ഫേസ്ബുക്ക് സ്വന്തം സാറ്റലൈറ്റുമായി വരും
ഫേസ്ബുക്ക് സ്വന്തം  സാറ്റലൈറ്റുമായി വരും
Thursday, July 26, 2018 12:17 PM IST
ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് നാലുവർഷം മുന്പ് ഒരു സ്വപ്നം പങ്കുവച്ചിരുന്നു- ലോകത്ത് എല്ലായിടത്തും ഇന്‍റർനെറ്റ് എത്തിക്കുക., അതും സൗജന്യമായി! സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് അന്ന് മാർക്ക് ഇക്കാര്യം അറിയിച്ചത്. ബലൂണുകൾ, ഡ്രോണുകൾ, ലേസർ, ഉപഗ്രങ്ങൾ എന്നിവ ഉപയോഗിച്ച് ഇന്‍റർനെറ്റ് ലഭ്യമാക്കാനായിരുന്നു അദ്ദേഹത്തിന്‍റെ പദ്ധതി. കുറഞ്ഞ അളവിൽ ഇന്‍റർനെറ്റ് സേവനമുള്ളതോ ഒട്ടും ഇല്ലാത്തതോ ആയ വികസ്വര രാഷ്‌ട്രങ്ങളെയാണ് അദ്ദേഹം ലക്ഷ്യമിട്ടത്.

സോളാർ ബലൂണുകൾ വഴി ലോകത്തെങ്ങും ഇന്‍റർനെറ്റ് എത്തിക്കാൻ ഗൂഗിൾ ശ്രമം തുടങ്ങിയിട്ട് ഏതാനും വർഷങ്ങളായി. ഇടയ്ക്ക് ബലൂണ്‍ താഴോട്ടുപോന്നത് അവരെ ആശങ്കയിലാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഗൂഗിളിനെ കടത്തിവെട്ടുന്ന വന്പൻ ശ്രമവുമായാണ് ഫേസ്ബുക്ക് എത്തുന്നത്. ഇന്‍റർനെറ്റ് സേവനം എത്തിക്കാനായി അവർ ലോ എർത്ത് ഓർബിറ്റ് സാറ്റലൈറ്റ് ലോഞ്ച് ചെയ്യുന്നു.

അടുത്ത തലമുറ ബ്രോഡ്ബാൻഡ് സേവനങ്ങൾക്ക് അടിസ്ഥാനമാവുക സാറ്റലൈറ്റ് ടെക്നോളജിയാണെന്ന് വാർത്തയോടു പ്രതികരിച്ച് ഫേസ്ബുക്ക് പറഞ്ഞു. കണക്ടിവിറ്റി ഇല്ലാത്തിടത്ത് അത് എത്തിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാവും ഉപഗ്രഹങ്ങളെന്നും ഫേസ്ബുക്ക് വിശദീകരിച്ചു. എന്നാൽ പുതിയ പദ്ധതിയെക്കുറിച്ച് ഒൗദ്യോഗിക വെളിപ്പെടുത്തലുകൾ കന്പനി നടത്തിയിട്ടില്ല.

പുറത്തുവന്ന സൂചനകൾ അനുസരിച്ച് ഏതാണ്ടു രണ്ടുവർഷംവരെ അന്തരീക്ഷത്തിൽ തുടരുന്ന ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് ഫേസ്ബുക്ക് തയാറെടുക്കുന്നത്. ഭൂമിക്ക് 500 മുതൽ 550 കിലോമീറ്റർ വരെ മാത്രം ഉയരത്തിലാണ് ഇവ ഭ്രമണം ചെയ്യുക. 0.33 ക്യുബിക് മീറ്റർ ആയിരിക്കും ഉപഗ്രഹത്തിന്‍റെ വലിപ്പം.

ബ്രോഡ്ബാൻഡ് സേവനം ഇല്ലാത്തിടത്ത് അത് എത്തിക്കാനും, സേവനമുള്ളിടത്ത് സ്പീഡ് ഗണ്യമായി വർധിപ്പിക്കാനും ഫേസ്ബുക്കിന്‍റെ ഇന്‍റർനെറ്റ് സാറ്റലൈറ്റുകൾക്കു കഴിയുമെന്നാണ് വിലയിരുത്തൽ. അനുബന്ധ സേവനങ്ങളിലും ഇത് ശ്രദ്ധേയമായ മാറ്റങ്ങളുണ്ടാക്കും.