ദന്തചികിത്സകൾ- മുതിർന്നവരിലും കുട്ടികളിലും
Tuesday, July 25, 2017 2:10 AM IST
1.പ്രിവന്‍റീവ് ചികിത്സകൾ.
2.കണ്‍സർവേറ്റീവ് ചികിത്സ.
3.കറക്റ്റീവ് ചികിത്സ.
4.റീപ്ലേസ്മെന്‍റ് ചികിത്സകൾ

പ്രിവന്‍റീവ് ചികിത്സകൾ (കുട്ടികളിൽ)

കുട്ടികളുടെ പല്ലിൽ പോടുവരാതിരിക്കുവാനുള്ള പിറ്റ് & ഫിഷർ ചികിത്സ ഫ്ളൂറൈഡ് ആപ്ലിക്കേഷൻ ക്ലീനിംഗ് പേരന്‍റ് (മാതാപിതാക്കൾ) & ചൈൽഡ് (കുട്ടികൾ) കൗണ്‍സലിംഗ്.

പ്രിവന്‍റീവ് ചികിത്സകൾ (മുതിർന്നവരിൽ)

ദന്തചികിത്സ നടത്താനാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു. തുടർന്നുള്ള ആരോഗ്യസംരക്ഷണത്തിനുള്ള നിർദ്ദേശങ്ങൾ നൽകുന്നു. ക്ലീനിംഗ് ചെയ്തിട്ടില്ലായെങ്കിൽ ക്ലീനിംഗ് നടത്തുകയും അടുത്ത വർഷത്തെ ചെക്ക് അപ്പിനും ക്ലീനിംഗിനുമുള്ള സമയം നിർദ്ദേശിക്കുകയും ചെയ്യുന്നു. പോടുകൾക്ക് സാധ്യതയുണ്ടെങ്കിൽ ഫ്ളൂറൈഡ് ആപ്ലിക്കേഷൻ നടത്തുന്നു. നിലവിൽ വായ്ക്കുള്ളിലെ പ്രശ്നങ്ങൾ പറഞ്ഞുതരികയും ചികിത്സ മുൻഗണന അനുസരിച്ച് നടത്തുന്നതിന് നിർദ്ദേശിക്കുന്നു.

കണ്‍സർവേറ്റീവ് ചികിത്സ

പോടുണ്ടെങ്കിൽ അടയ്ക്കുന്നു. ആഴത്തിലുള്ള പോടാണെങ്കിൽ റൂട്ട് കനാൽ ചികിത്സ നടത്തുന്നു. മോണരോഗത്തിനുള്ള ഫ്ളാപ്പ് സർജ്ജറി & സ്കേയിലിംഗ്

കറക്റ്റീവ് കോസ്മെറ്റിക് ചികിത്സ

നിരതെറ്റിയ പല്ലുകളെ കന്പിയിട്ട് ശരിയാക്കുന്നു. ക്രൗണ്‍ ആൻഡ് ബ്രിഡ്ജ് ചികിത്സ നടത്തിനേരെയാക്കുന്നു. വെനീറിംഗ്, ക്രൗണ്‍ ചികിത്സകൾ ചിരിയെ ഡിസൈൻ ചെയ്യുവാൻ വേണ്ടി നടത്തുന്നതാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഈ ചികിത്സ നടത്തുവാൻ കഴിയുന്നു. (രണ്ട് ആഴ്ചയ്ക്കകം).

റീപ്ലേസ്മെന്‍റ് ചികിത്സകൾ

പല്ലുകൾ നഷ്ടപ്പെട്ട സ്ഥാനത്ത് പല്ലുകൾ വയ്ക്കുന്ന ചികിത്സയാണ് ഇത്.

