പണം തട്ടിപ്പ്: ഒരു കുടുംബ കഥ
പണം തട്ടിപ്പ്: ഒരു കുടുംബ കഥ
തുക നിക്ഷേപിക്കൂ,..... നൂറു ദിവസം കഴിഞ്ഞ് ഒന്നരയിരട്ടിയായി കൊണ്ടുപോകൂ... പണത്തോട് താത്പര്യമുള്ള ആരെയും മോഹിപ്പിക്കുന്ന വാഗ്ദാനത്തിൽ നാസിർ ഷെയ്ഖും വിശ്വസിച്ചു. തന്നെപ്പോലെ സാധാരണക്കാരായ പലരും ആ കന്പനിയിൽ പണം നിക്ഷേപിക്കുകയും ചിലർക്കൊക്കെ തുക തിരികെ ലഭിക്കുകയും ചെയ്തു. അങ്ങനെ നാസിറും നിക്ഷേപ പദ്ധതിയിൽ അംഗമായി. നിശ്ചിത കാലാവധി കഴിഞ്ഞിട്ടും പല തവണ കന്പനിയുടെ ഓഫീസിൽ കയറിയിറങ്ങി അവശനായതല്ലാതെ പണം തിരികെ കിട്ടിയില്ല.

ഒടുവിൽ, സഹികെട്ട് അയാൾ മുംബൈ പോലീസിന് പരാതി സമർപ്പിച്ചു. സാന്പത്തിക ക്രമക്കേടുകളും തിരിമറികളുമൊക്കെ പ്രതിരോധിക്കാനായി രൂപം കൊടുത്തിട്ടുള്ള മുംബൈ പോലീസിലെ ഇക്കണോമിക് ഒഫൻസ് വിംഗ് (ഇഒഡബ്ല്യു) ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഉൗർജിതമായ അന്വേഷണം ആരംഭിച്ചു. നാസിർ ഷെയ്ഖിനെപ്പോലെ കബളിപ്പിക്കലിന് വിധേയരായ നിരവധി ആളുകൾ വേറെയുമുണ്ടെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായി.

അധികം വൈകാതെ കന്പനി ഉടമകളായ യുവാവിനെയും ഭാര്യയെയും രണ്ടു കൂട്ടാളികളെയും ഇഒഡബ്ല്യു സംഘം അറസ്റ്റ് ചെയ്തു. മുസ്തഫ ബൈഗ് (40), ഭാര്യ റയീസ പൂനാവാല (43) എന്നിവരെയാണ് മഹാരാഷ്ട്ര പ്രൊട്ടക്ഷൻ ഓഫ് ഇന്‍ററസ്റ്റ്സ് ഓഫ് ഡെപ്പോസിറ്റ് (എംപിഐഡി) ആക്ട് അനുസരിച്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തൻവീർ ഷെയ്ഖ്, നിഷാ ഖാൻ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.

ആദ്യകാല നിക്ഷേപകരിലൂടെ വളർച്ച

മുസ്തഫ ബൈഗിനും റയീസ പൂനാവാലയ്ക്കും പണം ഇരട്ടിയാക്കുന്ന ഇന്ദ്രജാല വിദ്യകളൊന്നും അറിയില്ല. പക്ഷെ, പണത്തോടുള്ള ജനങ്ങളുടെ താത്പര്യത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. ഒന്നു വച്ചാൽ രണ്ട് എന്ന നാട്ടിൻപുറത്തെ വാമൊഴിക്ക് അവർ പുതിയൊരു കെട്ടും മട്ടും ഒരുക്കി. നിക്ഷേപത്തിന്‍റെ ഒന്നര ഇരട്ടി നൂറു ദിവസത്തിനുള്ളിൽ തിരിച്ചു ലഭ്യമാകുമെന്ന വാഗ്ദാനവുമായി ആർ എസ് ട്രേഡേഴ്സ് എന്ന പേരിൽ മുസ്തഫയും റയീസയും ചേർന്ന് ഒരു കന്പനി ആരംഭിച്ചു. തങ്ങൾക്ക് കോടികളുടെ ആസ്തിയുണ്ടെന്ന് അവർ തുടക്കത്തിലേ പ്രചരിപ്പിച്ചു. വളരെ ആഡംബരപൂർണ്ണമായ ജീവിതമായിരുന്നു അവരുടേത്. ജനങ്ങളെ ആകർഷിക്കാനുള്ള തന്ത്രമായിരുന്നു ഈ ജീവിതശൈലി.

