Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രി...
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം...
പാലിലും അധ്യാപനത്തിലും മായം ചേർ...
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ ...
പവർഫുൾ അര്‍ച്ചന
സബിത പറയുന്നു; "മനം പോലെ മംഗല്യ...
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സ...
അതുല്യ നേട്ടവുമായി അതുല്യ ദിനേ...
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പ...
Previous
Next
Sthreedhanam
പെണ്‍ഹൃദയം അപകടത്തില്‍
Friday, March 23, 2018 4:04 PM IST
ചികിത്സയും ശുശ്രൂഷയും ലഭിക്കുന്നതില്‍ സ്ത്രീകള്‍ പുരുഷന്മാരെ അപേക്ഷിച്ച് എന്നും പിന്നിലാണ്. നിസാരമായ അസ്വാസ്ഥ്യങ്ങള്‍ക്കുപോലും പുരുഷന്മാര് വൈദ്യസഹായം തേടിയെത്തിയപ്പോള്‍ മാരകമായ ദീനങ്ങള്ക്കടിമപ്പെട്ട സ്ത്രീകള്‍ പലപ്പോഴും തക്കസമയത്ത് ചികിത്സ കിട്ടാതെ മരിക്കുന്നുണ്ട്. വേള്‍ഡ് ഹാര്ട്ട്് ഫെഡറേഷന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് പ്രതിവര്‍ഷം 91 ലക്ഷം സ്ത്രീകള്‍ ഹൃദയധമനീരോഗങ്ങള്‍ മൂലം മരിക്കുന്നുണ്ട്.
സ്തനാര്‍ബുദമല്ല വില്ലന്‍
ഹൃദ്രോഗം സ്ത്രീകളെ ബാധിക്കാറില്ലെന്നാണ് പലരുടെയും ധാരണ. എന്നാല്‍ സ്ത്രീകളെ അകാലമരണത്തിലേക്കു വലിച്ചിഴയ്ക്കുന്ന സുപ്രധാന വില്ലന്‍ സ്തനാര്‍ബുദമല്ല, ഹൃദ്രോഗമാണ്.
സ്ത്രീമരണങ്ങള്‍ ഏറെയും ഹൃദ്രോഗത്താല്‍
വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് പ്രതിവര്‍ഷം 91 ലക്ഷം സ്ത്രീകള്‍ ഹൃദയധമനീരോഗങ്ങള്‍മൂലം മരിക്കുന്നു. ഈ മരണസംഖ്യ അര്‍ബുദം, ക്ഷയരോഗം, എയ്ഡ്സ്, മലേറിയ എന്നിവ മൂലം ഉണ്ടാകുന്നതിനേക്കാള്‍ കൂടുതലാണ്. ലോകത്താകമാനമുള്ള 35 ശതമാനം സ്ത്രീകളും ഹൃദ്രോഗാനന്തരമാണ് മരിക്കുന്നത്. സാമ്പത്തികമായി താഴേക്കിടയിലുള്ള രാജ്യങ്ങളിലെ സ്ത്രീകളിലാണ് ഹൃദയധമനീ രോഗങ്ങള്‍മൂലമുള്ള മരണസാധ്യത കൂടുതലായി കാണുന്നത്. ഇത് ഗര്‍ഭാനന്തര രോഗങ്ങള്‍മൂലമുള്ള മരണസംഖ്യയേക്കാള്‍ വളരെ കൂടുതലാണുതാനും. 1990ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2020 ആകുന്നതോടെ സ്ത്രീകളിലെ ഹൃദ്രോഗസാധ്യത 120 ശതമാനമായി ഉയരും.
ഹൃദയാഘാതത്തിനുശേഷം പെെട്ടന്നുണ്ടാകുന്ന മരണസംഖ്യ നോക്കിയാല്‍ സ്ത്രീകള്‍ (52 ശതമാനം) പുരുഷന്മാരെക്കാള് (47 ശതമാനം) മുന്‍നിരയില്‍തന്നെയാണ്. അറ്റാക്കിനുശേഷം മൂന്നില്‍ രണ്ട് സ്ത്രീകളും ഇതിന്റെ സങ്കീര്‍ണതകള്‍ അനുഭവിച്ച് ജീവിതം നയിക്കുന്നു. 1970നുശേഷം ഹൃദയപരാജയംമൂലം ആശുപത്രികളില്‍ സ്ഥിരമായി പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും സ്ത്രീകളാണ് മുന്നില്‍.
ഋതുവിരാമത്തിനുമുമ്പ് സുലഭമായുള്ള സ്ത്രൈണഹോര്‍മോണുകളായ ഈസ്ട്രോജന്റെയും മറ്റും പരിരക്ഷകൊണ്ട് സ്ത്രീകള്‍ക്കു പുരുഷന്മാരെക്കാള് സാധാരണ പത്തുവര്‍ഷം കഴിഞ്ഞാണ് ഹൃദ്രോഗമുണ്ടാകുന്നത്. ഹൃദ്രോഗകാരണങ്ങള്‍ തേടിയുള്ള പല ഗവേഷണങ്ങളിലും സ്ത്രീകള്‍ക്കു വേണ്ടത്ര പ്രാതിനിധ്യം നല്കപ്പെടുന്നില്ല.
