Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വയനാടൻ കൃഷിപ്പെരുമ
വയനാടിന്റെ കാർഷികപെരുമയ്ക്ക് എന്നും അലങ്കാരമായി ഉയർന്നുനിൽക്കുന്ന സ്ഥാപനമാണ് അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം. ഒരു ജനതയുടെ കാർഷിക സംസ്കാരത്തെ കരുപ്പിടിപ്പിക്കുന്നതിൽ ഈ സ്ഥാപനം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ജൈവസമ്പത്തുകൊണ്ടും പ്രകൃതിരമണീയതകൊണ്ടും ലോകശ്രദ്ധ നേടിയ വയനാടിന്റെ ജൈവ കാർഷിക മേഖലയെ സമ്പുഷ്ടീകരിക്കുന്നതിൽ മഹനീയ പരിശ്രമമാണ് അമ്പലവയൽ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം നടത്തുന്നത്. പശ്ചിമഘട്ടത്തിൽ ഉൾപ്പെടുന്ന വയനാട് അതീവ പാരിസ്ഥിതിക ലോലപ്രദേശമായതു കൊണ്ടുതന്നെ ഇവിടെ അവലംബിക്കേണ്ട കൃഷിരീതിയും അതീവ ശ്രദ്ധയോടുകൂടിയുള്ളതാകണമെന്ന് ഓരോ ഘട്ടത്തിലും കർഷകരെ ഇവർ ഓർമിപ്പിച്ചുകൊണ്ടേയിരുന്നു.
വയനാട് കൊളോണിയൽ സ്കീമിന്റെ ഭാഗമായി 1946ൽ മദ്രാസ് പ്രസിഡൻസിയുടെ കീഴിലാണ് അമ്പലവയലിൽ കാർഷിക വകുപ്പ് എന്ന സ്ഥാപനം ആരംഭിച്ചത്. കേരള സംസ്ഥാന രൂപീകരണത്തിനുശേഷം കേന്ദ്ര ഹോർട്ടികൾച്ചർ ഡിപ്പാർട്ട്മെന്റ്് ആയി 1966ൽ ഇത് ഉയർത്തപ്പെട്ടു. പിന്നീട് 1983ൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രമായി മാറി. നാളിന്നുവരെ മലയോര മേഖലയിലെ കാർഷിക വികസനത്തിന് ഉതകുന്നതരത്തിലുള്ള പ്രവർത്തനങ്ങളാണ് കാഴ്ചവച്ചത്. 87 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ 15 ബ്ലോക്കുകളിലായി ജൈവ കാർഷിക ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്. ഗവേഷണ സ്ഥാപനത്തിനപ്പുറം വയനാടിന്റെ കാർഷിക സംസ്കൃതിയെ അതിന്റെ തനിമയോടെ നിലനിർത്താനുള്ള ശ്രമവും ഈ സ്ഥാപനം നടത്തുന്നു. ഇതിന്റെ ഭാഗമായി കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ കീഴിൽ സ്ത്രീകൾക്ക് മാത്രമായി സ്വയംസഹായസംഘങ്ങളും രൂപികരിച്ചു.
60 ഓളം സ്ത്രീകൾ ഇന്നിവിടെ ജോലി ചെയ്യുന്നുണ്ട്. നന്മയുടെ കാർഷിക പാഠങ്ങൾ ഇവിടെയെത്തുന്ന വിനോദസഞ്ചാരികളേയും കർഷകരേയും ചൊല്ലിപ്പഠിപ്പിക്കുന്നതിൽ ഇവർക്കും വലിയൊരു സ്ഥാനമുണ്ട്. 87 ഹെക്ടറിൽ 15 ബ്ലോക്കുകളിലായി സുഗന്ധവിളകളും, പച്ചക്കറികളും, പഴവർഗങ്ങളും നാട്ടുനനച്ച് വളർത്തുന്നത് ഇവരാണ്. ഇതിന്റെ വിപണനവും ഇവർ തന്നെ നടത്തുന്നു. ഇതിൽ നിന്നുള്ള ആദായം തന്നെയാണ് ഇവരുടെ ജീവിതോപാധിയും. കാർഷിക ഗവേഷണ കേന്ദ്രത്തിനോട് ചേർന്നുതന്നെ വിപണന കേന്ദ്രങ്ങളുമുണ്ട്. ഇവിടെ ഉത്പാദിപ്പിക്കുന്ന കാർഷിക വിളകൾ തന്നെയാണ് ഇവിടെവച്ചു വിൽക്കുന്നത്. അതിനോടൊപ്പം തന്നെ ഉത്പന്നങ്ങൾ സംസ്കരിച്ചെടുത്ത് പലതരത്തിലുള്ള അച്ചാറുകളും സ്ക്വാഷുകളുമുണ്ടാക്കി വിൽക്കുന്നു. 150ലേറെ സ്വാദൂറുന്ന, ഗുണമേന്മയുള്ള വിവിധയിനം അച്ചാറുകളും സ്ക്വാഷുകളും ജാമുകളും, സുഗന്ധവ്യഞ്ജനങ്ങളും ദിവസേന ഈ കൗണ്ടറുകൾ വഴി വിറ്റുപോകുന്നുണ്ട്.
