Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മണ്ണിന്റെ മക്കളല്ലോ ഇവർ
ഭൂമിയും ഭരണവും ചെങ്കോലുമില്ലെങ്കിലും ആദിവാസി ഉൗരുകളിൽ രാജാക്കന്മാരെ കാണാം. ഷോളയൂർ വട്ടലക്കി ഉൗരിലെ ചാത്തമൂപ്പന്റെ മകൻ ചൊറിയ മൂപ്പന്റെ കുടുംബം നാടുവാഴിക്കാലത്ത് 1317 ഏക്കർ ഭൂമിയുടെ അധിപരായിരുന്നു. ഏഴോളം ഉൗരുകൾക്ക് അധിപരായിരുന്നു ഇവരുടെ പൂർവികർ. ഇപ്പോൾ ഭൂരഹിതരായ കർഷകരുടെ ആദ്യലിസ്റ്റിൽ ചൊറിയ മൂപ്പനുമുണ്ട്. വ്യാജരേഖകളിലൂടെ പലരും ഭൂമി കൈക്കലാക്കുകയായിരുന്നു. വടക്കേ കോട്ടത്തറ ഉൗരിലെ കാടമൂപ്പനും പട്ടിമാളം ഉൗരിലെ കോണൻ മൂപ്പനും ഇത്തരത്തിൽ ഭൂമി നഷ്ടപ്പെട്ടിട്ടുണ്ട്. നായ്ക്കരപ്പടി ഉൗരിലെ വടുകമൂപ്പനുണ്ടായിരുന്ന മുപ്പതേക്കർ നാലുസെന്റായി ചുരുങ്ങി. ഇത്തരത്തിൽ ഭൂമി നഷ്ടപ്പെട്ട പലരും റോഡരികിൽ പലയിടത്തായി കുടിൽകെട്ടി താമസിക്കുന്നതു കാണാം. കാടിന്റെ അവകാശികളെന്നു നമ്മൾ വിളിക്കുന്ന അട്ടപ്പാടി ആദിവാസികളുടെ ഇന്നത്തെ അവസ്ഥയാണിത്.
അന്യാധീനപ്പെട്ട ഭൂമിയും ത്രിശങ്കുവിൽ
1999ലെ നിയമം അനുസരിച്ച് 1986നു ശേഷം ആദിവാസി ഭൂമി ആദിവാസിയല്ലാത്ത ആർക്കും നിയമപരമായി വാങ്ങാൻ കഴിയില്ല. ഇത്തരം ഭൂമി രജിസ്ട്രേഷൻ അസാധുവാണ്. എങ്കിലും അട്ടപ്പാടിയിൽ നിയമങ്ങളെല്ലാം മറികടന്ന് ആദിവാസി ഭൂമി വ്യാജരേഖയുണ്ടാക്കി കൈയേറ്റം തുടർന്നു. അട്ടപ്പാടിയിലെ ആദിവാസി ഭൂമി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് 955 കേസുകളാണ് ഒറ്റപ്പാലം ആർഡിഒ കോടതിയിലുള്ളത്. ഇതിൽ 725 കേസുകൾ രണ്ട് ഹെക്ടറിൽ താഴെ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടാണ്. കുറഞ്ഞത് ഇത്രയും പേർക്ക് സർക്കാർ ഭൂമി നല്‍കണം. 26 കേസ് 1986നു ശേഷമുള്ളതാണ്. 180 കേസ് തീർപ്പാക്കി. 24 കേസാണ് നിലവിൽ കോടതിക്കു മുന്നിലുള്ളത്. സന്നദ്ധ സംഘടനകളുടെ പഠനത്തിൽ ആദിവാസികളുടെ പതിനായിരത്തോളം ഏക്കർ ഭൂമിയാണ് അന്യാധീനപ്പെട്ടതായി കണ്ടെത്തിയത്. കണക്കുകൾ പലതാണെങ്കിലും നിലവിൽ ആദിവാസികൾക്ക് നല്കാൻ കുറഞ്ഞതു 1600 ഏക്കർ ഭൂമിയെങ്കിലും സർക്കാർ കണ്ടെത്തേണ്ടി വരും. 1977ൽ നടന്ന സർവേയിൽ 10,159 ഏക്കർ ആദിവാസി ഭൂമി അന്യാധീനപ്പെട്ടതായി കണ്ടെത്തിയിരുന്നു. നാഷണൽ ലാൻഡ് റിഫോം കൗണ്‍സിൽ 2009 എപ്രിലിൽ വിവിധ ഉൗരുകളിലും അഗളി ഗസ്റ്റ് ഹൗസിലുമായി നടത്തിയ മൂന്നു ദിവസത്തെ അദാലത്തിൽ 810 പരാതികളിലായി ഏതാണ്ട് 20,000 ഏക്കർ ഭൂമി അന്യാധീനപ്പെട്ടതായി കണ്ടെത്തി.
