എന്തൊക്കെ, ആപ്പിളിന്‍റെ അണിയറയിൽ..
എന്തൊക്കെ, ആപ്പിളിന്‍റെ അണിയറയിൽ..
Tuesday, July 17, 2018 2:07 PM IST
ടെക് വന്പനായ ആപ്പിൾ അണിയറയിയിൽ ഒരുക്കുന്ന ഉല്പന്നങ്ങളെക്കുറിച്ച് ആർക്കും വലിയ ധാരണയുണ്ടാകാറില്ല. എന്നാൽ മിങ്-ചി ക്വോ എന്ന അനലിസ്റ്റിന്‍റെ വാക്കുകളാണെങ്കിൽ അത് ഏറെക്കുറെ ശരിയാകാറാണു പതിവ്. അദ്ദേഹത്തിന്‍റെ പ്രവചനമനുസരിച്ച് ഇക്കൊല്ലം ആപ്പിൾ പുറത്തിറക്കാനിരിക്കുന്ന പ്രോഡക്‌ട്സ് ഇനി പറയുന്നവയാണ്- ഐഫോണിന്‍റെ മൂന്നു മോഡലുകൾ, ഫേസ്ഐഡി അടക്കമുള്ള നെക്സ്റ്റ്-ജെൻ ഐപാഡ്, പുത്തൻ മാക്ബുക്ക് എയർ, 11 ഇഞ്ച് ഐപാഡ്, മാക് മിനി, എയർപോഡ്സ് 2, വലിയ ഡിസ്പ്ലേയുള്ള ആപ്പിൾ വാച്ച്, ഏറെക്കാലമായി കാത്തിരിക്കുന്ന എയർപവർ വയർലെസ് ചാർജിംഗ് പാഡ്.

5.8 ഇഞ്ച്, 6.5 ഇഞ്ച് എന്നിങ്ങനെ വലിപ്പമുള്ള ഒഎൽഇഡി സ്ക്രീനുകളോടെയാവും ഐഫോണുകളിൽ രണ്ടെണ്ണത്തിന്‍റെ വരവ്. മൂന്നാമത്തേതിൽ 6.1 ഇഞ്ച് ടിഎഫ്ടി സ്ക്രീനായിരിക്കും. ഐഫോണ്‍ 10-നോട് ഒട്ടുവളരെ സാദ്യശ്യമുള്ള ഇത് കുറഞ്ഞ വിലയ്ക്കായിരിക്കും വിപണിയിലെത്തിക്കുകയെന്നും ക്വോ പറയുന്നു. അദ്ദേഹത്തിന്‍റെ കണക്കനുസരിച്ച് ഏതാണ്ട് 8,000 രൂപ.


12.9 ഇഞ്ച് ഐപാഡ് പ്രോ, 11 ഇഞ്ചിന്‍റെ മറ്റൊരു മോഡൽ എന്നിവയാണ് പ്രതീക്ഷിക്കപ്പെടുന്ന ഐപാഡുകൾ. ഇവ രണ്ടിലും ഫേസ്ഐഡി ഉണ്ടാകും. എഡ്ജ്-ടു-എഡ്ജ് ഡിസൈനിൽ വരുന്ന ഇവയിൽ ഹോം ബട്ടണ്‍ ഉണ്ടായിരിക്കില്ല. 10.5 ഇഞ്ച് ഐപാഡിനു പകരമായാവും 11 ഇഞ്ച് മോഡൽ എത്തുന്നത്.

വാച്ചുകളിലേക്കു വന്നാൽ വലിയ ഡിസ്പ്ലേ ആയിരിക്കും പുതിയ മോഡലുകളുടെ പ്രത്യേകത. 1.57 ഇഞ്ച്, 1.75 ഇഞ്ച് എന്നിങ്ങനെയാകും പുതിയ ആപ്പിൾവാച്ചുകളുടെ സ്ക്രീൻ വലിപ്പമെന്നാണ് പ്രതീക്ഷ. ഹൃദയമിടിപ്പു നിരീക്ഷിക്കാനുള്ള പുതിയ സംവിധാനവും വാച്ചുകളിൽ ഉണ്ടാകും.
എന്തായാലും പുതിയ ഉത്്പന്നങ്ങളുടെ അവതാരത്തിനായി സെപ്റ്റംബർ വരെയെങ്കിലും കാത്തിരിക്കണം.