<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ഖൗില03സമ2.ഷുഴ മഹശഴി=ഹലളേ>
വയനാടിന്റെ വിനോദസഞ്ചാര മേഖലയിൽ അമ്പലവയലിനെന്നും പ്രഥമ സ്ഥാനമുണ്ട്. ആദിമ മനുഷ്യന്റെ ചരിത്രം കോറിയിട്ട എടക്കൽ ഗുഹ സന്ദർശിക്കാനെത്തുന്നവർ കാർഷിക ഗവേഷണ കേന്ദ്രവും അവരുടെ വിനോദസഞ്ചാര ഭൂപടത്തിൽ കോറിയിടുന്നു. തദ്ദേശീയരായ സഞ്ചാരികളെ ആകർഷിക്കുവാനും പുതിയൊരു കാർഷിക സംസ്കാരം അവരിലേക്ക് വളർത്താനുമായി 2014 ൽ ‘പൂപ്പൊലി’യെന്ന പേരിൽ പുഷ്പോത്സവത്തിന് തുടക്കം കുറിച്ചു. മൂന്നാമത്തെ പൂപ്പൊലി ഫെബ്രുവരി നാലിന് കൊടിയിറങ്ങുമ്പോൾ പുത്തനൊരു കാർഷികരീതി നമ്മുടെ മണ്ണിലും ഫലവത്താക്കാൻ കഴിയുമെന്ന് കർഷകരെ പഠിപ്പിക്കുവാൻ കാർഷിക ഗവേഷണ കേന്ദ്രത്തിനും കാർഷിക വിജ്ഞാന കേന്ദ്രത്തിനും കഴിഞ്ഞു. പുഷ്പകൃഷിയിലൂടെ നമ്മുടെ തൊട്ടടുത്ത സംസ്ഥാനങ്ങൾ ലാഭം കൊയ്യുമ്പോൾ നമ്മുടെ കർഷകർക്കും പുഷ്പകൃഷിയുടെ സാധ്യതകൾ തുറന്നിട്ടുകൊടുക്കുകയാണ് ഈ സ്ഥാപനങ്ങൾ. പുതിയ തലമുറ പുഷ്പകൃഷിയോട് കാണിക്കുന്ന താത്പര്യത്തിനു പുറകിലും ഇവരുടെ ശ്രമഫലംതന്നെയാണ്. കാർഷിക ടൂറിസത്തിന്റെ ഈറ്റില്ലമായി അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തെ വിശേഷിപ്പിക്കാം. ദിവസവും വിദേശികളും സ്വദേശിയരുമായി നിരവധി സഞ്ചാരികളാണ് കാർഷിക ഗവേഷണ കേന്ദ്രം സന്ദർശിക്കാനെത്തുന്നത്. ഇതുവഴി കാർഷിക ടൂറിസത്തിന് ഏറെ സാധ്യതയുള്ള പ്രദേശമായി മാറാൻ വയനാടിന് കഴിയും.
