ക്ഷയരോഗം കണ്ടെത്താം, ചികിത്സിക്കാം, പകർച്ച തടയാം
Monday, March 27, 2017 12:34 AM IST
പ്രതിരോധം
മിക്ക ശ്വാസകോശ അണുബാധയും വായുവിലൂടെ കണികകളായാണ് സംഭവിക്കുന്നത്. അതിനാൽ ഇൻഫക്ഷൻ പ്രിവൻഷൻ കൺട്രോൾ (IPC) ഇന്ന് ഏറ്റവും മുൻഗണന കൊടുക്കേണ്ട വിഷയമാണ്. അസുഖം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ ഭേദം വരാതെ നോക്കുന്നതാണ്. ക്ഷയരോഗ പകർച്ച നിയന്ത്രണം ക്ഷയരോഗാണുക്കളുടെ പകർച്ച തടയുന്നത് ലക്ഷ്യമിടുന്നു. ഇതിന് ദേശീയ വായുജന്യരോഗ പകർച്ച നിയന്ത്രണ രേഖ നിലവിലുണ്ട്. ഇതിന്‍റെ പ്രവർത്തനങ്ങൾ മാനേജ്മെന്‍റ് തലത്തിലും അഡ്മിനിസ്ട്രേറ്റീവ് തലത്തിലും പരിസ്ഥിതി തലത്തിലും വ്യക്തിപരമായും നടപ്പാക്കുന്പോൾ പകർച്ച ഏറെക്കുറെ നിയന്ത്രിക്കാനാകും. ഇതിനായി സർക്കാർ-സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ ഇൻഫക്ഷൻ കൺട്രോൾ കമ്മിറ്റി നിലവിൽ വേണം. ഇതിലെ പ്രധാന നിർദേശങ്ങൾ.

1. എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും എയർബോൺ ഇൻഫക്ഷൻ കമ്മിറ്റി പ്രവർത്തനക്ഷമമാക്കുക.
2. ചുമ പരിശോധിക്കുന്നതിനും ക്ഷയരോഗികളെ കണ്ടെത്തുന്നതിനുമുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുക
3. ആരോഗ്യപ്രവർത്തകർക്കും രോഗികൾക്കും മാസ്കുകൾ ലഭ്യമാക്കുക. ചുമക്കുന്പോഴും തുമ്മുന്പോഴും വായ് തുണി കൊണ്ട് മൂടുന്ന സ്വഭാവം ശീലമാക്കുക.
4. ആരോഗ്യകേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും ക്ഷയരോഗ നിയന്ത്രണ ബോർഡുകൾ സ്ഥാപിക്കുക.
5. ക്ഷയരോഗികൾ അസുഖം ഭേദമാകുന്നതു വരെ ചികിത്സ എടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക
6. പൊതുസ്ഥലങ്ങളിലും തുറസായ സ്ഥലങ്ങളിലും ചുമച്ച് തുപ്പുന്നതു ഒഴിവാക്കുക.
7. സ്ഥാപനങ്ങളിൽ ആവശ്യമായ വായുസഞ്ചാരമുള്ള ജനവാതിലുകൾ ഘടിപ്പിക്കുക
8. ക്ഷയരോഗ സാധ്യതയുള്ള പൊതുജനങ്ങളിൽ പരിശോധനകൾ ശക്തിപ്പെടുത്തുക. ഇവർക്ക് ആവശ്യമായ ബോധവത്കരണ പരിപാടികൾ നടത്തുക.

എങ്കിലും ഒരോ ക്ഷയരോഗിയേയും കണ്ടെത്തി ചികിത്സിക്കുകയാണ് ക്ഷയരോഗനിയന്ത്രണത്തിനുള്ള ഫലപ്രദമായ മാർഗം.

ക്ഷയരോഗനിയന്ത്രണം ഓരോ പൗരന്‍റെയും കടമയാണ്. ഒരു സർക്കാരോ, സ്ഥാപനമോ, സംഘടനയോ മാത്രം വിചാരിച്ചാൽ നടക്കുന്നതല്ല ഇത്. നമ്മുടെ ഭാവി തലമുറയ്ക്കും രാജ്യപുരോഗതിക്കും ഇത് നാം ഏറ്റെടുത്തേ മതിയാകൂ.

