സോറിയാസിസിനു പിന്നിൽ മാനസികസമ്മർദം, ജനിതക തകരാറുകൾ...
Thursday, July 12, 2018 4:13 PM IST
ലോകത്തിലെ ആകെ ജനസംഖ്യയുടെ രണ്ടുശതമാനംപേരെ ബാധിക്കുന്ന രോഗമാണ് സോറിയാസിസ്. സോറ എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് സോറിയാസിസ് എന്ന വാക്ക് ഉണ്ടായത്. പുരാതനകാലം മുതൽക്കുതന്നെ ഭൂമുഖത്ത് ഈ രോഗം ഉണ്ടായിരുന്നുവത്രേ.

കെരാറ്റിനൈസേഷൻ

ചർമത്തിൽ നടക്കുന്ന കെരാറ്റിനൈസേഷൻ എന്ന പ്രക്രിയയിൽ സംഭവിക്കുന്ന ചില വ്യതിയാനങ്ങളാണ് സോറിയാസിസിനു കാരണം. ചർമത്തിന്‍റെ ഏറ്റവും ഉപരിതലത്തിൽ കാണുന്ന കുറച്ച് പാതികോശങ്ങൾ മൃതാവസ്ഥയിലാണുള്ളത്. ഇതിനെ സ്ട്രാറ്റം കോർണിയം എന്നു വിളിക്കുന്നു. എപ്പിഡെർമിസിന്‍റെഏറ്റവും താഴെ സ്ഥിതിചെയ്യുന്ന വളരെ വേഗം വിഭജിക്കുന്ന കോശങ്ങൾക്ക് ചില രൂപമാറ്റങ്ങൾ സംഭവിച്ചാണ് ഈ മൃതകോശങ്ങൾ ഉണ്ടാകുന്നത്. ഇതൊരു സങ്കീർണമായ പ്രക്രിയയാണ്.

ഈ പ്രക്രിയയിൽ നമ്മുടെ ചർമത്തിലെ പ്രധാന മാംസ്യങ്ങളിലൊന്നായ കെരാറ്റിൻ ഉത്പാദിപ്പിക്കപ്പെടുന്നു. അതുകൊണ്ടാണ് ഇതിനെ കെരാറ്റിനൈസേഷൻ എന്നു വിളിക്കുന്നത്. സാധാരണയായി ഇതിന് രണ്ടാഴ്ച സമയമെടുക്കും. എന്നാൽ സോറിയാസിസ് ഉള്ളവരിൽ ചുരുങ്ങിയ ദിവസങ്ങൾക്കകം ഈ പ്രക്രിയ പൂർണമാകുന്നു. തത്ഫലമായി ചർമോപരിതലത്തിൽ മൃതകോശങ്ങൾ കട്ടി പിടിച്ചു കിടക്കുന്നു. ഇത് ചർമോപരിതലത്തിൽ ശൽക്കങ്ങളായി കാണപ്പെടുന്നു.
ചർമത്തിലുള്ള രക്തക്കുഴലുകൾ വികസിക്കുകയും ന്യൂട്രോഫില്ലുകൾ ചർമത്തിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നു. ശരീരത്തിൽ രോഗപ്രതിരോധത്തിന് പ്രധാന പങ്കുവഹിക്കുന്ന കോശങ്ങളാണ് ടി ലിംഫോസൈമുകൾ. ഇവ രക്തക്കുഴലിൽനിന്നു ചർമത്തിൽ പ്രവേശിക്കുകയും അവയ്ക്ക് ഉത്തേജനം സംഭവിക്കുകയും ചെയ്യുന്നു. ഇവ ചില പ്രത്യേകതരം രാസപദാർഥങ്ങൾ ഉത്പാദിപ്പിക്കുന്നു. ഇവയാണ് സോറിയാസിസ് രോഗം ഉണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്.

ജനിതക കാരണങ്ങൾ

ജനിതകപരമായ കാരണങ്ങൾകൊണ്ട് ഈ രോഗം ഉണ്ടാകാം. അച്ഛനോ അമ്മയ്ക്കോ ഈ രോഗം ഉണ്ടായാൽ മക്കൾക്കും രോഗമുണ്ടാകാനുള്ള സാധ്യത 14 ശതമാനം വരും. എന്നാൽ രണ്ടുപേർക്കും രോഗമുണ്ടായാൽ മക്കളിൽ രോഗം വരാനുള്ള സാധ്യത 40 ശതമാനത്തോളമാണ്. മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലും ഈ രോഗം വരാം. നേരത്തേ സൂചിപ്പിച്ച ഉത്തേജിപ്പിക്കപ്പെ ടി ലിംഫോസൈറ്റുകൾ മൃഗങ്ങളിൽ കുത്തിവച്ചാൽ അവരിൽ ഈ രോഗം കൃത്രിമമായി സൃഷ്ടിക്കാൻ കഴിയുമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു.