രണ്ട് റിസ്ക് സ്കോറുകള്‍
സ്ത്രീകളിലെ ഹൃദ്രോഗതീവ്രത അളക്കാനുള്ള മാനദണ്ഡം ഫ്രാമിങ്ങാം റിസ്ക് സ്കോറും റെയ്നോള്‍ഡ്സ് റിസ്ക് സ്കോറുമാണ്. ഫ്രാമിങ്ങാം റിസ്ക് സ്കോര്‍ 20 ശതമാനത്തില്‍ അധികരിച്ചാല്‍ ഹൃദ്രോഗസാധ്യത അപായനിലയിലെത്തുന്നു. 25,000 സ്ത്രീകളെ ഉള്‍പ്പെടുത്തി നടത്തിയ വിമന്‍സ് ഹെല്‍ത്ത് സ്റ്റഡിയില്നിന്ന് രൂപംകൊണ്ട റെയ്നോള്‍ഡ്സ് റിസ്ക് സ്കോര്‍ ഹൃദ്രോഗതീവ്രത അനാവരണം ചെയ്യുന്ന കാര്യത്തില്‍ ഫ്രാമിങ്ങാം റിസ്ക് സ്കോറിനേക്കാള്‍ മെച്ചപ്പെട്ടതാണ്. ഹൃദ്രോഗതീവ്രതയുടെ സൂചകങ്ങളായ എച്ച്എസ്സിആര്‍പി, പാരമ്പര്യം ഇവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റെയ്നോള്‍ഡ്സ് റിസ്ക് സ്കോര്‍ കൂടുതല്‍ സൂക്ഷ്മതയോടെ ഹൃദ്രോഗസാധ്യത കണ്ടുപിടിക്കുന്നു.
കൊളസ്റ്ററോള്‍ സൂക്ഷിക്കുക
അധികരിച്ച പൊതുവായ കൊളസ്റ്ററോളും സാന്ദ്രതകുറഞ്ഞ എല്‍ഡിഎല്‍ കൊളസ്റ്ററോളും താരതമ്യേന പ്രായംകുറഞ്ഞ സ്ത്രീകളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. എന്നാല്‍ പ്രായഭേദമെന്യേ സ്ത്രീകളെ രോഗാതുരമാക്കുന്നതാണ് കുറഞ്ഞ എച്ച്ഡിഎലും കൂടിയ ട്രൈഗ്ലിസറൈഡുകളും.
പ്രായം, പാരമ്പര്യം, വര്‍ധിച്ച കൊളസ്റ്ററോള്‍, പുകവലി, അമിത രക്തസര്‍ദ്ദം, ആര്‍ത്തവവിരാമം തുടങ്ങിയവയെല്ലാം കാലാന്തരത്തില്‍ സ്ത്രീകളെ രോഗാതുരരാക്കുന്നു.
പ്രായം
ഹൃദ്രോഗമുണ്ടാകുന്നതിന് പ്രായം ഏറ്റവും ശക്തമായ അപകടഘടകമാണ്. സാധാരണനിലയില്‍ ഹൃദയാഘാതം പുരുഷന്മാരെക്കാള് 10/15 വര്‍ഷങ്ങള്‍ താമസിച്ചാണ് സ്ത്രീകളിലുണ്ടാകുന്നത്. അറുപത് വയസ് കഴിഞ്ഞാല്‍ ഹൃദ്രോഗസാധ്യത സ്ത്രീകളില്‍ വര്‍ധിക്കുന്നു. 45നും 64നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളില്‍ എട്ടിലൊന്ന് എന്ന കണക്കിനും 65 കഴിഞ്ഞവര്‍ക്ക് മൂന്നിലൊന്ന് എന്ന തോതിലും ഹൃദ്രോഗമുണ്ടാകുന്നു.
പാരമ്പര്യം
ജനിതകപരമായ പ്രവണത സ്ത്രീകളില്‍ ഒരു സ്വതന്ത്രമായ ആപത്ഘടകംതന്നെ. മാതാപിതാക്കള്‍ക്കോ അവരുടെ സഹോദരങ്ങള്‍ക്കോ ചെറുപ്പത്തിലേ ഹൃദയാഘാതമുണ്ടായിുണ്ടെങ്കില് അതിനടിമപ്പെടാനുള്ള സാധ്യതയേറുന്നു. എന്സിഇപിഎടിപി മാര്‍ഗരേഖകള്‍ നിര്‍വചിക്കുന്ന പ്രകാരം സ്ത്രീകള്‍ക്ക് 65 വയസിനുമുമ്പും പുരുഷന്മാര്ക്ക് 55 വയസിനുമുമ്പും ഹൃദയാഘാതമുണ്ടായാല്‍ ഇക്കൂട്ടര്‍ക്കു പാരമ്പര്യപ്രവണത പ്രബലമായുണ്ട്.