തങ്ങളുടെ കന്പനിയിൽ എത്രത്തോളം പണം നിക്ഷേപിച്ചാലും നൂറു ദിവസത്തിനുള്ളിൽ ഒന്നര ഇരട്ടിയായി പണം തിരികെ നൽകുമെന്ന വാഗ്ദാനത്തിൽ ആദ്യം കുടുക്കിയത് സ്വന്തം ബന്ധുക്കളെയായിരുന്നു. ബൈഗിന്‍റെയും റയീസയുടെയുമൊക്കെ ബന്ധുക്കളായ ആദ്യകാല നിക്ഷേപകർക്ക് വാഗ്ദാനം ചെയ്തതു പോലെ ഒന്നരയിരട്ടി തുക നിശ്ചിത കാലാവധിക്കുശേഷം മടക്കി കൊടുത്തു. ഈ ബന്ധുക്കൾ പലരും തങ്ങളുടെ സുഹൃത്തുക്കളോടും പരിചയക്കാരോടുമൊക്കെ തുക ഇരട്ടിക്കുന്ന പദ്ധതി സംബന്ധിച്ച വിവരം പങ്കുവച്ചു. നൂറു ദിവസത്തിനകം ഒന്നരയിരട്ടിയായി പണം വർധിക്കുമെന്നതിന്‍റെ ആർത്തിയിൽ പലരും പരമാവധി വലിയ തുകകൾ തന്നെ നിക്ഷേപിക്കാൻ സന്നദ്ധരായി.

നിക്ഷേപ പദ്ധതിയുടെ പ്ലാൻ റയീസയുടേത്

ഈ പദ്ധതികളുടെയെല്ലാം ബുദ്ധികേന്ദ്രം റയീസയായിരുന്നുവെന്ന് മുംബൈ പോലീസ് പറഞ്ഞു. തുകകൾ ധൈര്യമായി നിക്ഷേപിക്കാൻ ആളുകളെ പ്രേരിപ്പിച്ച റയീസ മറ്റൊരു ഉറപ്പ് കൂടി നൽകി. ഏതെങ്കിലും കാരണവശാൽ നിക്ഷേപ പദ്ധതികളുടെ താളം തെറ്റിയാലും, പണം ചില്ലിക്കാശ് ബാക്കിവയ്ക്കാതെ നിക്ഷേപകർക്ക് പ്രാപ്തമാകും.


തന്‍റെ പേരിൽ ഭർത്താവ് ആരംഭിച്ചിട്ടുള്ള വന്പൻ ഇൻഷ്വറൻസ് പോളിസികളാണ് ഇത്തരത്തിൽ നൽകുന്ന പണത്തിന്‍റെ സ്രോതസെന്നും അവർ വ്യക്തമാക്കി. നിക്ഷേപകരുടെ വിശ്വാസം നേടിയെടുത്തതോടെ കന്പനിയിലേക്ക് നിക്ഷേപങ്ങൾ ഒഴുകിയെത്തി.

2012 മുതൽ 2017 വരെയുള്ള കാലയളവിനിടയിൽ നൂറു കണക്കിന് പേരാണ് ഈ കന്പനിയിൽ തുകകൾ നിക്ഷേപിച്ചത്. കൂടുതലും സാന്താക്രൂസ് പ്രദേശത്തു നിന്നുള്ളവരായിരുന്നു.
ബൈഗിനെയോ റയീസയയോ നേരിൽ കണ്ടാണ് മിക്കവരും പണം ഏൽപ്പിച്ചിരുന്നത്. മാന്യമായ പെരുമാറ്റവും കേട്ടറിഞ്ഞ അനുഭവങ്ങളിലെ വിശ്വാസവുമൊക്കെ ചേർന്നപ്പോൾ നിക്ഷേപകർ പലരും രസീത് പോലും നിരസിച്ചു. അന്പതിനായിരം മുതൽ 40 ലക്ഷം രൂപ വരെ നിക്ഷേപിച്ചവർ അക്കൂട്ടത്തിലുണ്ടായിരുന്നു.

എഴുന്നൂറോളം പേരിൽ നിന്നും തട്ടിയെടുത്തത് 40 കോടി രൂപ

നൂറു ദിവസ മാജിക്കിന്‍റെ പ്രഭയിൽ കണ്ണ് മഞ്ഞളിച്ചാണ് ഇവരെല്ലാം ഈ തുകകൾ നിക്ഷേപിച്ചത്. ക്രമേണ, സ്ഥിതിഗതികൾ മാറിത്തുടങ്ങി. നിക്ഷേപത്തിന്‍റെ നൂറു ദിവസം പൂർത്തിയായവർ തുക ചോദിക്കുന്പോൾ ഓരോരോ കാരണങ്ങൾ പറഞ്ഞ് ബൈഗും റയീസയും നിക്ഷേപകരെ ഒഴിവാക്കി.