ഭൂസംരക്ഷണവും അതിക്രമം തടയലും
1975ൽ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്ത ആദിവാസി ഭൂസംരക്ഷണവും ആദിവാസികൾക്കെതിരേയുള്ള അതിക്രമം തടയലും നിയമം 1982ൽ കേരള സർക്കാർ നടപ്പാക്കാൻ തീരുമാനിച്ചു. പല ഭാഗങ്ങളിൽ നിന്നുള്ള സമ്മർദത്തെ തുടർന്ന് 1989ൽ നായനാർ സർക്കാർ കേരള നിയമസഭയിൽ ഈ നിയമം ഭേദഗതികളോടെ അവതരിപ്പിച്ചു. സുപ്രീം കോടതി വരെ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ 1999ൽ ഭേദഗതികളോടെ നിയമം പ്രാബല്യത്തിലായി. 1986 വരെ മുൻകാല പ്രാബല്യവും നല്കി. ഈനിയമം അനുസരിച്ച് രണ്ട് ഹെക്ടർ വരെയുള്ള ആദിവാസിഭൂമി കൈവശം വച്ചിരിക്കുന്ന കുടിയേറ്റക്കാർ അത് തിരികെ നല്‍കേണ്ട. രണ്ട് ഹെക്ടറിൽ കൂടുതലുണ്ടെങ്കിൽ കൂടുതലുള്ളത് തിരികെ നല്കിയാൽ മതി. സത്യത്തിൽ ഈ നിയമം പാസാക്കിയതിലൂടെ ആദിവാസി ഭൂമി അന്യാധീനപ്പെടുന്നതിനു ചൂട്ടുപിടിക്കുകയായിരുന്നു.
അട്ടപ്പാടിയിലെ ഭൂരഹിതരായ 222 ആദിവാസികൾക്ക് പട്ടയം നൽകുമെന്ന് കഴിഞ്ഞ മാസം ജില്ലാ കളക്ടർ അറിയിച്ചിരുന്നു. ആദിവാസി പുനരധിവാസ മിഷൻ ജില്ലാതല സമിതി യോഗത്തിലാണ് തീരുമാനം. അഗളി, കോട്ടത്തറ, ഷോളയൂർ വില്ലേജുകളിലായി 169.06 ഏക്കർ ഭൂമിയാണ് പതിച്ചു നൽകുക. കൂടുതൽ പേർക്ക് ഭൂമി നൽകാനുള്ള നടപടി വേഗത്തിലാക്കാൻ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.
ഭൂമി തട്ടിപ്പിന്റെ വഴികൾ
1980 -85 കാലത്താണ് ഉൗരുകളിലെ പട്ടയങ്ങൾ കാർഷികലോണിനായി ഭൂപണയ ബാങ്കുകളിലെത്തുന്നത്. കേന്ദ്ര പാക്കേജിനെ തുടർന്ന് 2006ൽ കടങ്ങൾ എഴുതിത്തള്ളിയെങ്കിലും പട്ടയങ്ങൾ തിരിച്ചു കൊടുക്കാൻ ബാങ്കുകൾ തയ്യാറായിട്ടില്ല. ഇപ്പോൾ ഉൗരുകാർക്കു പലർക്കും എവിടെയാണ് സ്വന്തം ഭൂമിയെന്നുപോലുമറിയില്ല. ആനക്കട്ടിയിൽ കത്തലക്കണ്ടി സഹകരണബാങ്ക് എന്നപേരിൽ ഒരു ബാങ്കുണ്ടായിരുന്നു. അവിടെയും നിരവധി പേരുടെ പട്ടയമുണ്ട്. ഇപ്പോൾ ബാങ്കിരുന്ന കെട്ടിടം തന്നെ ഇല്ലാതായി. 1970-75ൽ സോയിൽ വർക്ക് പദ്ധതിക്കു വേണ്ടിയും ആദിവാസികളിൽ നിന്ന് പട്ടയങ്ങൾ വാങ്ങിയിരുന്നു. ഇവയും ഇതുവരെയായി തിരിച്ചുകൊടുത്തിട്ടില്ല.