ഇരുപത് വയസ്സായാല്‍ സ്ക്രീന്‍ ചെയ്യണം
കൊളസ്റ്ററോള്‍
പ്രത്യേകിച്ചും 65 വയസിനുമേലുള്ള സ്ത്രീകളില്‍ വര്‍ധിച്ച കൊളസ്റ്ററോള്‍ ഹൃദ്രോഗത്തിലേക്കുള്ള കുറുക്കുവഴിതന്നെയാണ്. ഫ്രാമിങ്ങാം പഠനത്തില്‍ 265 മില്ലി ഗ്രാം ശതമാനത്തില്‍ കൂടുതല്‍ പൊതുവായ കൊളസ്റ്ററോളുള്ള സ്ത്രീകളില്‍ 205 ഉള്ളവരേക്കാള്‍ മൂന്ന് മടങ്ങ് കൂടുതലായി ഹൃദ്രോഗസാധ്യത കണ്ടു. ചുരുക്കത്തില്‍ കൊളസ്റ്ററോള്‍ ഒരു ശതമാനം കൂടിയപ്പോള്‍ ഹൃദയാഘാതം രണ്ടു ശതമാനം വര്‍ധിച്ചു.
65 വയസ് കവിഞ്ഞ സ്ത്രീകളില്‍ ട്രൈഗ്ലിസറൈഡുകളുടെ ആധിക്യവും നല്ല എച്ച്ഡിഎലിന്റെ അപര്യാപ്തതയും ഹൃദ്രോഗസാധ്യത പതിന്മടങ്ങാക്കുന്നു. നാഷണല്‍ കൊളസ്റ്ററോള്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന്റെ നിര്‍ദേശപ്രകാരം 20 വയസ് തികഞ്ഞ സ്ത്രീകളില്‍ പൊതുവായ കൊളസ്റ്ററോളും എച്ച്ഡിഎലും കൃത്യമായി സ്ക്രീന്‍ ചെയ്യണം.
സ്റ്റാറ്റിന് മരുന്നുകള്‍ പ്രയോജനപ്രദം
കൊളസ്റ്ററോള്‍ കുറയ്ക്കുന്ന നൂതന ഉപാധിയായ സ്റ്റാറ്റിന് മരുന്നുകളുടെ ഉപയോഗംകൊണ്ട് കൊഴുപ്പിന്റെ അളവ് 11 - 54 ശതമാനംവരെ കുറയ്ക്കുവാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മേല്പറഞ്ഞ ഗവേഷണങ്ങളിലെല്ലാം സ്ത്രീകളുടെ പ്രാതിനിധ്യം 20 ശതമാനത്തില്‍ കുറവാണെങ്കിലും അവര്‍ക്കും ഇതിന്റെ പ്രയോജനം ഒരുപോലെ ലഭ്യമാകുമെന്ന് തെളിഞ്ഞു.
സ്ഥിരമായ സ്റ്റാറ്റിന് മരുന്നുകളുടെ ഉപയോഗം ഹൃദ്രോഗവും അതിന്റെ സങ്കീര്‍ണതകളും 11 ശതമാനംവരെ കുറയ്ക്കുമെന്ന് ലിപ്പിഡ് സ്റ്റഡിയിലും 54 ശതമാനംവരെ ലഘൂകരിക്കുമെന്ന് ഗ്രീസ് സ്റ്റഡിയിലും കണ്ടെത്തി. രക്തത്തിലെ കൊളസ്റ്ററോള്‍ ഉപഘടകങ്ങളുടെ തോത് കുറയ്ക്കുന്നതുകൂടാതെ കൊറോണറികളിലെ പ്ലാക്കിന്റെ ദൃഢത ശാക്തീകരിക്കുക, ശ്വേതരക്താണുക്കള്‍ കട്ടിപിടിക്കാതെ സൂക്ഷിക്കുക, ധമനികളിലെ ഉള്‍പ്പാളികളിലെ എന്േറാത്തീലിയന് കോശങ്ങളെ ആരോഗ്യപൂര്ണമാക്കുക തുടങ്ങിയ സുപ്രധാനങ്ങളായ തുടര്‍ഫലങ്ങളും സ്റ്റാറ്റിന് ഔഷധങ്ങളുടെ ഉപയോഗംകൊണ്ട് ഉണ്ടാകുമെന്ന് തെളിഞ്ഞു. 2004ല്‍ പരിഷ്കരിച്ച എന്സിഇപിഎറ്റിപി- 3 മാര്‍ഗനിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ സ്ഥിരീകരിച്ച ഹൃദ്രോഗമുള്ളവരില്‍ ചീത്ത കൊളസ്റ്ററോള്‍ (എല്‍ഡിഎല്‍) 70ല്‍ കുറയ്ക്കണമെന്ന് നിഷ്കര്‍ഷിക്കുന്നു.
