പനംകൽക്കണ്ടം പഞ്ചസാരയെക്കാൾ ഗുണപ്രദം
Monday, March 20, 2017 3:09 AM IST
മധുരമാണ് ഭക്ഷണം സ്വാദുള്ളതാക്കുന്നത്. അതിനാൽ പൂർണമായി നിഷേധിക്കാനുമാവില്ല. പക്ഷേ, മിതമായി കഴിക്കാം. എന്നാൽ പഞ്ചസാരയ്ക്കു പകരം ശർക്കരയോ കരുപ്പട്ടിയോ കഴിക്കുന്നതാണ് ആരോഗ്യകരം. തേനിനു സ്ഥാനം ഇവ കഴിഞ്ഞുമാത്രം. പനംകൽക്കണ്ടം പഞ്ചസാരയെക്കാൾ ഗുണപ്രദം. അതിലുള്ളതു സ്വാഭാവിക പഞ്ചസാരയാണ്.

പ്രമേഹബാധിതർ മധുരം കഴിച്ചാൽ

ആരോഗ്യമുള്ള ഒരു വ്യക്തി പഞ്ചസാര അധികമായി കഴിച്ചാൽ അതു ശരീരത്തിൽ കൊഴുപ്പായി ശേഖരിച്ചു വയ്ക്കും. എന്നാൽ പ്രമേഹബാധിതരിൽ അധികമുള്ള പഞ്ചസാര കൊഴുപ്പാകാതെ അതു മൂത്രത്തിലൂടെ പുറത്തുപോകും. അതുകൊണ്ടാണു പ്രമേഹബാധിതർ പലപ്പോഴും മെലിയുന്നത്. പഞ്ചസാരയും അവരുടെ ഫാറ്റ് മെറ്റബോളിസവുമായി ബന്ധമുണ്ട്.

പഞ്ചസാരയിലുള്ളത് എംറ്റി കലോറി

പഞ്ചസാരയുടെ അമിതോപയോഗമാണ് അമിതഭാരത്തിന്‍റെ പ്രധാന കാരണം. എനർജി കിട്ടുമെന്ന ന്യായം പറഞ്ഞ് പഞ്ചസാര കൂടുതലായി കഴിക്കരുത്. പഞ്ചസാരയിലുള്ളത് എംറ്റി(ശൂന്യം) കലോറിയാണ്. അതിൽ പോഷകങ്ങളില്ല. വെറും കലോറി മാത്രം. അധികമായുള്ള കലോറി ശരീരത്തിലെത്തിയാൽ അതു കൊഴുപ്പായി മാറും. പഞ്ചസാര കഴിച്ചാൽ ഇൻസ്റ്റൻറ് ആയി എനർജി കിട്ടുമെങ്കിലും അതിൽ പോഷകങ്ങളില്ലാത്തതിനാൽ ഗുണത്തേക്കാൾ ദോഷമാണു കൂടുതൽ.

ഇൻസുലിനും പ്രമേഹവും

ഇൻസുലിൻ ഉത്പാദിപ്പിച്ചാണ് ശരീരം രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിക്കുന്നത്. ഇൻസുലിനു കുറവുണ്ടാവുകയോ പുറപ്പെടുവിക്കപ്പെടുന്ന ഇൻസുലിന്‍റെ ഗുണനിലവാരം കുറയുകയോ ചെയ്താൽ പഞ്ചസാര ഫാറ്റായി മാറാതെ മൂത്രത്തിലൂടെ പുറന്തള്ളപ്പെടും. അതാണ് പ്രമേഹം.

അടയിൽ ശർക്കര

അട, കൊഴുക്കട്ട തുടങ്ങിയ പലഹാരങ്ങൾ തയാറാക്കുന്പോൾ തേങ്ങയ്ക്കൊപ്പം പലരും പഞ്ചസാര ചേർക്കാറുണ്ട്. അവിടെ പഞ്ചസാരയേക്കാൾ നല്ലതു ശർക്കര തന്നെയാണ്. അതിൽ നിന്ന് ഇരുന്പും മറ്റുചില പോഷകങ്ങളും ശരീരത്തിനു കിട്ടുന്നു.