UNITE TO END TB
(ടിബി തുടച്ചുനീക്കാൻ നമുക്ക് ഒരുമിക്കാം)
പുതിയ പദ്ധതികൾ
ക്ഷയരോഗ നിയന്ത്രണം ത്വരിതപ്പെടുത്തുന്നതിനും സെൻട്രൽ ടിബി ഡിവിഷൻ നാഷണൽ സ്ട്രാറ്റജിക് പ്ലാൻ (NSP) 2017 ഏപ്രിൽ ഒന്നു മുതൽ തുടങ്ങുകയാണ്. 2017 മുതൽ 2025 വരെ ക്ഷയരോഗമുക്ത ഭാരതത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. ഏതാണ്ട് 16500 കോടി രൂപയാണ് ഇതിനായി മുന്നോട്ടുവച്ചിരിക്കുന്നത്.


ഇന്ത്യയിൽ ക്ഷയരോഗനിയന്ത്രണം നേരിടുന്ന വെല്ലുവിളികൾ പലതാണ്. ഒന്നു ജനസംഖ്യയും ഭൂമിശാസ്ത്രപരമായ കാരണങ്ങളുമാണ്. ആരോഗ്യമേഖലയ്ക്ക് എത്തിപ്പെടാൻ സാധിക്കാത്ത ജനസംഖ്യയും ആവാസ വ്യവസ്ഥകളും ഇന്നും ഒരു പ്രശ്നമാണ്. ഏതാണ്ട് 10 ലക്ഷത്തിലധികം ക്ഷയരോഗികളിലേക്ക് ഓരോ വർഷവും നമുക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൂടാതെ വളരെ സ്വകാര്യമായി സർക്കാർ സംവിധാനങ്ങളെ ആശ്രയിക്കാതെ ചികിത്സ തേടുന്നവർ മറ്റൊരു വിഷയമാണ്. ഇവർ സർക്കാർ കണക്കിൽ വരുന്നില്ലെന്ന് മാത്രമല്ല ഇവർക്ക് പകർത്തിയവരും ഇവർ പകർത്തുന്നവരും കണ്ടുപിടിക്കപ്പെടുന്നില്ല. മറ്റൊരു പ്രധാന പ്രശ്നമാണ് എച്ച്ഐവി ബാധിതരുടെയും പ്രമേഹരോഗികളുടെയും വർധന. ഇത്തരത്തിൽ ക്ഷയരോഗം ബാധിച്ചിവരുടെ ശരാശരി നിരക്ക് അഞ്ചുശതമാനം ആണെങ്കിലും കേരളത്തിൽ പ്രമേഹബാധിതരിലെ ക്ഷയരോഗം 20 ശതമാനത്തിലധികമാണ്.

ക്ഷയരോഗം കണ്ടെത്തുന്നതിലെ കാലതാമസം മറ്റൊരു പ്രധാന പ്രശ്നമാണ്. ക്ഷയരോഗ ലക്ഷണങ്ങൾക്ക് ശരിയായ മാർഗനിർദേശങ്ങൾ ലഭിക്കാതെ വരുന്പോൾ കണ്ടെത്താൻ വൈകുന്നു. ഈ സമയം മറ്റുള്ളവരിലേക്ക് പകർത്തുകയും ചെയ്യുന്നു. സാന്പത്തിക ബാധ്യതകൾ പരിഹരിക്കുന്നതിനും, പോഷകാഹാര പിന്തുണയ്ക്കും ലബോറട്ടറി സംവിധാനങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ അവ നിർവഹിക്കുന്നതിനും "ഭാരത ക്ഷയ നിയന്ത്രൺ പ്രതിഷ്ഠാൻ' എന്ന ഫൗണ്ടേഷന് രൂപം നൽകാനും പദ്ധതിയുണ്ട്. പുതുക്കിയ നാഷണൽ പദ്ധതി പ്രകാരമുള്ള ക്ഷയരോഗ നിയന്ത്രണത്തിന്‍റെ സമീപനം DETECT, TREAT, PREVENT, BUILD (DTPB) എന്നതാണ്.

*ക്ഷയരോഗം കണ്ടെത്തുക.
*ക്ഷയരോഗം ചികിത്സിക്കുക.
രോഗപകർച്ചയും പുതിയ രോഗികൾ ഉണ്ടാവുന്നതും തടയുക.
പുതിയ നയങ്ങളും സംവിധാനങ്ങളും ഉണ്ടാക്കുക.

എം.കെ. ഉമേഷ് STLS
IES കോർഡിനേറ്റർ, ജില്ല ടിബി സെന്‍റർ, കണ്ണൂർ