മാനസിക സമ്മർദം

രോഗം വരാനുള്ള മറ്റൊരു പ്രധാന കാരണം പല തരത്തിലുള്ള മാനസിക സമ്മർദമാണ്. അത് വ്യക്തിപരമോ കുടുംബപരമോ സാമൂഹികപരമോ ആയ വിഷയങ്ങളാവാം. മാനസികസമ്മർദം ഉണ്ടാകുന്പോൾ രോഗം പ്രത്യക്ഷപ്പെടുകയോ അധികരിക്കുകയോ ചെയ്യാം. സമ്മർദം ലഘൂകരിക്കപ്പെട്ടാൽ അസുഖം ഭേദമാവുകയോ ലക്ഷണങ്ങൾ കുറയുകയോ ചെയ്യാം.

ചികിത്സാപിഴവല്ല...

ചില ഒൗഷധങ്ങൾ (വേദനസംഹാരികൾ, വിഷാദരോഗത്തിന് ഉപയോഗിക്കുന്ന മരുന്നുകൾ, രക്തസമ്മർദം നിയന്ത്രിക്കാനുപയോഗിക്കുന്നവ, മലേറിയയ്ക്കെതിരേ ഉപയോഗിക്കുന്നവ) സോറിയാസിസ് ആദ്യമായി പ്രത്യക്ഷപ്പെടാനോ വർധിപ്പിക്കാനോ കാരണമാകുന്നു. ഈ മരുന്നുകൾ ഞാൻ നേരത്തേ സൂചിപ്പിച്ച പ്രക്രിയയ്ക്ക് ആക്കം കൂട്ടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അല്ലാതെ ഡോക്ടറുടെ ചികിത്സാപിഴവു മൂലമല്ല രോഗം വന്നത് എന്നോർക്കുക.
ശരീരത്തിലുണ്ടാകുന്ന മുറിവുകൾ, ശസ്ത്രക്രിയയുടെ കലകൾ, കൊതുകുകടിയേറ്റ ഭാഗം, കുത്തിവയ്ക്കുന്ന ഭാഗം എന്നിവയിൽ സോറിയായിസ് വരാം. അതുപോലെ ഉള്ള രോഗം അധികരിക്കാനും ഇവ കാരണമാകാം. മുറിവിനു സമാന്തരമായി പാടുകൾ പിന്നീട് പ്രത്യക്ഷപ്പെടാം. ഇതും ചിലപ്പോൾ ചികിത്സാപ്പിഴവായി വ്യാഖ്യാനിക്കപ്പെടാം.


ഗർഭകാലത്ത് ആദ്യമായി രോഗം പ്രത്യക്ഷപ്പെട്ടേക്കാം. സോറിയാസിസ് ഉള്ള രോഗി ഗർഭിണിയാകുന്പോൾ രോഗം അധികമാവാനും സാധ്യതയുണ്ട്. മദ്യപാനവും പുകവലിയും ഉള്ളവരിൽ സോറിയാസിസ് സാധ്യത കൂടുതലാണ്. സോറിയാസിസ് ഉള്ളവർ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്താൽ രോഗം തീവ്രമാകും.

പരസ്യങ്ങളിൽ വീഴരുത്

ചിലരിൽ ചർമത്തിലുള്ള സോറിയാസിസ് സന്ധികളെയും ബാധിക്കാറുണ്ട്. പത്തുശതമാനം രോഗികളെയാണ് ഇത്തരത്തിൽ സോറിയാറ്റിക് ആർത്രോപ്പതി ബാധിക്കുന്നത്. സന്ധികളിൽ വേദനയും നീർവീക്കവുമാണ് ലക്ഷണങ്ങൾ. പിന്നീട് അവ ചലനത്തെ ബാധിക്കുന്നു. ചികിത്സ സ്വീകരിക്കാതിരുന്നാൽ സ്ഥിരമായ വൈകല്യങ്ങൾക്കു കാരണമാകുന്നു. അപൂർവം വ്യക്തികൾ നട്ടെല്ലിനെ ബാധിക്കുകവഴി ശയ്യാവലംബിയായി പോകാറുണ്ട്.