1964ൽ ഭൂമിയുടെ ഉടമാവകാശം രേഖപ്പെടുത്തുന്ന കാലത്തും അതിനുശേഷവും ആദിവാസഭൂമി അന്യാധീനപ്പെട്ടു. സർവേയ്ക്കുശേഷവും അധികാരികൾ ആദിവാസികൾക്ക് ഭൂമിയുടെ കൈവശ രേഖ നൽകിയിരുന്നില്ല. സ്വന്തം ഭൂമി അടയാളപ്പെടുത്തിയ രേഖയില്ലാത്തതാണ് ഇക്കാലത്ത് ഭൂമി കൈയേറ്റത്തിന് കാരണമായത്. ഇക്കണോമിക് ആൻറ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം 1977ൽ നടത്തിയ സർവേയിൽ 1966 മുതൽ 70 വരെ നടന്ന ഭൂമി കൈയേറ്റമാണ് അന്വേഷിച്ചത്. ഇക്കാലത്ത് മാത്രം അട്ടപ്പാടിയിൽ 546 കുടുംബങ്ങൾക്ക് 9859 ഏക്കർഭൂമി അന്യാധീനപ്പെട്ടതായി കണ്ടെത്തിയിരുന്നു.
2006ൽ നിലവിൽ വന്ന ഫോറസ്റ്റ് റൈറ്റ്സ് ആക്ട് പ്രകാരം ആദിവാസികൾക്ക് മൂന്നു തലമുറയായോ 60 വർഷം തുടർച്ചയായോ ഉപയോഗിച്ചിരുന്ന വനഭൂമിക്കുമേൽ കൈവശാവകാശം നൽകുന്നു. ആക്ട് പ്രകാരം ഉൗരുകൂട്ടങ്ങൾക്കും ആദിവാസികൾക്കും കൃഷിചെയ്യുന്ന വനഭൂമിയിലെ ആദായം ഉപയോഗിക്കാം. ആദിവാസികൾക്കു ജീവിക്കാൻ വനവിഭവങ്ങൾ ശേഖരിക്കാമെന്ന ഹൈക്കോടതി വിധിയും വന്നു. ആദിവാസികൾ വനവിഭവങ്ങളെടുക്കുന്നത് അതിക്രമിച്ചുകയറലായി കരുതാനാകില്ലെന്നും ജസ്റ്റിസ് കമാൽപാഷയുടെ വിധിന്യായത്തിൽ പറയുന്നു.
കുഞ്ഞിന്റെ മൃതശരീരം സഞ്ചിയിൽ
2014 നവംബർ രണ്ട് ഞായറാഴ്ച. കോയന്പത്തൂർ ടൗണിൽ വഴിയറിയാതെ ഒരു സഞ്ചിയുമായി അലയുകയാണ് ഷോളയൂർ കോട്ടമല ഉൗരിലെ രങ്കി -മുരുകൻ ദന്പതികൾ. സഞ്ചിയിലുണ്ടായിരുന്നത് ഒരാഴ്ച മുന്‍പു ജനിച്ച സ്വന്തം പിഞ്ചുകുഞ്ഞിന്റെ മൃതദേഹം. പൊരിവെയിലിൽ നടന്നു തളർന്ന അമ്മയും അച്ഛനും ഒടുവിൽ സഹായം അഭ്യർഥിച്ച് ഒരു ഓട്ടോറിക്ഷക്കാരനെ സമീപിച്ചു. 30 കിലോമീറ്റർ യാത്രയ്ക്ക് 800 രൂപ ഈടാക്കിയ ഓട്ടോക്കാരൻ ഇവരെ കേരള തമിഴ്നാട് അതിർത്തിയായ ആനക്കട്ടിയിൽ ഇറക്കി മടങ്ങി. ഇതിനിടെ സഞ്ചിയിൽ സൂക്ഷിച്ച മൃതദേഹത്തിൽനിന്ന് ദുർഗന്ധം വമിച്ചു തുടങ്ങിയിരുന്നു. ഗത്യന്തരമില്ലാതെ വീട്ടിലേക്കുള്ള മാർഗമധ്യേ ആനക്കട്ടി കൃഷിഭവന്റെ പരിധിയിൽ കൊടുങ്ങരപ്പള്ളത്തിനു സമീപം കുഞ്ഞിനെ മറവു ചെയ്യുകയായിരുന്നു. ഒക്ടോബർ 28നു വീട്ടിൽ വെച്ചായിരുന്നു രങ്കി കുഞ്ഞിനെ പ്രസവിച്ചത്. തുടർന്നു കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. 1.800 ഗ്രാമാണ് കുഞ്ഞിനുണ്ടായിരുന്നത്. രണ്ടുദിവസം കഴിഞ്ഞതോടെ കുഞ്ഞ് മുലപ്പാൽ കുടിക്കാതായി. തുടർന്ന് അവശനിലയിൽ കുഞ്ഞിനെ കോയന്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രങ്കിയും വൃദ്ധയായ മാതാവുമാണ് കുഞ്ഞിനൊപ്പമുണ്ടായിരുന്നത്. ഇവരെ മെഡിക്കൽ കോളജിലാക്കി കോട്ടത്തറ ട്രൈബൽ ആശുപത്രി ജീവനക്കാർ തിരിച്ചുപോന്നു. ആശുപത്രിയിൽ കുഞ്ഞ് മരണപ്പെടുകയും ചെയ്തു.
