ചോരാതെ നോക്കാം, വിവരങ്ങൾ
ചോരാതെ നോക്കാം,  വിവരങ്ങൾ
Friday, March 30, 2018 4:22 PM IST
സ്വകാര്യ വിവരങ്ങൾ ചോർത്തി- കുറച്ചു ദിവസങ്ങളായി വാർത്തകളിലെ പ്രധാന ചർച്ചാ വിഷയമാണിത്. പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദി ആപ്പ്, കോൺഗ്രസിന്‍റെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ, ഫേസ്ബുക്ക് തുടങ്ങി സംശയത്തിന്‍റെ നിഴലിൽ നിൽക്കുന്നവ നിരവധിയാണ്. ഫേസ്ബുക്കിൽനിന്ന് വിവരങ്ങൾ ചോർത്തിയത് തേഡ്പാർട്ടി ആപ്ലിക്കേഷനുകളാണ്. നിങ്ങളുടെ അടുത്ത സുഹൃത്ത് ആര്? നിങ്ങൾ എന്നാണ് മരിക്കുന്നതെന്ന് അറിയണോ? നിങ്ങളുടെ പ്രൊഫൈൽ സന്ദർശിച്ചവരുടെ എണ്ണം അറിയാൻ ഒാപ്പൺ ചെയ്യുക തുടങ്ങിയ നിരവധി ലിങ്കുകൾ ഫേസ്ബുക്കിൽ കാണാറുണ്ട്. ഇത്തരത്തിലുള്ള ലിങ്കുകളിലൂടെയാണ് വ്യക്തിവിവരങ്ങൾ ചോർത്തുന്നത്. ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താൽ എങ്ങനെയാണ് വിവരങ്ങൾ ചോരുക‍? യഥാർഥത്തിൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്പോൾ മുതൽ ചോർത്തൽ ആരംഭിക്കുന്നു.

അനുവാദംവാങ്ങി തട്ടിപ്പ്

ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്പോൾ ചില പെർമിഷനുകൾ (അനുവാദം) ചോദിച്ചുകൊണ്ടുള്ള വിൻഡോ വരാറുണ്ട്. ഫോണിലെ ഫോട്ടോകൾ, വീഡിയോകൾ, കാമറ, കോൺടാക്ട് നന്പറുകൾ, കോൾ ഇൻഫർമേഷൻ, സെൻസറുകൾ, മൈക്രോഫോൺ, മെസേജുകൾ തുടങ്ങിയ കാര്യങ്ങൾ ഉപയോഗിക്കാനുള്ള അനുവാദമാണ് ആപ്പ് നിർമാതാക്കൾ ആവശ്യപ്പെടുന്നത്. കോൺടാക്ട് നന്പറുകൾ വിശദമായി പരിശോധിക്കാനും മെസേജ് അയയ്ക്കാനും മൊബൈൽ ഡേറ്റയും വൈ-ഫൈയും ഉപയോഗിക്കാനുമുള്ള പെർമിഷനാണ് ഇതിലൂടെ ആപ്പ് കന്പനികൾ നേടിയെടുക്കുന്നത്. ആപ്പുകൾ മികച്ച രീതിയിൽ പ്രവർത്തിക്കണമെങ്കിൽ ഈ പെർമിഷനുകൾ അനുവദിക്കണമെന്നാണ് കന്പനികൾ പറയുന്നത്. അതിനാൽ കൂടുതൽ ആളുകളും ഇതെന്താണെന്ന് ശ്രദ്ധിക്കാതെ പെർമിഷനുകൾക്കെല്ലാം "ഒാകെ' നൽകുകയാണ് ചെയ്യുന്നത്.

അജ്ഞാത സെൻസറുകൾ

നിങ്ങൾ ഉപയോഗിക്കുന്ന പുതിയ സ്മാർട്ട് ഡിവൈസുകളിൽ എത്ര സെൻസറുകളുണ്ടെന്ന് അറിയാമോ? വിവിധതരത്തിലുള്ള സെൻസറുകൾ വിവിധ സ്മാർട്ട് ഡിവൈസുകളിലുണ്ട്. ഒാരോ സെൻസറും വിവിധ ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കുന്നത്. കാമറ, ജിപിഎസ്, ഫിംഗർപ്രിന്‍റ്, പ്രോക്സിമിറ്റി, ടച്ച് ഐഡി, മൈക്രോഫോൺ, വൈ-ഫൈ, ബ്ലൂടൂത്ത്, മോഷൻ, റൊട്ടേഷൻ, ലൈറ്റ് സെൻസർ, ബാരോമീറ്റർ, മാഗ്‌നെറ്റോമീറ്റർ തുടങ്ങിയവ സാധാരണ പരിചിതമായ സെൻസറുകളാണ്. ഇതിൽ പരിചിതമായതും അല്ലാതെയുമുള്ള സെൻസറുകളാണ് ആപ്പുകൾ റീഡ് ചെയ്യാനുള്ള പെർമിഷനുകൾക്കായി ആവശ്യപ്പെടുന്നത്. സെൻസറുകൾ ഉപയോഗിച്ച് ഹാക്ക് ചെയ്യപ്പെടാം എന്ന കാര്യം എല്ലാ മൊബൈൽ കന്പനികളും അംഗീകരിക്കുന്നുണ്ട്. മൊബൈലിലുള്ള സെൻസറുകൾ ഏതൊക്കെയെന്ന് പരിശോധിക്കാനുള്ള ആപ്ലിക്കേഷനുകളുണ്ട്. പക്ഷെ ഒന്നോർക്കുക, അവയും നിങ്ങളുടെ വിവരങ്ങൾ ചോർത്തിയേക്കാം.


