ചർമരോഗങ്ങൾക്കു സ്വയംചികിത്സ നടത്തിയാൽ..?
Tuesday, June 6, 2017 2:24 AM IST
ശരീരത്തിലെ ഇടുക്കുകളിലെ പൂപ്പൽ ബാധമൂലം കഴിഞ്ഞ കുറേ വർഷങ്ങളായി ബുദ്ധിമുട്ടുന്ന ഒരാളാണ് ഞാൻ. മാസങ്ങളോളം ചികിത്സ തേടുന്പോൾ ശമനമുണ്ടാകാറുണ്ട്, പക്ഷേ വീണ്ടും രോഗം തിരിച്ചുവരും.

രോഗം പൂർണമായും മാറാനെന്താണു വഴി?

വളരെ സാധാരണ കാണുന്ന ഒരു ചർമരോഗമാണ് ഇടുക്കുകളിലെ പൂപ്പൽബാധ. സ്ത്രീ പുരുഷന്മാരെ ഒരുപോലെ ബാധിക്കുന്ന ഈ രോഗം നിമിത്തം നിരവധി പേർ കഷ്ടപ്പെടുന്നുണ്ട്. ശരീരം അമിതമായി വിയർക്കുന്നവരെയും പ്രമേഹരോഗികളെയും പോളിസ്റ്റർ പോലുള്ള കൃത്രിമ നാരുകൾ കൊണ്ട് നിർമിച്ച വസ്ത്രങ്ങൾ ധരിക്കുന്നവരെയും ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നവരെയും വൃത്തികുറഞ്ഞ ചുറ്റുപാടുകളിൽ ജീവിക്കുന്നവരെയുമാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്.

ചർമത്തിൽ ജലാംശം വർധിക്കുന്പോൾ അവിടങ്ങളിൽ പൂപ്പൽബാധ ഉണ്ടാവുന്നു. ഇതാണ് രോഗകാരണം. നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്ന മരുന്നുകളാണ് ട്രിപ്പിൾ കോന്പിനേഷനുകൾ. ആന്‍റിബയോട്ടിക്, സ്റ്റിറോയിഡ്, ഫംഗസിനെതിരേയുള്ള മൂലകം എന്നിവ ചേർന്ന മരുന്നുകളാണിവ. വിപണിയിൽ സുലഭമായ ഇവ ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ മരുന്നുകടകൾ വഴി ലഭ്യമാണുതാനും. മിക്ക ചർമരോഗങ്ങൾക്കുമെതിരേ നമ്മുടെ നാട്ടുകാർ ആദ്യം പ്രയോഗിക്കുന്ന വജ്രായുധവും ഇതുതന്നെ. ഇതായിരിക്കാം താങ്കളുടെ കാര്യത്തിൽ ഒരുപക്ഷേ വിനയായിത്തീരാൻ കാരണം

ഇതിൽ അടങ്ങിയിരിക്കുന്ന സ്റ്റിറോയ്ഡ് ചൊറിച്ചിൽ, ചുവപ്പ്, തടിപ്പ് എന്നിവ ഉണ്ടാക്കുമെങ്കിലും ചർമരോഗത്തിന് കാരണമായ പൂപ്പലിന്‍റെ വളർച്ചയുടെ ആക്കം വർധിപ്പിക്കും. തത്ഫലമായി രോഗം ഒരിക്കലും മാറാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യും.

ഇതല്ലെങ്കിൽ മരുന്നുകൾക്കെതിരേ പൂപ്പലുകൾ പ്രതിരോധശേഷി നേടിയതുമാവാം.
നമ്മുടെ നാട്ടിൽ പൂപ്പലുകൾക്കെതിരേ ഉപയോഗിക്കുന്ന വിവിധതരം മരുന്നുകൾക്കെതിരേ പൂപ്പലുകൾ പ്രതിരോധശേഷി നേടിയതാണ്.

