ടെൻഷനടിച്ചാൽ സൗന്ദര്യം കുറയുമോ?
Wednesday, July 18, 2018 3:11 PM IST
പ്രായമാകുന്നതു തടയാനാവില്ലല്ലോ. എന്നാൽ പലരും പ്രായത്തിനപ്പുറം യുവത്വം നിലനിർത്തുന്നതായി കണാറുണ്ട്. ചർമത്തിൽ ചുളിവുകളും വരകളും വീഴുക, കറുത്ത പാടുകൾ പ്രത്യക്ഷപ്പെടുക, നര പ്രത്യക്ഷമാകൽ, ഉറക്കക്കുറവ്, കാഴ്ചക്കുറവ്, എല്ലുകൾക്കു ബലക്ഷയം... തുടങ്ങി പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങൾ അവരിൽ അനുഭവത്തിൽ വരുന്നത്ഏറെ വൈകി മാത്രം ആയിരിക്കും.

പ്രായമാകുന്നതിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ പലതാണ്. പാരന്പര്യം പോലെയുളള ജനിതക ഘടകങ്ങളെ നമുക്കു സ്വാധീനിക്കാനാവില്ല. എന്നാൽ ആരോഗ്യകരമായ ജീവിതശൈലി പുലർത്തുന്നവർക്ക് പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങൾ ഒരു പരിധിവരെ, ഒരു പ്രത്യേക കാലം വരെയെങ്കിലും അകറ്റിനിർത്താം എന്നതു വാസ്തവം. ചർമത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു സഹായകമായ ആരോഗ്യശീലങ്ങളും ആരോഗ്യകരമായ ഭക്ഷണക്രമവും സ്വീകരിക്കണം. ചർമം ആരോഗ്യമുള്ളതെങ്കിൽ പ്രായമാകുന്നതിെൻറ ലക്ഷണങ്ങൾ അകാലത്തിൽ പ്രത്യക്ഷമാകില്ല.

ക്രീമുകൾ വാങ്ങിപ്പുരട്ടിയാൽ ചർമം തിളങ്ങുമോ?

പരസ്യങ്ങളിൽ അഭിരമിച്ച് വിപണിയിൽ കാണുന്ന ഏതുതരം ഉത്പന്നങ്ങളും എന്തുവില കൊടുത്തും വാങ്ങി ഉപയോഗിക്കുന്ന രീതി അഭികാമ്യമല്ല. പലപ്പോഴും പല ഉത്പന്നങ്ങളും പലരിലും ചർമത്തിൽ അലർജിക്ക് ഇടയാക്കാറുണ്ട്.

പലതരം സൗന്ദര്യവർധക ഉത്പന്നങ്ങൾ ഒരേസമയം ഉപയോഗിക്കുന്നതും ഗുണകരമല്ല. ചർമാരോഗ്യവിദഗ്ധന്‍റെ(ഡെർമറ്റോളജിസ്റ്റ്) സഹായത്തോടെ ചർമസ്വഭാവം നിർണയിച്ച് അതിനു യോജ്യമായ ഉത്പന്നങ്ങൾ സ്വീകരിക്കുന്നതാണ് ആരോഗ്യകരം. പ്രകൃതിയിൽ നിന്നു ലഭ്യമാകുന്നതും സ്വാഭാവികചർമസൗന്ദര്യം മെച്ചപ്പെടുത്തുന്നതുമായ വസ്തുക്കൾ പ്രയോജനപ്പെടുത്തുകയാണ് ഉചിതം. ക്ലെൻസർ, മോയിസ്ചറൈസർ, ഫേസ്പാക്ക് എന്നിവയൊക്കെ വാങ്ങി ഉപയോഗിക്കുന്നതിനുമുന്പ് സ്കിൻ സ്പെഷലിസ്റ്റിെൻറ അഭിപ്രായവും നിർദേശവും തേടാവുന്നതാണ്.

സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് കിരണങ്ങൾ ഭീഷണിയോ?