മസ്തിഷ്കാഘാതം കൂടുതല്‍
2003 ല്‍ ആഗോളതലത്തില്‍ നടത്തിയ സര്‍വേയില്‍ ഹൃദ്രോഗതീവ്രതയുള്ള ഭൂരിപക്ഷം സ്ത്രീകളിലും കൊളസ്റ്ററോള്‍ കുറയ്ക്കുവാനുള്ള സമുചിതമായ ചികിത്സ നടന്നിില്ല.
സ്ത്രീകള്‍ക്ക് ഹാര്ട്ടറ്റാക്കിനെക്കാള് കൂടുതലായി മസ്തിഷ്കാഘാതമാണ് സാധാരണ ഉണ്ടാകുന്നത്. ഇതിനുള്ള സാധ്യതയും 48 ശതമാനം കുറയുന്നതായി സ്റ്റാറ്റിന് ഉപയോഗം തെളിയിച്ചു.
പുകവലിച്ചാല്‍ രോഗം തീര്‍ച്ച
പുകവലി സ്ത്രീകളില്‍ കൂടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. പാസീവ് സ്മോക്കിംഗിന് അടിമപ്പെടുന്ന സ്ത്രീകള്‍ക്കു ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത 15 ശതമാനമാണ്. പുകവലിക്കുന്ന സ്ത്രീകള്‍ക്ക് സ്ട്രോക്കിനുള്ള സാധ്യത പുകവലിക്കാത്തവരെ അപേക്ഷിച്ച് രണ്ടുമടങ്ങാണ്. ഇക്കൂട്ടരില്‍ പ്രഷറും അനിയന്ത്രിതമാകുന്നു.
60 ശതമാനം ഹൃദയാഘാതവും 21 ശതമാനം ഹൃദ്രോഗാനന്തര മരണവും പുകവലിയുടെ തിക്തഫലമാണ്. 15- 24 സിഗരറ്റുവരെ വലിക്കുന്ന സ്ത്രീകളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത 2.4 മടങ്ങാണെങ്കില്‍ 25 സിഗരറ്റില്‍ കൂടുതല്‍ വലിക്കുന്നവരില്‍ ഇത് ഏഴ് മടങ്ങാണ്. ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്ന പുകവലിക്കാരില്‍ ഹൃദ്രോഗവും പ്രഷറും വളരെ കൂടുന്നു. 25 സിഗരറ്റില്‍ കൂടുതല്‍ വലിക്കുന്ന, ഗര്‍ഭനിരോധന ഗുളികകള്‍ സേവിക്കുന്ന സ്ത്രീകളില്‍ അറ്റാക്കിനുള്ള സാധ്യത 4.8 ഇരിയാണെങ്കില് പുകവലിക്കാതിരിക്കുകയും ഗര്‍ഭനിരോധന ഗുളികകളെടുക്കുകയും ചെയ്യുന്നവരില്‍ ഇത് 2.3 ഇരിയാണ്. നഴ്സസ് ഹെല്‍ത്ത് സ്റ്റഡിയില്‍ പുകവലി നിര്‍ത്തിയ സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത സാരമായി കുറഞ്ഞു. ഒട്ടും പുകവലിക്കാത്ത സ്ത്രീകളുടെ ആരോഗ്യനിലയിലെത്താന് പുകവലി നിര്‍ത്തിയവര്‍ 10 വര്‍ഷമെടുക്കും. പുകവലി നിര്‍ത്തുവാന്‍ സഹായിക്കുന്ന ബുപ്രൊപിയോണ്, വാറെനിക്ലിന് എന്നീ ഔഷധങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ സുലഭമാണ്.
വ്യായാമക്കുറവ്
വ്യായാമരഹിതമായ ജീവിതം ഹൃദ്രോഗത്തെ മാടിവിളിക്കുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ പ്രകാരം 39 ശതമാനം വെളുത്തവര്‍ഗക്കാരായ സ്ത്രീകളും 52 ശതമാനം കറുത്തവരും സ്ഥിരമായ വ്യായാമപദ്ധതികളില്‍ ഏര്‍പ്പെടുന്നില്ല. വ്യായാമം ചെയ്യാനുള്ള വൈമുഖ്യം കൂടുതലും പാവപ്പെട്ടവരില്ത്തന്നെയാണ്. ഊര്‍ജസ്വലമായ വ്യായാമം പ്രഷറും കൊളസ്ട്രോളും പ്രമേഹവും നിയന്ത്രിക്കുന്നു. അസ്ഥികളുടെ അടിസ്ഥാന സാന്ദ്രത വര്‍ധിപ്പിക്കുന്നു. മാനസികാരോഗ്യം സന്തുലിതമാക്കുന്നു. ചെറുതായ വ്യായാമമുറകള്‍പോലും ശരീരത്തില്‍ അത്ഭുത പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കുന്നു.
