‘ആപ്പിൾ’പഠിപ്പിക്കുന്ന ജീവിതപരിചയ പാഠങ്ങൾ!
Tuesday, June 5, 2018 12:19 PM IST
കൂട്ടു വേണം നാലാം ക്ലാസ് വരെ

പ്രീപ്രൈമറി കുട്ടികൾക്ക് ഹോംവർക്ക് സംബന്ധിച്ചു കൃത്യമായ നിർദേശങ്ങൾ ഡയറിയിൽ എഴുതിക്കൊടുത്തുവിടാറുണ്ട്. അതു കുട്ടിക്കു വായിക്കാനാകാത്തതിനാലാണ് അമ്മയോ മുതിർന്നവരോ സഹായത്തിനെത്തുന്നത്. നാലാം ക്ലാസിനു താഴെയുള്ള കുട്ടിയാണെങ്കിൽ പഠനത്തിനു രക്ഷാകർത്താവിന്‍റെ സഹായം വേണം. എന്താണ്, എവിടെയാണ്, എങ്ങനെയാണ് എഴുതേണ്ടത്.. ഇത്തരം കാര്യങ്ങളാണു ഗൃഹപാഠത്തിൽ പറഞ്ഞുകൊടുക്കേണ്ടത്. ഇംഗ്ലീഷ് അറിയാത്ത സാധാരണക്കാരായ അമ്മമാർ ട്യൂഷൻ ഏർപ്പെടുത്തുന്നതിലും തെറ്റില്ല.

അനുയോജ്യമായ പഠനമേശ, കസേര

കൊച്ചുകുട്ടികളുടെ വലുപ്പത്തിന് അനുയോജ്യമായ കസേരയും പഠനമേശയുമൊക്കെ വീട്ടിലും ഒരുക്കണം. മുതിർന്നവരുടെ കസേരയും മേശയുമൊക്കെ നല്കി പഠിക്കാനിരുത്തിയാൽ 10 -15 മിനിട്ടു കഴിയുന്പോൾത്തന്നെ കുട്ടികൾ ക്ഷീണത്തോടെ എഴുത്തു നിർത്തും.

കൃത്യമായ ഉച്ചാരണം പഠിപ്പിക്കാം

അമ്മയാകട്ടെ, ട്യൂഷൻ ടീച്ചറാകട്ടെ നിർദേശങ്ങൾ കുട്ടിക്കു കൃത്യമായി പറഞ്ഞുകൊടുക്കുക എന്നതാണു പ്രധാനം. ഉച്ചത്തിൽ വായിക്കുന്നതു കേട്ടാണ് കൊച്ചുകുട്ടികൾ പഠനം തുടങ്ങുന്നത്. പഠിപ്പിക്കുന്ന ടീച്ചറിന്‍റെയോ അമ്മയുടെയോ ഉച്ചാരണം മോശമാണെങ്കിൽ കുട്ടിക്ക് അതുതന്നെ കിട്ടും.  കൂടാതെ, പലപ്പോഴും സ്കൂളുകളിൽ പറഞ്ഞുകൊടുക്കുന്ന ഇംഗ്ലീഷ് വാക്കുകളുടെ ഉച്ചാരണവും വീട്ടിൽ അമ്മമാർ പറഞ്ഞുകൊടുക്കുന്നതും തമ്മിൽ പലപ്പോഴും വ്യത്യാസം വരാറുണ്ട്. വാക്കുകളുടെ ഫൊണറ്റിക്സാണു സ്കൂളുകളിൽ പഠിപ്പിക്കുന്നത്. സ്കൂളിൽ ഒരു തരത്തിൽ കേൾക്കുകയും വീട്ടിൽ അമ്മ മറ്റൊരു തരത്തിൽ പറഞ്ഞുകൊടുക്കുകയും ചെയ്യുന്പോൾ കുട്ടിക്കു കണ്‍ഫ്യൂഷൻ സ്വാഭാവികം. ഇന്‍റർനെറ്റിലൊക്കെ ഇംഗ്ലീഷ് വാക്കുകളുടെ കൃത്യമായ ഉച്ചാരണത്തിന്‍റെ ഓഡിയോ കിട്ടും. അതു ശ്രദ്ധിച്ചു വാക്കുകളുടെ കൃത്യമായ ഉച്ചാരണം മനസിലാക്കിയശേഷമേ കുട്ടിക്കു പറഞ്ഞുകൊടുക്കാവൂ. അല്ലെങ്കിൽ അവരുടെ ഭാഷ നഷ്ടമാകും.

