Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ആണവപരീക്ഷണവും അത്താഴപ്പട്ടിണിയും
ഇത് ഉത്തരകൊറിയ. ആണവ പരീക്ഷണങ്ങൾകൊണ്ടും അടിക്കടിയുണ്ടാകുന്ന അമ്പരപ്പിക്കുന്ന വാർത്തകൾകൊണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റുന്ന രാജ്യം. ലോക സമാധാനത്തിനും നിയമത്തിനും നിരക്കാത്ത കാര്യങ്ങൾ ചെയ്യരുത് എന്ന് യുണൈറ്റഡ് നേഷൻ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും കുലുങ്ങാത്ത രാജ്യം. എന്റ രാജ്യത്ത് എനിക്ക് ഇഷ്ടമുള്ളത് എന്ന ധാർഷ്ട്യത്തോടെ 33 കാരനായ ഏകാധിപതി കിം ജോംഗ് ഉൻ ഭരിക്കുന്ന രാജ്യം.
രാജ്യത്തെ പകുതിയോളം വരുന്ന ജനസംഖ്യ പട്ടിണിക്കോലങ്ങളാണെങ്കിലും വരുമാനത്തിന്റെ മൂന്നിലൊന്നും ചെലവഴിക്കപ്പെടുന്നത് സൈനികാവശ്യങ്ങൾക്ക്. ലോകത്തിന്റെ മുഴുവൻ പ്രതിഷേധത്തിനു നടുവിലും അഞ്ചാം ആണവ പരീക്ഷണത്തിന് തയാറെടുക്കുകയാണ് ഉത്തരകൊറിയ. ഹൈഡ്രജൻ ബോംബ്പരീക്ഷണം കഴിഞ്ഞുവെന്ന ഈ രാജ്യത്തിന്റെ പ്രഖ്യാപനത്തോടെ ഏറെ ഉത്കണ്ഠയോടെയാണ് ലോകരാജ്യങ്ങൾ കിം എന്ന ഏകാധിപതിയുടെ നീക്കങ്ങൾ സസൂക്ഷ്മം വീക്ഷിക്കുന്നത്.
ഉത്തരകൊറിയയുടെ ഭരണഘടനപ്രകാരം ജനങ്ങൾക്ക് സംസാരിക്കാനും സഞ്ചരിക്കാനും അഭിപ്രായപ്രകടനം നടത്താനുമൊക്കെ പൂർണ സ്വാതന്ത്ര്യമാണുള്ളത്. പക്ഷെ സംഗതി തികച്ചും വ്യത്യസ്ഥമാണെന്ന് യുഎൻ റിപ്പോർട്ടുകളടക്കമുള്ള റിപ്പോർട്ടുകളും പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. അടിച്ചമർത്തലിന്റെയും ഭയാശങ്കകളുടേയും നടുവിൽ ജീവിക്കാൻ വിധിക്കപ്പെട്ട ഇവിടത്തെ ജനങ്ങളുടെയും ഈ നാടിന്റെയും വിശേഷങ്ങൾ ആരുടേയും കണ്ണുതള്ളിക്കും.