ഉപ്പ് കുറച്ചോളൂ
അശാസ്ത്രീയവും അപഥ്യവുമായ ഭക്ഷണരീതികള്‍ പലപ്പോഴും ഹൃദയാഘാതത്തിനു കാരണമാകുന്നു. ചുവന്ന മാംസം, ട്രാന്‍സ്ഫാറ്റ്സ്, കൊഴുപ്പുള്ള പദാര്‍ഥങ്ങള്‍ എന്നിവ വില്ലനാണ്. പഴവര്‍ഗങ്ങളും പച്ചക്കറികളും പ്രകൃതിയുടെ നാരുകളടങ്ങുന്ന ധാന്യങ്ങള്‍, മത്സ്യം ഇവ കുറഞ്ഞത് ആഴ്ചയില്‍ രണ്ടുപ്രാവശ്യമെങ്കിലും കഴിക്കണം. ഭക്ഷണത്തില്‍ പൂരിതകൊഴുപ്പിന്റെ അംശം പത്തു ശതമാനത്തിലും കൊളസ്ട്രോളിന്റെ അളവ് 300 മില്ലിഗ്രാമിലും കുറയണം. കറിയുപ്പിന്റെ ഉപയോഗം ദിവസേന 23 ഗ്രാമില്‍ താഴെയാവണം.
പൊണ്ണത്തടി
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോക ജനസംഖ്യയുടെ 42 ശതമാനം ആളുകള്‍ക്ക് അമിതവണ്ണമോ പൊണ്ണത്തടിയോ ഉണ്ട്. 2025ല്‍ ഇന്ത്യയില്‍ 24 ശതമാനം ആളുകളും അധികവണ്ണമുള്ളവരായിരിക്കും. പൊണ്ണത്തടിയുള്ള 60 ശതമാനം പേര്‍ക്ക് പ്രമേഹവും 40 ശതമാനം പേര്‍ക്ക് അമിതരക്തസമ്മര്‍ദവും ഉണ്ടാകുന്നു. ഇക്കൂട്ടരില്‍ ഹൃദയധമനീരോഗങ്ങളും 20 ശതമാനത്തിലധികം കണ്ടുവരുന്നു. ലോകത്താകമാനമായി 2.3 ദശലക്ഷം പേരാണ് പ്രതിവര്‍ഷം ദുര്മേദസുമൂലം മരിക്കുന്നത്. ഈ സംഖ്യ 2020ല്‍ അഞ്ച് ദശലക്ഷമായി ഉയരും.
വേസ്റ്റ് ലൈന്‍ ശ്രദ്ധവേണം
ശരീരഭാരം നിര്‍ണയിക്കുന്നതിന് ഉപയോഗിക്കുന്ന മാനദമാണ് ബോഡി മാസ് ഇന്‍ഡക്സ് അഥവാ ബി.എം.ഐ. ശരീരഭാരത്തെ ഉയരത്തിന്റെ വര്‍ഗംകൊണ്ട് ഹരിച്ചുകിട്ടുന്ന സംഖ്യയാണിത്. ഉയരം മീറ്ററിലും തൂക്കം കിലോഗ്രാമിലുമാവണം. ഇത് 25ല്‍ കൂടിയാല്‍ അമിതവണ്ണമുണ്ട്. 30ല്‍ അധികമായാല്‍ ദുര്മേദസുണ്ട്. 40ല്‍ കൂടിയാല്‍ ആപത്കരമായ സ്ഥിതിയിലാണ്. ഒരാളുടെ അരക്കെട്ടിന്റെ ചുറ്റളവും പ്രധാനമാണ്. ഇത് പുരുഷന്മാര്ക്ക് 90 സെന്റിമീറ്ററിലും സ്ത്രീകള്‍ക്ക് 80ലും അധികമാകരുത്.
കൊഴുപ്പ് മാത്രം കുറച്ചാല്പോരാ
പ്രമേഹവും പ്രഷറും കൊളസ്ട്രോളുമൊക്കെ വര്‍ധിക്കുന്നതുകൊണ്ട് അമിതവണ്ണം ഹൃദ്രോഗത്തിന്റെ സ്വതന്ത്രമായ ആപത്ഘടകംതന്നെ. സ്ത്രീകളില്‍ 30 ശതമാനംവരെ അധികരിക്കുമ്പോള്‍ ഹാര്‍ട്ടറ്റാക്കിനെ തുടര്‍ന്നുള്ള മരണസാധ്യത 3.3 മടങ്ങാകുന്നു.