ഉച്ചത്തിൽ വായിപ്പിക്കാം

എട്ടാം ക്ലാസ് വരെ കുട്ടിയെക്കൊണ്ട് ഉച്ചത്തിൽ വായിപ്പിക്കണം. പ്രായം കൂടും തോറും ശബ്ദം കുറയ്ക്കാവുന്നതാണ്. എത്ര സങ്കീർണമായ പദവും ശുദ്ധമായി വായിക്കണമെങ്കിൽ
ഉച്ചത്തിൽ വായിച്ചു ശീലിക്കണം.

തനിയെ എഴുതട്ടെ

രക്ഷാകർത്താക്കളുടെ കൈയക്ഷരം മോശമാണെങ്കിൽ അവർ കൈപിടിച്ച് എഴുതിപ്പിക്കുന്പോൾ കുട്ടിയുടെ കൈയക്ഷരത്തിലും അതേ വളവുകളും വ്യതിയാനങ്ങളും സ്വാഭാവികം. അതിനാൽ അക്ഷരങ്ങൾ കാണിച്ചുകൊടുത്തശേഷം അതു കണ്ട് എഴുതാൻ ആവശ്യപ്പെടണം. അല്ലെങ്കിൽ വർക്ക്് ബുക്കുകളിലെ ഡോട്ട് മാർക്കിലൂടെ വരയ്ക്കാൻ ആവശ്യപ്പെടാം. ചില ട്യൂഷൻ അധ്യാപകർ ജോലി പെട്ടെന്നു തീർക്കാൻ വേണ്ടി കുട്ടിയുടെ കൈയിൽ പിടിച്ചു മൊത്തം എഴുതിക്കൊടുക്കും. അത്രയും വർക്ക് ചെയ്യിപ്പിച്ചല്ലോ എന്നു രക്ഷാകർത്താവും സന്തോഷിക്കും! കുട്ടി വർക്ക് ചെയ്യാതെ വന്നാൽ ടീച്ചർമാരുടെ ഭാഗത്തുനിന്നുള്ള കുറ്റപ്പെടുത്തൽ ഒഴിവാക്കാൻ പലപ്പോഴും അമ്മമാരും ചെയ്തുകൊടുക്കാറുണ്ട്. സ്വയം എഴുതാൻ പറ്റുന്ന കാര്യങ്ങൾ കുട്ടി തനിയെ എഴുതട്ടെ. എഴുതിക്കൊടുക്കാൻ പോയാൽ ജീവിതത്തിൽ ഒരിക്കലും കുട്ടി എഴുതാൻ പഠിക്കില്ല. ഞാൻ പകുതി എഴുതിയാൽ മതി ബാക്കി അമ്മ എഴുതിത്തരും എന്നു കുട്ടി വിചാരിക്കും.

പഠനവൈകല്യങ്ങൾ തിരിച്ചറിയാം

1 -2 ക്ലാസ് ആകുന്പോഴേക്കും സാധാരണ കുട്ടി 10 വാക്ക് എഴുതുന്പോൾ നമ്മുടെ കുട്ടിക്കു 2 വാക്ക് പോലും എഴുതാനാകുന്നില്ലെങ്കിൽ കുട്ടിയുടെ ഫിസിക്കൽ ഫിറ്റ്നെസ് പരിശോധിക്കണം. മസിൽ കോർഡിനേഷനിൽ തകരാറുകൾ ഉണ്ടോ എന്നു പരിശോധിക്കണം. എഴുതാനും വായിക്കാനും പിന്നിലേക്കു പോകുന്പോൾ കാഴ്ചയ്ക്കോ കേൾവിക്കോ തകരാറുണ്ടോ എന്നു പരിശോധന നടത്തണം. 2- 3 ക്ലാസ് കഴിയുന്പോഴേക്കും ഏതെങ്കിലും തരത്തിലുള്ള പഠന വൈകല്യങ്ങളുണ്ടോ എന്നു തിരിച്ചറിയാം. 6 നു പകരം 9, ഡി ക്കു പകരം ബി എന്നിങ്ങനെ എഴുതുകയോ വായിക്കുകയോ ചെയ്താൽ അക്ഷരങ്ങളോടും അക്കങ്ങളോടും ബുദ്ധിമുട്ടുണ്ടെന്നു തിരിച്ചറിയാനാവും. അത്തരം കുട്ടികൾക്കു പ്രത്യേക ശ്രദ്ധ കൊടുക്കണം. നാലു വാക്ക് എഴുതാൻ പറഞ്ഞപ്പോൾ 3 വാക്ക് എഴുതിയാൽത്തന്നെ വെരി ഗുഡ് എന്നു പറഞ്ഞ് അപ്പോൾത്തന്നെ അഭിനന്ദിക്കണം. കുട്ടികൾ ചെയ്യുന്ന ചെറിയ കാര്യങ്ങളെ വരെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.