രാജ്യത്തെ നടുക്കിയ ശിശുമരണങ്ങൾ
അട്ടപ്പാടിയിലെ ശിശുമരണങ്ങൾ പുറംലോകം അറിഞ്ഞത് 2013 ഏപ്രിൽ മുതലാണ്. അതിനുശേഷം ഇതുവരെ എത്ര ശിശുമരണ ങ്ങളുണ്ടായെന്നതിനു കൃത്യമായ കണക്കുനിരത്താൻ ഒരു സർക്കാർ വകുപ്പിനും കഴിയില്ല. ശിശുമരണം കൂടുമെന്ന റിപ്പോർട്ട് മാസങ്ങൾക്കു മുന്‍പേ നല്‍കിയെങ്കിലും അവഗണിക്കപ്പെട്ടതായി ഉൗരുനിവാസികളും ഗോത്രവർഗ പ്രതിനിധികളും വെളിപ്പെടുത്തുന്നു. മാധ്യമങ്ങളിലൂടെ ശിശുമരണവാർത്തകൾ പുറംലോകം അറിയുന്നതിനു മുന്‍പായിരുന്നു ഇത്.
കതിരന്പതിയൂരിലെ എൻ.കെ.ഈശ്വറാണ് എംഎസ്ഡബ്ല്യു കോഴ്സിന്റെ ഭാഗമായി ശിശുമരണങ്ങൾ സംബന്ധിച്ച് പഠനം നടത്തിയത്. 2008മുതൽ 2011വരെ 56 നവജാത ശിശുകൾ മരിച്ചതായി ഐസിഡിഎസിൽനിന്നും ഈശ്വറിനു വിവരം ലഭിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പഠനം തുടർന്നത്.അട്ടപ്പാടിയൂരുകളിൽ 2008- 09 വർഷത്തിൽ 19 ഉം 2009 -10 ൽ 22 ഉം 2010 - 11 ൽ 15 ഉം കുട്ടികൾ മരിച്ചു. അഗളി പഞ്ചായത്തിൽ 23 ഉം ഷോളയൂരിൽ 22 ഉം പൂതൂരിൽ 11 കുട്ടികളാണ് മരിച്ചത്.
പഠനങ്ങളുടെ സംക്ഷിപ്തരൂപം നടപടി നിർദേശങ്ങളുമായി ഉന്നതർക്കു സമർപ്പിച്ചെങ്കിലും അന്വേഷിക്കാമെന്ന ഒറ്റവരി മറുപടി മാത്രമാണ് ലഭിച്ചത്. അന്ന് അടിയന്തര ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ ആഘാതങ്ങൾ കുറയ്ക്കാമായിരുന്നു.