പ്രമേഹത്തിന് പ്രിയം സ്ത്രീകളെ
പ്രമേഹം സ്ത്രീകളെ ഹൃദ്രോഗികളാക്കുന്നു. പ്രമേഹബാധിതരായ പുരുഷന്മാര്ക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത 23 മടങ്ങാകുമ്പോള്‍ സ്ത്രീകളിലേത് 37 മടങ്ങാണ്. ഹൃദ്രോഗാനന്തര മരണനിരക്കിന്റെ കാര്യത്തിലും സ്ത്രീകള്‍തന്നെയാണ് മുമ്പില്‍. എന്നാല്‍ ആന്‍ജിയോഗ്രാഫി എടുക്കുമ്പോള്‍ കാണുന്ന ഉപരിതല കൊറോണറി ധമനികളിലെ ബ്ലോക്കുകള്‍ (മാക്രോവാസ്കുലര്‍ രോഗം) പൊതുവേ പുരുഷന്മാരിലാണ് കൂടുതല്‍.
സ്ത്രീകളില്‍ ചെറിയ ധമനികളാണ് (മൈക്രോവാസ്കുലര്‍) അധികമായി രോഗാതുരമാകുന്നത്. കഴിഞ്ഞ മൂന്ന് ദശകങ്ങളിലെ ഹൃദ്രോഗാനന്തര മരണസാധ്യത പ്രമേഹരോഗികളായ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ വര്‍ധിക്കുന്നുണ്ട്. പ്രമേഹബാധ ഉണ്ടെന്നുള്ളതുതന്നെ സ്ത്രീകളിലെ ഹൃദ്രോഗാനന്തര മരണസാധ്യത 37 ശതമാനമായി ഉയര്‍ത്തി. ഇക്കൂട്ടരിലെ കൊളസ്ട്രോളും ക്രമാതീതമാകുന്നതായി കണ്ടു.
സ്ക്രീനിംഗ് ടെസ്റ്റുകള്‍ നേരത്തേ വേണം
അമേരിക്കന്‍ ഡയബെറ്റിസ് അസോസിയേഷന്റെ നിര്‍ദേശപ്രകാരം 45 വയസ് കഴിഞ്ഞ പുരുഷന്മാരിലും സ്ത്രീകളിലും പ്രമേഹസാധ്യതയുണ്ടോയെന്ന് കൃത്യകാലയളവുകളില് പരിശോധിക്കണം. ഈ സ്ക്രീനിംഗ് ടെസ്റ്റ് എല്ലാ മൂന്നുവര്‍ഷം കൂടുമ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കണം. ഗര്‍ഭകാലത്തു പ്രമേഹമുളളവരിലും ഇത്തരം സ്ക്രീനിംഗ് ടെസ്റ്റുകള്‍ കാലേക്കൂട്ടി ചെയ്യണം. ഗര്‍ഭകാലത്ത് ആദ്യമായി പ്രമേഹമുണ്ടാകുന്നവര്ക്ക് പിന്നീട് സ്ഥിരമായ പ്രമേഹത്തിന് അടിമപ്പെടാനുള്ള സാധ്യത രണ്ട് മടങ്ങാണ്.
ദുര്‍മേദസ്സ്, രക്താദിമര്‍ദം, വര്‍ധിച്ച കൊളസ്ട്രോള്‍ തുടങ്ങിയ അപകടഘടകങ്ങളുള്ള സ്ത്രീകളില്‍ ഇന്‍സുലിന്‍ പ്രതിബന്ധം കൂടിയുണ്ടോയെന്ന് പരിശോധിക്കണം. ഇക്കൂട്ടരില്‍ മെറ്റബോളിക് സിന്‍ഡ്രമിന്റെ എല്ലാ ലക്ഷണങ്ങളും കാണാം. പ്രമേഹബാധിതരായ സ്ത്രീകളിലെ പഞ്ചസാര ക്രമീകരിക്കുന്നതോടൊപ്പം കൊളസ്റ്ററോളും കര്‍ശനമായി ചികിത്സാവിധേയമാക്കണം.
രക്താദിമര്‍ദവും ഹൃദ്രോഗവും
അമിത രക്തസമ്മര്‍ദം സ്ത്രീകള്‍ക്കുതന്നെയാണ് കൂടുതല്‍ ഉണ്ടാകുന്നത്. 45 വയസുവരെ പുരുഷന്മാര്ക്ക് പ്രഷര്‍ കൂടുന്നതായി കണ്ടുവരുന്നു. എന്നാല്‍ ഈ കടമ്പ കടന്നാല്‍ സ്ത്രീകള്‍ക്കുതന്നെ കൂടുതലായി പ്രഷറുണ്ടാകുന്നു. പ്രത്യേകിച്ച് 65 വയസുകഴിഞ്ഞ 80 ശതമാനം സ്ത്രീകള്‍ക്കും വര്‍ധിച്ച രക്തസമ്മര്‍ദ്ദമുണ്ട്. ഗര്‍ഭനിരോധന ഗുളികകളെടുക്കുന്ന സ്ത്രീകളില്‍ പ്രഷര്‍ കൂടാനുള്ള സാധ്യത മൂന്നിരിയാണ്. രക്താദിമര്‍ദവും ഹൃദ്രോഗവും അഭേദ്യമായി ബന്ധപ്പെുകിടക്കുന്നു. പ്രഷറിനു കര്‍ശനമായ ചികിത്സ നടത്തിയപ്പോള്‍ വയോധികരായ 52 ശതമാനം സ്ത്രീകളില്‍ സ്ട്രോക്ക് 36 ശതമാനവും ഹൃദ്രോഗം 25 ശതമാനവും കുറയ്ക്കാന്‍ സാധിച്ചു.