നിക്ഷേപകരിൽ നല്ലൊരു ശതമാനവും ശരാശരി കുടുംബ വരുമാനക്കാരും പാവപ്പെട്ടവരുമായിരുന്നു. വീട്ടിലെ സകല ആഭരണങ്ങളും വിറ്റ് കിട്ടിയതും വായ്പ എടുത്തതുമായ തുകകൾ വരെ നിക്ഷേപിച്ചവർ അടച്ച തുകയെങ്കിലും കിട്ടാനായി ഓഫീസിലെ നിത്യസന്ദർശകരായി. രാജസ്ഥാനിലെ വെർസോവയിലെയും അജ്മീറിലെയും റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളിൽ നിക്ഷേപിക്കാമെന്നു പറഞ്ഞും ബൈഗും റയീസയും പലരുടെയും പക്കലുള്ള പണം തട്ടിയെടുത്തതായി ഇക്കണോമിക് ഒഫൻസ് വിംഗ് അധികൃതർ അറിയിച്ചു.

നാലുപേരെയും അറസ്റ്റ് ചെയ്തെങ്കിലും പണം കണ്ടെത്താനായിട്ടില്ല. ബൈഗിനെയും റയീസയെയും കോടതി ജുഡീഷൽ കസ്റ്റഡിയിൽ വിട്ടുകൊടുത്തിരിക്കുകയാണ്. എന്നാൽ അന്വേഷണവുമായി ബൈഗും റയീസയും സഹകരിക്കുന്നില്ലായെന്നാണ് പോലീസിന്‍റെ വാദം.

കവർച്ച കുടുംബവിനോദം

ഇതിനിടെ മറ്റൊരു കുടുംബവും പോലീസ് പിടിയിലായി. റെയിൽവേ യാത്രക്കാരിൽ നിന്നും ആഭരണവും പണവും കവർച്ച ചെയ്യുന്ന ഏഴംഗ സംഘത്തെ കഴിഞ്ഞ ദിവസം മുംബൈ പോലീസ് പിടികൂടി. ആറു പേരും അടുത്ത ബന്ധുക്കൾ. നാലുപേർ വനിതകളും. പോലീസ് ഭാഷ്യം ഇങ്ങനെ: ഹരിയാനക്കാരായ സംഘം വാഹനം വാടകയ്ക്കെടുത്താണ് മുംബൈയിലെത്തിയത്- ഓട്ടോറിക്ഷ ഡ്രൈവർ മേഘശ്യാം സോളങ്കി, ഭാര്യ റീത്ത സോളങ്കി, റീത്തയുടെ സഹോദരി റീന ചൗഹാൻ, ഓട്ടോറിക്ഷ ഡ്രൈവറായ അർജുൻ ചൗഹാൻ, സഹോദരി മംമ്താ ചൗഹാൻ, ബന്ധു രശ്മി ചൗഹാൻ, ഇവർക്കൊപ്പം കാർ ഡ്രൈവറായ ശശികുമാർ ചൗഹാൻ. പനവേലിനും ദാദറിനും ഇടയിലായിരുന്നു ഈ സംഘത്തിന്‍റെ ഒരു ദൗത്യം. ട്രെയിനിലെ ലേഡീസ് കോച്ചിൽ കയറിയ റീത്ത രണ്ടു സ്ത്രീകളുടെ സ്വർണ്ണമാലകളുമായാണ് തിരികെ ഇറങ്ങിയത്. കാറിൽ യാത്ര തുടർന്ന സംഘത്തെ സോലാപൂരിനു സമീപം പോലീസ് തടഞ്ഞു. ട്രെയിനിലെ സിസി ടിവി ദ്യശൃങ്ങളുടെ സഹായത്താലാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. ഇവരുടെ പേരിൽ ഏതൊക്കെ പോലീസ് സ്റ്റേഷനുകളിൽ എത്രത്തോളം മോഷണ ക്കേസുകളുണ്ടെന്ന അന്വേഷണത്തിലാണ് നിലവിൽ മുംബൈ പോലീസ്.

ഗിരീഷ് പരുത്തിമഠം