പിൻനന്പറും പാസ്‌വേഡും ചോർത്തും

ചില ആപ്പുകൾ പെർമിഷനുകൾ ഉപയോഗിച്ച് സെൻസറുകൾ പ്രവർത്തിപ്പിക്കുകയും അതിലൂടെ പിൻ നന്പറും പാസ്‌വേഡുകളും ചോർത്തുന്നുമുണ്ടെന്ന് സൈബർ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. ഫിംഗർപ്രിന്‍റ് , ടച്ച് ഐഡി തുടങ്ങിയ സെൻസറുകൾ ഉപയോഗിച്ച് എളുപ്പത്തിൽ ഹാക്ക് ചെയ്യാം. മൈക്രോഫോൺ ഉപയോഗിച്ച് ഫോണിലൂടെ നാം സംസാരിക്കുന്ന കാര്യങ്ങളും ഹാക്കർമാർക്ക് ചോർത്താം. പലരും പാസ്‌വേഡുകൾ കോൺടാക്ട് നന്പറായിട്ടും നോട്ട്പാഡിലും സൂക്ഷിക്കാറുണ്ട്. കോൺടാക്‌ട് റീഡ് ചെയ്യാൻ പെർമിഷൻ നൽകുന്നതോടെ ഹാക്കർമാർക്ക് "പണി' എളുപ്പമാകുന്നു.

സ്റ്റാർ റേറ്റിംഗ് നോക്കി ഡൗൺലോഡ്

ആപ്പ് സ്റ്റോറുകളിൽ ലഭിക്കുന്ന വലിയൊരു ശതമാനം ആപ്പുകളും സ്റ്റാർട്ട് അപ് കന്പനികളുടേതാണ്. ഇവ ആവശ്യമായ അടിസ്ഥാന സുരക്ഷ പോലും ഒരുക്കാതെയാണ് ആപ്പ് റിലീസ് ചെയ്യുന്നത്. ഇവ ഉപയോഗിക്കുന്ന ഉപഭോക്താവിന്‍റെ വിവരങ്ങൾ ചോരുന്നത് സ്വാഭാവികം. സ്റ്റാർ റേറ്റിംഗ് കൂടുതൽ ഉള്ള ആപ്പുകൾ ഉപയോഗിക്കുക എന്നതാണ് തട്ടിപ്പിൽനിന്നു രക്ഷപ്പെടാനുള്ള ഒരു മാർഗം. ആപ്പുകൾക്ക് ഒന്നു മുതൽ അഞ്ചു വരെ സ്റ്റാർ റേറ്റിംഗ് നൽകാനുള്ള ഒാപ്ഷൻ സ്റ്റോറുകളിൽ ഉണ്ട്. ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിനുമുന്പ് നേരത്തെ ആ ആപ്പ് ഉപയോഗിച്ചിട്ടുള്ള ആളുകൾ അതിനു നൽകിയിരിക്കുന്ന റിവ്യൂ നോക്കുക. എത്ര ആളുകൾ ആ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്നു നോക്കി തികച്ചും സുരക്ഷിതമാണെങ്കിൽ മാത്രം ഡൗൺലോഡ് ചെയ്യുക. അനാവശ്യ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. സ്മാർട്ട് ഡിവൈസുകളും ആപ്പുകളും മാറ്റിനിർത്തിയുള്ള ജീവിതം അത്ര എളുപ്പമല്ല. കരുതലോടെ മാത്രമേ അവയെ ഉപയോഗിക്കാവു. ഒരിക്കൽ ഇൻസ്റ്റാൾ ചെയ്തശേഷം പിന്നീട് അൺഇൻസ്റ്റാൾ ചെയ്താലും വിവരങ്ങൾ ചോർത്താൻ അവയ്ക്കാവും. അതിനാൽ പരീക്ഷണത്തിനായി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതുപോലും അപകടകരമാണ്.

സോനു തോമസ്