ഇവടെ പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് നമ്മുടെ നാട്ടിലേപ്പോലെ വോട്ടിംഗിലൂടെയാണ്. ‘ഡെമോക്രാറ്റിക്’ പീപ്പിൾസ് റിപ്പബ്ളിക് ഓഫ് കൊറിയ എന്നാണ് രാജ്യം ഔദ്യോഗികമായി അറിയപ്പെടുന്നതു തന്നെ) ആരും വോട്ടുചെയ്യാതിരിക്കില്ല. കാരണം വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുന്നത് കുറ്റകരമാണ്. അതുകൊണ്ടുതന്നെ നൂറുശതമാനമാണ് ഇവിടെ വോട്ടിംഗ് നില. രോഗികൾപോലും വോട്ടുചെയ്തിരിക്കണം. അവർക്കായി സഞ്ചരിക്കുന്ന ബാലറ്റുപെട്ടി വീട്ടിലെത്തും. പിന്നൊരു കാര്യം ഏറെ സ്ഥാനാർത്ഥികളിൽനിന്ന് ഒരാളെ തെരഞ്ഞെടുക്കാൻ ആരും ബുദ്ധിമുട്ടേണ്ട. കാരണം അതിൽ ഓരോ സാഥാനത്തേക്കും ഒരാളുടെ പേരേ ഉണ്ടാവൂ. പാർട്ടി മുൻകൂട്ടി നിശ്ചയിക്കുന്ന ഈ സ്ഥാനാർഥിക്ക് വോട്ടുചെയ്യാൻ മനസില്ലെങ്കിൽ അത് രേഖപ്പെടുത്തി അതിനായുള്ള അടുത്ത പെട്ടിയിൽ നിക്ഷേപിക്കാം. പക്ഷെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതിന് ആരും ധൈര്യപ്പെട്ടിട്ടില്ല. കാരണം അവരെ രാഷ്ര്ടീയ കുറ്റവാളികളായി ചിത്രീകരിച്ച് ജയിലിലടയ്ക്കും എന്ന് എല്ലാവർക്കും അറിയാം.
രാഷ്ര്ടീയ കുറ്റവാളികൾ എന്നാൽ പ്രധാനമായും ഭരണധികാരിക്കെതിരേയോ സർക്കാരിനെതിരേയോ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്ത് പിടിക്കപ്പെട്ട് ശിക്ഷിക്കപ്പെടുന്നവരാണ്. (ഇപ്പോഴത്തെ ഭരണാധികാരി കിംജോംഗ് ഉൻ, പിതാവ് കിം ജോംഗ് ഇൽ, മുത്തച്ഛനും സ്വതന്ത്ര രാജ്യത്തിന്റെ ആദ്യ ഭരണാധികാരിയുമായ കിം ഇൽ സംഗ് എന്നിവരുടെ ഫോട്ടോകൾ ചെളിപറ്റിയ നിലയിൽ വീട്ടിൽ സൂക്ഷിക്കുകയോ പൊട്ടിയ ചില്ലിട്ട നിലയിൽ കാണപ്പെടുകയോ ചെയ്താലും രാജ്യദ്രോഹം തന്നെ). ഇങ്ങനെ പിടിക്കപ്പെട്ടാൽ ജയിലുകളിൽ നരകയാതനയാണ് ഇവരെ കാത്തിരിക്കുന്നത്. കുറ്റുംചെയ്ത ആൾമാത്രമല്ല, അവരുടെ കുടുംബക്കാരും ശിക്ഷ അനുഭവിക്കണം. പട്ടിണി, ക്രൂര പീഡനമുറകൾ, കഠിനമായി ജോലിചെയ്യിക്കൽ, ലൈംഗീക പീഡനം എന്നിവയാണ് അവിടെ ഇത്തരക്കാർക്ക് നേരിടേണ്ടിവരിക. ആയിരക്കണക്കിനു പേരാണ് ഓരോവർഷവും ഇത്തരം മുറകൾ താങ്ങാൻ കഴിയാതെ മരണത്തിന് കീഴടങ്ങുന്നത്.
<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ഖൗില13്യമ2.ഷുഴ മഹശഴി=ഹലളേ>
സ്ത്രീ കുറ്റവാളികൾ ജയിൽ ഉദ്യോഗസ്ഥരാൽ പീഡിപ്പിക്കപ്പെടുന്നത് സാധാരണമാണ്. ഈ സ്ത്രീകൾ തുടർന്ന് കൊല്ലപ്പെടുകയാണ് ചെയ്യുക എന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. രാഷ്ര്ടീയ കുറ്റവാളികളായി ഏകദേശം ഒന്നേകാൽ ലക്ഷത്തോളം പേർ ഉത്തരകൊറിയയുടെ വിവിധ പ്രവിശ്യകളിലായി സ്ഥിതിചെയ്യുന്ന ജയിലുകളിൽ ഉണ്ടെന്നാണ് കണക്ക്.ഹിറ്റ്ലറുടെ കോൺസൻട്രേഷൻ ക്യാമ്പുകളെ വെല്ലുന്നവയാണത്രേ ഇവ എന്നാണ് വിവിധ ഏജൻസികൾ നടത്തിയിട്ടുള്ള പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്.