ഏഴാം ജെ.എന്‍.ഡി. റിപ്പോര്‍ട്ട് പ്രകാരം പ്രഷര്‍ 120/80 മില്ലി മീറ്റര്‍ മെര്‍ക്കുറിയില്‍ അധികരിച്ചാല്‍ വ്യായാമം ചെയ്ത്, ഉപ്പ്, മദ്യം, ഭാരം എന്നിവ കുറച്ച്, പഴങ്ങളും പച്ചക്കറികളും ധാരാളം കഴിച്ച് പ്രഷര്‍ നിയന്ത്രിക്കണം. പ്രഷര്‍ 140/90ല്‍ കൂടിയാല്‍ ഔഷധചികിത്സ തുടങ്ങണം. പ്രഷറിന്റെ ഈ അളവ് പ്രമേഹബാധിതരിലും വൃക്കരോഗികളിലും 130/80 ആണ്. പ്രഷര്‍ ചികിത്സ വയോധികരായ സ്ത്രീകളില്‍ വളരെ കഷ്ടതരമാണ്. 70 - 79 വയസുള്ള 29 ശതമാനം സ്ത്രീകളില്‍ മാത്രമേ പ്രഷര്‍ പരിധിക്കുള്ളില്‍ കുറയുന്നുള്ളൂ.
സ്ത്രീകളിലെ മറ്റു ഹൃദ്രോഗങ്ങള്‍
സ്ത്രീകള്‍ക്ക് കൊറോണറി ധമനികളിലെ ജരിതാവസ്ഥമൂലമുള്ള ഹൃദ്രോഗം മാത്രമല്ല മറ്റു രോഗാവസ്ഥകളും ഉണ്ടാകുന്നുണ്ട്. ജന്മജാത ഹൃദ്രോഗം, സ്വയാര്‍ജിതമായ വാതപ്പനിമൂലമുള്ള വാല്‍വുകളുടെ അപചയം ഇവയ്ക്കെല്ലാം തക്കതായ ചികിത്സ ലഭിച്ചില്ലെങ്കില്‍ അകാലമരണത്തിന് കാരണമാവുകതന്നെ ചെയ്യും. ഗര്‍ഭധാരണവും പ്രസവവുമായി ബന്ധപ്പെ് അജ്ഞാതകാരണങ്ങളാല്‍ ഉണ്ടാകുന്ന കാര്‍ഡിയോമയോപ്പതി രോഗം ഒേറെ രോഗലക്ഷണങ്ങള്‍ക്ക് വിധേയമായി അവസാനം ഹൃദയപരാജയത്തിലേക്ക് തള്ളിവിടാറുണ്ട്. സ്ത്രീകളിലെ ഹൃദ്രോഗത്തെപ്പറ്റി പൊതുവേ പറയുമ്പോള്‍ മേല്‍പ്പറഞ്ഞ രോഗാതുരതകളും സവിശേഷശ്രദ്ധയര്‍ഹിക്കുന്നു.
ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ 10 വഴികള്‍
സ്ത്രീകളില്‍ ഹൃദയധമനീരോഗങ്ങള്‍ തടയാന്‍ 2011 ഫെബ്രുവരിയില്‍ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന് പ്രസിദ്ധീകരിച്ച പുതിയ മാര്‍ഗരേഖകള്‍:
1. പുകവലി കര്‍ശനമായി നിര്‍ത്തുക. പാസീവ് സ്മോക്കിംഗ് തടയുക. പുകവലി നിര്‍ത്താന്‍ കൗണ്‍സലിംഗ് നടത്തുക. വേണ്ടിവന്നാല്‍ മരുന്ന് കഴിക്കുക.
2. എല്ലാ ദിവസവും 30 മിനിറ്റെങ്കിലും ഊര്‍ജസ്വലമായി നടക്കുക. ഭാരം കൂടുതലുള്ള സ്ത്രീകള്‍ 60/90 മിനിറ്റ് നടക്കണം.
3. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ഫൈബര്‍ ഡയറ്റ്, മത്സ്യം തുടങ്ങിയവ സുലഭമായുള്ള നുഭക്ഷണം ആഴ്ചയില്‍ രണ്ടുപ്രാവശ്യമെങ്കിലും കഴിക്കുക. ദിവസേനയുള്ള ഭക്ഷണത്തില്‍ പൂരിതകൊഴുപ്പ് 10 ശതമാനത്തിലും കൊളസ്ട്രോള്‍ 300 മില്ലിഗ്രാമിലും കൂടരുത്. മദ്യം വര്‍ജിക്കുക. കറിയുപ്പ് മൂന്ന് ഗ്രാമില്‍ കുറയണം. ട്രാന്‍സ്ഫാറ്റി അമ്ലങ്ങള്‍ ഒരു ശതമാനത്തില്‍ കവിയരുത്.
