Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
‘സദ്ഗുരു’വിന്റെ സ്മരണയിൽ...
കരുണ ദ്യോതിപ്പിക്കുന്ന രാഗമാണ് ആനന്ദഭൈരവി. ഈ രാഗത്തിൽ സുന്ദരമായൊരു ഗാനംകേട്ട് മതിമറന്നു, ഒരിക്കൽ സാക്ഷാൽ ത്യാഗരാജസ്വാമികൾ. ഒരു നാടോടിസംഘമാണ് കൃഷ്ണന്റെയും രാധയുടെയും കഥപറയുന്ന മഥുര നഗരിലോ എന്നു തുടങ്ങുന്ന ആ ഗാനം പാടിയിരുന്നത്. പാട്ടുതീർന്നതും നിങ്ങൾക്കിഷ്ടമുള്ളതെന്തും സമ്മാനമായി ആവശ്യപ്പെടൂ എന്നായി സ്വാമികൾ. ഏറെനേരത്തെ കൂടിയാലോചനയ്ക്കുശേഷം അവർ ഒട്ടും കരുണയില്ലാത്ത ഒരാവശ്യമുന്നയിച്ചു– ആനന്ദഭൈരവി
തന്നെ സ്വാമികൾ ഞങ്ങൾക്കു തരൂ എന്ന്!
അതായത് ത്യാഗരാജസ്വാമികൾ ഇനി ആ രാഗം
പാടുകയോ കൃതികൾ ചിട്ടപ്പെടുത്തുകയോ
ചെയ്യരുത് എന്നുതന്നെ.
എന്തിനായിരിക്കാം അവർ അങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടത്? പിൽക്കാലത്ത് ഈ കഥ കേൾക്കുന്നവർ ഒരിക്കലും തങ്ങളെ മറക്കരുത് എന്നുകരുതിത്തന്നെയാവണം. നൂറ്റാണ്ടുകൾക്കു മുമ്പു നടന്നതാണെങ്കിലും അതൊരു കെട്ടുകഥയല്ല എന്നു തെളിയിക്കുന്ന ഒരു കാര്യമുണ്ട്– പഴക്കമുള്ളതും പ്രസിദ്ധവുമായ ആനന്ദഭൈരവി രാഗത്തിൽ ത്യാഗരാജസ്വാമികളുടെ നാലേനാലു കൃതികളേ ഉള്ളൂ! ഏതാണ്ട് 188 രാഗങ്ങളിലായി 682 കൃതികൾ രചിച്ചിട്ടുള്ള മഹാത്മാവാണ് അദ്ദേഹമെന്ന് ഓർക്കുമ്പോഴാണ് അതൊന്നുകൂടി ബോധ്യമാകുക.
250 കൊല്ലം! അടുത്തവർഷം മേയ് മാസം നാലാം തീയതിയാകുമ്പോൾ കർണാടക സംഗീതത്തിലെ മഹാപ്രതിഭകളിലൊരാളായ ത്യാഗരാജർ ജനിച്ചിട്ട് രണ്ടര നൂറ്റാണ്ടാകും. മുത്തുസ്വാമി ദീക്ഷിതർക്കും ശ്യാമശാസ്ത്രികൾക്കുമൊപ്പം കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിലൊരാളായ ത്യാഗരാജർ ദക്ഷിണേന്ത്യൻ സംഗീതത്തിന്റെ ഒഴുക്കിനു വേഗംകൂട്ടിയ, അലകളാൽ അഴകുകൂട്ടിയ അതുല്യപ്രതിഭയായിരുന്നു.
