ടാങ്കർവെള്ളത്തിന്‍റെ ശുദ്ധി ഉറപ്പാക്കണം
Saturday, April 8, 2017 2:56 AM IST
ടാങ്കുകൾ അടച്ചുസംരക്ഷിക്കാം

ഉപയോഗത്തിനു ശേഖരിച്ച കുടിവെളളം അടച്ചുസൂക്ഷിക്കുക. തിളപ്പിച്ചാറിച്ച വെളളവും അടച്ചുസൂക്ഷിക്കണം. ചെറുപ്രാണികൾ, അവയുടെ വിസർജ്യങ്ങൾ എന്നിവ കുടിവെളളത്തിൽ വീഴാനും കലരാനുമുളള സാധ്യത അപ്രകാരം തടയാം. വാട്ടർ ടാങ്കുകളും അടച്ചുസംരക്ഷിക്കണം. പക്ഷികളുടെയും മരപ്പട്ടി, പൂച്ച തുടങ്ങിയവയുടെയും വിസർജ്യങ്ങൾ കലരാനുള്ള സാധ്യത അങ്ങനെ ഒഴിവാക്കാം.

അടുക്കളയിൽ വെളളം സൂക്ഷിക്കുന്ന പാത്രം ദിവസവും കഴുകി വൃത്തിയാക്കണം. ടാങ്കുകൾ മാസത്തിൽ ഒരു തവണയെങ്കിലും കഴുകി വൃത്തിയാക്കണം. പൊട്ടാസ്യം പെർമാംഗനേറ്റ് ലയിപ്പിച്ച ലായനി വെളളത്തിൽ കലർത്തി അതുപയോഗിച്ചു ടാങ്ക് കഴുകി അണുവിമുക്തമാക്കാം. ടെറസിൽ നിന്നു മഴവെളളം ശേഖരിക്കുന്നവർ പക്ഷികളുടെ വിസർജ്യ അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും കലരാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുക. മഴവെളള സംഭരണികളുടെ ശുചിത്വവും ഉറപ്പാക്കുക. ഇക്കാര്യത്തിൽ പ്രാദേശിക ആരോഗ്യകേന്ദ്രങ്ങളുടെയും ആരോഗ്യപ്രവർത്തകരുടെയും നിർദേശം തേടുക.

ടാങ്കർവെള്ളത്തിന്‍റെ ശുദ്ധി ഉറപ്പാക്കാം

ജലാശയങ്ങളുടെ വക്കുകൾ കെട്ടിയടച്ചു മാലിന്യങ്ങൾ കലരുന്ന സാഹചര്യം ഒഴിവാക്കണം. കുടിവെളളത്തിന് ആശ്രയമാകുന്ന ജലസ്രോതസുകളിൽ ഇറങ്ങി കുളിക്കുന്ന പ്രവണത തടയണം. സോപ്പും എണ്ണയും വെളളത്തിന്‍റെ സ്വാഭാവികത നഷ്ടമാക്കുന്നു. ജലസ്രോതസുകളുടെ ആയുസു കുറയ്ക്കുന്നു .

ടാങ്കർ ലോറികളിലും മറ്റും എത്തിക്കുന്ന വെളളത്തിന്‍റെ ശുദ്ധിയിൽ വിതരണക്കാരനൊപ്പം ഉപഭോക്താവും സജീവജാഗ്രത പുലർത്തണം. വെളളം ശേഖരിക്കുന്ന ഇടങ്ങളിലെത്തി വൃത്തി ഉറപ്പാക്കാൻ റെസിഡന്‍റ് അസോസിയേഷനുകൾ, ഫ്ളാറ്റുകളിലെ കൂട്ടായ്മകൾ എന്നിവരും ശ്രദ്ധിക്കണം.

പ്രാദേശിക ഭരണകൂടങ്ങൾക്കും രാഷ്്ട്രീയപാർട്ടികൾക്കും യുവജനസംഘടനകൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ഗ്രാമീണകൂട്ടായ്മകൾക്കും റോട്ടറി, ലയണ്‍സ് ക്ലബ് തുടങ്ങിയ സാമൂഹികപ്രസ്ഥാനങ്ങൾക്കും ഇക്കാര്യത്തിൽ ഫലപ്രദമായും കാര്യക്ഷമമായും ഇടപെടാനാവും.