ചികിത്സ

1. സോറിയാസിസ് മാറ്റിത്തരാമെന്ന വാഗ്ദാനവുമായി പല മാധ്യമങ്ങളിലും പല അവകാശവാദങ്ങളുമായി പലരും പ്രത്യക്ഷപ്പെടാറുണ്ട്. അസുഖംമൂലം നിസഹായരായവർ പലരും ഇവർക്ക് തലവച്ചുകൊടുക്കാറുമുണ്ട്. ഒരു വ്യക്തി ഏതുതരം ചികിത്സ സ്വീകരിക്കണമെന്നത് ആ വ്യക്തിയുടെ പൂർണ സ്വാതന്ത്ര്യമാണ്. എങ്കിലും പറയട്ടെ, ഇത്തരം അതിവിദഗ്ധ ചികിത്സകർ നൽകുന്ന പല ലേപനങ്ങളും പുരട്ടി, ഞാൻ നേരത്തേ സൂചിപ്പിച്ച എറിത്രോഡെർമാക്, പസ്റ്റ്യുലാർ സോറിയാസിസ് ആയി വരുന്ന പലരെയും ഈ ലേഖകൻ കണ്ടിട്ടുണ്ട്.
2. സ്വയംചികിത്സയ്ക്ക് മുതിരാതിരിക്കുക. ഒരു ചർമരോഗ വിദഗ്ധന്‍റെ വ്യക്തമായ രോഗനിർണയത്തിനും ചികിത്സയ്ക്കും മാത്രം വിധേയനാവുക. സ്വയം ചികിത്സ പലപ്പോഴും രോഗലക്ഷണങ്ങൾ പ്രത്യക്ഷത്തിൽനിന്നു മാറ്റാനും പലപ്പോഴും രോഗനിർണയം വൈകിക്കാനും ഇടവരുത്താറുണ്ട്.
3. ചികിത്സകനെ ഇടയ്ക്കിടെ മാറ്റാതെ ഒന്നിൽതന്നെ ഉറച്ചുനിൽക്കുക. ഒന്നോ രണ്ടോ ആഴ്ച ചികിത്സയെടുത്തശേഷം വേറൊരാളെ തേടിപ്പോകുന്ന പ്രവണത മലയാളിയുടെ ഒരു സ്വഭാവമായതുകൊണ്ട് കുറിക്കുന്നതാണിത്.

ശ്രദ്ധിക്കുക

* ധാരാളം മരുന്നുകൾ സോറിയാസിസ് ചികിത്സയ്ക്കായി വിപണിയിലുണ്ട്. രോഗാവസ്ഥ പൂർണമായും മനസിലാക്കിവേണം ചികിത്സിക്കാൻ. രോഗത്തിന്‍റെ പ്രാരംഭഘത്തിൽ ഡോക്സിസൈക്ലിൻ, അസിത്രോമൈസിൻ പോലുള്ള ആൻറിബയോട്ടിക്കുകൾക്ക് വ്യക്തമായ പങ്കുണ്ട്. ഞാൻ നേരത്തേ സൂചിപ്പിച്ച ന്യൂട്രോഫിലുകളെ ചർമത്തിലെത്താതെ പ്രതിരോധിക്കുന്നതുകൊണ്ടാണ് ഇവയ്ക്ക് സോറിയാസിസ് ചികിത്സയിൽ പ്രാധാന്യം കൽപിക്കുന്നത്.
* മദ്യപാനവും പുകവലിയും പൂർണമായി നിർത്തുക എന്ന കാര്യത്തിൽ വേറൊരഭിപ്രായം തേടേണ്ടതില്ല.
* മാനസികസമ്മർദം കുറയ്ക്കാൻ യോഗപോലെയുള്ള മാർഗം തേടുന്നതിൽ തെറ്റില്ല.
* സോറിയാസിസ് വർധിപ്പിക്കുന്ന ഏതെങ്കിലും തരത്തിലുള്ള മരുന്നുകളുണ്ടെങ്കിൽ പൂർണമായും ഒഴിവാക്കണം. ചികിത്സിക്കുന്ന ഡോക്ടറോട് കഴിക്കുന്ന മരുന്നുകൾ പൂർണമായും വെളിപ്പെടുത്തുക.
* ഏതെങ്കിലും തരത്തിലുള്ള അണുബാധ ശരീരത്തിലുണ്ടെങ്കിൽ അത് ചികിത്സിച്ചു ഭേദമാക്കണം. കുളിക്കാൻ പ്രത്യേക സോപ്പുകൾ (ആവശ്യമെങ്കിൽ മാത്രം) വേണ്ടിവരും.


വിവരങ്ങൾ
ഡോ. ജയേഷ് പി.
സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ, കണ്ണൂർ
ഫോണ്‍: 04972 727828