ജാം, സോഫ്റ്റ് ഡ്രിംഗ്സ്... മിതമായി

ജാം, സോഫ്റ്റ് ഡ്രിംഗ്സ് എന്നിവയിലൊക്കെ പഞ്ചസാര ഉയർന്ന തോതിലാണുള്ളത്. കൂടാതെ കളറുകളും പ്രിസർവേറ്റീവുകളും ചേർക്കാറുമുണ്ട്. ചില സീസണിൽ മാത്രമുണ്ടാകുന്ന പഴങ്ങൾ അടുത്ത സീസണ്‍ വരെ ഉപയോഗിക്കാൻ പ്രിസർവേറ്റീവുകളും മറ്റും ചേർത്തു നിർമിക്കുന്നതാണ് ജാമും സ്ക്വാഷും മറ്റും. അവയിൽ പോഷകമൂല്യത്തിനൊന്നും യാതൊരു സ്ഥാനവുമില്ല. പഴുത്ത വരിക്കച്ചക്കയിൽ ശർക്കര ചേർത്തു വരട്ടിയതു കഴിക്കുന്നതു കൊണ്ടു ദോഷമില്ല.


സാക്കറിനും കോൺ സിറപ്പും

ചില ബേക്കറി വിഭവങ്ങളിൽ പഞ്ചസാരയ്ക്കു പകരം കോണ്‍ സിറപ്പും( ചോളത്തിൽ നിന്നു തയാറാക്കുന്നത്) സാക്കറിനുമൊക്കെ ചേർക്കാറുണ്ട്. സാക്കറിനു വില കുറവാണ്. പക്ഷേ, അമിതമായി ഉപയോഗിക്കരുത്. കോണ്‍ സിറപ്പ് ഫ്രക്ടോസാണ്, അതും അമിതമായി കഴിക്കരുത്. ശരീരത്തിൽ അധികമായി വരുന്ന പഞ്ചസാരയെ അസിറ്റേറ്റാക്കി മാറ്റി അതു ട്രൈ ഗ്ലിസറൈഡിെൻറ തോതു കൂട്ടും.

ഹൃദയാഘാതം വന്നവർ, സർജറി കഴിഞ്ഞവർ.

ഹൃദയാഘാതം വന്നവർ, സർജറി കഴിഞ്ഞവർ എന്നിവർക്ക് പ്രമേഹമില്ലെങ്കിൽ ചായയ്ക്ക് മിതമായ തോതിൽ പഞ്ചസാര ചേർത്തു കഴിക്കാം. വല്ലപ്പോഴും മധുരപലഹാരങ്ങൾ മിതമായി കഴിക്കാം. എന്നാൽ അതു ശീലമാക്കരുത്. എന്നാൽ എത്രത്തോളം പഞ്ചസാര കഴിക്കാം എന്നതു തീരുമാനിക്കുന്നത് വണ്ണമുള്ള ആളോണോ മെലിഞ്ഞ ആളാണോ എന്നിങ്ങനെയുള്ള കാര്യങ്ങൾ കൂടി പരിഗണിച്ചാണ്. വണ്ണമുള്ള ആളുകളോടു പഞ്ചസാര കഴിക്കാൻ നിർദേശിക്കാറില്ല. എന്നാൽ വണ്ണം കുറഞ്ഞവരോട് മറ്റു രോഗങ്ങൾ ഒന്നും ഇല്ലെങ്കിൽ വല്ലപ്പോഴും കഴിക്കാം എന്നു പറയാറുണ്ട്. അതായതു വ്യക്തിയുമായി ബന്ധപ്പെട്ട ചില ഘടകങ്ങൾ പരിഗണിച്ചാണ് എത്രത്തോളം പഞ്ചസാര കഴിക്കാം എന്നു നിർദേശിക്കുന്നത്. അതിനാൽ പൊതുവിൽ ബാധകമായ നിർദേശം നല്കാനാവില്ല. ഒരു നുട്രീഷനിസ്റ്റിന്‍റെ സഹായത്തോടെ എത്രത്തോളം മധുരം കഴിക്കാം എന്നു തീരുമാനിക്കാം.

വിവരങ്ങൾ: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്‍റ്
തയാറാക്കിയത്: ടി.ജി.ബി