ഇംപ്ലാന്‍റ്

പല്ലുകൾ ഇല്ലാത്തസ്ഥാനത്ത് എല്ലിനുള്ളിൽ പിടിപ്പിക്കുന്ന പല്ലുകളാണ് ഇത്. ഇത് വേരുൾപ്പെടെ പല്ലുകളെ റീപ്ലെയ്സ് ചെയ്യുന്ന ചികിത്സയാണ്. ഫുൾസെറ്റ് പല്ല് ഉറപ്പിച്ച് എടുക്കേണ്ടാത്തരീതിയിൽ ഉറപ്പിക്കുവാൻ സാധിക്കും. ഫുൾസെറ്റ് പല്ലുകൾ കീഴ്ത്താടിയിൽ ഉറപ്പ് കുറവാണെങ്കിൽ ഉറപ്പ് കൂട്ടുവാൻ ഇംപ്ലാന്‍റ് ഉപയോഗിക്കാവുന്നതാണ്.


ബ്രിഡ്ജ്

തൊട്ടടുത്തപല്ലുകളിൽ ഉറപ്പിച്ച് ഇല്ലാത്ത പല്ലുകളെ വയ്ക്കാവുന്ന രീതിയാണ് ഇത്. പ്ലേറ്റ് ഇല്ലാ എന്നതും എടുത്തുകഴുകി തിരികെ വയ്ക്കേണ്ട എന്നും ഇതിന്‍റെ പ്രത്യേകതയാണ്.

പോസ്റ്റ്, കോർ & ക്യാപ്പ്

പല്ല് ഒടിഞ്ഞുനിൽക്കുന്നത് വേരിന്‍റെ ബലം പരിശോധിച്ച് റൂട്ട് കനാൽ ചികിത്സ നടത്തി പോസ്റ്റ് & കോർ ചെയ്ത് ക്യാപ്പ് ചെയ്യുന്നത് ഫലപ്രദമാണ്.

ഡെഞ്ചർ

ഫുൾസെറ്റ് പല്ലുകളും ഭാഗികമായ പല്ലുകളും എടുത്തുമാറ്റുന്ന രീതിയിലാണു ചെയ്യുന്നത്. കന്പിയില്ലാത്ത ഫ്ളെക്സിബിൽ ഡെഞ്ചറും ഈ കൂട്ടത്തിൽ മേൻമയുള്ളതാണ്.

ആധുനിക ദന്തചികിത്സകളിൽ ഈ ദന്തചികിത്സകൾ പലതും സംയോജിപ്പിച്ച് നടത്തിയാൽ പൂർണ്ണമായ ദന്താരോഗ്യം വീണ്ടെടുക്കാൻ സാധിക്കും. പ്രിവന്‍റീവ് ചികിത്സകൾ ഇതിലെല്ലാം പ്രാധാന്യമുള്ളതാണ്. പ്രിവന്‍റീവ് ചികിത്സ തുടക്കത്തിൽ തന്നെ ലഭിച്ചാൽ ഭാരിച്ച ചെലവുള്ള പല ചികിത്സകളും ഒഴിവാക്കാം.

ഡെന്‍റൽ ടൂറിസം

ചികിത്സയുടെ ചെലവ് ലോകത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് കേരളത്തിൽ ലഭിക്കുന്നത്. എന്നാൽ നിലവാരം ഒട്ടും തന്നെ കുറയുന്നില്ല. വിദേശരാജ്യങ്ങളിൽ നിന്നും നോർത്ത് ഇൻഡ്യയിൽ നിന്നും ടൂറിസ്റ്റുകളായി എത്തുന്നവർ പലരും ദന്തചികിത്സകൾ ഇതോടൊപ്പം നടത്താൻ പ്ലാൻ ചെയ്താണ് വരാറുള്ളത്. വികസിത രാജ്യങ്ങളിൽ നിന്നും ചികിത്സയ്ക്കായി കേരളത്തിൽ വരുന്നവർ നമ്മുടെ നാട്ടിലെ ഡോക്ടർമാരുടെ രോഗനിർണയ ചികിത്സാസൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ചികിത്സ നേടുന്പോൾ നാട്ടിലുള്ള ജനങ്ങളും ഇതിന്‍റെ പ്രാധാന്യം മനസിലാക്കി ഇത് പ്രയോജനപ്പെടുത്തണം

ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല)
ഫോണ്‍ 9447219903
[email protected]
www.dentalmulamoottil.com