അമ്പലവയൽ കാർഷിക ഗവേഷണകേന്ദ്രത്തിനോട് ചേർന്നുതന്നെയാണ് കാർഷിക വിജ്ഞാനകേന്ദ്രവും. കാർഷകർക്കാവശ്യമുള്ള ഗുണമേന്മയുള്ള വിത്തുകളും നടീൽ വസ്തുക്കളും കർഷകനു സജ്ജീകരിച്ചു നൽകുന്നത് ഇവിടെനിന്നാണ്. കാർഷികവൃത്തിയിലുണ്ടാകുന്ന എല്ലാത്തരം സംശയങ്ങളും ദുരീകരിച്ചുനൽകുന്നതും ഇവർ തന്നെ. മണ്ണറിഞ്ഞ് വളം പ്രയോഗിക്കുക എന്ന ചൊല്ല് ബലപ്പെടുത്തുന്ന തരത്തിലാണ് കാർഷിക വിജ്ഞാന കേന്ദ്രത്തിന്റെ പ്രവർത്തനവും. മലയോരമേഖലയിൽ കർഷകർക്കായി ക്ലാസുകളും ട്രെയിനിംഗും നടത്തിവരുന്നു.
കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ഉപദേശക സമിതിയായി ആത്മ വിജ്ഞാനവ്യാപനകേന്ദ്രവും നിലകൊള്ളുന്നുണ്ട്. ഓരോ മാസവും ചെയ്യേണ്ട കർഷിക വികസന പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് ചാർട്ട് ചെയ്യുന്നതും ആത്മ വിജ്ഞാന കേന്ദ്രവുമായുള്ള സംയുക്ത പ്രവർത്തനത്തിലൂടെയാണ്. ഓർമയായ പല തനത് നാടൻ വിത്തുകളുടെ അമൂല്യ ശേഖരവും ഇവിടെയുണ്ട്. അതിൽതന്നെ നെല്ലാണ് പ്രധാനം. കുടാതെ ഇഞ്ചി, മഞ്ഞൾ, ഏലം, കുരുമുളക് എന്നിവയുടെ അപൂർവ ജനിതകശേഖരവും ഇവിടെ സൂക്ഷിക്കുന്നുണ്ട്.
കർഷകന് മണ്ണറിഞ്ഞുള്ള വളപ്രയോഗത്തിന് മണ്ണ് പരിശോധന കേന്ദ്രവും ഇതിനോടൊപ്പം പ്രവർത്തിക്കുന്നു. രാസവളപ്രയോഗം വയനാടിന്റെ ജൈവമണ്ഡലത്തിന് സാരമായ ആഘാതങ്ങൾ ഏൽപ്പിച്ചിട്ടുണ്ടെങ്കിലും ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾകൊണ്ട് ഇത് മാറ്റിയെടുക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഇവർ. നമ്മുടെ മണ്ണിൽനിന്ന് നഷ്ടപ്പെട്ടുപോയ പല സൂക്ഷ്മജീവികളുടേയും തിരിച്ചുവരവിന് ഇനിയെങ്കിലും മണ്ണറിഞ്ഞുള്ള വളപ്രയോഗമാണ് വേണ്ടതെന്ന് ഇവർ ഓർമിപ്പിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന കാർഷികരീതികൾ വയനാടിന്റെ മണ്ണും ജലവും വിഷലിപ്തമാക്കുമ്പോഴും നന്മയുടെ പാഠങ്ങൾ ചൊല്ലിക്കൊടുക്കുകയാണ് അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം.
തയാറാക്കിയത്: <യ>ആർ. സൂരജ്
ഫോട്ടോ: ജോജി വർഗീസ്
<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ഖൗില03സമ3.ഷുഴ മഹശഴി=ഹലളേ>
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
ചരിത്രത്തിൽ ആദ്യമായി ഭരണഘടനയെ തകർക്കാൻ ശ്രമിച്ച പാർട്ടിയാണ് ബിജെപി: രാഹുൽ ഗാന്ധി
പോളിംഗ് ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യും; എറണാകുളം ജില്ലാ കളക്ടർ
കെഎസ്ആർടിസിക്ക് 50 കോടി രൂപ സർക്കാർ സഹായമായി അനുവദിച്ചു
Latest News
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
ചരിത്രത്തിൽ ആദ്യമായി ഭരണഘടനയെ തകർക്കാൻ ശ്രമിച്ച പാർട്ടിയാണ് ബിജെപി: രാഹുൽ ഗാന്ധി
പോളിംഗ് ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യും; എറണാകുളം ജില്ലാ കളക്ടർ
കെഎസ്ആർടിസിക്ക് 50 കോടി രൂപ സർക്കാർ സഹായമായി അനുവദിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top