ഒരേ മരുന്നുതന്നെ സ്ഥിരമായി ഉപയോഗിക്കുന്പോൾ സംഭവിക്കുന്നതാണിത്. ഇടയ്ക്കിടെ മരുന്നു മാറ്റി ഉപയോഗിക്കുന്നവരിൽ ഈ പ്രശ്നം സംഭവിക്കാറില്ല.


താങ്കൾ പ്രമേഹം, എച്ച്ഐവി എന്നിവയ്ക്കെതിരേയുള്ള രക്തപരിശോധനയ്ക്ക് വിധേയമാവുന്നത് നന്നായിരിക്കും.

എട്ടു വയസുള്ള എന്‍റെ മകനുവേണ്ടിയാണ് ഈ കത്തെഴുതുന്നത്. മാസങ്ങളായി, തലയിൽ രോമം വട്ടത്തിൽ കൊഴിയുന്നതാണ് പ്രശ്നം. നിരവധി ഡോക്ടർമാരെ കാണിച്ചു. ഫംഗസ് ബാധ ആണെന്നാണ് പറയുന്നത്. അതിനായുള്ള മരുന്നുകളും നൽകി. ഫലമൊന്നും കാണുന്നില്ല.

വട്ടത്തിൽ രോമം കൊഴിയുന്നത് അപൂർവമായി കാണുന്ന ഒരു ചർമരോഗമാണ്. തല, താടി, മീശരോമം, നെഞ്ച് എന്നിവിടങ്ങളിലൊക്കെ മുടികൊഴിഞ്ഞ ഭാഗം കാണാം. ഒരേസമയം ഒന്നിലധികം ഭാഗങ്ങളിലും മറ്റു ചിലപ്പോൾ ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്ത് ഒന്നിലധികം മുടികൊഴിഞ്ഞ വൃത്താകൃതിയിലുള്ള പാടുകളും കാണാറുണ്ട്. ഈ അസുഖത്തിനെ അലോപേഷ്യാ ഏരിയേറ്റാ എന്നാണ് വിളിക്കുന്നത്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കാറുണ്ട്. കുട്ടികളിൽ ഫംഗസ് ബാധ ഈ രോഗത്തിന് കാരണമാവാറുണ്ട്.

നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്ന അന്യവസ്തുക്കൾക്കെതിരേ (ഉദാ: ബാക്ടീരിയ വൈറസ്) നമ്മുടെ ശരീരം ആന്‍റിബോഡികൾ ഉത്പാദിപ്പിക്കാറുണ്ട്. എന്നാൽ, ചില അവസരങ്ങളിൽ നമ്മുടെ ശരീരത്തിലെ കോശങ്ങൾക്കെതിരേ ആന്‍റിബോഡികൾ രൂപപ്പെടാറുണ്ട്.

അത്തരത്തിൽ നമ്മുടെ ശരീരത്തിലെ രോമകൂപങ്ങൾക്കെതിരേ ആന്‍റിബോഡികൾ രൂപപ്പെട്ടു രോമം കൊഴിയുന്നതുമൂലം മുകളിൽ സൂചിപ്പിച്ച രോഗം ഉണ്ടാവാറുണ്ട്.

മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും ഇത്തരത്തിൽ രോഗം ഉണ്ടാവാറുണ്ട്. ഒരുപക്ഷേ, താങ്കളുടെ മകനും ഇത്തരത്തിൽ രോഗം ഉണ്ടായതാവാൻ വഴിയുണ്ട്.

തലത്തിലെ ചർമത്തിന്‍റെ ബയോപ്സി പരിശോധനയിലൂടെ താങ്കളുടെ മകന്‍റെ രോഗം സ്ഥിരീകരിക്കാവുന്നതും തുടർ ചികിത്സ നടത്താവുന്നതുമാണ്. ഒരു ചർമരോഗ വിദഗ്ധന്‍റെ സേവനം തേടുക.

ഡോ. ജയേഷ് പി. 
സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ,
കണ്ണൂർ. ഫോണ്‍: 04972 727828