ചർമാരോഗ്യവുമായി ബന്ധപ്പെു പരാമർശിക്കപ്പെടുന്ന പ്രോട്ടീനുകളാണ് കൊളാജെൻ, ഇലാസ്റ്റിൻ എന്നിവ. മനുഷ്യശരീരത്തിൽ നിർമിക്കപ്പെടുന്ന സ്ട്രക്ചറൽ പ്രോട്ടീനുകളാണ് ഇലാസ്റ്റിനും കൊളാജെനും. ചർമത്തിന് കരുത്ത്, ഉറപ്പ്, രൂപം എന്നിവ നല്കുന്നതിന് ഇവയുടെ യോജിച്ചുളള പ്രവർത്തനം സഹായകം. കൊളാജെൻ ചർമത്തിനു ദൃഢതയും കരുത്തും നല്കുന്പോൾ ഇലാസ്റ്റിൻ ചർമത്തിനു വലിയാനുളള കഴിവു നല്കുന്നു. ചർമത്തിനു മൃദുലത, ഇലാസ്തികത എന്നിവ നല്കുന്നതും ഇലാസ്റ്റിനാണ്. അൾട്രാവയലറ്റ് കിരണങ്ങൾ ചർമത്തിന്, പ്രത്യേകിച്ച് ഇലാസ്റ്റിനും കൊളാജെനും കേടുവരുത്തുന്നു. ഇതു ചർമത്തിൽ കറുത്ത പാടുകൾ, ചുളിവുകൾ, വരണ്ട അവസ്ഥ, പരുക്കനാകുന്ന അവസ്ഥ... തുടങ്ങി ചിലയവസരങ്ങളിൽ സൂര്യാഘാതത്തിനുവരെയും അതിടയാക്കുന്നു. സൂര്യപ്രകാശം പതിക്കാനിടയുളള ശരീരഭാഗങ്ങളിൽ ചർമാരോഗ്യവിദഗ്ധന്‍റെ നിർദേശപ്രകാരം സണ്‍ സ്ക്രീൻ ലോഷൻ പുരുന്നതു അൾട്രാവയലറ്റ് രശ്മികളിൽ നിന്നു സംരക്ഷണം നല്കും.

ഉറങ്ങിയാൽ സൗന്ദര്യം കൂടുമോ?

ദിവസവും 7 - 8 മണിക്കൂർ ഉറക്കം ആരോഗ്യജീവിതത്തിന് അത്യന്താപേക്ഷിതം. ഉറങ്ങുന്പോൾ അഡ്രിനാലിൻ, കോർിക്കോ സ്റ്റിറോയ്ഡ് എന്നിവയുടെ അളവിൽ കുറവുണ്ടാകുന്നു. ശരീരം വളർച്ചാ ഹോർമോണുകൾ ഉത്പാദിപ്പിച്ചു തുടങ്ങുന്നു. ഈനേരം കോശങ്ങളുടെ കേടുപാടു തീർക്കൽ, വളർച്ച എന്നിവ നടക്കുന്നു. മതിയായ ഉറക്കം കിട്ടിയില്ലെങ്കിൽ ഇത്തരം പ്രവർത്തനങ്ങൾ മുടങ്ങുന്നു. ചർമകാശങ്ങളിൽ നീർവീക്കമുണ്ടാകുന്നു. ഇത് ചർമത്തിൽ പ്രായമാകുന്നതിന്‍റെ പ്രത്യക്ഷലക്ഷണങ്ങളായ ചുളിവുകൾ, നിറംമങ്ങൽ, വരകൾ, മടക്കുകൾ തുടങ്ങിയവയ്ക്കു കാരണമാകുന്നു. ആവശ്യത്തിന് ഉറങ്ങിയാൽ ആരോഗ്യപരമായി വേറെയും ഗുണങ്ങളുണ്ട്. ഓർമശക്തി മെച്ചപ്പെടും, മാനസികനില, ശ്രദ്ധ, ഏകാഗ്രത എന്നിവയെല്ലാം മെച്ചപ്പെടും. ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുളള സാധ്യത കുറയും. നേരത്തേ കിടന്ന് നേരത്തേ എഴുന്നേൽക്കുക. പതിവായി ഒരേ സമയത്തു കിടക്കാൻ ശീലിക്കുക. കിടക്കുന്നതിനു മുന്പ് കഫീൻ അടങ്ങിയ പാനീയങ്ങൾ കഴിവതും ഒഴിവാക്കുക.


