സുസൂക്കി ബർഗമാൻ സ്ട്രീറ്റ് ഇന്ത്യൻ വിപണിയിൽ
സുസൂക്കി ബർഗമാൻ സ്ട്രീറ്റ് ഇന്ത്യൻ  വിപണിയിൽ
Thursday, August 16, 2018 5:41 PM IST
സുസൂക്കി മോട്ടോർ കോർപ്പറേഷന്‍റെ ബർഗമാൻ പോർട്ട് ഫോളിയോയിൽപെട്ട ബർഗമാൻ സ്ട്രീറ്റ് സ്കൂട്ടർ പുറത്തിറക്കി. 125 സിസി കരുത്തോട് കൂടിയ ഈ ആഡംബര സ്കൂട്ടർ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

മെറ്റാലിക്ക് മാറ്റ് ഫൈബ്രോണ് ഗ്രേ, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്, പേൾ മിറാജ് വൈറ്റ് എന്നി നിറങ്ങളിലും വാഹനം ലഭിക്കും. 68000 രൂപയാണ് ഡൽഹിയിൽ എക്സ് ഷോറൂം വില.
ഇന്ത്യൻ സ്കൂട്ടറുകളുടെ ഇടയിൽ ആഢംന്പരയാത്രക്ക് അനിയോജ്യമായ രീതിയിൽ പുറത്തിറക്കിയ വാഹനമാണ് ബർഗമാൻ സ്ട്രീറ്റ് എന്ന് സുസൂക്കി മോട്ടോർ സൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സതോഷി ഉചിത പറഞ്ഞു. ആഡംബര സ്കൂട്ടറുകളിൽ ബർഗമാൻ സ്ട്രീറ്റ് വ്യത്യസ്ഥമായ ഓന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

125 സിസി 4 സ്ട്രോക്ക് എയർ കൂൾഡ് എസ്ഒഎച്ച്സി 2 വാൽവ് സിംഗിൾ സിലിണ്ടർ ബി എസ് 4 (8.7 എസ്@7000 ആർ പി എം, 10.2 @5000 ആർ പി എം) എൻജിനിൽ സുസൂക്കി ഇക്കോ പെർഫോമൻസ് ടെക്നോളജികൂടി ഉൾപ്പെടുത്തിയാണ് എഞ്ചിൻ നിർമ്മിച്ചിരിക്കുന്നത്. ഇത് കരുത്ത് ചോർന്നു പോകാതെ തന്നെ കൂടുതൽ ഇന്ധന ക്ഷമത നൽകുന്നു. ഇടതു കൈയ്യിലുള്ള ബ്രേക്ക് ഉപയോഗിച്ചാൽ മുന്നിലും പിന്നിലും ഒരേ അളവിൽ പ്രഷർ ലഭിക്കുന്ന സി ബി എസ് ബ്രേക്ക് സിസ്റ്റമാണ് പ്രധാന പ്രത്യേകത. ഇത് കൂടുതൽ ബാലൻസ് ലഭിക്കാൻ സഹായകമാണ്. യുറോപ്യൻ ഡിസൈനാണ് മറ്റൊരു പ്രത്യകത കൂടാതെ ബ്രൈറ്റ് എൽ ഇ ഡി ഹെഡ് ലൈറ്റ് പൊസിഷൻ ലാന്പ്, ടെയിൽ ലാന്പ് എന്നിവ രാത്രി കാലങ്ങളിൽ മികച്ച കാഴ്ച്ച ഒരുക്കുന്നു.


നല്ല ഫൂട്ട് പൊസിഷൻ നൽകുന്ന രീതിയിലാണ് ഡിസൈനിങ്ങ്. ഡിജിറ്റൽ ക്ലോക്ക്, ഫ്യൂൽ ഗേജ്, ഓയിൽ ചേഞ്ച് ഇന്‍റിക്കേറ്റർ, ഡ്യുവൽ ട്രിപ്പ് മീറ്റർ എന്നിവ മറ്റ് പ്രത്യേകതകളാണ്. ഇന്‍റർ നാഷണൽ ബർഗമാൻ സീരീസിൽപെട്ട വാഹനം കാറ്റിന്‍റെ തടസത്തെ കുറയ്ക്കുന്ന രീതിയിലാണ് ബോഡി നിർമ്മാണം. വലിയ സീറ്റ് കൂടുതൽ സുഖകരമായ യാത്രക്ക് സഹായകമാകും. ഫ്രണ്ട് പോക്കറ്റ്, കൂടുതൽ സാധനങ്ങൽ സൂക്ഷിക്കാനുള്ള സ്ഥലം, യു എസ് ബി ചാർജർ എന്നിവയും വാഹനത്തിലുണ്ട്. 21.5 ലിറ്റർ സാധനങ്ങൾ സീറ്റിന് അടിയിൽ സ്റ്റോർ ചെയ്യാൻ കഴിയും.