4. ശരീരഭാരം കുറയ്ക്കുക. ബിഎംഐ 24.9ലും അരക്കെട്ടിന്റെ ചുറ്റളവ് 80 സെന്റിമീറ്ററിലും കവിയരുത്.
5. ട്രൈഗ്ലിസറൈഡുകള്‍ കൂടുതലുള്ളവര്‍ ഒമേഗ3 ഫാറ്റി അമ്ലങ്ങളടങ്ങുന്ന ക്യാപ്സൂളുകള് (850/ 1000 മില്ലിഗ്രാം) സേവിക്കുക.
6.ഹൃദ്രോഗമുള്ള സ്ത്രീകള്‍ക്ക് വിഷാദരോഗമുണ്ടോയെന്ന് പരിശോധിക്കുക.
7. പ്രഷര്‍ 120/80ല്‍ കൂടരുത്. ഇതിനായി ഭാരം കുറയ്ക്കുക. വ്യായാമം ചെയ്യുക. മദ്യം ഒഴിവാക്കുക. കറിയുപ്പ് കുറയ്ക്കുക. പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുക.
8. കൊളസ്റ്ററോളും ഉപഘടകങ്ങളും നിയന്ത്രിക്കുക. എല്‍ഡിഎല്‍ 100 മില്ലിഗ്രാമിലും ട്രൈഗ്ലിസറൈഡുകള്‍ 150 മില്ലിഗ്രാമിലും കുറയണം. എച്ച്ഡിഎല്‍ 50 മില്ലിഗ്രാമില്‍ കൂടിയിരിക്കണം. ഇതിനായി ഭക്ഷണജീവിത ക്രമീകരണവും സ്റ്റാറ്റിന്, നിയാസിന്, ഫൈബ്രേറ്റ് തുടങ്ങിയ മരുന്നുകളുടെ ഉപയോഗവും വേണ്ടിവരും.
9. അന്നജം കുറച്ച് വ്യായാമംചെയ്ത്, ഭാരം നിയന്ത്രിച്ച് മരുന്നുകളും ഇന്സുലിനുമെടുത്ത് പ്രമേഹം കര്‍ശനമായി നിയന്ത്രിക്കുക. എച്ച്ബിഎ.വണ്‍.സി 6.5 ശതമാനത്തില്‍ കുറവായിരിക്കണം.
10. ആപത്ഘടകങ്ങളും ഹൃദ്രോഗവുമുള്ള സ്ത്രീകള്‍ ആസ്പിരിന്‍ ഗുളികകള്‍ (75/325 മില്ലി ഗ്രാം) ദിവസേന കഴിക്കണം. ആസ്പിരിന്‍ അലര്‍ജിയുള്ളവര്‍ കോപിഡോഗ്രേല് ഉപയോഗിക്കുക. 65 വയസിനു മുകളിലുള്ളവര്‍ രോഗമില്ലെങ്കിലും അറ്റാക്കും സ്ട്രോക്കും തടയാനായി 81 മില്ലിഗ്രാം ആസ്പിരിന്‍ ദിവസേന കഴിക്കുക.
ഡോ.ജോര്‍ജ് തയ്യില്‍
കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ്, ലൂര്‍ദ് ഹോസ്പിറ്റല്‍, എറണാകുളം
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
Latest News
പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്നു പാലക്കാട്ട്
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രയേലി സേനയുടെ പരിശോധന; 2o പേർ കൊല്ലപ്പെട്ടു
ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥിത്വം പിൻവലിച്ച് കോൺഗ്രസ് നേതാവ്
വാളുകൊണ്ട് പിറന്നാൾ കേക്ക് മുറിച്ചു; കൗമാരക്കാരൻ അറസ്റ്റിൽ
ആയുധ ലൈസൻസ് കേസ്; എംഎൽഎ അബ്ബാസ് അൻസാരിക്ക് ജാമ്യം
Latest News
പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്നു പാലക്കാട്ട്
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രയേലി സേനയുടെ പരിശോധന; 2o പേർ കൊല്ലപ്പെട്ടു
ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥിത്വം പിൻവലിച്ച് കോൺഗ്രസ് നേതാവ്
വാളുകൊണ്ട് പിറന്നാൾ കേക്ക് മുറിച്ചു; കൗമാരക്കാരൻ അറസ്റ്റിൽ
ആയുധ ലൈസൻസ് കേസ്; എംഎൽഎ അബ്ബാസ് അൻസാരിക്ക് ജാമ്യം
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top