കുട്ടികൾക്ക് വിദ്യാഭ്യാസം സൗജന്യമാണെന്നാണ് സർക്കാർ പ്രഖ്യാപനം. പക്ഷെ തങ്ങൾക്ക് ഇരിക്കാനുള്ള കസേര, ഡെസ്ക് തുടങ്ങിയവയോ അതിന്റെ പണമോ വിദ്യാർഥികൾ നൽകണം. അതിനു കഴിയാത്തവർ സ്കൂൾതന്നെ ഏർപ്പെടുത്തുന്ന കൃഷിജോലി പോലുള്ളവ ചെയ്ത് പണമടച്ചാൽ മതിയാകും. ഇവിടെ സാക്ഷരത എന്നാൽ എഴുതാനും വായിക്കാനും പഠിക്കുക എന്നതാണ്. അതിനപ്പുറമുള്ള പഠനത്തിന് പ്രസക്തിയില്ല. ഇവിടെ മാനസിക രോഗികൾ ഇല്ലെന്നാണ് സർക്കാർ കണ്ടെത്തൽ. അതുകൊണ്ടുതന്നെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ആരേയും ഇവിടെ കാണാൻ കഴിയില്ല. മാനസികമായി എന്തെങ്കിലും പ്രശ്നം നേരിടുന്നവർ അത് മാതാപിതാക്കളോടോ ബന്ധുക്കളോടോ പറഞ്ഞ് പരിഹരിച്ചുകൊള്ളണം. എന്നിട്ടും പ്രശ്നം തുടരുകയാണെങ്കിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിലേക്ക് ഇത്തരക്കാരെ അയക്കാം. ഇത്തരം കേന്ദ്രങ്ങൾ ‘നമ്പർ 49’ എന്നാണ് അറിയപ്പെടുന്നത്. ഇങ്ങോട്ട് ആരേയെങ്കിലും അയയ്ക്കണമെങ്കിൽ മാതാപിതാക്കളുടെ അനുവാദം ആവശ്യമാണ്. ഇവിടെ തങ്ങളുടെ പ്രിയപ്പെട്ടവർ അനുഭവിക്കേണ്ട ദുരിതം ഓർക്കുമ്പോൾ അത്യാവശ്യം കഴിഞ്ഞുകൂടാൻ ശേഷിയുള്ളവരാരും ഇതിന് സമ്മതിക്കാറില്ല.
വാഹനങ്ങൾ സ്വകാര്യവ്യക്തികൾക്ക് വാങ്ങാൻ അനുവാദമില്ല.സർക്കാർ ഉദ്യോഗസ്ഥർക്കും മിലിട്ടറിക്കും ആവാം. വളരെ കുറച്ചുമാത്രമുള്ള പൊതുയാത്രാ സംവിധാനം മാത്രമാണ് രക്ഷ. മിക്കവാറും ഇത് ലഭിക്കാത്തതിനാൽ വളരെ ദൂരത്തേക്കുള്ള യാത്രയും കാൽനടയായാണ്. ട്രെയിൻ ഉണ്ടെങ്കിലും ആശ്രയിക്കാനാവില്ല. കാരണം വൈദ്യുതി തകരാർമൂലം ട്രെയിനുകൾ എപ്പോൾ വേണമെങ്കിലും നിൽക്കാം. പിന്നെ എപ്പോൾ പുറപ്പെടുമെന്ന് പറയാൻ കഴിയുകയില്ല. ചിലപ്പോൾ ഒന്നോ രണ്ടോ ദിവസങ്ങൾ തന്നെ ട്രെയിനിനുള്ളിൽ കഴിഞ്ഞുകൂടേണ്ടി വരും.