2013ൽ 52 ആദിവാസി സ്ത്രീകളുടെ ഗർഭമാണ് അലസിയത്. 2014ൽ 42 ഗർഭമലസലുണ്ടായപ്പോൾ അഞ്ചെണ്ണം വൈകല്യം കാരണവും ബാക്കി വളർച്ചക്കുറവ് കാരണവുമായിരുന്നു. 2015ൽ 25 പേർക്കും 2016ൽ 22 പേർക്കും ഗർഭാവസ്ഥയിൽ കുട്ടികളെ നഷ്ടപ്പെട്ടു. 2017ൽ എട്ടു നവജാത ശിശുക്കൾ മരിച്ചു. മരിച്ച കുട്ടികളിൽ 83 ശതമാനത്തിനും തൂക്കക്കുറവും വിളർച്ചയും ഉണ്ടായിരുന്നു.ഗർഭകാല പരിചരണത്തിലെ വീഴ്ചയും ഫീൽഡ് ജീവനക്കാരുടെ അലംഭാവവുമാണ് ഇത്തരം സാഹചര്യങ്ങൾക്ക് ഇടയാക്കിയതെന്ന് വിവിധ റിപ്പോർട്ടുകളിലുണ്ട്. സന്നദ്ധ സംഘടനയായ തന്പിനു വേണ്ടി പിഡിയാട്രിക് സർജറി പ്രഫസറായി വിരമിച്ച ഡോ. സത്യൻജിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിനും സിപിഎം നിയോഗിച്ച ഡോ. ബി. ഇക്ബാലിന്റെ നേതൃത്വത്തിലുള്ള പഠനസംഘവും ഇതുതന്നെയാണ് കണ്ടെത്തിയത്. 2004 മുതൽ 2008വരെ 86 കുട്ടികൾ മരിച്ചതായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ അഡ്മിനിസ്ട്രേഷന്റെ (കില) പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
അഹാഡ്സിന്റെ വരവും പോക്കും
അട്ടപ്പാടിയിലെ പരിസ്ഥിതി പുനഃസ്ഥാപനത്തിനായി ജപ്പാന്റെ സഹകരണത്തോടെ നടപ്പാക്കിയതാണ് അഹാഡ്സ് ( അട്ടപ്പാടി ഹിൽ ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി ) പദ്ധതി. 219 കോടി മുതൽമുടക്കിയ പദ്ധതിക്ക് പരിസ്ഥിതി ഒരു പരിധിവരെ പുനഃസ്ഥാപിക്കാനായി. പരിപാലനക്കുറവും ചൂഷണവും വീണ്ടും പിടിമുറുക്കിയതോടെ ഇപ്പോഴെല്ലാം പഴയപടിയായി. 1996 ൽ സ്ഥാപിതമായ അഹാഡ്സിൽ എന്തൊക്കെ പദ്ധതികൾ ഉൾപ്പെടുത്തണമെന്ന് ചർച്ചചെയ്തത് 2002വരെയെന്നതു വിമർശനത്തിന് ഇടയാക്കിയിരുന്നു.
ഒന്നരവർഷംമുന്‍പ് അഹാഡ്സ് പൂട്ടിയത് പെട്ടെന്നുള്ള പട്ടിണിയിലേക്കാണ് ആദിവാസികളെ എത്തിച്ചത്. പിന്നീട് തൊഴിലുറപ്പ് പദ്ധതിയിലൂടെ ലഭിച്ചുകൊണ്ടിരുന്ന തൊഴിലും ഇടക്കാലത്ത് നിലച്ചതോടെ ദാരിദ്ര്യം വീണ്ടും കൊടികുത്തി.
മറ്റൊരു തരത്തിൽ പറയുകയാണെങ്കിൽ ആദിവാസികളുടെ കൃഷിയെ അട്ടിമറിച്ചതു അഹാഡ്സ് പദ്ധതിയാണ്. അല്പമെങ്കിലും കൃഷി ചെയ്തിരുന്ന ആദിവാസികൾ അഹാഡ്സിന്റെ വരവോടെ അതുമായി ബന്ധപ്പെട്ട പ്രവൃത്തികളിലേക്കു തിരിഞ്ഞു. ഭൂമി തരിശിട്ട് അഹാഡ്സ് നല്കുന്ന വരുമാന മാർഗങ്ങളിലേക്ക് അവർ ശ്രദ്ധതിരിച്ചു. ആ വരുമാനം എന്നെങ്കിലും നിലയ്ക്കുമെന്നോ ഉപജീവനത്തിന് തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിക്കേണ്ടി വരുമെന്നോ പാവങ്ങൾ അറിഞ്ഞില്ല. അഹാഡ്സിന്റെ വിപുലമായ പ്രവർത്തന പദ്ധതികളിൽ കാർഷികവൃത്തിക്കു സ്ഥാനമുണ്ടായിരുന്നില്ല. ധാന്യകൃഷിക്കു സഹായം നല്കാൻ ശ്രമമുണ്ടായെങ്കിലും അപ്പോഴേക്കും പദ്ധതി തന്നെ അവസാനിച്ചു.
തയാറാക്കിയത്:
എം.വി. വസന്ത്
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
Latest News
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
Latest News
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top