ചിക്കൻപോക്സ് –വിശ്രമം പ്രധാനം, രോഗശമനത്തിനു രണ്ടാഴ്ച
Wednesday, December 28, 2016 4:47 AM IST
കിടന്ന് വിശ്രമിക്കൂ. നാട്ടിലിറങ്ങി നടന്ന് രോഗം മറ്റുളളവരിലേക്കു പകരാൻ ഇടയാക്കരുത്. രണ്ടാഴ്ച സ്കൂളിലും ഓഫീസിലും പോകണ്ട.. രോഗിയുടെ വസ്ത്രങ്ങളും ഉപയോഗിച്ച സാധനങ്ങളും കുറച്ചുദിവസം സ്പർശിക്കണ്ട. രണ്ടാഴ്ചകൊണ്ട് രോഗം ശമിക്കുമല്ലോ. അപ്പോൾ രോഗിക്കോ പ്രതിരോധശേഷിയുള്ളവർക്കോ കഴുകി വൃത്തിയാക്കാം.

കുമിളകൾ പൊങ്ങുന്ന ആദ്യ നാലുദിവസം പഴവർഗങ്ങൾ മാത്രം കഴിച്ചാൽ രോഗാവസ്‌ഥയും ലക്ഷണങ്ങളും കുറയും. ഉപ്പും എണ്ണമയവും ഒഴിവാക്കിയാൽ കുമിളകളുടെ എണ്ണവും വണ്ണവും കുറയുന്നതായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വെജിറ്റേറിയൻ ഭക്ഷണമാണ് അഭികാമ്യം. രോഗി കുളിക്കാതിരിക്കുന്നതാണു നല്ലത്. ചിലരിൽ കുളിക്കു ശേഷം കുമിളകൾ കൂടുതൽ പഴുത്ത് ആഴത്തിലുള്ള പാടുകൾ വരാം. കരപ്പൻ ഉള്ള കുട്ടികൾക്ക് രോഗം കൂടാം.

പ്രതിരോധം ചികിത്സയേക്കാൾ പ്രധാനം

രോഗിയെ മാറ്റിനിർത്തി രോഗം പടരാതെ മുൻകരുതലെടുക്കുക. രോഗി സ്പർശിക്കുന്ന വസ്തുക്കൾ ചൂടാക്കി രോഗാണുമുക്‌തമാക്കാൻ വാക്സിനുകൾ ലഭ്യമാണെങ്കിലും മുൻപ് അഞ്ചാംപനി വന്നവരിലും ഗർഭിണികളിലും കോംപ്ലിക്കേഷൻ സാധ്യതയുള്ളതിനാൽ അതിപ്രാധാന്യമുള്ള സാഹചര്യത്തിൽ മാത്രമേ ഉപയോഗിക്കാറുള്ളൂ.

ഹോമിയോപ്പതിയുടെ രീതി

ഹോമിയോപ്പതിയിൽ ചികിത്സയും പ്രതിരോധമരുന്നുകളും ലഭ്യമാണ്. രോഗം പടരുന്ന സാഹചര്യത്തിൽ ’ജീനസ് എപ്പിഡമിക്കസ്’ എന്ന പൊതുപേരിലറിയപ്പെടുന്ന പ്രത്യേക മരുന്ന് ഞഅഋഇഒ (റാപ്പിഡ് ആക്ഷൻ എപ്പിഡമിക് കൺട്രോൾ സെൽ ഹോമിയോപ്പതി) എന്ന പകർച്ചവ്യാധി നിയന്ത്രണ സെൽ നിർദേശിക്കും. ഹോമിയോപ്പതി വകുപ്പിന്റെ കീഴിലുള്ള പ്രഗത്ഭരായ ഡോക്ടർമാരുടെ പാനലാണ് ഈ സംഘത്തിലുള്ളത്. ഈ മരുന്നുകൾ സർക്കാർ ഹോമിയോ ഡിസ്പൻസറികളിലും അംഗീകൃത യോഗ്യതയുള്ള ഹോമിയോ ഡോക്ടർമാരുടെ പക്കലും ലഭ്യമായിരിക്കും.


ഈ രോഗം സാധാരണഗതിയിൽ പ്രശ്നക്കാരനല്ല. രോഗം വന്നാൽ അതിനെ അതിന്റെ വഴിക്ക് പോകാനനുവദിക്കുക. രോഗം പെട്ടെന്നു നിർത്താനുള്ള കുറുക്കുവഴികൾ പലരും പറയും. അതിനൊന്നും പോകാതെ ഇത്തിരി കാത്തിരിക്കുക. ഇതുകൊണ്ടു ജീവനു ഭീഷണിയൊന്നുമില്ല. ഈ രോഗം രണ്ടാഴ്ച അവധിയെടുക്കാനും വിശ്രമിക്കാനുമുള്ള അവസരമായി കരുതുക. ആദ്യ നാലുദിവസം മാത്രമേ പ്രശ്നമുള്ളൂ. പിന്നെ താരതമ്യേന അസ്വസ്‌ഥത കുറവായിരിക്കും. വായിക്കാം ടിവി കാണാം. സുഖം, സ്വസ്‌ഥം.

വിവരങ്ങൾ: ഡോ. ടി.ജി. മനോജ്കുമാർ, മെഡിക്കൽ ഓഫീസർ ഗവ. ഹോമിയോ ഡിസ്പൻസറി, കണിച്ചാർ,കണ്ണൂർ.