ഭൂരിഭാഗത്തിനും വൈദ്യുതി ഇല്ല. ഉള്ളവർക്ക് ഇത് ലഭിക്കുന്നത് രണ്ടോ മൂന്നോ മണിക്കൂറുകൾ മാത്രം. ഇവിടെ ആകെ മൂന്നു ചാനലുകൾ മാത്രമാണ് ഉള്ളത്. മൂന്നും സർക്കാർ നിയന്ത്രണത്തിലുള്ളതാണ്. ഒന്ന് എല്ലാദിവസവും വൈകുന്നേരവും മറ്റുരണ്ടെണ്ണം ആഴ്ചയുടെ അവസാന ദിവസങ്ങളിൽ മാത്രവുമാണ് ലഭിക്കുക. ഇവ സർക്കാർ നിയന്ത്രണത്തിൽ ഉള്ളവയായതിനാൽ സർക്കാർ സ്തുതികളുമായി ബന്ധപ്പെട്ട പരിപാടികളാണ് ഉണ്ടാവുക. സിനിമ–സീരിയൽ തുടങ്ങി വിനോദങ്ങളൊന്നും ഇവിടെ അനുവദനീയമല്ല. അതുകൊണ്ട് അത്യാവശ്യം പണമുള്ളവർ ഇത്തരം പരിപാടികളുടെ, ചൈനയിൽനിന്നും തെക്കൻ കൊറിയയിൽ നിന്നുമൊക്കെ കടത്തിക്കൊണ്ടുവരുന്ന സിഡികളും മറ്റും രഹസ്യമായി വാങ്ങും. ഇവ കാണുന്നത് നിയമപരമായി തെറ്റായതിനാൽ മറ്റൊരു ടിവിയായിരിക്കും ഉപയോഗിക്കുക. എങ്കിലും വോൾട്ടേജ് പ്രശ്നം അതിരൂക്ഷമായതിനാൽ വ്യക്തമായി ആസ്വദിക്കാനും കഴിയില്ല.
ഇന്റർനെറ്റും പുറം രാജ്യങ്ങളിൽനിന്നുള്ള ഒരു രീതിയിലുമുള്ള വാർത്തകളും ഇവിടെ അനുവദനീയമല്ല. അതുകൊണ്ടുതന്നെ കൊറിയയ്ക്ക് പുറത്ത് എന്താണ് നടക്കുന്നത് എന്ന് ആർക്കും അറിയില്ല. പുറത്ത് ഒരു രാജ്യം ഉണ്ടെന്ന് അറിയാത്തവരുമുണ്ട്. മൊബൈൽഫോണുകൾക്ക് വിലക്ക് ഇല്ലെങ്കിലും രാജ്യത്തിന് പുറത്തേക്ക് വിളിക്കാൻ കഴിയില്ല. രാജ്യത്തിനകത്തെ ഫോൺവിളികൾ എല്ലാം കൃത്യമായി ചോർത്തപ്പെടും. വിലക്കപ്പെട്ടത് എന്തെങ്കിലുമുണ്ടെങ്കിൽ താമസിയാതെ രാഷ്ര്ടീയ തടവുകാരനാകാം. അതുകൊണ്ടു തന്നെ മൊബൈൽ ഫോണുകൾ വൈദ്യുതി മുടങ്ങുമ്പോൾ വെളിച്ചം ലഭിക്കാനുള്ള ഉപകരണമായാണ് പലരും കരുതുന്നത്.
സർക്കാർ അംഗീകരിച്ച 28 ഹെയർ സ്റ്റൈയിലുകളുണ്ട് ഇവിടെ. അതുമാത്രമാണ് അനുവദനീയം. തോന്നുംപടി മുടി വെട്ടി നടക്കുന്നവർ ശിക്ഷിക്കപ്പെടും.മയക്കുമരുന്ന് കച്ചവടം കുറ്റകൃത്യമല്ല. മയക്കുമരുന്ന് കച്ചവടം സാധാരണക്കാരുടെ വരുമാന മാർഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്.
