എപ്പോഴും എന്തിനും ടെൻഷൻ!
എപ്പോഴും എന്തിനും ടെൻഷൻ!
സംഘർഷഭരിതമായ ആധുനിക ലോകത്ത് യുവതീയുവാക്കളുടെ മാനസികാരോഗ്യത്തെ കാർന്നുതിന്നുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് ടെൻഷൻ ആണെന്നു പറയാം. എന്തിനും എപ്പോഴും ടെൻഷൻ.

സമൃദ്ധമായ കഴിവുകൾ വേണ്ടുവോളം ഉണ്ടെങ്കിലും ഉള്ള കഴിവുകൾ മറ്റുള്ളവരുടെ മുന്പിൽ പ്രകടിപ്പിച്ചു ജീവിതവിജയം നേടാൻ ടെൻഷൻ കാരണം പലർക്കും കഴിയാതെപോകുന്നു. ഇത്തരക്കാർ അവരുടെ കഴിവുകളെ ഗോപ്യമായി വച്ച് ആരുടെയും മുന്നിൽ പ്രത്യക്ഷപ്പെടാതെ ഒഴിഞ്ഞുമാറി നടന്ന് ഉൾവലിയുന്നു. കുറേനാൾ മുന്പ് ഞാൻ മനഃശാസ്ത്ര ചികിത്സ നൽകിയ ഒരു യുവാവിന്‍റെ അനുഭവം ഇവിടെ ഓർമവരുന്നു.

എംസിഎയ്ക്ക് പഠിക്കുന്ന അതിബുദ്ധിമാനായ ഈ യുവാവ് എന്നെ കാണാൻ വരുന്പോൾ തീവ്രദുഃഖത്തിലായിരുന്നു. തന്നെ എപ്പോഴും ഞെക്കിപ്പിഴിയുന്ന ടെൻഷൻ കാരണം താൻ ഒരു സ്വപ്നലോകത്താണു ജീവിക്കുന്നതെന്നും യഥാർഥ ജീവിതത്തിൽ ആരെയും അഭിമുഖീകരിക്കാൻ തനിക്കു കഴിയുന്നില്ലെന്നും ക്ലാസിൽതന്നെ വളരെ പണിപ്പെട്ടാണ് പോകുന്നതെന്നും പറഞ്ഞു.
ടീച്ചർ എന്തെങ്കിലും ചോദിച്ചാൽ എഴുന്നേറ്റു നിന്ന് മറ്റുള്ളവരെപ്പോലെ സംസാരിക്കാൻ തനിക്കു കഴിയുന്നില്ലെന്നും അഥവാ സംസാരിക്കാൻ തുടങ്ങിയാൽ ദേഹമാസകലം വിറയ്ക്കുകയും നെഞ്ചിടിപ്പ് ക്രമാതീതമായി വർധിക്കുകയും കൈകാലുകൾ തണുത്ത് ഒരുവാക്കുപോലും പറയാൻ കഴിയാതെ കഷ്ടപ്പെടുകയാണെന്നും അയാൾ പറഞ്ഞു.

ക്ലാസിൽ സെമിനാർ എടുക്കേണ്ടിവരുന്നതിനെപ്പറ്റി ചിന്തിക്കുന്നതുപോലും വലിയപേടിയാണെന്നും പത്തുപേർ ഒരുമിച്ചു കൂടുന്നിടത്തുനിന്ന് ഒഴിഞ്ഞുമാറുന്നതാണ്
തന്‍റെ ശൈലിയെന്നും അയാൾ പറഞ്ഞു.

പഠിക്കാനിരിക്കുന്പോൾ ഏകാഗ്രതയും ശ്രദ്ധയും കിട്ടാത്തതിനാൽ കുറച്ചുസമയം പുസ്തകത്തിൽ നോക്കിയിരുന്ന് ചിന്തകൾ കാടുകയറുന്പോൾ എഴുന്നേറ്റുപോയി മൊബൈലിൽ കുത്തിക്കൊണ്ടിരിക്കും. അല്ലെങ്കിൽ ടിവി കണ്ടുകൊണ്ടിരിക്കും. തന്‍റെ ഈ ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കി നന്നായി പഠിക്കാനും ആളുകളെ അഭിമുഖീകരിക്കാനും എന്ത് ടെക്നിക്കിനും താൻ തയാറാണെന്ന് വിഷമത്തോടെ പറഞ്ഞു.


ഈ യുവാവിന്‍റെ കുടുംബപശ്ചാത്തലവും കുട്ടിക്കാലത്തെ അരക്ഷിതബോധവും കുടുംബാന്തരീക്ഷത്തിലെ സംഘർഷവുമെല്ലാം മനഃശാസ്ത്രപരമായി പഠിച്ചപ്പോൾ അയാളുടെ വ്യക്തിത്വ വൈകല്യത്തിന്‍റെ ആഴവും പരപ്പും മനസിലാക്കാൻ കഴിഞ്ഞു.

ക്ലിനിക്കൽ സൈക്കോളജിയിലെ അത്യാധുനിക മനഃശാസ്ത്ര ചികിത്സയായ ബിഹേവിയർ തെറാപ്പി എന്ന ചികിത്സാ മാർഗത്തിലൂടെ അയാളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ഞാൻ നടത്തിയ ശ്രമങ്ങളോട് ആ യുവാവ് പൂർണമായി സഹകരിച്ചു. ഉത്കണ്ഠ സൃഷ്ടിക്കുന്ന അമിത നെഞ്ചിടിപ്പും കൈവിറയൽപോലുള്ള സ്വച്ഛന്ത നാഡീവ്യൂഹത്തിന്‍റെ അമിത പ്രതികരണങ്ങളും ഡീപ് മസിൽ റിലാക്സേഷൻ തെറാപ്പി റെഗുലറായി നൽകിയപ്പോൾ കുറഞ്ഞ് അയാൾ സ്വസ്ഥത കൈവരിച്ചു. ആളുകളെ അഭിമുഖീകരിക്കുന്പോഴുണ്ടാകുന്ന സോഷ്യൽ ആങ്സൈറ്റി ഡിസോർഡർ കുറയ്ക്കുന്നതിന് ബിഹേവിയർ തെറാപ്പിയിലെ സിസ്റ്റമാറ്റിക് ഡിസെൻസിറ്റൈസേഷൻ എന്ന ചികിത്സാമാർഗം റിലാക്സേഷന്‍റെ വിശ്രമാവസ്ഥയിൽ നിരന്തരം പരിശീലിക്കാൻ തുടങ്ങിയപ്പോൾ ആളുകളെ അഭിമുഖീകരിക്കുന്പോഴുണ്ടാകുന്ന അയാളുടെ ഫോബിയ മഞ്ഞുകട്ടപോലെ ഉരുകാൻ തുടങ്ങി.

പ്രത്യാശ വീണ്ടെടുത്ത് എല്ലാദിവസവും റിലാക്സേഷൻ ടെക്നിക് ചെയ്ത് ആ യുവാവ് ക്ലാസിൽ പോകാൻ തുടങ്ങിയപ്പോൾ അയാൾ ഭയന്നിരുന്ന എല്ലാ സാഹചര്യങ്ങളെയും സമർഥമായി നേരിടാൻ അയാൾക്ക് അനായാസം കഴിഞ്ഞു.