സദാ സംഗീതത്തിന്റെ ഇളംകാറ്റു വീശുന്നയിടങ്ങളാണ് തമിഴ്നാട്ടിലെ തഞ്ചാവൂരും തിരുവാരൂരും തിരുവൈയാറും. ത്യാഗരാജസ്വാമികളിലൂടെ ആ കാറ്റിൽ സുഗന്ധംകൂടി ചേർന്നു. തിരുവാരൂരിൽ 1767 മേയ് നാലിനാണ് അദ്ദേഹം ജനിച്ചത്. വളർന്നത് തിരുവാരൂരിലും. പണ്ഡിതനായ രാമബ്രഹ്മവും സംഗീതജ്ഞയായിരുന്ന സീതമ്മയുമാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ. 1774ൽ കുടുംബം തിരുവാരൂരിൽനിന്ന് തിരുവൈയാറിലേക്ക് താമസം മാറ്റിയതോടെ ത്യാഗരാജർക്ക് പ്രസിദ്ധ സംഗീതജ്ഞനായ സോന്തി വെങ്കിടരമണയ്യരുടെ കീഴിൽ സംഗീതം പഠിക്കാൻ അവസരം ലഭിച്ചു. സംസ്കൃതവും തെലുങ്കും വേദശാസ്ത്രങ്ങളും പഠിച്ചു. സംഗീതമെന്നാൽ ഭക്തിയായിരുന്നു ത്യാഗരാജർക്ക്. ഭക്തിയില്ലാതെ സംഗീതമില്ലെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. സംഗീതത്തിലൂടെ ഭക്തിയും തത്വചിന്തയും പ്രചരിപ്പിച്ച് ജീവിതത്തിലുടനീളം അദ്ദേഹം ലാളിത്യത്തെ മുറുകെപ്പിടിച്ചു.
682 കൃതികൾ രചിച്ച അദ്ദേഹത്തിന്റെ ഏതാണ്ട് 360 കീർത്തനങ്ങൾ ഇന്ന് വ്യാപകമായി പ്രചാരത്തിലുണ്ട്. ശ്രീരാമഭക്തനായിരുന്ന അദ്ദേഹം ഒട്ടുമിക്ക കീർത്തനങ്ങളും ശ്രീരാമനെ പ്രകീർത്തിച്ചാണ് രചിച്ചത്. തത്വചിന്ത, സന്മാർഗജീവിതം, നിസ്സംഗത്വം, ആത്മസാക്ഷാത്കാരം, ലൗകികസുഖങ്ങളുടെ പരിത്യാഗം തുടങ്ങിയവയെല്ലാം ആ കീർത്തനങ്ങളിലൂടെ സ്വരരൂപംനേടി. അദ്ദേഹത്തിന്റെ കീർത്തനങ്ങൾ നൂറ്റാണ്ടുകൾക്കുശേഷവും രൂപഭേദമില്ലാതെ തുടരുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതിനൊരു കാരണമുണ്ട്– അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ സ്വരങ്ങൾ ചിട്ടപ്പെടുത്തിയ കീർത്തനങ്ങൾ ശിഷ്യപരമ്പരകൾ സൂക്ഷ്മതയോടെ പഠിച്ച് സാധകംചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അവ പൂർവരൂപത്തിൽ നിലനിന്നു.
1847 ജനുവരി ആറിന് എഴുപത്തൊമ്പതാം വയസിലാണ് ത്യാഗരാജസ്വാമികൾ അന്തരിച്ചത്. തിരുവൈയാറിൽ തന്നെയാണ് അദ്ദേഹത്തിന്റെ സമാധിസ്ഥലവും. ലോകമെമ്പാടുമുള്ള സംഗീതവിദ്യാർഥികളുടെ ‘സദ്ഗുരു’വായ ത്യാഗരാജസ്വാമികളുടെ പ്രഭാവം രണ്ടരനൂറ്റാണ്ടിലേക്കടുക്കുമ്പോഴും നിറഞ്ഞുനിൽക്കുകയാണ്. സംഗീതമുള്ളിടത്തോളം അതു വെളിച്ചംനിറയ്ക്കുകയും ചെയ്യും.
<ആ>എന്തരോ മഹാനുഭാവുലു..
ഭക്തിയിലൂടെ പരബ്രഹ്മത്തെ പ്രാപിക്കുക എന്ന ലക്ഷ്യവുമായി, ഏഴു തന്ത്രികൾ മുറുക്കിയ തംബുരുവുമേന്തി ക്ഷേത്രങ്ങൾതോറും സന്ദർശനം നടത്തിയ ഒരു താപസഗായകൻ ഒരിക്കൽ തിരുവൈയാറിൽ ത്യാഗരാജസന്നിധിയിൽ എത്തി. ഷട്കാല ഗോവിന്ദ മാരാരായിരുന്നു അത്. പന്തുവരാളി രാഗത്തിൽ ചിട്ടപ്പെടുത്തിയ ചന്ദനചർച്ചിത.. എന്നു തുടങ്ങുന്ന അഷ്ടപദിയായിരുന്നു ത്യാഗരാജർക്കുള്ള അദ്ദേഹത്തിന്റെ അർച്ചന. പരമാനന്ദലഹരിയിലായി സ്വാമികൾ. സ്വയം ചിട്ടപ്പെടുത്തിയ എന്തരോ മഹാനുഭാവുലു... എന്ന കീർത്തനമായിരുന്നു ഷട്കാല ഗോവിന്ദമാരാർക്ക് ത്യാഗരാജസ്വാമികളുടെ സമ്മാനം.