വ്യക്തിശുചിത്വം പ്രധാനം

ടോയ് ലറ്റ് ഉപയോഗത്തിനു ശേഷം കൈകൾ സോപ്പ്(ഹാൻഡ് വാഷ്) തേച്ചു കഴുകി അണുവിമുക്തമാക്കുക. പ്രത്യേകിച്ചു ഭക്ഷണം പാകം ചെയ്യുന്നവരും വിളന്പുന്നവരും ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണം.

ഹോട്ടൽ ജീവനക്കാർ, കേറ്ററിംഗ് സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ, മെസ് ജീവനക്കാർ തുടങ്ങിയവരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. അതു കുടിവെളളം മലിനമാകാനുളള സാധ്യത കുറയ്ക്കും. ഭക്ഷണം പാകം ചെയ്യുന്നവരും വിളന്പുന്നവരും ആഴ്ചയിലൊരിക്കൽ നഖം വെട്ടിവൃത്തിയാക്കണം.

ജലസ്രോതസുകൾ മലിനമാക്കരുത്

പ്ലാസ്റ്റിക് മാലിന്യങ്ങൾ, കാലാവധി കഴിഞ്ഞ മരുന്നുകൾ, രാസപദാർഥങ്ങളുടെ കുപ്പികൾ തുടങ്ങിയവ തോടുകളിലും മറ്റു ജലാശയങ്ങളിലും ഉപേക്ഷിക്കരുത്. പെയിൻറ്, എണ്ണ, മോട്ടോർ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഓയിലുകൾ, ക്ലീനിംഗ് സോൾവെൻറുകൾ, പോളിഷുകൾ, പ്രാണികളെ തുരത്തുന്നതിനു പ്രയോഗിക്കുന്ന മരുന്നുകൾ, വീട്ടിൽ ഉപയോഗിക്കുന്ന മറ്റ് രാസവസ്തുക്കൾ എന്നിവയുടെ അവശിഷ്ടങ്ങൾ ടോയ് ലറ്റ്്, അഴുക്കുചാലുകൾ, സിങ്ക് എന്നിവയിൽ നിക്ഷേപിക്കരുത്.

ഇവയിൽ അടങ്ങിയിരിക്കുന്ന സോഡിയം ഹൈപ്പോ ക്ലോറൈറ്റ്, പെട്രോളിയം ഡിസ്റ്റിലേറ്റ്സ്, ഫീനോൾ, ക്രിസോൾ, അമോണിയ, ഫോർമാൽഡിഹൈഡ് തുടങ്ങിയ ഉപദ്രവകാരികളായ രാസപദാർഥങ്ങൾ അന്തിമമായി സമീപത്തെ കുടിവെളളസ്രോതസുകളിൽ എത്തിപ്പെടാൻ സാധ്യതയുണ്ട്.

കീടനാശിനികൾ ഒഴിവാക്കാം

കീടനാശിനികളുടെയും രാസവളങ്ങളുടെയും ഉപയോഗം പരമാവധി കുറയ്ക്കുക. പൂർണമായും ഒഴിവാക്കുകയാണെങ്കിൽ അത്രയും നല്ലത്. ജലമലിനീകരണസാധ്യത കുറയും. സാധ്യമെങ്കിൽ ജൈവകൃഷി സ്വീകരിക്കാം. ശുദ്ധമായ പച്ചക്കറികൾ അടുക്കളയ്ക്ക് അനുഗ്രഹമാവും; ആയുസിനും. തുണിയലക്കിയ വെള്ളവും അടുക്കളയിൽ നിന്നുളള മലിനജലവും ജലസ്രോതസുകളിൽ എത്തുംവിധം ഒഴുക്കിക്കളയാതെ ജൈവ പച്ചക്കറിത്തോട്ടം നനയ്ക്കുന്നതിന് ഉപയോഗപ്പെടുത്താം.