വാക്കുകൾ പരിചയപ്പെടുത്തുന്പോൾ

കുട്ടികളെ വാക്കുകൾ പരിചയപ്പെടുത്തുന്പോൾ വേണ്ടതു സമഗ്രമായ സമീപനം. എ ഫോർ ആപ്പിൾ എന്ന് നഴ്സറി ക്ലാസിലെ കുട്ടിയെ അമ്മ പഠിപ്പിക്കുന്പോൾ a p p l e എന്നു സ്പെല്ലിംഗ് മാത്രം പറഞ്ഞു കൊടുത്താൽ കുട്ടി അതുമാത്രം പഠിക്കും. അങ്ങനെ പഠിക്കുന്നതിൽ ഒരർഥവുമില്ല. പകരം ഒരാപ്പിൾ എടുത്തു കാണിച്ചു പറഞ്ഞാൽ അത് ആപ്പിളാണെന്നു കുട്ടിക്ക് അപ്പോൾത്തന്നെ പിടികിട്ടും. അതിന്‍റെ സ്പെല്ലിംഗ് ആപ്പിളിനോടു ചേർത്തു കാണിക്കുന്പോൾ അതു രണ്ടും തമ്മിൽ കുട്ടി ബന്ധിപ്പിക്കും. തമ്മിലുള്ള ബന്ധം മനസിലാകും. അതോടൊപ്പം ധാരാളം കാര്യങ്ങൾ ചേർത്തു പറയാം. ഈ ആപ്പിളിന്‍റെ നിറമെന്താണെന്നു ചോദിക്കാം. ചെമപ്പാണ് എന്നു കുട്ടി പറയുന്പോൾ ഒരു നിറം പഠിക്കും. ഇതിനു ഗോളാകൃതിയാണ് എന്നു പറയുന്പോൾ ഗോളം എന്ന ഷേപ്പ് കുട്ടി പഠിക്കും. ഇതൊരു ഫലമാണ് എന്നു പറയുന്പോൾ ഫ്രൂട്ട്സ്, വെജിറ്റബിൾ തുടങ്ങിയ ആശയങ്ങളിലേക്കു കുട്ടി എത്തും.

നമ്മുടെ കൈയിൽ ഇപ്പോൾ ഒരാപ്പിൾ മാത്രമേയുള്ളു. എനിക്കും കഴിക്കണം, നിനക്കും കഴിക്കണം. അപ്പോൾ എന്തുചെയ്യും? അപ്പോൾ കുട്ടിതന്നെ പറയും ഇതു മുറിക്കണമെന്ന്. ഇതു രണ്ടു തുല്യ ഭാഗങ്ങളായി മുറിച്ചാൽ പകുതിയെന്നു പറയാം. രണ്ടു പേർ കൂടി വന്നാൽ ഓരോന്നും വീണ്ടും മുറിക്കും. പങ്കുവച്ച് എല്ലാവർക്കും കൊടുക്കും. ഷെയറിംഗ്(പങ്കുവയ്ക്കൽ) എന്ന മൂല്യം അതിലൂടെ പഠിക്കും. ആപ്പിൾ ഒരു ഫലമാണെന്നും അതിൽ ധാരാളം വിറ്റാമിനുകൾ ഉള്ളതിനാൽ അതു കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നും പറയാം. ഇതാണ് പഠനത്തിലെ ഹോളിസ്റ്റിക് അപ്രോച്ച് - സമഗ്രമായ സമീപനം. ലാംഗ്വേജ് ഡിഫിക്കൽറ്റിയുള്ള ഒരു കുട്ടിയാണെങ്കിൽ സ്പെല്ലിംഗ് പഠിക്കില്ലായിരിക്കാം. പക്ഷേ, ഇത്രയും കാര്യങ്ങൾ ആ കുട്ടി മനസിലാക്കും. അതു കഴിഞ്ഞ് ആപ്പിൾ മുറിച്ചു കൊടുത്താൽ അത്രയും ഭക്ഷണവും കുട്ടിയുടെ ഉള്ളിലെത്തും. കുട്ടി ഹാപ്പിയാവും. ഇത്തരത്തിലാവണം വീട്ടിലെ വിദ്യാഭ്യാസം. പഠിക്കുന്ന കാര്യങ്ങൾക്കു ജീവിതവുമായി എന്താണു ബന്ധം എന്നതു പരമാവധി കുട്ടികളിലെത്തിക്കണം. അതാണ് അമ്മയുടെ ധർമം. അതാണു ലൈഫ് സ്കിൽ വിദ്യാഭ്യാസം. (തുടരും)

ഡോ. റോസമ്മ ഫിലിപ്പ്,
അസോസിയേറ്റ് പ്രഫസർ, മൗണ്ട് താബോർ ട്രെയിനിംഗ് കോളജ്, പത്തനാപുരം;
(കരിക്കുലം എക്സ്പർട്ട്)

തയാറാക്കിയത് - ടിജിബി