ഇനിയുമുണ്ടോ വഴികൾ?

വ്യായാമം ശീലമാക്കണം. അതു ശരീരമെന്പാടും രക്തസഞ്ചാരം മെച്ചപ്പെടുത്തും. ചർമത്തിന്‍റെ ആരോഗ്യവും ഉൗർജ്വസ്വലതയും നിലനിർത്താം. ഹോർമോണുകളെ നിയന്ത്രിക്കുന്നതിനും മതിയായ ഉറക്കം കിട്ടുന്നതിനും വ്യായാമം സഹായകം. വ്യായാമം ശീലമാക്കിയാൽ ശരീരത്തിൽ നീർവീക്കത്തിനുളള സാധ്യത കുറയ്ക്കാമെന്നു പഠനം. പൊണ്ണത്തടി, ഹൃദയരോഗങ്ങൾ എന്നിവയ്ക്കുളള സാധ്യതയും അതുവഴി കുറയും. എല്ലുകൾ, പേശികൾ എന്നിവയുടെ കരുത്തുകൂട്ടുന്നതിനും സ്റ്റാമിന നിലനിർത്തുന്നതിനും വ്യായാമം സഹായകം. ഓട്ടം, ചാട്ടം, നൃത്തം, സൈക്കിൾ സവാരി, നടത്തം, പച്ചക്കറിത്തോട്ടനിർമാണം എന്നിവ മാത്രമല്ല വീട്ടുജോലികളും വ്യായാമത്തിനുളള ഉപാധികൾ തന്നെ. പ്രായമാകുന്നതുമായി ബന്ധപ്പെു ശരീരത്തിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വേഗം കുറയ്ക്കുന്നതിനു ശരീരമനങ്ങി ജോലി ചെയ്യണമെന്നു ചുരുക്കം.

ടെൻഷനടിച്ചാൽ സൗന്ദര്യം കുറയുമോ?

അതേ എന്നു പഠനങ്ങൾ പറയുന്നു. മാനസികപിരിമുറുക്കം നിരവധി ശാരീരിക മാറ്റങ്ങൾക്ക് ഇടയാക്കുന്നു.

ഹോർമോണ്‍ നിലയിൽ മാറ്റമുണ്ടാകുന്നു. ബിപി കുതിച്ചുയരുന്നു. ഹൃദയമിടിപ്പിന്‍റെ തോതു കൂടുന്നു. മാനസിക പിരിമുറുക്കം, ഉത്കണ്ഠ, ഉറക്കമില്ലായ്മ, ശരീരഭാരത്തിൽ വർധന, ക്ഷീണം എന്നിവയ്ക്ക് ഇടയാക്കുന്നു.

ഇവയെല്ലാം ഒരാളുടെ പ്രായം ഉളളതിലും കൂടുതലാണന്നു തോന്നിപ്പിക്കും. അതിനാൽ ടെൻഷൻ തലയിൽ കൊണ്ടുനടന്നാൽ സൗന്ദര്യം കുറയുമെന്നതു മറക്കേണ്ട. ഒരു പരിശീലകന്‍റെ സഹായത്തോടെ ശ്വസന വ്യായാമം, ധ്യാനം, യോഗ, എയ്റോബിക് വ്യായാമം എന്നിവ ശീലമാക്കിയാൽ സ്ട്രസ് ഒരു പരിധിവരെ കുറയ്ക്കാം.