അദ്ദേഹത്തിന്റെ പഞ്ചരത്നകൃതികളിൽ ഏറ്റവും ജനസമ്മതി നേടിയ ഒന്നായിമാറി പിന്നീടത്. ജഗദാനന്ദകാരക എന്ന കൃതിക്കൊപ്പം എന്തരോ മഹാനുഭാവുലുവും കച്ചേരികളിൽ ഒറ്റയ്ക്കൊറ്റയ്ക്കു പാടുന്ന സ്ഥിതിയുമുണ്ട്– പഞ്ചരത്നകൃതികൾ എല്ലാം ഒന്നിച്ചാണ് പാടാറുള്ളതെങ്കിലും. സിനിമാ സംഗീതരംഗത്തും എന്തരോ ഇന്നും പ്രചോദനമാണ്. തെലുങ്കിൽ അടുത്തയിടെ അത്തരമൊരു പാട്ട് വലിയ ജനസ്വാധീനംനേടിയിരുന്നു. ഗോപിസുന്ദർ ഈണമൊരുക്കി രേണുക അരുൺ പാടിയ ആ ഗാനം ഒട്ടേറെ പുരസ്കാരങ്ങളും നേടി.
<ആ>ത്യാഗരാജ ആരാധന
തിരുവൈയാറിൽ എല്ലാക്കൊല്ലവും ജനുവരിയിൽ ത്യാഗരാജ സ്വാമികളുടെ സ്മരണാർഥം നടത്തുന്ന സംഗീതോത്സവമാണ് ത്യാഗരാജ ആരാധന. ശ്രീ ത്യാഗബ്രഹ്മ മഹോത്സവ സഭയുടെ നേതൃത്വത്തിൽ നടത്തുന്ന ഈ ആരാധനാവേളയിൽ സ്വാമികളുടെ സമാധിസ്ഥലം കർണാടക സംഗീതത്താൽ മുഖരിതമാവും. മിക്കവാറും എല്ലാ പ്രതിഭകളും ആരാധനയ്ക്കെത്താറുണ്ട്.., ലക്ഷക്കണക്കിനു സംഗീതപ്രേമികളും.
<ആ>ആനന്ദഭൈരവി മലയാളത്തിൽ
ആനന്ദഭൈരവി രാഗത്തിൽ
ചിട്ടപ്പെടുത്തിയ മലയാള ഗാനങ്ങൾ:
കാവേരി തീരത്തെ കളമെഴുതും മുറ്റത്തെ.. (കൈക്കുടന്ന നിലാവ്), വാൽക്കണ്ണെഴുതിയ മകരനിലാവിൽ.. (പൈതൃകം), ശബരിമലയിൽ തങ്കസൂര്യോദയം.. (സ്വാമി അയ്യപ്പൻ), ആറാട്ടിനാനകൾ എഴുന്നള്ളി.. (ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു), ആലായാൽ തറവേണം..
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
രാസലഹരിയുമായി യുവാവ് പിടിയിൽ
ഗുജറാത്തിനെതിരെ ഡൽഹിക്കു ജയം
കലാശക്കൊട്ടിൽ പങ്കെടുത്തു മടങ്ങിയ തൊഴിലാളി ജീപ്പിൽനിന്ന് വീണു മരിച്ചു
യുപിയിൽ അഖിലേഷ് യാദവ് മത്സരിക്കും, വന്പൻ ട്വിസ്റ്റ്
മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയെന്ന് മല്ലികാർജുൻ ഖാർഗെ
Latest News
രാസലഹരിയുമായി യുവാവ് പിടിയിൽ
ഗുജറാത്തിനെതിരെ ഡൽഹിക്കു ജയം
കലാശക്കൊട്ടിൽ പങ്കെടുത്തു മടങ്ങിയ തൊഴിലാളി ജീപ്പിൽനിന്ന് വീണു മരിച്ചു
യുപിയിൽ അഖിലേഷ് യാദവ് മത്സരിക്കും, വന്പൻ ട്വിസ്റ്റ്
മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയെന്ന് മല്ലികാർജുൻ ഖാർഗെ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top