകുമെന്നു കരുതാം.

വി.ആർ. ഹരിപ്രസാദ്