സൗന്ദര്യം നിലനിർത്തുന്ന ആഹാരക്രമം

ആന്‍റിഓക്സിഡന്‍റുകൾ ധാരാളമുളള പഴങ്ങളും പച്ചക്കറികളും കഴിക്കണം; വീട്ടുവളപ്പിൽ ജൈവരീതിയിൽ വിളയിച്ചതിനു മുൻഗണന കൊടുക്കണം. ആന്‍റിഓക്സിഡൻറുകൾ ഫ്രീ റാഡിക്കലുകളുടെ ആക്രമണത്തിൽ നിന്നു ചർമകോശങ്ങളെ സംരക്ഷിക്കുന്നു; കൊളാജനെ സംരക്ഷിക്കുന്നു. ചർമത്തിൽ ചുളിവുകൾ രൂപപ്പെടുന്നത് ഒഴിവാക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകൾ(നീർവീക്കവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായകം) ധാരാളമുളള മീനുകൾ, തവിടുകളയാത്ത ധാന്യങ്ങൾ എന്നിവ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുക. കാൽസ്യം, വിറ്റാമിൻ ഡി, ഇരുന്പ്, സിങ്ക് എന്നിവയടങ്ങിയ പഴങ്ങളും പച്ചക്കറികളും ശീലമാക്കുക. ദിവസവും 10 - 12 ഗ്ലാസ് വെളളം കുടിക്കണം. ചർമത്തിന്‍റെ ചെറുപ്പവും ഭംഗിയും ആരോഗ്യവും നിലനിർത്തുന്നതിന് വെളളം അവശ്യം. ദഹനം മെച്ചപ്പെടുത്തുന്നതിനും ജലാംശം സഹായകം. അതു ശരീരത്തിന്‍റെ ഉൗർജനില ഉയർത്തുന്നു. ശരീരകോശങ്ങളിൽ അടിഞ്ഞുകൂടുന്ന വിഷമാലിന്യങ്ങൾ പുറന്തള്ളുന്നതിനും ജലം അവശ്യം. ശരീരത്തിൽ ജലാംശം കുറയുന്പോൾ ചർമത്തിൽ വരൾച്ച, തിളക്കം മങ്ങൽ, ചുളിവുകളും മടക്കുകളും ദൃശ്യമാകൽ, ചുണ്ട് വിണ്ടുകീറൽ എന്നിവയ്ക്കുളള സാധ്യതയേറും. തിളപ്പിച്ചാറിച്ച വെളളം കൂടാതെ ഗ്രീൻ ടീ, പഴച്ചാറുകൾ എന്നിവയും ഗുണപ്രദം. ജലാംശം കൂടുതലുളള പഴങ്ങളും ആഹാരക്രമത്തിൽ ഉൾപ്പെടുത്താം.

സൗന്ദര്യത്തിനു കേടുവരുത്തുന്നത്...

പുകവലിയും മദ്യപാനവും സൗന്ദര്യത്തിനു മാത്രമല്ല ആരോഗ്യജീവിതത്തിനും അപകടകാരികൾതന്നെ. രോഗങ്ങൾ മാറിനിൽക്കുന്ന അവസ്ഥ തന്നെയാണ് യഥാർഥത്തിൽ സൗന്ദര്യം നിലനിർത്തുന്നത്. ആരോഗ്യമുളള ശരീരവും മനസുമാണ് ഒരു വ്യക്തിയുടെ സൗന്ദര്യം നിലനിർത്തുന്നതെന്നു ചുരുക്കം. ബാഹ്യമായ സൗന്ദര്യത്തിനൊപ്പം മനസിന്‍റെ സൗന്ദര്യവും പ്രധാനം. മനസ് നല്ലതല്ലെങ്കിൽ ബാഹ്യസൗന്ദര്യത്തിനു മൂല്യമില്ലെന്നു സാരം. മനസിന്‍റെ സൗന്ദര്യമാണു പ്രധാനം. അതുണ്ടെങ്കിൽ എല്ലാവരും സുന്ദരികളും സുന്ദരന്മാരും തന്നെ!