ഏറ്റവും വിചിത്രമായ ഒരു കാര്യം ഇവിടെ ഇപ്പോൾ വർഷം 2016 അല്ല, 105 ആണ്. സർക്കാർ ഇവിടെ വർഷം കണക്കുകൂട്ടുന്നത് ഇപ്പോഴത്തെ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ മുത്തച്ഛൻ കിം ജോംഗ് ഇൽ ന്റെ ജനന തീയതിയായ 1912 മുതലാണ്.
പ്രസിഡന്റ് കിമ്മിനെ ആരും കുറ്റം പറയരുത്. എല്ലാം രാജ്യത്തിനു വേണ്ടിയാണ്. തന്റെ പേര് മറ്റാർക്കും ഇടാൻ പാടില്ല എന്നാണ് കല്ലേൽ പിളർക്കുന്ന പുതിയ ഉത്തരവ്. ആർക്കെ ങ്കിലും തന്റെ പേരുണ്ടെങ്കിൽ അത് ഉടനെ മാറ്റുകയും വേണം. പ്രസിഡന്റ് ആളൊരു പാവം തന്നെ !
<യ>‘ഏഴുപേരുള്ള പെൺകുട്ടി’
<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ഖൗില13്യമ3.ഷുഴ മഹശഴി=ഹലളേ>
ഹെയോൻസിയോ ലി എന്ന യുവതി ഉത്തരകൊറിയയിലെ തന്റെ ചെറുപ്പം മുതലുള്ള ജീവിതവും അവിടുത്തെ ദുരിതങ്ങളും വിവരിച്ചുകൊണ്ട് കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച നോവലാണ് ‘ഏഴുപേരുള്ള പെൺകുട്ടി’. ഈ നോവലിൽ അവർ കൊറിയയുടെ യഥാർഥ ചിത്രം വരച്ചുകാട്ടുന്നു.
1997ൽ പതിനേഴാം വയസിലായിരുന്നു ലീയുടെ ചൈനയിലേക്കുള്ള രക്ഷപ്പെടൽ. അവിടെ 10 വർഷക്കാലത്തെ ജീവിതത്തിനുശേഷം തെക്കൻ കൊറിയയിലേക്ക് പോയി. യൂണിവേഴ്സിറ്റി പഠനം നടത്തി. തുടർന്ന് യുഎന്നിലടക്കും കൊറിയയെക്കുറിച്ചും മനുഷ്യാവകാശത്തേയും കുറിച്ചുള്ള അറിയപ്പെടുന്ന പ്രഭാഷകയായി.
ലിയുടെ പ്രസംഗങ്ങളിലെയും അഭിമുഖങ്ങളിലേയും പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ.
‘എന്തുകൊണ്ടാണ് അർധരാത്രിയിൽ ആളുകളെ പിടിച്ചുകൊണ്ടു പോകുന്നതെന്നും ദിവസം രണ്ടുനേരം മാത്രം ഭക്ഷണം കഴിക്കുന്നത് എന്തുകൊണ്ടാണ് ആരോഗ്യത്തിന് നല്ലതെന്നും ഞാൻ ചോദിച്ചില്ല. പൊതുഇടങ്ങളിലെ വധശിക്ഷ ജീവിതത്തിന്റെ ഭാഗമാണെന്ന് വിശ്വസിച്ചു. ഇങ്ങനെയൊക്കെയുള്ള എന്റെ രാജ്യമാണ് ലോകത്തിലെ ഏറ്റവും നല്ല രാജ്യമെന്നും ഞാൻ വിശ്വസിച്ചു’.
<യ> –ജോസി ജോസഫ്
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
Latest News
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
Latest News
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top